പ്രളയത്തിനു തകർക്കാനാവാത്ത പോരാട്ട വീര്യം- 4 / തോമസ് വർഗീസ്
മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും വാർത്തകൾ കാണുന്പോൾ തിരുവനന്തപുരം തുണ്ടത്തിൽ സർക്കാർ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ ജീവാ വിൻസെന്റിന്റെ മനസ് മലപ്പുറം നിലന്പൂർ അകംപാടത്തുള്ള വീട്ടിലായിരുന്നു. നിലന്പൂരിൽ രണ്ടുവട്ടം ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും മലവെള്ളം ജീവയുടെ വീട്ടിലുമെത്തി.വീട്ടിലെ സർവസാധനങ്ങളും മലവെള്ളം കൊണ്ടുപോയപ്പോഴും തിരിച്ചുവരും എന്ന പ്രതീക്ഷ മാത്രമായിരുന്നു ജീവ വിൻസെന്റ് എന്ന ട്രയാത്തലണ് താരത്തിന് കൈമുതലായുണ്ടായിരുന്നത്.
പ്രളയവും ഉരുൾപൊട്ടലും സർവനാശം വിതച്ചതിനേക്കുറിച്ച് ജീവ പറയുന്നത് ഇങ്ങനെ: രണ്ടു തവണയാണ് ഉരുൾപൊട്ടൽ മൂലം വീടിനുള്ളിൽ വെള്ളം കയറിയത്. തലനാരിഴയ്ക്കാണ് അച്ഛനും അമ്മയും സഹോദരങ്ങളും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. എൽഎൻസിപിയിൽ കായികപരിശീലനത്തിൽ ആയിരുന്നതിനാൽ താൻ വീട്ടിലുണ്ടായിരുന്നില്ല.
അച്ഛന്റെ ഫാമിൽനിന്നുള്ള വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വീട്ടിൽനിന്നു കുറെ അകലെയാണ് ഫാം. ഉരുൾപൊട്ടൽ ഉണ്ടായ ദിവസം അച്ഛൻ രാത്രി ഫാമിലേക്ക് പോയി. അമ്മ ഷിൻസിയും സഹോദരൻ ജോയലും ഇളയ സഹോദരി ജിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി ബന്ധമില്ലാത്തതിനാൽ നേരത്തേ കിടന്നു. പുലർച്ചെ ഒന്നോടെ പുറത്തുനിന്നും ഉച്ചത്തിലുള്ള കൂക്കുവിളികളും മറ്റും കേട്ട് ഉണർന്ന അമ്മ കട്ടിലിൽനിന്നും എഴുന്നേറ്റ് തറയിലേക്ക് കാൽ കുത്തിയപ്പോൾ മുട്ടറ്റം വെള്ളം. അപ്പോൾ പന്തവുമായി അയൽവാസികൾ വീടിന്റെ അടുത്തെത്തിയിരുന്നു. ഉറങ്ങിക്കിടന്ന സഹോദരങ്ങളെ വിളിച്ചെഴുന്നേൽപ്പിച്ച് വേഗത്തിൽ വീടിനു പുറത്തിറക്കി. അപ്പോഴേക്കും വെള്ളത്തിന്റെ കുത്തൊഴുക്ക് അതിശക്തമായിരുന്നു.
സുരക്ഷിതസ്ഥാനത്തേക്ക് മാറിയപ്പോഴാണ് എന്താണു സംഭവിച്ചതെന്നു ബോധ്യമാകുന്നത്. മൂലേപ്പാടം എന്ന സ്ഥലത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മണ്ണും മലവെള്ളവും ഒഴുകിയെത്തിയാണ് വീടിനുള്ളിൽ വെള്ളം കയറിയത്. ആളപായം ഉണ്ടാവാത്തത് ദൈവകരുണകൊണ്ടു മാത്രമായിരുന്നു. ദിവസങ്ങളോളം ബന്ധുവീട്ടിൽ അഭയം പ്രാപിക്കേണ്ടി വന്ന മാതാപിതാക്കൾ തിരികെ വീട്ടിലെത്തിയപ്പോൾ സ്ഥിതി അതിദയനീയം.
വളർത്തു മൃഗങ്ങളുടെയെല്ലാം ജീവൻ പ്രളയം അപഹരിച്ചു. കാര്യവട്ടം എൽഎൻസിപിയിൽ പരിശീലനം നടത്തുന്ന ജീവ അമച്വർ മീറ്റിലും ജൂണിയർ മീറ്റിലും മിന്നും പ്രകടനം നടത്തി.
അമച്വർ മീറ്റിൽ മെഡൽനേട്ടവും സ്വന്തമാക്കി. അമച്വർ മീറ്റിലെ മെഡൽപ്രകടനം വീട്ടുകാർക്കുള്ള സമ്മാനമെന്നാണ് ജീവയുടെ പ്രതികരണം. വരുന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം കൊയ്യാനുള്ള പരിശീലനത്തിലാണ് ഈ പ്രതിഭ. മലബാർ സ്പോർട്സ് അക്കാഡമിയിലൂടെ കായികരംഗത്തേക്കു കടന്നു വന്ന ജീവ കഴിഞ്ഞ വർഷം വരെ നെല്ലിപ്പോയ് സ്കൂളിലായിരുന്നു പഠനം. തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് തിരുവനന്തപുരം എൽഎൻസിപിയിലേക്ക് ചേക്കേറിയത്.
നിലന്പൂർ അകംപാടം കൊല്ലക്കൊന്പ് വിൻസെന്റിന്റെ മകളാണ് ജീവാ വിൻസെന്റ്.
മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും വാർത്തകൾ കാണുന്പോൾ തിരുവനന്തപുരം തുണ്ടത്തിൽ സർക്കാർ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ ജീവാ വിൻസെന്റിന്റെ മനസ് മലപ്പുറം നിലന്പൂർ അകംപാടത്തുള്ള വീട്ടിലായിരുന്നു. നിലന്പൂരിൽ രണ്ടുവട്ടം ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും മലവെള്ളം ജീവയുടെ വീട്ടിലുമെത്തി.വീട്ടിലെ സർവസാധനങ്ങളും മലവെള്ളം കൊണ്ടുപോയപ്പോഴും തിരിച്ചുവരും എന്ന പ്രതീക്ഷ മാത്രമായിരുന്നു ജീവ വിൻസെന്റ് എന്ന ട്രയാത്തലണ് താരത്തിന് കൈമുതലായുണ്ടായിരുന്നത്.
പ്രളയവും ഉരുൾപൊട്ടലും സർവനാശം വിതച്ചതിനേക്കുറിച്ച് ജീവ പറയുന്നത് ഇങ്ങനെ: രണ്ടു തവണയാണ് ഉരുൾപൊട്ടൽ മൂലം വീടിനുള്ളിൽ വെള്ളം കയറിയത്. തലനാരിഴയ്ക്കാണ് അച്ഛനും അമ്മയും സഹോദരങ്ങളും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. എൽഎൻസിപിയിൽ കായികപരിശീലനത്തിൽ ആയിരുന്നതിനാൽ താൻ വീട്ടിലുണ്ടായിരുന്നില്ല.
അച്ഛന്റെ ഫാമിൽനിന്നുള്ള വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വീട്ടിൽനിന്നു കുറെ അകലെയാണ് ഫാം. ഉരുൾപൊട്ടൽ ഉണ്ടായ ദിവസം അച്ഛൻ രാത്രി ഫാമിലേക്ക് പോയി. അമ്മ ഷിൻസിയും സഹോദരൻ ജോയലും ഇളയ സഹോദരി ജിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി ബന്ധമില്ലാത്തതിനാൽ നേരത്തേ കിടന്നു. പുലർച്ചെ ഒന്നോടെ പുറത്തുനിന്നും ഉച്ചത്തിലുള്ള കൂക്കുവിളികളും മറ്റും കേട്ട് ഉണർന്ന അമ്മ കട്ടിലിൽനിന്നും എഴുന്നേറ്റ് തറയിലേക്ക് കാൽ കുത്തിയപ്പോൾ മുട്ടറ്റം വെള്ളം. അപ്പോൾ പന്തവുമായി അയൽവാസികൾ വീടിന്റെ അടുത്തെത്തിയിരുന്നു. ഉറങ്ങിക്കിടന്ന സഹോദരങ്ങളെ വിളിച്ചെഴുന്നേൽപ്പിച്ച് വേഗത്തിൽ വീടിനു പുറത്തിറക്കി. അപ്പോഴേക്കും വെള്ളത്തിന്റെ കുത്തൊഴുക്ക് അതിശക്തമായിരുന്നു.
സുരക്ഷിതസ്ഥാനത്തേക്ക് മാറിയപ്പോഴാണ് എന്താണു സംഭവിച്ചതെന്നു ബോധ്യമാകുന്നത്. മൂലേപ്പാടം എന്ന സ്ഥലത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മണ്ണും മലവെള്ളവും ഒഴുകിയെത്തിയാണ് വീടിനുള്ളിൽ വെള്ളം കയറിയത്. ആളപായം ഉണ്ടാവാത്തത് ദൈവകരുണകൊണ്ടു മാത്രമായിരുന്നു. ദിവസങ്ങളോളം ബന്ധുവീട്ടിൽ അഭയം പ്രാപിക്കേണ്ടി വന്ന മാതാപിതാക്കൾ തിരികെ വീട്ടിലെത്തിയപ്പോൾ സ്ഥിതി അതിദയനീയം.
വളർത്തു മൃഗങ്ങളുടെയെല്ലാം ജീവൻ പ്രളയം അപഹരിച്ചു. കാര്യവട്ടം എൽഎൻസിപിയിൽ പരിശീലനം നടത്തുന്ന ജീവ അമച്വർ മീറ്റിലും ജൂണിയർ മീറ്റിലും മിന്നും പ്രകടനം നടത്തി.
അമച്വർ മീറ്റിൽ മെഡൽനേട്ടവും സ്വന്തമാക്കി. അമച്വർ മീറ്റിലെ മെഡൽപ്രകടനം വീട്ടുകാർക്കുള്ള സമ്മാനമെന്നാണ് ജീവയുടെ പ്രതികരണം. വരുന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം കൊയ്യാനുള്ള പരിശീലനത്തിലാണ് ഈ പ്രതിഭ. മലബാർ സ്പോർട്സ് അക്കാഡമിയിലൂടെ കായികരംഗത്തേക്കു കടന്നു വന്ന ജീവ കഴിഞ്ഞ വർഷം വരെ നെല്ലിപ്പോയ് സ്കൂളിലായിരുന്നു പഠനം. തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് തിരുവനന്തപുരം എൽഎൻസിപിയിലേക്ക് ചേക്കേറിയത്.
നിലന്പൂർ അകംപാടം കൊല്ലക്കൊന്പ് വിൻസെന്റിന്റെ മകളാണ് ജീവാ വിൻസെന്റ്.