എഡ്മന്റൻ (കാനഡ): എഡ്മന്റനിലെ സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി ഇടുക്കി രൂപതാംഗം ഫാ. തോമസ് തൈച്ചേരിൽ ജൂണ്‍ രണ്ടിനു ഉത്തരവാദിത്വം ഏറ്റെടുത്തു. റവ. ഫാ. ജോണ്‍ കുടിയിരുപ്പിൽ അഞ്ചു വർഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം 2018 ഡിസംബറിൽ നാട്ടിലേക്ക് മടങ്ങിപ്പോയതിനെ തുടർന്നു ഫാ. ജോജോ ചങ്ങനംതുണ്ടിയിൽ ആക്ടിംഗ് വികാരിയായി പ്രവർത്തിച്ചിരുന്നിടത്താണ് ഇടവക പട്ടക്കാരനായ റവ.ഫാ. തോമസ് തൈച്ചേരിൽ പുതിയ വികാരിയായി ചാർജ് ഏറ്റെടുത്തിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് അന്നമ്മ ദന്പതികളുടെ ഏഴാമത്തെ പുത്രനായാണ് ജനനം. സഹോദരങ്ങളായ ജോണ്‍, ചെറിയാൻ എന്നിവർ മുംബൈയിൽ സ്ഥിരതാമസമാണ്. മറ്റു സഹോദരങ്ങളായ മേരിക്കുട്ടി, കുഞ്ഞമ്മ, ജോസ്, അഗസ്റ്റിൻ, സെബാസ്റ്റ്യൻ എന്നിവർ.
1991 ജനുവരി ഒന്നാം തീയതി കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന അഭി. ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്നും പട്ടം സ്വീകരിച്ചു. തുടർന്ന് ആനകുളം, പൂയംകുട്ടി, പന്നിയാർകുടി, ശാന്തിഗ്രാം, എല്ലക്കല്ല്, ഈട്ടിത്തോപ്പ് എന്നീ ഇടവകകളിലായി 28 വർഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷമാണ് എഡ്മന്റനിലെ സെന്റ് അൽഫോൻസാ ഫൊറോന ദേവാലയത്തിന്റെ വികാരിയായി എത്തിയത്.
2019 മെയ് 26നു ഇടവക ജനങ്ങൾ സ്നേഹോഷ്മളമായ സ്വീകരണം നൽകിയാണ് പുതിയ വികാരിയെ സ്വീകരിച്ചത്. പെന്തക്കുസ്താ ഞായറായ ജൂണ്‍ ഒന്‍പതിനായിരുന്നു വികാരിയച്ചന്റെ പുതിയ ഇടവകയിലെ ആദ്യത്തെ ഞായറാഴ്ച ദിവ്യബലി. മുപ്പത്തെട്ടോളം കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ച്, അറിവിന്േറയും വിജ്ഞാനത്തിന്േറയും ലോകത്തേക്ക് ആനയിക്കാനും അന്നു വികാരിയച്ചനു സാധിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് അന്നമ്മ ദന്പതികളുടെ ഏഴാമത്തെ പുത്രനായാണ് ജനനം. സഹോദരങ്ങളായ ജോണ്‍, ചെറിയാൻ എന്നിവർ മുംബൈയിൽ സ്ഥിരതാമസമാണ്. മറ്റു സഹോദരങ്ങളായ മേരിക്കുട്ടി, കുഞ്ഞമ്മ, ജോസ്, അഗസ്റ്റിൻ, സെബാസ്റ്റ്യൻ എന്നിവർ.
1991 ജനുവരി ഒന്നാം തീയതി കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന അഭി. ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്നും പട്ടം സ്വീകരിച്ചു. തുടർന്ന് ആനകുളം, പൂയംകുട്ടി, പന്നിയാർകുടി, ശാന്തിഗ്രാം, എല്ലക്കല്ല്, ഈട്ടിത്തോപ്പ് എന്നീ ഇടവകകളിലായി 28 വർഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷമാണ് എഡ്മന്റനിലെ സെന്റ് അൽഫോൻസാ ഫൊറോന ദേവാലയത്തിന്റെ വികാരിയായി എത്തിയത്.
2019 മെയ് 26നു ഇടവക ജനങ്ങൾ സ്നേഹോഷ്മളമായ സ്വീകരണം നൽകിയാണ് പുതിയ വികാരിയെ സ്വീകരിച്ചത്. പെന്തക്കുസ്താ ഞായറായ ജൂണ്‍ ഒന്‍പതിനായിരുന്നു വികാരിയച്ചന്റെ പുതിയ ഇടവകയിലെ ആദ്യത്തെ ഞായറാഴ്ച ദിവ്യബലി. മുപ്പത്തെട്ടോളം കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ച്, അറിവിന്േറയും വിജ്ഞാനത്തിന്േറയും ലോകത്തേക്ക് ആനയിക്കാനും അന്നു വികാരിയച്ചനു സാധിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം