ഹൂസ്റ്റണ്‍: പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്ടിച്ച കുറ്റത്തിന് ഹൂസ്റ്റണ്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്ന ജെറൽ ആൾട്ടിക്കിനെ 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കിം ഓഗ് ആണ് വിധി പ്രഖ്യാപിച്ചത്. വിശ്വാസ സമൂഹത്തെ ശരിക്കും വഞ്ചിക്കുകയായിരുന്നു ജെറലെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി ലസ്റ്റർ ബ്ലിസാർഡ് പറഞ്ഞു. ഇത് തീർത്തും നിരാശാജനകമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ച് മിഷൻ പാസ്റ്ററായിരുന്ന ജെറൽ, ഗ്രോസറി വാങ്ങുന്നതിനും വിദേശ യാത്രയ്ക്കും, ലങ്കാസ്റ്റർ ബൈബിൾ കോളജ് ഡോക്ടറൽ ഡിഗ്രി ടൂഷൻ ഫിസിനും പള്ളി അക്കൗണ്ടിൽ നിന്നും പണം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 2011- 2017 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പു നടത്തിയതെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തി.
പണം മോഷ്ടിച്ചതായി പാസ്റ്ററും സമ്മതിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തോടു പാസ്റ്റർ പൂർണമായും സഹകരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും തുക ഫണ്ടിൽ നിന്നും മോഷ്ടിക്കുവാൻ കഴിഞ്ഞതെന്ന് വിശദീകരിക്കാൻ അറ്റോർണി ഓഫിസ് വിസമ്മതിച്ചു. തന്റെ പ്രവർത്തികൊണ്ടു വിശ്വാസ സമൂഹത്തിനും കുടുംബാംഗങ്ങൾക്കും ഉണ്ടായ അപമാനത്തിനു മാപ്പു ചോദിക്കുന്നതായും വിധിക്കുശേഷം പാസ്റ്റർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചർച്ച് മിഷൻ പാസ്റ്ററായിരുന്ന ജെറൽ, ഗ്രോസറി വാങ്ങുന്നതിനും വിദേശ യാത്രയ്ക്കും, ലങ്കാസ്റ്റർ ബൈബിൾ കോളജ് ഡോക്ടറൽ ഡിഗ്രി ടൂഷൻ ഫിസിനും പള്ളി അക്കൗണ്ടിൽ നിന്നും പണം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 2011- 2017 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പു നടത്തിയതെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തി.
പണം മോഷ്ടിച്ചതായി പാസ്റ്ററും സമ്മതിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തോടു പാസ്റ്റർ പൂർണമായും സഹകരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും തുക ഫണ്ടിൽ നിന്നും മോഷ്ടിക്കുവാൻ കഴിഞ്ഞതെന്ന് വിശദീകരിക്കാൻ അറ്റോർണി ഓഫിസ് വിസമ്മതിച്ചു. തന്റെ പ്രവർത്തികൊണ്ടു വിശ്വാസ സമൂഹത്തിനും കുടുംബാംഗങ്ങൾക്കും ഉണ്ടായ അപമാനത്തിനു മാപ്പു ചോദിക്കുന്നതായും വിധിക്കുശേഷം പാസ്റ്റർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