വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ വ്യോമസേനയിൽ ടർബൻ ഉപയോഗിക്കുന്നതിനും താടി വളർത്തുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യൻ അമേരിക്കൻ സിക്ക് എയർമാൻ എന്ന ബഹുമതി ഹർ പ്രീതിൻണ്ടർ സിംഗിന്.
വാഷിംഗ്ടണ്‍ എയർഫോഴ്സ് ബേസിൽ ചീഫ് ക്രൂവായ സിംഗിന് മതപരമായ വിശ്വാസത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതു ചരിത്രത്തിന്റെ ഭാഗമാകും. സിക്ക് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് വെളിപ്പെടുത്തൽ.
2017 ൽ സർവീസിലുണ്ടായിരുന്ന ആദ്യ സിക്ക് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു. അടുത്തയിടെയാണ് യുഎസ് കരസേനയിലുള്ള സിക്ക് മത വിശ്വാസികൾക്കും, മുസ്ലീം മതവിശ്വാസികൾക്കും അവരുടെ മതവിശ്വാസമനുസരിച്ച് വസ്ത്രധാരണം ചെയ്യുന്നതിന് അനുമതി ലഭിച്ചത്.
മുസ്ലീം എയർഫോഴ്സ് ഓഫിസർക്ക് ഹിജാന്പ് ധരിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് സിക്ക് സമുദായംഗമായ ഹർ പ്രീതിൻണ്ടർ സിംഗ് ആവശ്യം ഉന്നയിച്ചത്. മതവിശ്വാസം കാത്തു സൂക്ഷിച്ചു രാജ്യത്തെ സേവിക്കുവാനുള്ള അവസരം നൽകണമെന്ന് എസിഎൻയു സീനിയർ സ്റ്റാഫ് അറ്റോർണി ഹെതർ വീവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ എയർഫോഴ്സ് ബേസിൽ ചീഫ് ക്രൂവായ സിംഗിന് മതപരമായ വിശ്വാസത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതു ചരിത്രത്തിന്റെ ഭാഗമാകും. സിക്ക് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് വെളിപ്പെടുത്തൽ.
2017 ൽ സർവീസിലുണ്ടായിരുന്ന ആദ്യ സിക്ക് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു. അടുത്തയിടെയാണ് യുഎസ് കരസേനയിലുള്ള സിക്ക് മത വിശ്വാസികൾക്കും, മുസ്ലീം മതവിശ്വാസികൾക്കും അവരുടെ മതവിശ്വാസമനുസരിച്ച് വസ്ത്രധാരണം ചെയ്യുന്നതിന് അനുമതി ലഭിച്ചത്.
മുസ്ലീം എയർഫോഴ്സ് ഓഫിസർക്ക് ഹിജാന്പ് ധരിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് സിക്ക് സമുദായംഗമായ ഹർ പ്രീതിൻണ്ടർ സിംഗ് ആവശ്യം ഉന്നയിച്ചത്. മതവിശ്വാസം കാത്തു സൂക്ഷിച്ചു രാജ്യത്തെ സേവിക്കുവാനുള്ള അവസരം നൽകണമെന്ന് എസിഎൻയു സീനിയർ സ്റ്റാഫ് അറ്റോർണി ഹെതർ വീവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