കേരളം ഈ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തിൽ 483 പേർക്കു ജീവഹാനി സംഭവിച്ചു. ആയിരക്കണക്കിനാളുകൾക്കു വീടും കിടപ്പാടവും നഷ്ടമായി. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു ജനങ്ങൾക്കും സർക്കാരിനും ഉണ്ടായത്. പല കച്ചവട, വ്യവസായ സ്ഥാപനങ്ങളും പൂട്ടേണ്ടിവന്നു. വളരെയധികംപേർക്കു ജോലി നഷ്ടമായി.
ഇപ്പോൾ കേരളത്തെ പുതുക്കിപ്പണിയാനുള്ള ആലോചനകൾ നടക്കുകയാണല്ലോ. ഇനിയൊരു പ്രളയദുരന്തം ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നത് ഇതോടൊപ്പംതന്നെ പ്രാധാന്യത്തോടെ ആലോചിക്കണം.
ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ പെരുമഴയും അതിന്റെ ഫലമായി ആദ്യം കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കവുമുണ്ടായി. ഓഗസ്റ്റ് ഒന്ന് ആയപ്പോഴേക്കും ഇടുക്കിയിലും മറ്റു ഡാമുകളിലും ജലനിരപ്പ് പടിപടിയായി കൂടിക്കൊണ്ടിരുന്നു. നിറഞ്ഞുകൊണ്ടിരുന്ന അണക്കെട്ടുകളിൽനിന്ന് ഓഗസ്റ്റ് ഒന്നു മുതൽ കുറേശേ വെള്ളം തുറന്നു വിട്ടിരുന്നുവെങ്കിൽ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഘാതം നാലിലൊന്നായി ചുരുക്കാനോ പൂർണമായി നിയന്ത്രിക്കാനോ പറ്റുമായിരുന്നു. ഇപ്പോൾ അതു പറഞ്ഞിട്ടു കാര്യമില്ല. ഇനി ഇത്തരത്തിലുള്ള ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ ചെയ്യണമെന്നു തീരുമാനിച്ച് നടപ്പാക്കണം.
ഈവർഷം എല്ലാകൊല്ലത്തേക്കാളും വേഗത്തിൽ ജൂൺ മുതൽ ക്രമാതീതമായി മഴ പെയ്തു. അണക്കെട്ടുകളിൽ അതിവേഗം വെള്ളം നിറഞ്ഞു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കുറേയെല്ലാം മുൻകൂട്ടി കണ്ടു തീരുമാനമെടുക്കാൻ പറ്റിയ സാമാന്യബുദ്ധിയുള്ളവരായിരിക്കണം ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ. കാലാവസ്ഥാ പ്രവചനങ്ങൾ മനസിലാക്കി അതിനു തക്കതായ ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ ചെയ്യണം.
അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുന്ന അണക്കെട്ടുകളിൽ വെള്ളം പരമാവധി ലെവലിൽനിന്ന് മൂന്നുമീറ്ററെങ്കിലും താഴെ മാത്രമേ ഇത്തരം കാലാവസ്ഥയിൽ സംഭരിക്കാവൂ. അതിനു മുകളിൽവരുന്ന വെള്ളം കുറേശേ തുറന്നുവിടണം. കാലവർഷക്കാലത്ത് അണക്കെട്ടുകളിൽ ഒരിക്കലും പരമാവധി പൊക്കത്തിൽ വെള്ളം ശേഖരിക്കരുത്. എത്രകണ്ടു വെള്ളം തുറന്നുകളയേണ്ടിവന്നാലും മനുഷ്യനും ജീവനുമാണു വിലകൽപ്പിക്കേണ്ടത്.
ഇടുക്കി അണക്കെട്ടിൽനിന്ന് അധികംവരുന്ന വെള്ളം തുറന്നുവിടുന്നത് ചെറുതോണി ഡാമിലെ സ്പിൽവേകളിൽക്കൂടിയാണല്ലോ. ഇത്രയധികം ജലം ഉൾക്കൊള്ളാനുള്ള ശേഷി ചെറുതോണി തോടിനില്ല. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ പാച്ചിലിൽ അതിന്റെ തീരത്തുള്ള എല്ലാം തകർന്നുതരിപ്പണമാകും. ഈ തോടിന്റെ വീതിയും താഴ്ചയും വേണ്ടവിധം കൂട്ടണം.
