ആഴമേറുന്ന അസമത്വം-2 / സി.കെ. കുര്യാച്ചൻ
ഇന്ത്യയിലെ ഒരു പ്രമുഖ വസ്ത്രനിർമാണ കമ്പനിയിലെ ഒരു എക്സിക്യൂട്ടീവിന്റെ വാർഷിക വരുമാനം സ്വന്തമാക്കണമെങ്കിൽ ഒരു ഗ്രാമീണ തൊഴിലാളി 941 വർഷം പണിയെടുക്കണം. അല്ലെങ്കിൽ ഒരു ഗ്രാമീണ തൊഴിലാളി 50 വർഷംകൊണ്ടു നേടുന്ന വരുമാനം ഇത്തരം എക്സിക്യൂട്ടീവ്മാർ 17.5 ദിവസംകൊണ്ടു സ്വന്തമാക്കുന്നു. ഈ വർഷം ആദ്യം ഓക്സ്ഫാം ഇന്ത്യ പുറത്തുവിട്ട പഠന റിപ്പോർട്ടിലേതാണ് ഞെട്ടിക്കുന്ന ഈ വസ്തുതകൾ. ശതകോടീശ്വരന്മാരുടെ തിളക്കം കൂടുന്നത് ഒരു സമ്പദ്വ്യവസ്ഥയുടെ വിജയമല്ല മറിച്ച് പരാജയമാണു പ്രകടമാക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ നിഷ അഗർവാൾ തുറന്നടിക്കുകയുണ്ടായി.
രാജ്യത്തിന്റെ വളർച്ചയുടെ ഗുണഭോക്താക്കൾ ചുരുക്കം ചിലരായി മാറുന്ന ദയനീയമായ അവസ്ഥയിലായിരിക്കുന്നു ഇന്ത്യ. രാജ്യത്തിന്റെ കരുത്തായിരുന്ന പൊതുമേഖലയുടെ ഇന്നത്തെ അവസ്ഥ ലജ്ജാകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു വിസ്മൃതിയിലേക്കു നീങ്ങുന്നു. ആ മേഖലകളെല്ലാം ഏതാനും ചില വമ്പന്മാർ കുത്തകയാക്കുന്നു. ടെലിഫോൺ മുതൽ ഇൻഷ്വറൻസും ബാങ്കിംഗും തുടങ്ങി പ്രതിരോധ മേഖലവരെ ഇത്തരത്തിൽ മഹാകോടീശ്വരന്മാർ കൈയടക്കിക്കഴിഞ്ഞു.
ഇവർക്കെല്ലാം പരവതാനി വിരിക്കുന്ന സമീപനമാണു സർക്കാരുകൾ സ്വീകരിക്കുന്നത്. ദരിദ്രരെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയും ചെയ്യുന്നു. അച്ഛാ ദിൻ, വർഷംതോറും പത്തു ലക്ഷം തൊഴിൽ, കർഷകർക്ക് ഇരട്ടി വരുമാനം തുടങ്ങിയവയെല്ലാം കേവലം ഭംഗിവാക്ക് മാത്രം.
തൊഴിൽമേഖലയിൽ കടുത്ത അനിശ്ചിതത്വമാണ്. കൃഷിയും അനുബന്ധ മേഖലകളും ചെറുകിട വ്യാപാര-വ്യവസായ രംഗവും ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. കർഷക ആത്മഹത്യകൾ അറുതിയില്ലാതെ തുടരുന്നു. കർഷകരും പട്ടികജാതി-പട്ടികവർഗവിഭാഗങ്ങളും സമരമുഖത്താണ്. മഹാഭൂരിപക്ഷത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നതിന്റെ പ്രതിഫലനമാണ് ഇതെല്ലാം.
