ന്യൂഡൽഹി: മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളോടുള്ള വിവേചനം അവസാനിപ്പിച്ച് ഡൽഹി യൂണിവേഴ്സിറ്റി ഈ വർഷത്തെ അഡ്മിഷനുള്ള അപേക്ഷാഫോറം പുറത്തിറക്കി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലെ വിവിധ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷനായി മാർക്കുകൾ കണക്കാക്കുന്പോൾ ഹിന്ദി, പഞ്ചാബി, ബംഗാളി എന്നിവ കൂടാതെ ഭരണഘടന അംഗീകരിച്ചിട്ടുള്ള മറ്റൊരു ഭാരതീയ ഭാഷയും പരിഗണിച്ചിരുന്നില്ല.
മലയാളം, തമിഴ്, കന്നഡ, മറാത്തി മുതലായ ഭാഷകൾ പ്ലസ്ടുവിന് ഐശ്ചിക വിഷയമായി പഠിക്കുകയും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്തിരുന്ന കുട്ടികളോടുള്ള അനീതിയായിരുന്നു ഇത്. അഡ്മിഷനായി പരിഗണിക്കുന്ന ന്ധബെസ്റ്റ് ഫോർന്ധ വിഷയങ്ങളിൽ ഈ ഭാഷാവിഷയങ്ങൾ ചേർത്താൽ മുഴുവൻ മാർക്കിൽ നിന്നും നിശ്ചിത ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.
ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള കേന്ദ്ര സർവകലാശാലകൾ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന കുട്ടികളോട് കാണിക്കുന്ന ഭാഷാടിസ്ഥാനത്തിലുള്ള ഈ വിവേചനം കഴിഞ്ഞ കുറെ വർഷങ്ങളായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം ചൂണ്ടിക്കാട്ടി മുൻപ് പ്രധാനമന്ത്രിയ്ക്കും വൈസ് ചാൻസിലർക്കും കത്തുകൾ അയക്കുകയും ചെയ്തിരുന്നു.
വർഷങ്ങളായുള്ള പ്രതിഷേധത്തെ തുടർന്നും യൂണിവേഴ്സിറ്റി ഈ വിവേചനത്തിനുള്ള കാരണം വ്യക്തമാക്കാനോ വിവേചനം അവസാനിപ്പിക്കാനോ തയാറാകാത്തതിനെ തുടർന്നാണ് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഏതാനം മലയാളി വിദ്യാർഥികൾ കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രാഹം മുഖേന നൽകിയ പൊതുതാൽപര്യ ഹർജി കോടതി പരിഗണിക്കുകയും യൂണിവേഴ്സിറ്റിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ ജൂലൈയിൽ കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ്, ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശിക ഭാഷകൾ എല്ലാം അംഗീകരിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഈ വർഷത്തെ അഡ്മിഷനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മലയാളം, തമിഴ്, കന്നഡ, മറാത്തി മുതലായ ഭാഷകൾ പ്ലസ്ടുവിന് ഐശ്ചിക വിഷയമായി പഠിക്കുകയും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്തിരുന്ന കുട്ടികളോടുള്ള അനീതിയായിരുന്നു ഇത്. അഡ്മിഷനായി പരിഗണിക്കുന്ന ന്ധബെസ്റ്റ് ഫോർന്ധ വിഷയങ്ങളിൽ ഈ ഭാഷാവിഷയങ്ങൾ ചേർത്താൽ മുഴുവൻ മാർക്കിൽ നിന്നും നിശ്ചിത ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.
ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള കേന്ദ്ര സർവകലാശാലകൾ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന കുട്ടികളോട് കാണിക്കുന്ന ഭാഷാടിസ്ഥാനത്തിലുള്ള ഈ വിവേചനം കഴിഞ്ഞ കുറെ വർഷങ്ങളായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം ചൂണ്ടിക്കാട്ടി മുൻപ് പ്രധാനമന്ത്രിയ്ക്കും വൈസ് ചാൻസിലർക്കും കത്തുകൾ അയക്കുകയും ചെയ്തിരുന്നു.
വർഷങ്ങളായുള്ള പ്രതിഷേധത്തെ തുടർന്നും യൂണിവേഴ്സിറ്റി ഈ വിവേചനത്തിനുള്ള കാരണം വ്യക്തമാക്കാനോ വിവേചനം അവസാനിപ്പിക്കാനോ തയാറാകാത്തതിനെ തുടർന്നാണ് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഏതാനം മലയാളി വിദ്യാർഥികൾ കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രാഹം മുഖേന നൽകിയ പൊതുതാൽപര്യ ഹർജി കോടതി പരിഗണിക്കുകയും യൂണിവേഴ്സിറ്റിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ ജൂലൈയിൽ കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ്, ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശിക ഭാഷകൾ എല്ലാം അംഗീകരിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഈ വർഷത്തെ അഡ്മിഷനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്