ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ കമൽ കിരണ്‍ രാജു എന്ന പതിമൂന്നുകാരൻ ന്യൂയോർക്ക് കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയത് സയൻസ് ഇൻ ബിസിനസ് എന്ന വിഷയത്തിൽ. ജൂണ്‍ 21 ന് നടക്കുന്ന ബിരുദദാന ചടങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദ വിദ്യാർഥി എന്ന റെക്കോർഡ് കമൽ കിരണിന്റെ പേരിൽ കുറിക്കപ്പെടും.
10 വയസ് പ്രായമുള്ളപ്പോൾ തന്നെ കോളജ് ക്രെഡിറ്റ് ഓണ്‍ലൈനിലൂടെ സ്വന്തമാക്കാൻ കമലിന് കഴിഞ്ഞിരുന്നു. അമേരിക്കൻ കൗണ്‍സിൽ ഓണ്‍ എഡ്യുക്കേഷൻ ആന്റ് നാഷണൽ കോളജ് ക്രെഡിറ്റ് റക്കമെന്േറഷൻ സർവീസ് അംഗീകാരമുള്ള 140 പ്ലസ് ക്രഡിറ്റുകളാണ് കമൽ നേടിയെടുത്തത്.
പെൻ ഫോസ്റ്റർ ഹൈസ്കൂളിൽ നിന്നും നാലു വർഷത്തെ ഓണ്‍ലൈൻ പഠനത്തിലൂടെ ഹൈസ്കൂൾ ഡിപ്ലോമയും കിരണിന് ലഭിച്ചു. 4/4 ജിപിഎയോടെ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ കമൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ്സിൽ മാസ്റ്റർ ബിരുദത്തിനു പഠനം തുടരുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
സോഫ്റ്റ്വെയർ എൻജിനീയർമാരായ രവിയും ദുർഗയും ഇന്ത്യയിൽ നിന്നും കുടിയേറിയവരാണ്. ഇവരുടെ രണ്ടുമക്കളിൽ കമലിന്റെ സഹോദരൻ ശശി കിരണ്‍ രാജുവും അതേ ദിവസം തന്നെയാണ് ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
10 വയസ് പ്രായമുള്ളപ്പോൾ തന്നെ കോളജ് ക്രെഡിറ്റ് ഓണ്‍ലൈനിലൂടെ സ്വന്തമാക്കാൻ കമലിന് കഴിഞ്ഞിരുന്നു. അമേരിക്കൻ കൗണ്‍സിൽ ഓണ്‍ എഡ്യുക്കേഷൻ ആന്റ് നാഷണൽ കോളജ് ക്രെഡിറ്റ് റക്കമെന്േറഷൻ സർവീസ് അംഗീകാരമുള്ള 140 പ്ലസ് ക്രഡിറ്റുകളാണ് കമൽ നേടിയെടുത്തത്.
പെൻ ഫോസ്റ്റർ ഹൈസ്കൂളിൽ നിന്നും നാലു വർഷത്തെ ഓണ്‍ലൈൻ പഠനത്തിലൂടെ ഹൈസ്കൂൾ ഡിപ്ലോമയും കിരണിന് ലഭിച്ചു. 4/4 ജിപിഎയോടെ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ കമൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ്സിൽ മാസ്റ്റർ ബിരുദത്തിനു പഠനം തുടരുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
സോഫ്റ്റ്വെയർ എൻജിനീയർമാരായ രവിയും ദുർഗയും ഇന്ത്യയിൽ നിന്നും കുടിയേറിയവരാണ്. ഇവരുടെ രണ്ടുമക്കളിൽ കമലിന്റെ സഹോദരൻ ശശി കിരണ്‍ രാജുവും അതേ ദിവസം തന്നെയാണ് ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