പ്രളയത്തിനു തകർക്കാനാവാത്ത പോരാട്ടം - 3 / തോമസ് വർഗീസ്
കാര്യവട്ടം എൽഎൻസിപി വോളിബോൾ കോർട്ടിൽ സ്മാഷുകൾ ഉയർത്തി കേരളത്തിനായി മെഡൽ കൊയ്ത്തിനു തയാറെടുക്കുകയാണ് സനികാ ലൂസിയും റിയ മേരി ജോണും. എറണാകുളം ജില്ലയിൽ നിന്നുള്ള ഇവരുവരും പ്രളയത്തിന്റെ ദുരിതം നേരിട്ട് അനുഭവിച്ച വീടുകളിൽ നിന്നുള്ളവർ. പ്രളയം എല്ലാം കവർന്നെടുത്തപ്പോൾ സർവവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പിലും ബന്ധുവീട്ടിലുമായാണ് രണ്ടു കായികതാരങ്ങളുടേയും കുടുംബങ്ങൾക്ക് കഴിയേണ്ടി വന്നത്.
ആലുവ ആലങ്ങാട് നീറ്റിക്കോട് സ്വദേശിനിയായ സനിക ലൂസി നാഷ്ണൽ സ്കൂൾ വോളീബോൾ ടൂർണമെന്റിൽ കേരളത്തിന്റെ ജഴ്സി അണിഞ്ഞ താരമാണ്. ജൂണിയർ നാഷണൽസിൽ കേരളത്തിനായി മെഡൽ നേട്ടം സ്വന്തമാക്കിയ താരം. ഇക്കുറിയും ദേശീയ പോരാട്ടത്തിനായുള്ള തയാറെടുപ്പിൽ.
പ്രളയത്തിൽ സനികയുടെ വീട് പൂർണമായി നശിച്ചു. മലവെള്ളം പുലർച്ചെ നാലോടെയാണ് വീടിന്റെ ജനൽപ്പൊക്കത്തിനു മുകളിലേക്ക് എത്തിയത്. തലേന്ന് രാത്രി തന്നെ വെള്ളം കയറാൻ സാധ്യത ഉണ്ടെന്ന സൂചനകൾ ലഭിച്ചതിനാൽ ഉറക്കമുണർന്നിരിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. പരമാവധി ഉയരത്തിൽ എടുത്തുവയ്ക്കാവുന്ന സാധനങ്ങൾ എല്ലാം എടുത്തുവച്ചിരുന്നു. എന്നാൽ പുലർച്ചെ നാലോടെ വീടു പൂർണമായും വെള്ളത്തിലേക്ക് മുങ്ങുന്ന സ്ഥിതി. രാത്രികാലത്തും വഞ്ചികളിൽ രക്ഷാ പ്രവർത്തനം നടത്താനെത്തിയ ഒരുപറ്റം ആളുകളാണ് തന്റെ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയതെന്നു സനിക പറയുന്നു.
അലമാരകൾക്കു മുകളിലായും മറ്റും സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചുവച്ചശേഷമാണ് വഞ്ചിയിൽ കയറി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോയത്. രണ്ടാഴ്്ചയോളം ദുരിതാശ്വാസ ക്യാന്പിൽ കഴിയേണ്ടി വന്നു. അതിനു ശേഷം ഓഗസ്റ്റ് അവസാനത്തോടെ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് ടിൻസണ് വീട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി കിടക്കുന്ന അവസ്ഥ. വീടിനുള്ളിൽ മണ്ണും എക്കലും കയറി ചീഞ്ഞളിഞ്ഞ സ്ഥിതിയിലും. ആഴ്ച അവസാനം തിരുവനന്തപുരത്തുനിന്നു വീട്ടിലെത്തിയപ്പോഴാണ് തന്റെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും ഫലകവുമെല്ലാം വെള്ളം കവർന്നെടുത്ത കാര്യം സനിക അറിഞ്ഞത്. എന്നാൽ, പ്രളയം താൻ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങൾ എല്ലാം കവർന്നെടുത്തപ്പോൾ അതിൽ സങ്കടപ്പെട്ടിരിക്കാൻ ഈ വോളീ താരത്തിനു കഴിഞ്ഞില്ല. വീട്ടിലെ ഏക വരുമാന മാർഗമായിരുന്നു പിതാവിന്റെ ഓട്ടോറിക്ഷ. പ്രളയം അതിനും കേടുപാടുകൾ വരുത്തി. പോരാട്ടത്തിനായി ഉശിരോടെ പരിശീലനത്തിലാണ് സനികാ ലൂസിയെന്ന കാര്യവട്ടം തുണ്ടത്തിൽ സ്കൂൾ പന്ത്രണ്ടാംക്ലാസ് വിദ്യാർഥിനി.
