മനാമ: പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ മേയ് 23 വ്യാഴാഴ്ച ബഹ്റൈനിലെത്തി.
വ്യാഴാഴ്ച ഉച്ചക്ക് 12നു ബഹറിൻ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന ഉസ്താദിന് സമസ്ത ബഹറിൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകും.
ഹൃസ്വസന്ദർശനാർത്ഥം ബഹറിനിലെത്തിയ ഉസ്താദ് പങ്കെടുക്കുന്ന വിപുലമായ ദുആ മജ് ലിസും ഇഫ്താർ മീറ്റും 24ന് വെള്ളിയാഴ്ച 4.30 മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖർ പങ്കെടുക്കും. വിശ്വാസികൾക്ക് ഉസ്താദിനെ നേരിൽ കാണാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.ജാതി മത ഭേദമന്യെ നാട്ടിലും മറുനാട്ടിലും മാണിയൂർ ഉസ്താദിനെ നേരിൽ കാണാനും അനുഗ്രഹം നേടാനുമായി എത്തുന്ന വിശ്വാസികൾ ഏറെയാണ്.
കണ്ണൂർ ജില്ലയിലെ ചെറുവത്തല പ്രദേശത്തെ സുപ്രസിദ്ധരായ പുറത്തിൽ ശൈഖിന്റെ കുടുംബ പരന്പരയിൽ പെട്ട ശ്രേഷ്ഠ പണ്ഢിതൻ കൂടിയാണ് മാണിയൂർ ഉസ്താദ്.
ഉസ്താദിനെ വ്യക്തിപരമായി കാണാനും അനുഗ്രഹം തേടാനും സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് 4.30മുതൽ ഇഫ്താർ വരെയുള്ള സമയം വിപുലമായ രീതിയിൽ ഉസ്താദിൻറെ നസ്വീഹത്തിനും കൂട്ടുപ്രാർത്ഥനക്കും അവസരമൊരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0097339474715, 39128941
വ്യാഴാഴ്ച ഉച്ചക്ക് 12നു ബഹറിൻ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന ഉസ്താദിന് സമസ്ത ബഹറിൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകും.
ഹൃസ്വസന്ദർശനാർത്ഥം ബഹറിനിലെത്തിയ ഉസ്താദ് പങ്കെടുക്കുന്ന വിപുലമായ ദുആ മജ് ലിസും ഇഫ്താർ മീറ്റും 24ന് വെള്ളിയാഴ്ച 4.30 മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖർ പങ്കെടുക്കും. വിശ്വാസികൾക്ക് ഉസ്താദിനെ നേരിൽ കാണാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.ജാതി മത ഭേദമന്യെ നാട്ടിലും മറുനാട്ടിലും മാണിയൂർ ഉസ്താദിനെ നേരിൽ കാണാനും അനുഗ്രഹം നേടാനുമായി എത്തുന്ന വിശ്വാസികൾ ഏറെയാണ്.
കണ്ണൂർ ജില്ലയിലെ ചെറുവത്തല പ്രദേശത്തെ സുപ്രസിദ്ധരായ പുറത്തിൽ ശൈഖിന്റെ കുടുംബ പരന്പരയിൽ പെട്ട ശ്രേഷ്ഠ പണ്ഢിതൻ കൂടിയാണ് മാണിയൂർ ഉസ്താദ്.
ഉസ്താദിനെ വ്യക്തിപരമായി കാണാനും അനുഗ്രഹം തേടാനും സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് 4.30മുതൽ ഇഫ്താർ വരെയുള്ള സമയം വിപുലമായ രീതിയിൽ ഉസ്താദിൻറെ നസ്വീഹത്തിനും കൂട്ടുപ്രാർത്ഥനക്കും അവസരമൊരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0097339474715, 39128941