ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-20 കാലയളവിലേക്കുള്ള ഫൊക്കാന പ്രതിനിധികളെ മേയ് 31നു പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്റെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിൽ വച്ചു തെരഞ്ഞെടുക്കുകയുണ്ടായി. ഏഴുപേർ മാത്രമാണ് വേണ്ടിയിരുന്നതെങ്കിലും പത്തിലധികം ആളുകളുടെ പേരുകളാണ് നിർദേശിച്ചത്. സീനിയർ അംഗങ്ങളുടെ അഭ്യർഥന മാനിച്ച് മറ്റുള്ളവർ പി·ാറുകയും ലെജി പട്ടരുമഠം, മത്യാസ് പുല്ലാപ്പള്ളി, ലീല ജോസഫ്, അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ, റ്റോമി അംബേനാട്ട്, ജോയിമോൻ പുത്തൻപുരയ്ക്കൽ, അഗസ്റ്റിൻ കരിങ്കുറ്റി എന്നിവർ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.
2018-20 ഫൊക്കാന നാഷണൽ കമ്മിറ്റി അതിനൂതനമായ പല പദ്ധതികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും ഹാർദ്ദവമായി ക്ഷണിക്കുകയും, അഭിനന്ദിക്കുന്നതായും ഷിക്കാഗോയിൽ നിന്നുള്ള ഫൊക്കാന ജോയിന്റ് ട്രഷറർ പ്രവീണ്‍ തോമസും, ആർ.വി.പി ഫ്രാൻസീസ് കിഴക്കേക്കുറ്റും അറിയിച്ചു.
അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഷിക്കാഗോ മലയാളി അസോസിയേഷൻ കാര്യക്ഷമമായ വിവിധ പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു ചുക്കാൻ പിടിക്കുന്ന പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ ജിതേഷ് ചുങ്കത്ത് എന്നിവരേയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
2018-20 ഫൊക്കാന നാഷണൽ കമ്മിറ്റി അതിനൂതനമായ പല പദ്ധതികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും ഹാർദ്ദവമായി ക്ഷണിക്കുകയും, അഭിനന്ദിക്കുന്നതായും ഷിക്കാഗോയിൽ നിന്നുള്ള ഫൊക്കാന ജോയിന്റ് ട്രഷറർ പ്രവീണ്‍ തോമസും, ആർ.വി.പി ഫ്രാൻസീസ് കിഴക്കേക്കുറ്റും അറിയിച്ചു.
അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഷിക്കാഗോ മലയാളി അസോസിയേഷൻ കാര്യക്ഷമമായ വിവിധ പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു ചുക്കാൻ പിടിക്കുന്ന പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ ജിതേഷ് ചുങ്കത്ത് എന്നിവരേയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം