ജോർജ് ഏബ്രഹാം, ടി.എസ്. ചാക്കോ
ചികിത്സാർഥം അമേരിക്ക സന്ദർശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രളയ ശേഷമുള്ള ഒരു നവകേരളം പണിയാൻ അമേരിക്കൻ മലയാളികൾ മുന്പോട്ടുവരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഉദാരമതികളായ അമേരിക്കൻ മലയാളികൾ പ്രളയമനുഭവിച്ച നാട്ടുകാരോടൊപ്പം ചേർന്നു പ്രവർത്തിച്ചുവരികയായിരുന്നു. സാമൂഹ്യ, സാംസ്കാരിക, മത സംഘടനകളെല്ലാം തന്നെ മുന്നോട്ടുവരികയും ക്ലേശമനുഭവിക്കുന്ന സ്വന്തം നാട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേരുകയും കഴിയുന്നിടത്തോളമുള്ള സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു. അത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
സ്വന്തം നാടായ കേരളത്തോടുള്ള അമേരിക്കൻ മലയാളികളുടെ അളവറ്റ സ്നേഹത്തിന്റെപ്രതീകമാണ് ഈ സംഭാവനകളും പ്രവർത്തനങ്ങളുമൊക്കെ. കഷ്ടതയനുഭവിക്കുന്ന സ്വന്തം സഹോദരീ സഹോദരങ്ങൾക്കുവേണ്ടി ഈ സമൂഹം ആർദ്രതയോടുകൂടി എന്നുമുണ്ടാകുമെന്നാണ് ഈ സഹായം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി പ്രസ്താവിച്ചതുപോലെ നവകേരളം കെട്ടിപ്പടുത്തുയർത്താൻ അമേരിക്കൻ മലയാളികൾ മുന്പോട്ടുവരുമോയെന്നുള്ളത് സംശയാസ്പദമാണ്. സംസ്ഥാന ഭരണകൂടത്തിന്റെയും കേന്ദ്രഗവണ്മെന്റിന്റെയും ചുമതലയാണത്.
ഈ പ്രളയം 40,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് ഒൗദ്യോഗിക കണക്കുകൾ. കുംഭമേളക്ക് 4000 കോടിയും സർദാർ പട്ടേൽ പ്രതിമക്ക് 3000 കോടിയുമൊക്കെ ചിലവഴിക്കുന്ന മോദി സർക്കാരിനെ കേരളീയരും ഇന്ത്യൻ പൗരന്മാർ തന്നെയാണ് എന്നു ബോധ്യപ്പെടുത്തേണ്ട കർത്തവ്യം കേരളത്തിലെ ഏല്ലാ രാഷ്ട്രീയനേതാക്കളും ഏറ്റെടുക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഇതിനകം 1700 കോടി രൂപയോളം സമാഹരിച്ചുവെന്ന് അറിയുന്നു. എന്നാൽപ്രളയം ബാധിച്ച് രണ്ടുമാസം കഴിഞ്ഞിട്ടുപോലും ഒരു സഹായവും ലഭ്യമാകാത്ത അനേകായിരം ആളുകൾ നാട്ടിലുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് സമാഹരിച്ച തുകയിൽ 40 % മാത്രമാണ് ഇതുവരെ ചെലവാക്കിയത്. കൂടാതെ പ്രളയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയും ഈ ഫണ്ട് ദുരുപയോഗം ചെയ്തതായി സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. അന്തരിച്ച ചില നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കുന്നത് ഈ ദുരിതാശ്വാസഫണ്ടിൽ നിന്നു വേണ്ടായിരുന്നു.
