ജിദ്ദ: ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന പത്തനംതിട്ട ജില്ലയിലെ അടൂർ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയൽ ഡേയ്ലിലെ ജെനി മാത്യുവിന്റെ (45) മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയുള്ള സൗദിയ വിമാനത്തിൽ നാട്ടിലേക്ക് അയക്കും.
ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് മേയ് 24ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന ജെനി മാത്യു തലച്ചോറിലെ അമിത രക്തസ്രാവം കാരണം നാൽപത്തിനാലാം പിറന്നാൾ ദിനമായ മെയ് 30ന് മരണപ്പെടുകയായിരുന്നു
പരേതൻ തന്റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്യുകയും തന്റെ ഭാര്യ അതിന് പൂർണമായും സഹകരിക്കുകയും ചെയ്തിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ സൗദിയ വിമാനത്തിൽ നാട്ടിൽ എത്തിക്കുകയും, ശനിയാഴ്ച മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അടക്കം ചെയുകയും ചെയ്യും.
നവോദയ പ്രവർത്തകനും ഇടത് സൈബർ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജെനി മാത്യു കഴിഞ്ഞ 23 വർഷമായി പ്രവാസത്തിലായിരുന്നു. എട്ടു വർഷത്തോളമായി ജിദ്ദയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ ലിയ ജെനി ജിദ്ദ ന്യൂ അൽവുറൂദ് ഇന്റർനാഷനൽ സ്കൂൾ അധ്യാപികയാണ്. മക്കളായ ജോയൽ മാത്യു ജെനി, ജോആൻ റേച്ചൽ ജെനി എന്നിവർ അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്. അരുവിള ചാരുവിളയിൽ പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരൻ മോനച്ചൻ, സഹോദരിമാർ റോസമ്മ, ലീലാമ്മ.
ജെനി മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നവോദയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ ജലീൽ ഉച്ചാരക്കടവ്, ബഷീർ മന്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനായ നൗഷാദ് മന്പാട് എന്നിവരുടെ പ്രവർത്തനം സഹായകമായി.
നവോദയ ജിദ്ദ ഖാലിദ് ബിൻ ഏരിയ ഹംറ യൂണിറ്റ് അംഗമായിരുന്ന ജെനി മാത്യുവിന്റെ അകാല വിയോഗത്തിൽ നവോദയ കേന്ദ്ര കമ്മറ്റി അഗാഥമായ അനുശോചനം അറിയിച്ചു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ
ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് മേയ് 24ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന ജെനി മാത്യു തലച്ചോറിലെ അമിത രക്തസ്രാവം കാരണം നാൽപത്തിനാലാം പിറന്നാൾ ദിനമായ മെയ് 30ന് മരണപ്പെടുകയായിരുന്നു
പരേതൻ തന്റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്യുകയും തന്റെ ഭാര്യ അതിന് പൂർണമായും സഹകരിക്കുകയും ചെയ്തിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ സൗദിയ വിമാനത്തിൽ നാട്ടിൽ എത്തിക്കുകയും, ശനിയാഴ്ച മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അടക്കം ചെയുകയും ചെയ്യും.
നവോദയ പ്രവർത്തകനും ഇടത് സൈബർ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജെനി മാത്യു കഴിഞ്ഞ 23 വർഷമായി പ്രവാസത്തിലായിരുന്നു. എട്ടു വർഷത്തോളമായി ജിദ്ദയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ ലിയ ജെനി ജിദ്ദ ന്യൂ അൽവുറൂദ് ഇന്റർനാഷനൽ സ്കൂൾ അധ്യാപികയാണ്. മക്കളായ ജോയൽ മാത്യു ജെനി, ജോആൻ റേച്ചൽ ജെനി എന്നിവർ അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്. അരുവിള ചാരുവിളയിൽ പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരൻ മോനച്ചൻ, സഹോദരിമാർ റോസമ്മ, ലീലാമ്മ.
ജെനി മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നവോദയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ ജലീൽ ഉച്ചാരക്കടവ്, ബഷീർ മന്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനായ നൗഷാദ് മന്പാട് എന്നിവരുടെ പ്രവർത്തനം സഹായകമായി.
നവോദയ ജിദ്ദ ഖാലിദ് ബിൻ ഏരിയ ഹംറ യൂണിറ്റ് അംഗമായിരുന്ന ജെനി മാത്യുവിന്റെ അകാല വിയോഗത്തിൽ നവോദയ കേന്ദ്ര കമ്മറ്റി അഗാഥമായ അനുശോചനം അറിയിച്ചു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