മറുവശം / എം. ചന്ദ്രൻ
ശാന്തിയും സമാധാനവും തേടിയാണ് അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നത്. എന്നാൽ. ഇത്തവണ തുലാമാസ പൂജകൾക്കായി ശബരിമലയിലെത്തിയ യഥാർഥ ഭക്തരെ കാത്തിരുന്നതു പ്രതിഷേധങ്ങളും പോലീസ് സന്നാഹങ്ങളും മാധ്യമപ്പടയും സംഘർഷങ്ങളുമായിരുന്നു. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി ഉണ്ടാക്കിയ വിവാദങ്ങൾക്കിടയിലാണു തുലാമാസ പൂജയ്ക്കായി ആറു ദിവസത്തേക്കു നട തുറന്നത്.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനത്തിനെത്താമെന്ന സുപ്രീംകോടതിവിധി നാലഞ്ചു വർഷത്തെ പഠനങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ്. വിധിയോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും അതിനെ എതിർക്കുന്നവരുമുണ്ടാകാം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര തന്റെ വിധി പ്രസ്താവനയിൽ വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരുന്നു.
മതപരമായ ആചാരവിഷയങ്ങളിൽ കോടതി വിധി പറയുന്പോൾ അതേക്കുറിച്ചു പൊതുസമൂഹത്തിൽ സംവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പരന്പരാഗതമായി തുടരുന്ന ആചാരങ്ങളിൽ പൊടുന്നനെ മാറ്റങ്ങളുണ്ടാകുന്പോൾ വിശ്വാസികൾക്കിടയിൽ അങ്കലാപ്പും ആശങ്കയുമുണ്ടാകും. എതിർപ്പുകളും പ്രക്ഷോഭങ്ങളും സ്വാഭാവികമായി സംഭവിക്കും. അതിനെ പക്വതയോടെ നിയന്ത്രിക്കാൻ കഴിയുന്ന നേതൃത്വമുണ്ടാകണം. അതിന്റെ അഭാവം ശബരിമല വിഷയത്തിൽ വ്യക്തമാണ്. വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ സുപ്രീം കോടതിവിധിയും മാനിക്കപ്പെടേണ്ടതാണ്. കോടതിയെ മാനിക്കാതിരിക്കുന്നത് ഭരണഘടനയോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയും നിയമം കൈയിലെടുക്കലുമാണ്. അതിന്റെ അനന്തരഫലം അരാജകത്വവും അക്രമവുമാണ്.
പരസ്യമായി നിയമലംഘനം നടത്തുന്നവരെ നിലയ്ക്കുനിർത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ലിംഗസമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുരോഗമനത്തിന്റെയും പേരിൽ മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്ന നിയമങ്ങളെ കോടതിയിൽത്തന്നെ നേരിടുക.
കോടതിവിധിക്കെതിരേ എത്ര വലിയ പ്രതിഷേധമുയർന്നാലും അതു നടപ്പാക്കാനുള്ള കടമ സർക്കാരിനുണ്ട്. ഫലം കണ്ടില്ലെങ്കിലും പിണറായി സർക്കാർ അതിനു ശ്രമം നടത്തി. തുലാമാസ പൂജകൾക്കായി നടതുറന്ന ആറു ദിവസത്തിനിടെ 14 യുവതികൾ ദർശനത്തിനു പന്പകടന്ന് പാതിവഴിയിലെത്തി. പോലീസ് അവർക്കു കനത്ത സുരക്ഷയൊരുക്കി. രണ്ടു വനിതകൾക്ക് പോലീസ് വേഷം നൽകി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചു. അതിനെതിരേ വലിയ വിമർശനമുണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു വിഐപികൾക്കുപോലും പോലീസ് വേഷം നൽകി സംരക്ഷണം ഒരുക്കാത്ത കേരളത്തിൽ എന്തുകൊണ്ട് രണ്ടു യുവതികൾക്ക് ആ സുരക്ഷ നൽകി എന്ന ചോദ്യം പോലീസിനെ കുഴക്കി.
