അബുദാബി: യുഎഇയിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ അതിപുരാതന ക്രൈസ്തവ ദേവാലയത്തിന്റെയും സന്യാസാശ്രമത്തിന്റെയും അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലം സന്ദർശകർക്കായി തുറന്നു കൊടുത്തു.
എൺപത്തേഴു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സർ ബന്യാസ് ദ്വീപിൽ എഡി 600ൽ നിർമിക്കപ്പെട്ടതെന്നു കരുതുന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ 1992ലാണു കണ്ടെത്തിയത്. ഇതു സന്ദർശകർക്ക് തുറന്നുകൊടുക്കുന്ന ചടങ്ങ് സഹിഷ്ണുതാ വകുപ്പു മന്ത്രി ഷേക്ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്നലെ നിർവഹിച്ചു.
സന്യാസികളുടെ അറകൾ (സെല്ലുകൾ), പ്രാർഥനാ മുറികൾ, കളിമൺ പാത്രങ്ങൾ, ജലവിതരണ സംവിധാനം തുടങ്ങിയവയൊക്കെ വിവിധ വർഷങ്ങളായി നടത്തിയ പുരാവസ്തു ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എൺപത്തേഴു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സർ ബന്യാസ് ദ്വീപിൽ എഡി 600ൽ നിർമിക്കപ്പെട്ടതെന്നു കരുതുന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ 1992ലാണു കണ്ടെത്തിയത്. ഇതു സന്ദർശകർക്ക് തുറന്നുകൊടുക്കുന്ന ചടങ്ങ് സഹിഷ്ണുതാ വകുപ്പു മന്ത്രി ഷേക്ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്നലെ നിർവഹിച്ചു.
സന്യാസികളുടെ അറകൾ (സെല്ലുകൾ), പ്രാർഥനാ മുറികൾ, കളിമൺ പാത്രങ്ങൾ, ജലവിതരണ സംവിധാനം തുടങ്ങിയവയൊക്കെ വിവിധ വർഷങ്ങളായി നടത്തിയ പുരാവസ്തു ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.