ഭാവിയിലും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു സമാഹരിക്കുന്ന ഫണ്ട് അതിനുവേണ്ടി മാത്രം സംഭാവന ചെയ്യുന്നതാണെന്നുള്ള ഉറപ്പ് അധികാരികൾ നൽകിയില്ലെങ്കിൽ ജനങ്ങൾക്ക് ഈ സംരംഭങ്ങളിൽ വിശ്വാസം നഷ്ടപ്പെടും. ഈ ചെറിയ കൃത്യനിർവഹണത്തിൽ വിശ്വസ്തത കാണിക്കുന്നില്ലെങ്കിൽ ജനനേതാക്കൾ എങ്ങനെയാവും "നവകേരളഫണ്ട്’ ഉപയോഗിക്കുക?
നവകേരള ഫണ്ട് സമാഹരിക്കുന്നതിനു മുഖ്യമന്ത്രി ആരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇപ്പോൾ കേൾക്കുന്ന നോർക്ക റൂട്ട്സും ലോക മലയാളിസഭയുമൊന്നും അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. ചില വ്യക്തികൾ അവരുടെ ബന്ധങ്ങൾ ഉപയോഗിച്ചു സ്ഥാനമാനങ്ങൾ നേടിയിട്ടുണ്ടാകാം. അത് അവർക്കു നല്ലത്.
കേരളത്തിൽ നിന്നു കുടിയേറിയിട്ടുള്ള നഴ്സുമാരാണ് അമേരിക്കൻ മലയാളികളിലെ കാതലായ ഒരു വിഭാഗം. അവർക്ക് ആവശ്യമായ ഒരു ടെസ്റ്റ് സെന്റർ പോലും സ്ഥിരമായി കേരളത്തിലുണ്ടാകാൻ ഇവരാരും പൂർണശ്രദ്ധ ചെലുത്തിയിട്ടില്ല. നാട്ടിൽ പണിയെടുക്കുന്ന നഴ്സിനോടുള്ള ഒൗദ്യോഗിക മനോഭാവമോ അതിലും പരിതാപകരം! ഇപ്പോഴിതാ കേരളത്തിൽ നിന്നു മന്ത്രിമാർ നവകേരളത്തിനു പണം പിരിക്കാൻ വരുന്നുപോലും! അതിനു കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ല. ലക്ഷക്കണക്കിനു രൂപ ചെലവാക്കിയുള്ള ഒൗദ്യോഗിക സന്ദർശനങ്ങൾ ഇപ്പോൾ ആവശ്യമുണ്ടോ? ഇവിടെയുള്ളവർക്ക് ഇനിയും സംഭാവന ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ ബാങ്ക് ട്രാൻസ്ഫർ ചെയതാൽ പോരേ?
ഇതിലുപരി പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിൽ ഇവിടത്തെ പ്രധാന സാംസ്കാരിക സംഘടനകൾ വിജയിച്ചിട്ടില്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല. ഷിക്കാഗോയിലെ രണ്ടു ചെറുപ്പക്കാർ രണ്ടു ദശലക്ഷം ഡോളർ സമാഹരിച്ചപ്പോൾ എന്തുകൊണ്ടാണ് ഈ സംഘടനകൾ പരാജയപ്പെട്ടത് എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്.
നവകേരളത്തിന്റെ ഭാഗമായി ചങ്ങനാശേരി- ആലപ്പുഴ റോഡ് പുനർനിർമിക്കണമെന്നു മുഖ്യമന്ത്രി പ്രസംഗത്തിൽ പറയുകയുണ്ടായി. അതു നല്ല കാര്യം തന്നെ. എന്നാൽ, കേരളത്തിലെ പിഡബ്ലുഡിയുടെ ചരിത്രം നോക്കിയാൽ 20 വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ റോഡ് റീബിൽഡ് ചെയ്യണമെങ്കിൽ എത്ര ദശവർഷം വേണ്ടിവരുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അത് എത്ര മന്ത്രിസഭകൾകൈകാര്യംചെയ്യേണ്ടിവരും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അമേരിക്കൻ മലയാളികൾ അതോർത്ത് ഉറക്കം കളയണോ? ഇവിടെ 22 കിലോമീറ്റർ മേൽപ്പാലം വന്നാൽ കുട്ടനാട് തന്നെ ആകെ മാറും. ടൂറിസ്റ്റ് സാധ്യതയും അനന്തം.
