റിയാദ്: നവോദയ മുൻ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ നായരുടെ സ്മരണാർത്ഥം ജരീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നവോദയ സംഘടിപ്പിച്ച ഹ്രസ്വചിത്ര അവാർഡ് ഫെസ്റ്റിവലിൽ ശാക്കിർ ദാനത്ത് നിർമ്മിച്ച് സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ന്ധഒരു നിമിഷംന്ധ ഏറ്റവും മികച്ച ഷോർട് ഫിലിമിനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ഏറ്റവും മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രത്തിനുള്ള അവാർഡ് അമ്മയ്ക്കൊപ്പം കരസ്ഥമാക്കി (നിർമ്മാണം മോൻസി തിരുവല്ല, സംവിധാനം ഗോപൻ കൊല്ലം), പ്രേക്ഷകർ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡിനർഹമായത് സ്നേഹതീരം എന്ന ചിത്രമാണ് (നിർമ്മാണം ജരീർ മെഡിക്കൽ സെന്റർ സംവിധാനം ശംസുദ്ധീൻ മാളിയേക്കൽ).
ഏറ്റവും മികച്ച തിരക്കഥാകൃത്തായി സക്കീർ മണ്ണാർമലയെ തെരഞ്ഞെടുത്തു. ഒരു നിമിഷം എന്ന ഹ്രസ്വചിത്രത്തിനാണ് അവാർഡ്. ഏറ്റവും മികച്ച സംവിധായകനായും അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ഏറ്റവും മികച്ച ക്യാമറാമാനായി സാലിഹ് അഹമ്മദ് (സ്നേഹതീരം), ഏറ്റവും മികച്ച നടിയായി ബീന സെലിൻ (അമ്മയ്ക്കൊപ്പം), ഏറ്റവും മികച്ച നട·ാരായി ഷംസുദീൻ മാളിയേക്കൽ, ഷാനവാസ് പുല്ലൻകോട് (സ്നേഹതീരം) എന്നിവരെയും തെരഞ്ഞെടുത്തു.
ആദ്യമായാണ് സൗദി പ്രവാസികൾക്കിടയിൽ ഹ്രസ്വ ചലച്ചിത്ര രംഗത്ത് ഇത്തരമൊരു അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. വർണാഭമായ ചടങ്ങിൽ എൽഇഡി സ്ക്രീനിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് പ്രഖ്യാപനവും. സംഘടനാ മികവ് പരിപാടിയെ ശ്രദ്ധേയമാക്കി.
എയർ ഇന്ത്യ റീജണൽ മാനേജർ മരിയപ്പൻ ചടങ്ങു ഉദ്ഘാടനം ചെയ്തു. മികച്ച ഷോർട് ഫിലിമുകൾ ഇനിയും പിറവിയെടുക്കാൻ ഇത്തരം ഫെസ്റ്റിവൽസ് അവസരമൊരുക്കട്ടെ എന്നദ്ദേഹം ആശംസിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡണ്ട് ബാലകൃഷ്ണൻ, ശിഹാബ് കൊട്ടുകാട്, ഷക്കീല ടീച്ചർ, ഉബൈദ് എടവണ്ണ, ജയൻ കൊടുങ്ങല്ലൂർ, രാജൻ നിലന്പൂർ, സത്താർ കായകുളം, ജലീൽ ആലപ്പുഴ, പ്രതീന ജയ്ജിത്ത്, സുബി സജിൻ എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സംസാരിച്ചു.
ഓരോ അവാർഡിനും മൂന്ന് നോമിനേഷനുകൾ തെരഞ്ഞെടുക്കുകയും അതിൽ നിന്നും വിശിഷ്ടതിഥികൾ അവാർഡിനർഹമായ സിനിമയേയും വ്യക്തികളേയും പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരായ, വി ജെ നസ്രുദീൻ, സുലൈമാൻ ഉൗരകം, സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, രവീന്ദ്രൻ, ഷൈജു ചെന്പൂര്, പ്രമോദ് തട്ടകം, ഷകീല വഹാബ്, വിനോദ് പയ്യന്നൂർ എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നാട്ടിലെ സംവിധായകരായ റജി നായർ, സുജിത് കോഴിക്കോട്, രാജീവൻ മമ്മിളി എന്നിവരടങ്ങുന്ന ജൂറിയായിരുന്നു വിധി കർത്താക്കൾ. പ്രവാസികൾ നിർമ്മിച്ച 14 ഷോർട് ഫിലിമുകളിൽ നിന്നും 8 ഷോർട് ഫിലിമുകളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.
