ന്യൂയോർക്ക്: ആഗോള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ "60 മിനിറ്റ്‌സ്' പ്രോഗ്രാം പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ (45) നിര്യാതയായി. ജൂണ്‍ 15 ന് ന്യൂയോര്‍ക്ക് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.
1974 മേയ് 17 ന് സിയാറ്റിലായിരുന്നു ജനനം. 2003 മുതല്‍ സി ബി എസ് ന്യൂസില്‍ അംഗമായിരുന്ന കാതറിന്‍ 2002 ല്‍ എബി സി ന്യൂസ് വൈറ്റ് ഹൗസ് പ്രൊഡ്യൂസറായിരുന്നു. 2000ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാന്പയിൻ റിപ്പോര്‍ട്ടും, നെറ്റ് വര്‍ക്ക്‌സ് ഡോക്യുമെന്‍റ് റീയൂണിറ്റ് ചുമതലയും കാതറിനായിരുന്നു.
രണ്ടു വര്‍ഷം ധീരതയോടെ അർബുദ രോഗത്തിനെതിരെ പോരാടിയാണ് മരണം വരിച്ചതെന്ന് നെറ്റ് വര്‍ക്ക് ന്യൂസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടാനിയ സൈമണ്‍ പറഞ്ഞു.
കോളില്‍ ഫാര്‍മര്‍ ആണ് ഭര്‍ത്താവ്. റെയ്‌ലി, വില്‍ (മക്കള്‍) എന്നിവര്‍ മക്കളാണ്.
റിപ്പോർട്ട്:പി.പി. ചെറിയാൻ
1974 മേയ് 17 ന് സിയാറ്റിലായിരുന്നു ജനനം. 2003 മുതല്‍ സി ബി എസ് ന്യൂസില്‍ അംഗമായിരുന്ന കാതറിന്‍ 2002 ല്‍ എബി സി ന്യൂസ് വൈറ്റ് ഹൗസ് പ്രൊഡ്യൂസറായിരുന്നു. 2000ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാന്പയിൻ റിപ്പോര്‍ട്ടും, നെറ്റ് വര്‍ക്ക്‌സ് ഡോക്യുമെന്‍റ് റീയൂണിറ്റ് ചുമതലയും കാതറിനായിരുന്നു.
രണ്ടു വര്‍ഷം ധീരതയോടെ അർബുദ രോഗത്തിനെതിരെ പോരാടിയാണ് മരണം വരിച്ചതെന്ന് നെറ്റ് വര്‍ക്ക് ന്യൂസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടാനിയ സൈമണ്‍ പറഞ്ഞു.
കോളില്‍ ഫാര്‍മര്‍ ആണ് ഭര്‍ത്താവ്. റെയ്‌ലി, വില്‍ (മക്കള്‍) എന്നിവര്‍ മക്കളാണ്.
റിപ്പോർട്ട്:പി.പി. ചെറിയാൻ