ജർമൻ തപാൽ സ്റ്റാന്പിന് 1,30 മില്യൻ ഡോളർ

10:56 PM Jun 12, 2019 | Deepika.com
ബർലിൻ: നൂറ്റി അറുപത്തിയെട്ട് വർഷം പഴക്കമുള്ള ജർമൻ തപാൽ സ്റ്റാന്പിന്‍റെ ലേല വില കേട്ടാൽ ഞെട്ടാത്തവർ ഉണ്ടാവില്ല. 1851 പുറത്തിറക്കിയ ബാഡൻ ഒൻപത് ക്രോയിസർ സീരീയലിലുള്ള തപാൽ സ്റ്റാന്പാണ് ഗ്ലോബൽ ഫിലാറ്റലിക് നെറ്റ്വർക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റത്. ആദ്യം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ പ്രദർശനത്തിനു വച്ചുവെങ്കിലും പോയവാരത്തിൽ ജർമനിയിലെ വീസ്ബാഡനിൽ ലേലം ചെയ്യപ്പെട്ടത്. വില 1,30 മില്യൻ ഡോളർ. ലേലം കൊണ്ടയാളിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ജർമനിയിലെ ബാഡൻ വ്യുർട്ടെംബർഗ് സംസ്ഥാനത്തെ എറ്റൻഹെമിൽ നിന്ന് കാൾസ്റൂവിലേക്ക് 1851 ൽ പോസ്റ്റ് ചെയ്ത ഒരു കവറിലാണ് ഈ സ്റ്റാന്പ് പതിപ്പിച്ചിരുന്നത്. ഈ സ്റ്റാന്പിന് ഒരു വിശേഷണംകൂടി തപാൽവകുപ്പ് രേഖപ്പെടുത്തിയിരുന്നു. അച്ചടി നേരത്തുണ്ടായ പിശകുകൾ മാറ്റാതെതന്നെയാണ് ഇത് പുറത്തിറക്കിയതും വിറ്റതും. അതുകൊണ്ട് തന്നെ അതിന്‍റെ മൂല്യവില കൂടിയെന്നാണ് പുതിയ കണ്ടെത്തൽ. പച്ച നിറമാണ് ് സ്റ്റാന്പിന്.


ജർമനിയിലെ ബിസിനസ് കോടീശ്വരനായ എറിവാൻ ഹൗബിന്‍റെ സ്റ്റാന്പു ശേഖരണത്തിൽ നിന്നാണ് ഇത് ലേലക്കന്പനിയ്ക്ക് ലഭിച്ചത്. 2018 മാർച്ച് 6 ന് 85 ാം വയസിൽ അദ്ദേഹം മരിച്ചു. ജർമനിയിലെ വ്യാപാര ശൃംഖലയായ തെംഗൽസ്മാൻ ഗ്രൂപ്പിന്‍റെ ഉടമയായ എറിവാന്‍റെ മരണശേഷം ചാരിറ്റി പ്രവർത്തനത്തിനാണ് സ്റ്റാന്പ് ലേലം ചെയ്തതെന്ന് ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