രാജേന്ദ്രൻ നായരെ കുറിച്ചുള്ള വീഡിയോ പ്രൊഫൈലും ജൂറി അംഗങ്ങളുടെ അഭിപ്രായങ്ങളും വീഡിയോവഴി പ്രദർശിപ്പിച്ചു. രവി റാഫി നിർമ്മിച്ച ചെങ്കൊടി എന്ന ആൽബവും വേദിയിൽ പ്രദർശിപ്പിച്ചു. ഫെസ്റിവലിനോടനുബന്ധിച്ചു കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
ജരീർ മെഡിക്കൽ സെൻഡറിനും ഗോപൻ കൊല്ലം സജിൻ എന്നിവർക്കും വിപ്ലവ ഗാനത്തിന്റെ ആൽബം ഒരുക്കിയ രവി റഫീക്കും സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി. ആങ്കറിംഗ് സജിൻ നിർവഹിച്ചു. കുമ്മിൾ സുധീർ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കുമ്മിൾ സുധീർ
ഏറ്റവും മികച്ച തിരക്കഥാകൃത്തായി സക്കീർ മണ്ണാർമലയെ തെരഞ്ഞെടുത്തു. ഒരു നിമിഷം എന്ന ഹ്രസ്വചിത്രത്തിനാണ് അവാർഡ്. ഏറ്റവും മികച്ച സംവിധായകനായും അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ഏറ്റവും മികച്ച ക്യാമറാമാനായി സാലിഹ് അഹമ്മദ് (സ്നേഹതീരം), ഏറ്റവും മികച്ച നടിയായി ബീന സെലിൻ (അമ്മയ്ക്കൊപ്പം), ഏറ്റവും മികച്ച നട·ാരായി ഷംസുദീൻ മാളിയേക്കൽ, ഷാനവാസ് പുല്ലൻകോട് (സ്നേഹതീരം) എന്നിവരെയും തെരഞ്ഞെടുത്തു.
ആദ്യമായാണ് സൗദി പ്രവാസികൾക്കിടയിൽ ഹ്രസ്വ ചലച്ചിത്ര രംഗത്ത് ഇത്തരമൊരു അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. വർണാഭമായ ചടങ്ങിൽ എൽഇഡി സ്ക്രീനിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് പ്രഖ്യാപനവും. സംഘടനാ മികവ് പരിപാടിയെ ശ്രദ്ധേയമാക്കി.
എയർ ഇന്ത്യ റീജണൽ മാനേജർ മരിയപ്പൻ ചടങ്ങു ഉദ്ഘാടനം ചെയ്തു. മികച്ച ഷോർട് ഫിലിമുകൾ ഇനിയും പിറവിയെടുക്കാൻ ഇത്തരം ഫെസ്റ്റിവൽസ് അവസരമൊരുക്കട്ടെ എന്നദ്ദേഹം ആശംസിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡണ്ട് ബാലകൃഷ്ണൻ, ശിഹാബ് കൊട്ടുകാട്, ഷക്കീല ടീച്ചർ, ഉബൈദ് എടവണ്ണ, ജയൻ കൊടുങ്ങല്ലൂർ, രാജൻ നിലന്പൂർ, സത്താർ കായകുളം, ജലീൽ ആലപ്പുഴ, പ്രതീന ജയ്ജിത്ത്, സുബി സജിൻ എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സംസാരിച്ചു.
ഓരോ അവാർഡിനും മൂന്ന് നോമിനേഷനുകൾ തെരഞ്ഞെടുക്കുകയും അതിൽ നിന്നും വിശിഷ്ടതിഥികൾ അവാർഡിനർഹമായ സിനിമയേയും വ്യക്തികളേയും പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരായ, വി ജെ നസ്രുദീൻ, സുലൈമാൻ ഉൗരകം, സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, രവീന്ദ്രൻ, ഷൈജു ചെന്പൂര്, പ്രമോദ് തട്ടകം, ഷകീല വഹാബ്, വിനോദ് പയ്യന്നൂർ എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നാട്ടിലെ സംവിധായകരായ റജി നായർ, സുജിത് കോഴിക്കോട്, രാജീവൻ മമ്മിളി എന്നിവരടങ്ങുന്ന ജൂറിയായിരുന്നു വിധി കർത്താക്കൾ. പ്രവാസികൾ നിർമ്മിച്ച 14 ഷോർട് ഫിലിമുകളിൽ നിന്നും 8 ഷോർട് ഫിലിമുകളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.
രാജേന്ദ്രൻ നായരെ കുറിച്ചുള്ള വീഡിയോ പ്രൊഫൈലും ജൂറി അംഗങ്ങളുടെ അഭിപ്രായങ്ങളും വീഡിയോവഴി പ്രദർശിപ്പിച്ചു. രവി റാഫി നിർമ്മിച്ച ചെങ്കൊടി എന്ന ആൽബവും വേദിയിൽ പ്രദർശിപ്പിച്ചു. ഫെസ്റിവലിനോടനുബന്ധിച്ചു കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
ജരീർ മെഡിക്കൽ സെൻഡറിനും ഗോപൻ കൊല്ലം സജിൻ എന്നിവർക്കും വിപ്ലവ ഗാനത്തിന്റെ ആൽബം ഒരുക്കിയ രവി റഫീക്കും സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി. ആങ്കറിംഗ് സജിൻ നിർവഹിച്ചു. കുമ്മിൾ സുധീർ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കുമ്മിൾ സുധീർ