യഥാർഥത്തിൽ ശബരിമലയിൽ സംഭവിച്ചത് എന്താണ്? യഥാർഥ വിശ്വാസികളായ യുവതികൾ മലചവിട്ടാൻ എത്തിയോ? വിശ്വാസമാണോ രാഷ്ട്രീയമാണോ ശബരിമലയിൽ വിഷയമായത്? വിശ്വാസമന്ത്രങ്ങൾ എങ്ങനെയാണ് രാഷ്ട്രീയമുദ്രാവാക്യങ്ങളായി മാറിയത്? ആരാണു രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്? പവിത്രമായ ശബരിമലയെ ആരാണ് കളങ്കപ്പെടുത്തിയത്? ഇത്തരം ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ ഉത്തരമുണ്ടാകണം.
നവകേരളനിർമാണത്തിനു ഫണ്ട് ശേഖരിക്കാൻ മുഖ്യമന്ത്രി ഗൾഫിലായിരിക്കുന്പോഴാണു ശബരിമലയിൽ സമാനതകളില്ലാത്ത സംഭവങ്ങൾ അരങ്ങേറിയത്. സുപ്രീം കോടതിവിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകണം, വിധി ഉടനടി നടപ്പിലാക്കരുത്, തുടങ്ങിയ ആവശ്യങ്ങളാണ് വിധിക്കെതിരേ രംഗത്തുവന്നവർ സർക്കാരിന്റെ മുന്പിൽ വച്ചത്. ആ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ സംസ്ഥാന സർക്കാരിനാവുകയില്ല. കാരണം യുവതീപ്രവേശനവിഷയത്തിൽ സർക്കാർ നയവും നിലപാടും കോടതിവിധിക്കു മുന്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. ആചാരങ്ങൾ സംരക്ഷിക്കുക എന്നതു സർക്കാരിന്റെ കടമയല്ല, അതു ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണ്.
തന്റെ അസാന്നിധ്യത്തിൽ സർക്കാരിനെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരേ മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിലും പത്തനംതിട്ടയിൽ കൂടിയ ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണയോഗത്തിലും ആഞ്ഞടിച്ചു. 1949-ലെ കവനന്റിൽ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല, കടക്കെണിയിലായ രാജകുടുംബം രാജ്യവും രാജ്യാധികാരവും തിരുവിതാംകൂറിന് അടിയറ വച്ചിരുന്നു, അങ്ങനെ പന്തളം രാജ്യവും ആദായങ്ങളും ശബരിമല ക്ഷേത്ര നടവരവുമെല്ലാം തിരുവിതാംകൂറിന്റേതായി, ഐക്യകേരളം വന്നപ്പോൾ ആ സ്വത്തെല്ലാം കേരളത്തിന് അവകാശപ്പെട്ടതായി, ദേവസ്വം ബോർഡ് വന്നതോടെ ക്ഷേത്രത്തിന്റെ അവകാശി ബോർഡായി എന്നിങ്ങനെ പോയി മുഖ്യമന്ത്രിയുടെ വിശദീകരണം. സുപ്രീം കോടതിവിധി അട്ടിമറിക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അവിവേകമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് നടപടിയേയും മുഖ്യമന്ത്രി ന്യായീകരിച്ചു. സംഘപരിവാർ ശക്തികൾ ശബരിമലയിൽ തന്പടിച്ച് സാധാരണ ഭക്തർക്ക് തടസമുണ്ടാക്കിയപ്പോഴാണ് പോലീസ് ഇടപെട്ടത്. സർക്കാർ നയങ്ങൾക്കപ്പുറത്തേക്ക് ദേവസ്വം ബോർഡ് പോകേണ്ടതില്ലെന്ന താക്കീതു നൽകാനും മുഖ്യമന്ത്രി മറന്നില്ല.
മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ വരുംദിനങ്ങൾ പ്രധാനപ്പെട്ടതാണ്. ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നത് നവംബർ അഞ്ച്, ആറ് തീയതികളിലാണ്. അന്നും യുവതികൾ എത്താനിടയുണ്ട്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ രാഷ്ട്രീയ ലാഭങ്ങൾക്കായി രംഗത്തുവരുന്നവരെ യഥാർഥ വിശ്വാസികൾ തിരിച്ചറിയണം. ശബരിമല മറ്റു ഭക്തകേന്ദ്രങ്ങൾപോലെ മാനവികതയുടെ പൂങ്കാവനമായിത്തീരട്ടെ.