കൊച്ചി വടുതല സ്വദേശിനിയും കാര്യവട്ടം തുണ്ടത്തിൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയുമായ റിയാ മേരി ജോണിനും പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. ഓഗസ്റ്റിലെ മഹാ പ്രളയം ഈ കായികതാരത്തിന്റെയും വീട്ടിൽ സർവസംഹാരമാടി. ദിവസങ്ങളോളം സ്വന്തം വീട് ഉപേക്ഷിച്ച് ഇവർക്ക് ബന്ധുവിന്റെ വീട്ടിൽ അഭയം തേടേണ്ടി വന്നു. വെള്ളം കയറിയ ദിവസം റിയ തിരുവനന്തപുരം എൽഎൻസിപിയിലായിരുന്നു. എറണാകുളം മുഴുവൻ വെള്ളത്തിനടയിലേക്ക് എന്ന വാർത്ത കേട്ടതോടെ വീടുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോണിൽ ആരേയും ലഭ്യമല്ലാതെ വന്നതോടെ ഏറെ ആശങ്കയിലായി. പിറ്റേ ദിവസം വീട്ടിൽ നിന്നും എൽഎൻസിപിയിലേക്ക് പിതാവ് ബിജു വിളിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും വീട്ടിൽ പൂർണമായും വെള്ളം കയറിയെന്നും അറിഞ്ഞതെന്നു റിയ പറയുന്നു.
മറ്റു സ്ഥലങ്ങളിലെല്ലാം രണ്ടു ദിവസത്തിനുള്ളിൽ വെള്ളമിറങ്ങിയപ്പോൾ വടുതല മേഖലയിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു വെള്ളമിറങ്ങാൻ. എൽഐസി ഏജന്റായ പിതാവ് ബിജു വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചതായി കണ്ടു. വസ്ത്രങ്ങളും കട്ടിലും സർട്ടിഫിക്കറ്റുകളുമെല്ലാം വെള്ളത്തിൽ നഷ്ടമായി. ആഴ്്ചകൾക്കുശേഷം മാത്രമാണ് സ്വന്തം വീട്ടിലേക്ക് റിയാ മേരിയെന്ന കായികതാരത്തിന്റെ കുടുംബത്തിന് തിരികെ എത്താൻ സാധിച്ചത്. പ്രളയം ഏല്പിച്ച വലിയ മുറിവുകൾക്കു കീഴ്പ്പെടാൻ റിയ എന്ന കായികതാരവും സന്നദ്ധമായിരുന്നില്ല. കാര്യവട്ടം എൽഎൻസിപിയിലെ ചിട്ടയാർന്ന പരിശീലനത്തിലൂടെ സംസ്ഥാന സ്കൂൾ ഗെയിംസിൽ മിന്നും പ്രകടനം നടത്താനുള്ള തയാറെടുപ്പിലാണ് ഈ പത്താംക്ലാസുകാരി.
(തുടരും)
കാര്യവട്ടം എൽഎൻസിപി വോളിബോൾ കോർട്ടിൽ സ്മാഷുകൾ ഉയർത്തി കേരളത്തിനായി മെഡൽ കൊയ്ത്തിനു തയാറെടുക്കുകയാണ് സനികാ ലൂസിയും റിയ മേരി ജോണും. എറണാകുളം ജില്ലയിൽ നിന്നുള്ള ഇവരുവരും പ്രളയത്തിന്റെ ദുരിതം നേരിട്ട് അനുഭവിച്ച വീടുകളിൽ നിന്നുള്ളവർ. പ്രളയം എല്ലാം കവർന്നെടുത്തപ്പോൾ സർവവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പിലും ബന്ധുവീട്ടിലുമായാണ് രണ്ടു കായികതാരങ്ങളുടേയും കുടുംബങ്ങൾക്ക് കഴിയേണ്ടി വന്നത്.
ആലുവ ആലങ്ങാട് നീറ്റിക്കോട് സ്വദേശിനിയായ സനിക ലൂസി നാഷ്ണൽ സ്കൂൾ വോളീബോൾ ടൂർണമെന്റിൽ കേരളത്തിന്റെ ജഴ്സി അണിഞ്ഞ താരമാണ്. ജൂണിയർ നാഷണൽസിൽ കേരളത്തിനായി മെഡൽ നേട്ടം സ്വന്തമാക്കിയ താരം. ഇക്കുറിയും ദേശീയ പോരാട്ടത്തിനായുള്ള തയാറെടുപ്പിൽ.
പ്രളയത്തിൽ സനികയുടെ വീട് പൂർണമായി നശിച്ചു. മലവെള്ളം പുലർച്ചെ നാലോടെയാണ് വീടിന്റെ ജനൽപ്പൊക്കത്തിനു മുകളിലേക്ക് എത്തിയത്. തലേന്ന് രാത്രി തന്നെ വെള്ളം കയറാൻ സാധ്യത ഉണ്ടെന്ന സൂചനകൾ ലഭിച്ചതിനാൽ ഉറക്കമുണർന്നിരിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. പരമാവധി ഉയരത്തിൽ എടുത്തുവയ്ക്കാവുന്ന സാധനങ്ങൾ എല്ലാം എടുത്തുവച്ചിരുന്നു. എന്നാൽ പുലർച്ചെ നാലോടെ വീടു പൂർണമായും വെള്ളത്തിലേക്ക് മുങ്ങുന്ന സ്ഥിതി. രാത്രികാലത്തും വഞ്ചികളിൽ രക്ഷാ പ്രവർത്തനം നടത്താനെത്തിയ ഒരുപറ്റം ആളുകളാണ് തന്റെ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയതെന്നു സനിക പറയുന്നു.