പുഴയും മണലും വെള്ളവും
മഹാപ്രളയത്തിനു ശേഷം നമ്മുടെ പുഴകളിൽ കണക്കില്ലാത്ത മണലും ചെളിയും നിറഞ്ഞിരിക്കുകയാണ്. കുറേ കൊല്ലങ്ങളായി പുഴകളിൽനിന്നു മണൽ വാരാൻ പെർമിറ്റ് കൊടുക്കാത്തതുമൂലം പല പുഴകളിലും ധാരാളം മണലുണ്ടായിരുന്നു. എത്ര മണൽ പുഴകളിൽ കിടക്കുന്നുവോ അത്രത്തോളം പുഴകളുടെ വെള്ളം കൊണ്ടുപോകാനുള്ള കഴിവ് കുറയുകയാണ്. ഇതും കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
മഹാപ്രളയത്തിനു ശേഷം പുഴകളിൽ വന്നുചേർന്നിരിക്കുന്ന മണൽ വാരിവിറ്റ് അതതു ഭാഗത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വൻ വികസനപ്രവർത്തനങ്ങൾ നടത്താനുള്ള കോടിക്കണക്കിനു രൂപ കിട്ടും. ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ ഇത് അനധികൃതമായി വാരിക്കൊണ്ടുപോകും. എത്രയും വേഗം വാരിയില്ലെങ്കിൽ അടുത്ത വെള്ളപ്പൊക്ക സമയത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഇടം കുറവായിരിക്കും. പ്രളയം ഉണ്ടാകും. പല പുഴകളിലും പോളപ്പായലും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഇതു ശരിക്കും നീക്കം ചെയ്യണം. പുഴകളുടെ അടുത്തു നിൽക്കുന്ന മരങ്ങളും വെട്ടിമാറ്റണം.
ആലുവയിൽനിന്ന് എടമുള ഭാഗത്തു വരുന്പോൾ പെരിയാർ രണ്ടായി പിരിഞ്ഞ് ഒന്ന് ഇടയാർവഴിയും മറ്റേത് മഞ്ഞുമ്മൽ വഴിയുമാണ് പോകുന്നത്. ഇതിൽ മഞ്ഞുമ്മൽ വഴിയുള്ള കൈവഴിയിൽ പലയിടത്തും മണ്ണ് വന്ന് നിറഞ്ഞിരിക്കുകയാണ്. കണ്ടെയ്നർ റോഡിനുവേണ്ടി പാലം പണിതപ്പോൾ കളമശേരി എസ്സിഎംഎസ് കോളജിന്റെ അടുത്ത് പാലത്തിന്റെ രണ്ടു തൂണുകളും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ പുഴയിലാണു പണിതിരിക്കുന്നത്. ഇതിനു പരിഹാരം കാണണം. ഈ കൈവഴിയിലുള്ള മാലിന്യങ്ങളും പോളപ്പായലും നീക്കം ചെയ്താലേ നീരൊഴുക്ക് ശരിയാവുകയുള്ളൂ.എല്ലാ ബണ്ടുകളിലെയും ഷട്ടറുകൾ എപ്പോഴും തുറക്കാനും അടയ്ക്കാനും പറ്റിയ രീതിയിൽ റെഡിയാക്കി വയ്ക്കണം.
തടയണകൾ
നദികളിൽ തടയണകൾ പണിയുന്പോൾ ആവശ്യത്തിനു തുറക്കാനും അടയ്ക്കാനും പറ്റിയ രീതിയിലായിരിക്കണം. എന്നാൽ, മാത്രമേ വെള്ളപ്പൊക്കവും മറ്റും വരുന്പോൾ തുറക്കാനും അടയ്ക്കാനും സാധിക്കൂ.
