കുവൈത്ത് സിറ്റി : തെലുങ്കാനയിൽ ചോരകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കുവൈത്തിൽ പ്രകടനം നടത്തിയ 21 തെലുങ്കാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരെ നാടു കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴച തെലുങ്കാനയിലെ വാറംഗൽ ജില്ലയിൽ ഒന്‍പതു മാസം പ്രായമായ കുഞ്ഞ് ലൈഗിക പീഡനത്തിനിടയിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ 25 കാരനായ പ്രവീണ്‍ കുമാർ എന്നയാളെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾക്ക് വധ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണു ഇതേ ജില്ലയിൽ നിന്നുള്ള നൂറോളം പേർ വെള്ളിയാഴ്ച വൈകുന്നേരം കുവൈത്ത് സിറ്റിയിലെ മാലിയയിൽ പ്രകടനം നടത്തിയത്.
പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് എഴുതിയ ബാനറുകൾ ഉയർത്തിപിടിച്ചായിരുന്നു പ്രകടനം. ഇതേ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാലിയ പോലീസ് 21 പേരെ കസ്റ്റഡിയിൽ എടുത്തത്.പ്രകടനത്തിൽ പങ്കെടുത്ത മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിൽ വിദേശികൾ അനധികൃതമായി കൂട്ടം ചേരുന്നതും പ്രകടനം നടത്തുന്നതും ഗുരുതര കുറ്റകൃത്യമായാണു കണക്കാക്കപ്പെടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കഴിഞ്ഞ ചൊവ്വാഴച തെലുങ്കാനയിലെ വാറംഗൽ ജില്ലയിൽ ഒന്‍പതു മാസം പ്രായമായ കുഞ്ഞ് ലൈഗിക പീഡനത്തിനിടയിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ 25 കാരനായ പ്രവീണ്‍ കുമാർ എന്നയാളെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾക്ക് വധ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണു ഇതേ ജില്ലയിൽ നിന്നുള്ള നൂറോളം പേർ വെള്ളിയാഴ്ച വൈകുന്നേരം കുവൈത്ത് സിറ്റിയിലെ മാലിയയിൽ പ്രകടനം നടത്തിയത്.
പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് എഴുതിയ ബാനറുകൾ ഉയർത്തിപിടിച്ചായിരുന്നു പ്രകടനം. ഇതേ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാലിയ പോലീസ് 21 പേരെ കസ്റ്റഡിയിൽ എടുത്തത്.പ്രകടനത്തിൽ പങ്കെടുത്ത മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിൽ വിദേശികൾ അനധികൃതമായി കൂട്ടം ചേരുന്നതും പ്രകടനം നടത്തുന്നതും ഗുരുതര കുറ്റകൃത്യമായാണു കണക്കാക്കപ്പെടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