അലമാരകൾക്കു മുകളിലായും മറ്റും സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചുവച്ചശേഷമാണ് വഞ്ചിയിൽ കയറി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോയത്. രണ്ടാഴ്്ചയോളം ദുരിതാശ്വാസ ക്യാന്പിൽ കഴിയേണ്ടി വന്നു. അതിനു ശേഷം ഓഗസ്റ്റ് അവസാനത്തോടെ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് ടിൻസണ് വീട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി കിടക്കുന്ന അവസ്ഥ. വീടിനുള്ളിൽ മണ്ണും എക്കലും കയറി ചീഞ്ഞളിഞ്ഞ സ്ഥിതിയിലും. ആഴ്ച അവസാനം തിരുവനന്തപുരത്തുനിന്നു വീട്ടിലെത്തിയപ്പോഴാണ് തന്റെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും ഫലകവുമെല്ലാം വെള്ളം കവർന്നെടുത്ത കാര്യം സനിക അറിഞ്ഞത്. എന്നാൽ, പ്രളയം താൻ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങൾ എല്ലാം കവർന്നെടുത്തപ്പോൾ അതിൽ സങ്കടപ്പെട്ടിരിക്കാൻ ഈ വോളീ താരത്തിനു കഴിഞ്ഞില്ല. വീട്ടിലെ ഏക വരുമാന മാർഗമായിരുന്നു പിതാവിന്റെ ഓട്ടോറിക്ഷ. പ്രളയം അതിനും കേടുപാടുകൾ വരുത്തി. പോരാട്ടത്തിനായി ഉശിരോടെ പരിശീലനത്തിലാണ് സനികാ ലൂസിയെന്ന കാര്യവട്ടം തുണ്ടത്തിൽ സ്കൂൾ പന്ത്രണ്ടാംക്ലാസ് വിദ്യാർഥിനി.
കൊച്ചി വടുതല സ്വദേശിനിയും കാര്യവട്ടം തുണ്ടത്തിൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയുമായ റിയാ മേരി ജോണിനും പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. ഓഗസ്റ്റിലെ മഹാ പ്രളയം ഈ കായികതാരത്തിന്റെയും വീട്ടിൽ സർവസംഹാരമാടി. ദിവസങ്ങളോളം സ്വന്തം വീട് ഉപേക്ഷിച്ച് ഇവർക്ക് ബന്ധുവിന്റെ വീട്ടിൽ അഭയം തേടേണ്ടി വന്നു. വെള്ളം കയറിയ ദിവസം റിയ തിരുവനന്തപുരം എൽഎൻസിപിയിലായിരുന്നു. എറണാകുളം മുഴുവൻ വെള്ളത്തിനടയിലേക്ക് എന്ന വാർത്ത കേട്ടതോടെ വീടുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോണിൽ ആരേയും ലഭ്യമല്ലാതെ വന്നതോടെ ഏറെ ആശങ്കയിലായി. പിറ്റേ ദിവസം വീട്ടിൽ നിന്നും എൽഎൻസിപിയിലേക്ക് പിതാവ് ബിജു വിളിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും വീട്ടിൽ പൂർണമായും വെള്ളം കയറിയെന്നും അറിഞ്ഞതെന്നു റിയ പറയുന്നു.
മറ്റു സ്ഥലങ്ങളിലെല്ലാം രണ്ടു ദിവസത്തിനുള്ളിൽ വെള്ളമിറങ്ങിയപ്പോൾ വടുതല മേഖലയിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു വെള്ളമിറങ്ങാൻ. എൽഐസി ഏജന്റായ പിതാവ് ബിജു വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചതായി കണ്ടു. വസ്ത്രങ്ങളും കട്ടിലും സർട്ടിഫിക്കറ്റുകളുമെല്ലാം വെള്ളത്തിൽ നഷ്ടമായി. ആഴ്്ചകൾക്കുശേഷം മാത്രമാണ് സ്വന്തം വീട്ടിലേക്ക് റിയാ മേരിയെന്ന കായികതാരത്തിന്റെ കുടുംബത്തിന് തിരികെ എത്താൻ സാധിച്ചത്. പ്രളയം ഏല്പിച്ച വലിയ മുറിവുകൾക്കു കീഴ്പ്പെടാൻ റിയ എന്ന കായികതാരവും സന്നദ്ധമായിരുന്നില്ല. കാര്യവട്ടം എൽഎൻസിപിയിലെ ചിട്ടയാർന്ന പരിശീലനത്തിലൂടെ സംസ്ഥാന സ്കൂൾ ഗെയിംസിൽ മിന്നും പ്രകടനം നടത്താനുള്ള തയാറെടുപ്പിലാണ് ഈ പത്താംക്ലാസുകാരി.
(തുടരും)