കേരളത്തിലെ എത്രയോ വികസന പ്രവർത്തനങ്ങൾക്കു തടസം നിന്നവരാണ് ഇന്നത്തെ ഭരണാധികാരികൾ. അവർ കന്പ്യൂട്ടർ വരുന്നതിനെതിരായി സമരം ചെയ്തു. എക്സ്പ്രസ് വേ വന്നാൽ പശുവിനെ അടുത്ത പറന്പിൽ കെട്ടാനാകില്ല എന്നു പറഞ്ഞു. ജോണ്സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മൂന്നാറിൽ കൊണ്ടുവരാനിരുന്ന മെഡിക്കൽ റിസർച്ച് സെന്റർ സിഐഎയുടെ ഒരു കളിയാണെന്നു പറഞ്ഞ് തള്ളി. അമേരിക്കൻ മലയാളികളിൽ ഒരു നല്ല പങ്കിനു സൗകര്യപ്പെടുമായിരുന്ന ആറന്മുള എയർപോർട്ട് ഇല്ലാതാക്കി. കൊച്ചി മെട്രോയ്ക്കു പോലും എതിരുനിന്നു. ഇവരാണോ "നവകേരളം’ ഉണ്ടാക്കാൻ പ്രതിജ്ഞാബദ്ധർ?
ഐബിഎമ്മിന്റെ സെന്റർ ഓഫ് എക്സലൻസ് പ്രോഗ്രാം കേരളത്തിലേക്കു കൊണ്ടുവരാനായി ഈ പാർട്ടിയുടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോൾ പറഞ്ഞത്, ഐബിഎം അമേരിക്കൻ കന്പനിയാണ്, അതിനാൽ സാധ്യമല്ല എന്നാണ്. സ്വന്തം മക്കളെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ വിട്ടു മികച്ച വിദ്യാഭ്യാസം കൊടുത്തശേഷം കോടിക്കണക്കിനു രൂപ ഇടപാട് നടത്തുന്ന കന്പനികളുടെ ഉടമകളും മേധാവികളുമാക്കുന്ന പാർട്ടിയുടെയും നേതാക്കന്മാരുടെയും ഹിപ്പോക്രസിയും ഡ്യൂപ്ലിസിറ്റിയും ജനങ്ങൾക്കു മനസിലാക്കാവുന്നതേയുള്ളൂ.
ഇപ്പോഴുണ്ടായ പ്രളയം ഒരു പ്രകൃതിദുരന്തം ആയിരുന്നില്ല, മനുഷ്യരുണ്ടാക്കിയ ദുരന്തം തന്നെയായിരുന്നു എന്ന വാദമുള്ളവരുണ്ട്. കേരളത്തിലെ 33 അണക്കെട്ടിലെ ജലം ശരിയായി മാനേജ് ചെയ്യുന്നതിലെ പരാജയമാണു കേരളത്തെ ഈ ദുരിതത്തിലേക്കും കഷ്ടത്തിലേക്കും വലിച്ചിഴച്ചതെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ ഗവണ്മെന്റ് എന്തു പഠനമാണ് ഇതുവരെ നടത്തിയത്? അവസാനനിമിഷം വരെ കാത്തിരുന്നിട്ട് എല്ലാ അണക്കെട്ടുകളും ശരിയായ മുന്നറിയിപ്പുകൂടാതെ തുറന്നുവിട്ടു നാട്ടുകാരെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥർക്കെതിരേ എന്തു നടപടിയാണ് ഗവണ്മെന്റ് കൈക്കൊണ്ടത്?
ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാൻ അമേരിക്കൻ മലയാളികളുടെ ധർമബോധം എന്നുമുണ്ടാകും. അതിനു ഗവണ്മെന്റിന്റെ ബോധവത്കരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അമേരിക്കൻ മലയാളികൾ ചിന്തിക്കട്ടെ!