കൊടുങ്ങല്ലൂർ അഴിമുഖം മണലുകൊണ്ടു നികന്നുകിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ഈ അഴിമുഖം താഴ്ത്തണമെന്നു പറഞ്ഞ് ദീർഘനാളായി പ്രക്ഷോഭങ്ങൾ നടത്തുന്നു. അവരുടെ ബോട്ടുകളും വഞ്ചികളും ഈ അഴിമുഖത്തുകൂടിയാണു പോകേണ്ടത്. ചാലക്കുടി, മാള, അങ്കമാലി, കറുകുറ്റി തുടങ്ങിയ ഭാഗത്തുനിന്ന് ഒഴുകിവരുന്ന വെള്ളം കടലിലേക്ക് പോകേണ്ടത് ഈ അഴിമുഖത്തുകൂടിയാണ്. ചാലക്കുടി, മാള പ്രദേശങ്ങളിൽ ഇത്തവണ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത് ഈ അഴിമുഖത്തെ തടസംകൊണ്ടാണ്. ഈ അഴിമുഖം അടിയന്തരമായി താഴ്ത്തണം.
കോട്ടയം, മൂവാറ്റുപുഴ മുതലായ ഭാഗത്തുനിന്നുള്ള വെള്ളം മുഴുവൻ വേന്പനാട്ടു കായലിലേക്കാണു വന്നുചേരുന്നത്. തോട്ടപ്പിള്ളി സ്പിൽവേയിൽ കൂടിയാണ് ഈ കായലിലെ വെള്ളം കടലിലേക്കു പോകേണ്ടത്. ഈ സ്പിൽവേയിൽ നിറയെ മണ്ണ് കിടക്കുന്നതിനാൽ താഴ്ച കുറവാണ്. അതുകൊണ്ടു കുറച്ചു വെള്ളം മാത്രമേ ഇതിലൂടെ കടലിലേക്കു പോകുന്നുള്ളൂ. കുട്ടനാട് മേഖലയിൽ വൻദുരന്തം ഉണ്ടാകാൻ ഇതും ഒരു കാരണമാണ്. തോട്ടപ്പിള്ളി സ്പിൽവേ എത്രയും വേഗം ആഴം കൂട്ടണം. വേന്പനാട്ടുകായലിൽ നിന്ന് വെള്ളം ശരിക്കും കടലിലേക്കു പോകാൻ ഒന്നോ രണ്ടോ സ്പിൽവേകൂടി നിർമിക്കുകയോ വെള്ളം പന്പുചെയ്തു കടലിലേക്കു കളയുകയോ ചെയ്യണം.
ഇട്ടൂപ്പ് മാന്പിള്ളി
ഇപ്പോൾ കേരളത്തെ പുതുക്കിപ്പണിയാനുള്ള ആലോചനകൾ നടക്കുകയാണല്ലോ. ഇനിയൊരു പ്രളയദുരന്തം ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നത് ഇതോടൊപ്പംതന്നെ പ്രാധാന്യത്തോടെ ആലോചിക്കണം.
ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ പെരുമഴയും അതിന്റെ ഫലമായി ആദ്യം കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കവുമുണ്ടായി. ഓഗസ്റ്റ് ഒന്ന് ആയപ്പോഴേക്കും ഇടുക്കിയിലും മറ്റു ഡാമുകളിലും ജലനിരപ്പ് പടിപടിയായി കൂടിക്കൊണ്ടിരുന്നു. നിറഞ്ഞുകൊണ്ടിരുന്ന അണക്കെട്ടുകളിൽനിന്ന് ഓഗസ്റ്റ് ഒന്നു മുതൽ കുറേശേ വെള്ളം തുറന്നു വിട്ടിരുന്നുവെങ്കിൽ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഘാതം നാലിലൊന്നായി ചുരുക്കാനോ പൂർണമായി നിയന്ത്രിക്കാനോ പറ്റുമായിരുന്നു. ഇപ്പോൾ അതു പറഞ്ഞിട്ടു കാര്യമില്ല. ഇനി ഇത്തരത്തിലുള്ള ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ ചെയ്യണമെന്നു തീരുമാനിച്ച് നടപ്പാക്കണം.
