കുവൈത്ത് സിറ്റി: മാർച്ച് പത്തിന് മുന്‍പായി താമസരേഖ പാസ്പ്പോർട്ടിൽ പതിച്ചവർ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്പോൾ സിവിൽ ഐഡി നിർബന്ധമില്ലെന്ന് അഭ്യന്തര വകുപ്പ് വ്യക്തമാക്കി. സോഷ്യൽ മീഡിയിൽ നിയമം നിലവിൽ വരുന്നതിന് മുന്പുള്ളവരും സിവിൽ ഐഡി കൈയിൽ കരുതണമെന്ന് വ്യപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജ വാർത്തകളെ തുടർന്നാണ് മന്ത്രാലയം വിശദീകരണം നൽകിയത്. മാർച്ച് 10ന് മുന്‍പ് ഇഖാമ സ്റ്റാന്പ് ചെയ്തവർക്കോ ഇഖാമ പുതുക്കിയവർക്കോ പുതിയ ബാധകമല്ല.
മാർച്ച് പത്ത് മുതലാണ് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കി പകരം സിവിൽ ഐഡിയിൽ വ്യക്തികളുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുന്ന സന്പ്രദായം നിലവിൽവന്നത്. ഇതോടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിദേശികൾ തങ്ങളുടെ സിവിൽ ഐ.ഡി കാർഡ് വിമാനത്താവളങ്ങളിലും തുരുമുഖങ്ങളിലും കാണിക്കണം. വിസാ കാലാവധി, സ്പോണ്‍സർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ സിവിൽ ഐഡിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാർച്ച് പത്ത് മുതലാണ് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കി പകരം സിവിൽ ഐഡിയിൽ വ്യക്തികളുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുന്ന സന്പ്രദായം നിലവിൽവന്നത്. ഇതോടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിദേശികൾ തങ്ങളുടെ സിവിൽ ഐ.ഡി കാർഡ് വിമാനത്താവളങ്ങളിലും തുരുമുഖങ്ങളിലും കാണിക്കണം. വിസാ കാലാവധി, സ്പോണ്‍സർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ സിവിൽ ഐഡിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