ശാന്തിയും സമാധാനവും തേടിയാണ് അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നത്. എന്നാൽ. ഇത്തവണ തുലാമാസ പൂജകൾക്കായി ശബരിമലയിലെത്തിയ യഥാർഥ ഭക്തരെ കാത്തിരുന്നതു പ്രതിഷേധങ്ങളും പോലീസ് സന്നാഹങ്ങളും മാധ്യമപ്പടയും സംഘർഷങ്ങളുമായിരുന്നു. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി ഉണ്ടാക്കിയ വിവാദങ്ങൾക്കിടയിലാണു തുലാമാസ പൂജയ്ക്കായി ആറു ദിവസത്തേക്കു നട തുറന്നത്.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനത്തിനെത്താമെന്ന സുപ്രീംകോടതിവിധി നാലഞ്ചു വർഷത്തെ പഠനങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ്. വിധിയോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും അതിനെ എതിർക്കുന്നവരുമുണ്ടാകാം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര തന്റെ വിധി പ്രസ്താവനയിൽ വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരുന്നു.
മതപരമായ ആചാരവിഷയങ്ങളിൽ കോടതി വിധി പറയുന്പോൾ അതേക്കുറിച്ചു പൊതുസമൂഹത്തിൽ സംവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പരന്പരാഗതമായി തുടരുന്ന ആചാരങ്ങളിൽ പൊടുന്നനെ മാറ്റങ്ങളുണ്ടാകുന്പോൾ വിശ്വാസികൾക്കിടയിൽ അങ്കലാപ്പും ആശങ്കയുമുണ്ടാകും. എതിർപ്പുകളും പ്രക്ഷോഭങ്ങളും സ്വാഭാവികമായി സംഭവിക്കും. അതിനെ പക്വതയോടെ നിയന്ത്രിക്കാൻ കഴിയുന്ന നേതൃത്വമുണ്ടാകണം. അതിന്റെ അഭാവം ശബരിമല വിഷയത്തിൽ വ്യക്തമാണ്. വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ സുപ്രീം കോടതിവിധിയും മാനിക്കപ്പെടേണ്ടതാണ്. കോടതിയെ മാനിക്കാതിരിക്കുന്നത് ഭരണഘടനയോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയും നിയമം കൈയിലെടുക്കലുമാണ്. അതിന്റെ അനന്തരഫലം അരാജകത്വവും അക്രമവുമാണ്.
പരസ്യമായി നിയമലംഘനം നടത്തുന്നവരെ നിലയ്ക്കുനിർത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ലിംഗസമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുരോഗമനത്തിന്റെയും പേരിൽ മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്ന നിയമങ്ങളെ കോടതിയിൽത്തന്നെ നേരിടുക.
കോടതിവിധിക്കെതിരേ എത്ര വലിയ പ്രതിഷേധമുയർന്നാലും അതു നടപ്പാക്കാനുള്ള കടമ സർക്കാരിനുണ്ട്. ഫലം കണ്ടില്ലെങ്കിലും പിണറായി സർക്കാർ അതിനു ശ്രമം നടത്തി. തുലാമാസ പൂജകൾക്കായി നടതുറന്ന ആറു ദിവസത്തിനിടെ 14 യുവതികൾ ദർശനത്തിനു പന്പകടന്ന് പാതിവഴിയിലെത്തി. പോലീസ് അവർക്കു കനത്ത സുരക്ഷയൊരുക്കി. രണ്ടു വനിതകൾക്ക് പോലീസ് വേഷം നൽകി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചു. അതിനെതിരേ വലിയ വിമർശനമുണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു വിഐപികൾക്കുപോലും പോലീസ് വേഷം നൽകി സംരക്ഷണം ഒരുക്കാത്ത കേരളത്തിൽ എന്തുകൊണ്ട് രണ്ടു യുവതികൾക്ക് ആ സുരക്ഷ നൽകി എന്ന ചോദ്യം പോലീസിനെ കുഴക്കി.
യഥാർഥത്തിൽ ശബരിമലയിൽ സംഭവിച്ചത് എന്താണ്? യഥാർഥ വിശ്വാസികളായ യുവതികൾ മലചവിട്ടാൻ എത്തിയോ? വിശ്വാസമാണോ രാഷ്ട്രീയമാണോ ശബരിമലയിൽ വിഷയമായത്? വിശ്വാസമന്ത്രങ്ങൾ എങ്ങനെയാണ് രാഷ്ട്രീയമുദ്രാവാക്യങ്ങളായി മാറിയത്? ആരാണു രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്? പവിത്രമായ ശബരിമലയെ ആരാണ് കളങ്കപ്പെടുത്തിയത്? ഇത്തരം ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ ഉത്തരമുണ്ടാകണം.
നവകേരളനിർമാണത്തിനു ഫണ്ട് ശേഖരിക്കാൻ മുഖ്യമന്ത്രി ഗൾഫിലായിരിക്കുന്പോഴാണു ശബരിമലയിൽ സമാനതകളില്ലാത്ത സംഭവങ്ങൾ അരങ്ങേറിയത്. സുപ്രീം കോടതിവിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകണം, വിധി ഉടനടി നടപ്പിലാക്കരുത്, തുടങ്ങിയ ആവശ്യങ്ങളാണ് വിധിക്കെതിരേ രംഗത്തുവന്നവർ സർക്കാരിന്റെ മുന്പിൽ വച്ചത്. ആ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ സംസ്ഥാന സർക്കാരിനാവുകയില്ല. കാരണം യുവതീപ്രവേശനവിഷയത്തിൽ സർക്കാർ നയവും നിലപാടും കോടതിവിധിക്കു മുന്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. ആചാരങ്ങൾ സംരക്ഷിക്കുക എന്നതു സർക്കാരിന്റെ കടമയല്ല, അതു ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണ്.
തന്റെ അസാന്നിധ്യത്തിൽ സർക്കാരിനെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരേ മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിലും പത്തനംതിട്ടയിൽ കൂടിയ ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണയോഗത്തിലും ആഞ്ഞടിച്ചു. 1949-ലെ കവനന്റിൽ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല, കടക്കെണിയിലായ രാജകുടുംബം രാജ്യവും രാജ്യാധികാരവും തിരുവിതാംകൂറിന് അടിയറ വച്ചിരുന്നു, അങ്ങനെ പന്തളം രാജ്യവും ആദായങ്ങളും ശബരിമല ക്ഷേത്ര നടവരവുമെല്ലാം തിരുവിതാംകൂറിന്റേതായി, ഐക്യകേരളം വന്നപ്പോൾ ആ സ്വത്തെല്ലാം കേരളത്തിന് അവകാശപ്പെട്ടതായി, ദേവസ്വം ബോർഡ് വന്നതോടെ ക്ഷേത്രത്തിന്റെ അവകാശി ബോർഡായി എന്നിങ്ങനെ പോയി മുഖ്യമന്ത്രിയുടെ വിശദീകരണം. സുപ്രീം കോടതിവിധി അട്ടിമറിക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അവിവേകമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് നടപടിയേയും മുഖ്യമന്ത്രി ന്യായീകരിച്ചു. സംഘപരിവാർ ശക്തികൾ ശബരിമലയിൽ തന്പടിച്ച് സാധാരണ ഭക്തർക്ക് തടസമുണ്ടാക്കിയപ്പോഴാണ് പോലീസ് ഇടപെട്ടത്. സർക്കാർ നയങ്ങൾക്കപ്പുറത്തേക്ക് ദേവസ്വം ബോർഡ് പോകേണ്ടതില്ലെന്ന താക്കീതു നൽകാനും മുഖ്യമന്ത്രി മറന്നില്ല.
മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ വരുംദിനങ്ങൾ പ്രധാനപ്പെട്ടതാണ്. ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നത് നവംബർ അഞ്ച്, ആറ് തീയതികളിലാണ്. അന്നും യുവതികൾ എത്താനിടയുണ്ട്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ രാഷ്ട്രീയ ലാഭങ്ങൾക്കായി രംഗത്തുവരുന്നവരെ യഥാർഥ വിശ്വാസികൾ തിരിച്ചറിയണം. ശബരിമല മറ്റു ഭക്തകേന്ദ്രങ്ങൾപോലെ മാനവികതയുടെ പൂങ്കാവനമായിത്തീരട്ടെ.