ചികിത്സാർഥം അമേരിക്ക സന്ദർശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രളയ ശേഷമുള്ള ഒരു നവകേരളം പണിയാൻ അമേരിക്കൻ മലയാളികൾ മുന്പോട്ടുവരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഉദാരമതികളായ അമേരിക്കൻ മലയാളികൾ പ്രളയമനുഭവിച്ച നാട്ടുകാരോടൊപ്പം ചേർന്നു പ്രവർത്തിച്ചുവരികയായിരുന്നു. സാമൂഹ്യ, സാംസ്കാരിക, മത സംഘടനകളെല്ലാം തന്നെ മുന്നോട്ടുവരികയും ക്ലേശമനുഭവിക്കുന്ന സ്വന്തം നാട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേരുകയും കഴിയുന്നിടത്തോളമുള്ള സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു. അത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
സ്വന്തം നാടായ കേരളത്തോടുള്ള അമേരിക്കൻ മലയാളികളുടെ അളവറ്റ സ്നേഹത്തിന്റെപ്രതീകമാണ് ഈ സംഭാവനകളും പ്രവർത്തനങ്ങളുമൊക്കെ. കഷ്ടതയനുഭവിക്കുന്ന സ്വന്തം സഹോദരീ സഹോദരങ്ങൾക്കുവേണ്ടി ഈ സമൂഹം ആർദ്രതയോടുകൂടി എന്നുമുണ്ടാകുമെന്നാണ് ഈ സഹായം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി പ്രസ്താവിച്ചതുപോലെ നവകേരളം കെട്ടിപ്പടുത്തുയർത്താൻ അമേരിക്കൻ മലയാളികൾ മുന്പോട്ടുവരുമോയെന്നുള്ളത് സംശയാസ്പദമാണ്. സംസ്ഥാന ഭരണകൂടത്തിന്റെയും കേന്ദ്രഗവണ്മെന്റിന്റെയും ചുമതലയാണത്.
ഈ പ്രളയം 40,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് ഒൗദ്യോഗിക കണക്കുകൾ. കുംഭമേളക്ക് 4000 കോടിയും സർദാർ പട്ടേൽ പ്രതിമക്ക് 3000 കോടിയുമൊക്കെ ചിലവഴിക്കുന്ന മോദി സർക്കാരിനെ കേരളീയരും ഇന്ത്യൻ പൗരന്മാർ തന്നെയാണ് എന്നു ബോധ്യപ്പെടുത്തേണ്ട കർത്തവ്യം കേരളത്തിലെ ഏല്ലാ രാഷ്ട്രീയനേതാക്കളും ഏറ്റെടുക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഇതിനകം 1700 കോടി രൂപയോളം സമാഹരിച്ചുവെന്ന് അറിയുന്നു. എന്നാൽപ്രളയം ബാധിച്ച് രണ്ടുമാസം കഴിഞ്ഞിട്ടുപോലും ഒരു സഹായവും ലഭ്യമാകാത്ത അനേകായിരം ആളുകൾ നാട്ടിലുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് സമാഹരിച്ച തുകയിൽ 40 % മാത്രമാണ് ഇതുവരെ ചെലവാക്കിയത്. കൂടാതെ പ്രളയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയും ഈ ഫണ്ട് ദുരുപയോഗം ചെയ്തതായി സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. അന്തരിച്ച ചില നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കുന്നത് ഈ ദുരിതാശ്വാസഫണ്ടിൽ നിന്നു വേണ്ടായിരുന്നു.