ഈവർഷം എല്ലാകൊല്ലത്തേക്കാളും വേഗത്തിൽ ജൂൺ മുതൽ ക്രമാതീതമായി മഴ പെയ്തു. അണക്കെട്ടുകളിൽ അതിവേഗം വെള്ളം നിറഞ്ഞു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കുറേയെല്ലാം മുൻകൂട്ടി കണ്ടു തീരുമാനമെടുക്കാൻ പറ്റിയ സാമാന്യബുദ്ധിയുള്ളവരായിരിക്കണം ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ. കാലാവസ്ഥാ പ്രവചനങ്ങൾ മനസിലാക്കി അതിനു തക്കതായ ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ ചെയ്യണം.
അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുന്ന അണക്കെട്ടുകളിൽ വെള്ളം പരമാവധി ലെവലിൽനിന്ന് മൂന്നുമീറ്ററെങ്കിലും താഴെ മാത്രമേ ഇത്തരം കാലാവസ്ഥയിൽ സംഭരിക്കാവൂ. അതിനു മുകളിൽവരുന്ന വെള്ളം കുറേശേ തുറന്നുവിടണം. കാലവർഷക്കാലത്ത് അണക്കെട്ടുകളിൽ ഒരിക്കലും പരമാവധി പൊക്കത്തിൽ വെള്ളം ശേഖരിക്കരുത്. എത്രകണ്ടു വെള്ളം തുറന്നുകളയേണ്ടിവന്നാലും മനുഷ്യനും ജീവനുമാണു വിലകൽപ്പിക്കേണ്ടത്.
ഇടുക്കി അണക്കെട്ടിൽനിന്ന് അധികംവരുന്ന വെള്ളം തുറന്നുവിടുന്നത് ചെറുതോണി ഡാമിലെ സ്പിൽവേകളിൽക്കൂടിയാണല്ലോ. ഇത്രയധികം ജലം ഉൾക്കൊള്ളാനുള്ള ശേഷി ചെറുതോണി തോടിനില്ല. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ പാച്ചിലിൽ അതിന്റെ തീരത്തുള്ള എല്ലാം തകർന്നുതരിപ്പണമാകും. ഈ തോടിന്റെ വീതിയും താഴ്ചയും വേണ്ടവിധം കൂട്ടണം.
പുഴയും മണലും വെള്ളവും
മഹാപ്രളയത്തിനു ശേഷം നമ്മുടെ പുഴകളിൽ കണക്കില്ലാത്ത മണലും ചെളിയും നിറഞ്ഞിരിക്കുകയാണ്. കുറേ കൊല്ലങ്ങളായി പുഴകളിൽനിന്നു മണൽ വാരാൻ പെർമിറ്റ് കൊടുക്കാത്തതുമൂലം പല പുഴകളിലും ധാരാളം മണലുണ്ടായിരുന്നു. എത്ര മണൽ പുഴകളിൽ കിടക്കുന്നുവോ അത്രത്തോളം പുഴകളുടെ വെള്ളം കൊണ്ടുപോകാനുള്ള കഴിവ് കുറയുകയാണ്. ഇതും കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
മഹാപ്രളയത്തിനു ശേഷം പുഴകളിൽ വന്നുചേർന്നിരിക്കുന്ന മണൽ വാരിവിറ്റ് അതതു ഭാഗത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വൻ വികസനപ്രവർത്തനങ്ങൾ നടത്താനുള്ള കോടിക്കണക്കിനു രൂപ കിട്ടും. ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ ഇത് അനധികൃതമായി വാരിക്കൊണ്ടുപോകും. എത്രയും വേഗം വാരിയില്ലെങ്കിൽ അടുത്ത വെള്ളപ്പൊക്ക സമയത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഇടം കുറവായിരിക്കും. പ്രളയം ഉണ്ടാകും. പല പുഴകളിലും പോളപ്പായലും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഇതു ശരിക്കും നീക്കം ചെയ്യണം. പുഴകളുടെ അടുത്തു നിൽക്കുന്ന മരങ്ങളും വെട്ടിമാറ്റണം.
