പ്രളയത്തിനു തകർക്കാനാവാത്ത പോരാട്ട വീര്യം- 5/ തോമസ് വർഗീസ്
കോട്ടയം അമയന്നൂർ സ്കൂളിനുവേണ്ടി മിന്നും പ്രകടനം നടത്തിയ ഗോവിന്ദ് സി. ദിലീപ്. പ്രളയത്തിന് ഇരയായ കുടംബത്തിൽ നിന്നുള്ള കായികതാരം. സംസ്ഥാന സ്കൂൾ കായികമേളയിൽ കഴിഞ്ഞ വർഷം ജഴ്സി അണിഞ്ഞു. ഇക്കുറി സബ് ജില്ലാ തലത്തിൽ പോരാട്ടത്തിനായി പരിശീലനം ആരംഭിച്ച സമയത്തു പ്രതിസന്ധിയായി കനത്ത പേമാരി എത്തി. മീനച്ചിലാർ കരകവിഞ്ഞതോടെ കോട്ടയം തിരുവഞ്ചൂർ പറന്പുകരയിലുള്ള ഗോവിന്ദിന്റെ വീടും വെള്ളത്തിനടിയിൽ. എടുക്കാവുന്ന സാധനങ്ങളെല്ലാമെടുത്ത് ഗോവിന്ദിന്റെ മുത്തശിയുൾപ്പെടെയുള്ളവരെയുമായി പലായനം ചെയ്തു. വെള്ളം കുറച്ച് ഇറങ്ങിയപ്പോൾ ഗോവിന്ദും പിതാവ് ദിലീപും വീട്ടിലെത്തി. വീടിന്റെ ചുവരുകൾ പിളർന്ന നിലയിൽ. വെള്ളം കയറിയതോടെ തറ ഇരുന്നുപോയ സ്ഥിതിയിലും.
പ്രളയം സർവവും തകർത്താലും തന്റെ പോരാട്ട വീര്യത്തെ തളർത്താനായില്ലെന്നതാണ് ഈ കൊച്ചു കായിതാരം പിന്നീട് തെളിയിച്ചത്. പാലാ സബ്ജില്ലാ അത്ലറ്റിക് മീറ്റിൽ ത്രോ ഇനങ്ങളിൽ മെഡൽനേട്ടത്തോടെ റവന്യു ജില്ലാ തലത്തിലേക്ക്. റവന്യു തലത്തിലും സുവർണ നേട്ടം സ്വന്തമാക്കിയാണ് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സംസ്ഥാന മീറ്റിൽ മെഡൽവേട്ടയ്ക്ക് തയാറെടുക്കുന്നത്.
തിരുവഞ്ചൂർ പറന്പുകരയിൽ പഞ്ചായത്ത് നിർമിച്ചുകൊടുത്ത ചെറിയ ഒരു വീടായിരുന്നു അനന്തു ബിജു എന്ന കായികതാരത്തിനുണ്ടായിരുന്നത്. പ്രളയം മൂലം അനന്തുവിന്റെ വീട് പൂർണമായും വെള്ളത്തിനടിയിൽ. ഇതോടെ പറന്പുകര മഹാത്മാഗാന്ധി കോളനിയിലെ മുഴുവൻ ആളുകൾക്കും ഗവണ്മെന്റ് എൽപി സ്കൂളിലെ താതകാലിക അഭയാർഥി ക്യാന്പിലേക്ക് മാറേണ്ടിവന്നു. കായിക മേഖലയോട് എന്നും താത്പര്യം പുലർത്തിപ്പോന്ന അനന്തു പ്രളയത്തിന്റെ ദുരന്തം മനസിൽ സൂക്ഷിച്ചു തന്നെ പോരാട്ടത്തിന്റെ പാതയിൽ മുന്നേറാനുള്ള പരിശ്രമത്തിലായിരുന്നു. പ്രളയാനന്തരം നടന്ന സബ് ജില്ലാ തല മത്സരങ്ങളിൽ മികവാർന്ന പ്രകടനം നടത്തി. കൂലിപ്പണിക്കാരനായ പിതാവ് ബിജുവിനു ലഭിക്കുന്ന തുഛമായ വരുമാനം മാത്രമായിരുന്നു ഈ കായികതാരത്തിന്റെ കുടംബത്തിന്റെ മുന്നോട്ടുപോക്കിന് അടിസ്ഥാനം.
കഴിഞ്ഞ വർഷം റവന്യു തലത്തിൽ മികവാർന്ന പ്രകടനം നടത്തിയ സച്ചു ജയിംസ് എന്ന കായികതാരത്തിനും പ്രളയം വൻ ദുരിതമാണ് സമ്മാനിച്ചത്. പ്രളയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം ഇപ്പോൾ ഓർക്കാൻകൂടി ഭീതിയാണെന്നാണ് സച്ചു പറയുന്നത്. പ്രളയത്തെ ഭീതിയോടെ ഓർമിക്കുന്പോഴും മൈതാനത്തിറങ്ങിയാൽ പൊന്നിൻനേട്ടത്തിൽക്കുറഞ്ഞൊന്നും സച്ചിനു താത്പര്യമില്ല. സബ്ജില്ലാ തലത്തിലും റവന്യു തലത്തിലും മികവാർന്ന പ്രകടനം നടത്തിയ സച്ചിനും സംസ്ഥാന മീറ്റിലും മികവ് തെളിയിക്കാമെന്ന വിശ്വാസത്തിലാണ്.