ഭാവിയിലും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു സമാഹരിക്കുന്ന ഫണ്ട് അതിനുവേണ്ടി മാത്രം സംഭാവന ചെയ്യുന്നതാണെന്നുള്ള ഉറപ്പ് അധികാരികൾ നൽകിയില്ലെങ്കിൽ ജനങ്ങൾക്ക് ഈ സംരംഭങ്ങളിൽ വിശ്വാസം നഷ്ടപ്പെടും. ഈ ചെറിയ കൃത്യനിർവഹണത്തിൽ വിശ്വസ്തത കാണിക്കുന്നില്ലെങ്കിൽ ജനനേതാക്കൾ എങ്ങനെയാവും "നവകേരളഫണ്ട്’ ഉപയോഗിക്കുക?
നവകേരള ഫണ്ട് സമാഹരിക്കുന്നതിനു മുഖ്യമന്ത്രി ആരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇപ്പോൾ കേൾക്കുന്ന നോർക്ക റൂട്ട്സും ലോക മലയാളിസഭയുമൊന്നും അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. ചില വ്യക്തികൾ അവരുടെ ബന്ധങ്ങൾ ഉപയോഗിച്ചു സ്ഥാനമാനങ്ങൾ നേടിയിട്ടുണ്ടാകാം. അത് അവർക്കു നല്ലത്.
കേരളത്തിൽ നിന്നു കുടിയേറിയിട്ടുള്ള നഴ്സുമാരാണ് അമേരിക്കൻ മലയാളികളിലെ കാതലായ ഒരു വിഭാഗം. അവർക്ക് ആവശ്യമായ ഒരു ടെസ്റ്റ് സെന്റർ പോലും സ്ഥിരമായി കേരളത്തിലുണ്ടാകാൻ ഇവരാരും പൂർണശ്രദ്ധ ചെലുത്തിയിട്ടില്ല. നാട്ടിൽ പണിയെടുക്കുന്ന നഴ്സിനോടുള്ള ഒൗദ്യോഗിക മനോഭാവമോ അതിലും പരിതാപകരം! ഇപ്പോഴിതാ കേരളത്തിൽ നിന്നു മന്ത്രിമാർ നവകേരളത്തിനു പണം പിരിക്കാൻ വരുന്നുപോലും! അതിനു കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ല. ലക്ഷക്കണക്കിനു രൂപ ചെലവാക്കിയുള്ള ഒൗദ്യോഗിക സന്ദർശനങ്ങൾ ഇപ്പോൾ ആവശ്യമുണ്ടോ? ഇവിടെയുള്ളവർക്ക് ഇനിയും സംഭാവന ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ ബാങ്ക് ട്രാൻസ്ഫർ ചെയതാൽ പോരേ?
ഇതിലുപരി പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിൽ ഇവിടത്തെ പ്രധാന സാംസ്കാരിക സംഘടനകൾ വിജയിച്ചിട്ടില്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല. ഷിക്കാഗോയിലെ രണ്ടു ചെറുപ്പക്കാർ രണ്ടു ദശലക്ഷം ഡോളർ സമാഹരിച്ചപ്പോൾ എന്തുകൊണ്ടാണ് ഈ സംഘടനകൾ പരാജയപ്പെട്ടത് എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്.
നവകേരളത്തിന്റെ ഭാഗമായി ചങ്ങനാശേരി- ആലപ്പുഴ റോഡ് പുനർനിർമിക്കണമെന്നു മുഖ്യമന്ത്രി പ്രസംഗത്തിൽ പറയുകയുണ്ടായി. അതു നല്ല കാര്യം തന്നെ. എന്നാൽ, കേരളത്തിലെ പിഡബ്ലുഡിയുടെ ചരിത്രം നോക്കിയാൽ 20 വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ റോഡ് റീബിൽഡ് ചെയ്യണമെങ്കിൽ എത്ര ദശവർഷം വേണ്ടിവരുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അത് എത്ര മന്ത്രിസഭകൾകൈകാര്യംചെയ്യേണ്ടിവരും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അമേരിക്കൻ മലയാളികൾ അതോർത്ത് ഉറക്കം കളയണോ? ഇവിടെ 22 കിലോമീറ്റർ മേൽപ്പാലം വന്നാൽ കുട്ടനാട് തന്നെ ആകെ മാറും. ടൂറിസ്റ്റ് സാധ്യതയും അനന്തം.