ആലുവയിൽനിന്ന് എടമുള ഭാഗത്തു വരുന്പോൾ പെരിയാർ രണ്ടായി പിരിഞ്ഞ് ഒന്ന് ഇടയാർവഴിയും മറ്റേത് മഞ്ഞുമ്മൽ വഴിയുമാണ് പോകുന്നത്. ഇതിൽ മഞ്ഞുമ്മൽ വഴിയുള്ള കൈവഴിയിൽ പലയിടത്തും മണ്ണ് വന്ന് നിറഞ്ഞിരിക്കുകയാണ്. കണ്ടെയ്നർ റോഡിനുവേണ്ടി പാലം പണിതപ്പോൾ കളമശേരി എസ്സിഎംഎസ് കോളജിന്റെ അടുത്ത് പാലത്തിന്റെ രണ്ടു തൂണുകളും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ പുഴയിലാണു പണിതിരിക്കുന്നത്. ഇതിനു പരിഹാരം കാണണം. ഈ കൈവഴിയിലുള്ള മാലിന്യങ്ങളും പോളപ്പായലും നീക്കം ചെയ്താലേ നീരൊഴുക്ക് ശരിയാവുകയുള്ളൂ.എല്ലാ ബണ്ടുകളിലെയും ഷട്ടറുകൾ എപ്പോഴും തുറക്കാനും അടയ്ക്കാനും പറ്റിയ രീതിയിൽ റെഡിയാക്കി വയ്ക്കണം.
തടയണകൾ
നദികളിൽ തടയണകൾ പണിയുന്പോൾ ആവശ്യത്തിനു തുറക്കാനും അടയ്ക്കാനും പറ്റിയ രീതിയിലായിരിക്കണം. എന്നാൽ, മാത്രമേ വെള്ളപ്പൊക്കവും മറ്റും വരുന്പോൾ തുറക്കാനും അടയ്ക്കാനും സാധിക്കൂ.
കൊടുങ്ങല്ലൂർ അഴിമുഖം മണലുകൊണ്ടു നികന്നുകിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ഈ അഴിമുഖം താഴ്ത്തണമെന്നു പറഞ്ഞ് ദീർഘനാളായി പ്രക്ഷോഭങ്ങൾ നടത്തുന്നു. അവരുടെ ബോട്ടുകളും വഞ്ചികളും ഈ അഴിമുഖത്തുകൂടിയാണു പോകേണ്ടത്. ചാലക്കുടി, മാള, അങ്കമാലി, കറുകുറ്റി തുടങ്ങിയ ഭാഗത്തുനിന്ന് ഒഴുകിവരുന്ന വെള്ളം കടലിലേക്ക് പോകേണ്ടത് ഈ അഴിമുഖത്തുകൂടിയാണ്. ചാലക്കുടി, മാള പ്രദേശങ്ങളിൽ ഇത്തവണ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത് ഈ അഴിമുഖത്തെ തടസംകൊണ്ടാണ്. ഈ അഴിമുഖം അടിയന്തരമായി താഴ്ത്തണം.
കോട്ടയം, മൂവാറ്റുപുഴ മുതലായ ഭാഗത്തുനിന്നുള്ള വെള്ളം മുഴുവൻ വേന്പനാട്ടു കായലിലേക്കാണു വന്നുചേരുന്നത്. തോട്ടപ്പിള്ളി സ്പിൽവേയിൽ കൂടിയാണ് ഈ കായലിലെ വെള്ളം കടലിലേക്കു പോകേണ്ടത്. ഈ സ്പിൽവേയിൽ നിറയെ മണ്ണ് കിടക്കുന്നതിനാൽ താഴ്ച കുറവാണ്. അതുകൊണ്ടു കുറച്ചു വെള്ളം മാത്രമേ ഇതിലൂടെ കടലിലേക്കു പോകുന്നുള്ളൂ. കുട്ടനാട് മേഖലയിൽ വൻദുരന്തം ഉണ്ടാകാൻ ഇതും ഒരു കാരണമാണ്. തോട്ടപ്പിള്ളി സ്പിൽവേ എത്രയും വേഗം ആഴം കൂട്ടണം. വേന്പനാട്ടുകായലിൽ നിന്ന് വെള്ളം ശരിക്കും കടലിലേക്കു പോകാൻ ഒന്നോ രണ്ടോ സ്പിൽവേകൂടി നിർമിക്കുകയോ വെള്ളം പന്പുചെയ്തു കടലിലേക്കു കളയുകയോ ചെയ്യണം.
ഇട്ടൂപ്പ് മാന്പിള്ളി