കോട്ടയം അമയന്നൂർ സ്കൂളിനുവേണ്ടി മിന്നും പ്രകടനം നടത്തിയ ഗോവിന്ദ് സി. ദിലീപ്. പ്രളയത്തിന് ഇരയായ കുടംബത്തിൽ നിന്നുള്ള കായികതാരം. സംസ്ഥാന സ്കൂൾ കായികമേളയിൽ കഴിഞ്ഞ വർഷം ജഴ്സി അണിഞ്ഞു. ഇക്കുറി സബ് ജില്ലാ തലത്തിൽ പോരാട്ടത്തിനായി പരിശീലനം ആരംഭിച്ച സമയത്തു പ്രതിസന്ധിയായി കനത്ത പേമാരി എത്തി. മീനച്ചിലാർ കരകവിഞ്ഞതോടെ കോട്ടയം തിരുവഞ്ചൂർ പറന്പുകരയിലുള്ള ഗോവിന്ദിന്റെ വീടും വെള്ളത്തിനടിയിൽ. എടുക്കാവുന്ന സാധനങ്ങളെല്ലാമെടുത്ത് ഗോവിന്ദിന്റെ മുത്തശിയുൾപ്പെടെയുള്ളവരെയുമായി പലായനം ചെയ്തു. വെള്ളം കുറച്ച് ഇറങ്ങിയപ്പോൾ ഗോവിന്ദും പിതാവ് ദിലീപും വീട്ടിലെത്തി. വീടിന്റെ ചുവരുകൾ പിളർന്ന നിലയിൽ. വെള്ളം കയറിയതോടെ തറ ഇരുന്നുപോയ സ്ഥിതിയിലും.
പ്രളയം സർവവും തകർത്താലും തന്റെ പോരാട്ട വീര്യത്തെ തളർത്താനായില്ലെന്നതാണ് ഈ കൊച്ചു കായിതാരം പിന്നീട് തെളിയിച്ചത്. പാലാ സബ്ജില്ലാ അത്ലറ്റിക് മീറ്റിൽ ത്രോ ഇനങ്ങളിൽ മെഡൽനേട്ടത്തോടെ റവന്യു ജില്ലാ തലത്തിലേക്ക്. റവന്യു തലത്തിലും സുവർണ നേട്ടം സ്വന്തമാക്കിയാണ് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സംസ്ഥാന മീറ്റിൽ മെഡൽവേട്ടയ്ക്ക് തയാറെടുക്കുന്നത്.
തിരുവഞ്ചൂർ പറന്പുകരയിൽ പഞ്ചായത്ത് നിർമിച്ചുകൊടുത്ത ചെറിയ ഒരു വീടായിരുന്നു അനന്തു ബിജു എന്ന കായികതാരത്തിനുണ്ടായിരുന്നത്. പ്രളയം മൂലം അനന്തുവിന്റെ വീട് പൂർണമായും വെള്ളത്തിനടിയിൽ. ഇതോടെ പറന്പുകര മഹാത്മാഗാന്ധി കോളനിയിലെ മുഴുവൻ ആളുകൾക്കും ഗവണ്മെന്റ് എൽപി സ്കൂളിലെ താതകാലിക അഭയാർഥി ക്യാന്പിലേക്ക് മാറേണ്ടിവന്നു. കായിക മേഖലയോട് എന്നും താത്പര്യം പുലർത്തിപ്പോന്ന അനന്തു പ്രളയത്തിന്റെ ദുരന്തം മനസിൽ സൂക്ഷിച്ചു തന്നെ പോരാട്ടത്തിന്റെ പാതയിൽ മുന്നേറാനുള്ള പരിശ്രമത്തിലായിരുന്നു. പ്രളയാനന്തരം നടന്ന സബ് ജില്ലാ തല മത്സരങ്ങളിൽ മികവാർന്ന പ്രകടനം നടത്തി. കൂലിപ്പണിക്കാരനായ പിതാവ് ബിജുവിനു ലഭിക്കുന്ന തുഛമായ വരുമാനം മാത്രമായിരുന്നു ഈ കായികതാരത്തിന്റെ കുടംബത്തിന്റെ മുന്നോട്ടുപോക്കിന് അടിസ്ഥാനം.
കഴിഞ്ഞ വർഷം റവന്യു തലത്തിൽ മികവാർന്ന പ്രകടനം നടത്തിയ സച്ചു ജയിംസ് എന്ന കായികതാരത്തിനും പ്രളയം വൻ ദുരിതമാണ് സമ്മാനിച്ചത്. പ്രളയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം ഇപ്പോൾ ഓർക്കാൻകൂടി ഭീതിയാണെന്നാണ് സച്ചു പറയുന്നത്. പ്രളയത്തെ ഭീതിയോടെ ഓർമിക്കുന്പോഴും മൈതാനത്തിറങ്ങിയാൽ പൊന്നിൻനേട്ടത്തിൽക്കുറഞ്ഞൊന്നും സച്ചിനു താത്പര്യമില്ല. സബ്ജില്ലാ തലത്തിലും റവന്യു തലത്തിലും മികവാർന്ന പ്രകടനം നടത്തിയ സച്ചിനും സംസ്ഥാന മീറ്റിലും മികവ് തെളിയിക്കാമെന്ന വിശ്വാസത്തിലാണ്.