കേരളത്തിലെ എത്രയോ വികസന പ്രവർത്തനങ്ങൾക്കു തടസം നിന്നവരാണ് ഇന്നത്തെ ഭരണാധികാരികൾ. അവർ കന്പ്യൂട്ടർ വരുന്നതിനെതിരായി സമരം ചെയ്തു. എക്സ്പ്രസ് വേ വന്നാൽ പശുവിനെ അടുത്ത പറന്പിൽ കെട്ടാനാകില്ല എന്നു പറഞ്ഞു. ജോണ്സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മൂന്നാറിൽ കൊണ്ടുവരാനിരുന്ന മെഡിക്കൽ റിസർച്ച് സെന്റർ സിഐഎയുടെ ഒരു കളിയാണെന്നു പറഞ്ഞ് തള്ളി. അമേരിക്കൻ മലയാളികളിൽ ഒരു നല്ല പങ്കിനു സൗകര്യപ്പെടുമായിരുന്ന ആറന്മുള എയർപോർട്ട് ഇല്ലാതാക്കി. കൊച്ചി മെട്രോയ്ക്കു പോലും എതിരുനിന്നു. ഇവരാണോ "നവകേരളം’ ഉണ്ടാക്കാൻ പ്രതിജ്ഞാബദ്ധർ?
ഐബിഎമ്മിന്റെ സെന്റർ ഓഫ് എക്സലൻസ് പ്രോഗ്രാം കേരളത്തിലേക്കു കൊണ്ടുവരാനായി ഈ പാർട്ടിയുടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോൾ പറഞ്ഞത്, ഐബിഎം അമേരിക്കൻ കന്പനിയാണ്, അതിനാൽ സാധ്യമല്ല എന്നാണ്. സ്വന്തം മക്കളെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ വിട്ടു മികച്ച വിദ്യാഭ്യാസം കൊടുത്തശേഷം കോടിക്കണക്കിനു രൂപ ഇടപാട് നടത്തുന്ന കന്പനികളുടെ ഉടമകളും മേധാവികളുമാക്കുന്ന പാർട്ടിയുടെയും നേതാക്കന്മാരുടെയും ഹിപ്പോക്രസിയും ഡ്യൂപ്ലിസിറ്റിയും ജനങ്ങൾക്കു മനസിലാക്കാവുന്നതേയുള്ളൂ.
ഇപ്പോഴുണ്ടായ പ്രളയം ഒരു പ്രകൃതിദുരന്തം ആയിരുന്നില്ല, മനുഷ്യരുണ്ടാക്കിയ ദുരന്തം തന്നെയായിരുന്നു എന്ന വാദമുള്ളവരുണ്ട്. കേരളത്തിലെ 33 അണക്കെട്ടിലെ ജലം ശരിയായി മാനേജ് ചെയ്യുന്നതിലെ പരാജയമാണു കേരളത്തെ ഈ ദുരിതത്തിലേക്കും കഷ്ടത്തിലേക്കും വലിച്ചിഴച്ചതെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ ഗവണ്മെന്റ് എന്തു പഠനമാണ് ഇതുവരെ നടത്തിയത്? അവസാനനിമിഷം വരെ കാത്തിരുന്നിട്ട് എല്ലാ അണക്കെട്ടുകളും ശരിയായ മുന്നറിയിപ്പുകൂടാതെ തുറന്നുവിട്ടു നാട്ടുകാരെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥർക്കെതിരേ എന്തു നടപടിയാണ് ഗവണ്മെന്റ് കൈക്കൊണ്ടത്?
ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാൻ അമേരിക്കൻ മലയാളികളുടെ ധർമബോധം എന്നുമുണ്ടാകും. അതിനു ഗവണ്മെന്റിന്റെ ബോധവത്കരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അമേരിക്കൻ മലയാളികൾ ചിന്തിക്കട്ടെ!