അസമത്വത്തിൽ രണ്ടാം സ്ഥാനം
ഇന്ത്യയിലെ സാമ്പത്തിക അസമത്വം എല്ലാ പരിധികളും ലംഘിച്ച് കൂടിക്കൊണ്ടേയിരിക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും അടിവരയിട്ടു വ്യക്തമാക്കുന്നത്. പ്രശസ്ത ധനശാസ്ത്രജ്ഞരായ ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും നേതൃത്വം നൽകിയ ഗവേഷണത്തിന്റെ റിപ്പോർട്ട് -"ഇന്ത്യൻ ഇൻകം ഇൻഇക്വാലിറ്റി , 1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്ല്യണർ രാജ്?' എന്നപേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നു വിവരിക്കുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 58.4 ശതമാനം കൈയടക്കിവച്ചിരിക്കുന്നത് കേവലം ഒരു ശതമാനം അതിസമ്പന്നന്മാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്തു ശതമാനം പേരുടെ കൈവശമുള്ളത് 80.7 ശതമാനം സമ്പത്താണ്. ബാക്കി 90 ശതമാനം ജനങ്ങളുടെ ആകെ സമ്പത്ത് 19.3 ശതമാനം മാത്രം. ഇതിൽ ഏറ്റവും ദരിദ്രരായ 10 ശതമാനം പേരുടെ ആകെ ആസ്തി 0.2 ശതമാനമാണ്. വർഷംതോറും സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരും.
1939-40ൽ ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ ആസ്തി 20.7 ശതമാനം മാത്രമായിരുന്നു. 1980കളുടെ ആരംഭത്തിൽ ഇത് ആറ് ശതമാനംവരെ താണു. എന്നാൽ, 2000 ആയപ്പോഴേക്കും ഇത് 37 ശതമാനമായി ഉയർന്നു. 2005ൽ 43 ശതമാനവും 2010ൽ 48.6 ശതമാനവുമായി. 2014ൽ 49 ശതമാനമായി വളർന്നു. തുടർന്നിങ്ങോട്ട് അതിസമ്പന്നന്മാരുടെ വളർച്ച അതിശയിപ്പിക്കുന്നതരത്തിലാണ്. 2018 ആകുമ്പോഴേക്കും ഇവരിലെത്തിച്ചേർന്നിരിക്കുന്നത് 58 ശതമാനം സമ്പത്താണ്.
പെരുകുന്ന ശതകോടീശ്വരന്മാർ
ഓക്സ്ഫാം ഇന്ത്യ ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിവരങ്ങളും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ വ്യാപ്തി വരച്ചുകാട്ടുന്നുണ്ട്. 2017ൽ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം അതിസമ്പന്നരിലേക്കാണ് എത്തിച്ചേർന്നത് എന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സമ്പത്ത് 20.9 ലക്ഷം കോടി രൂപയാണു വർധിച്ചത്. 2017-18ലെ ഇന്ത്യയുടെ ബജറ്റിന് തുല്യമായ തുകയാണിത്. ഇക്കാലയളവിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രരായ 67 കോടിയോളം പേരുടെ സമ്പത്ത് വർധിച്ചത് ഒരു ശതമാനം മാത്രമാണ്.
2017ൽ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം അപ്രതീക്ഷിതമായി കൂടുകയുണ്ടായി. ഓരോ രണ്ടു ദിവസം കൂടുമ്പോൾ ഒരാൾ എന്ന നിലയിലായിരുന്നു വർധന. 2017ൽ മാത്രം 17 ശതകോടീശ്വരന്മാർ രാജ്യത്തുണ്ടായി എന്നും ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു. 2010 മുതൽ ഇത്തരക്കാരുടെ സമ്പത്തിൽ 13 ശതമാനത്തിന്റെ വാർഷിക വളർച്ചയാണുണ്ടാകുന്നത്. എന്നാൽ, സാധരണക്കാരായ തൊഴിലാളികളുടെ വേതനവർധന കേവലം രണ്ടു ശതമാനം മാത്രമാണ്. 2000ത്തിൽ രാജ്യത്ത് ശതകോടീശ്വരന്മാർ കേവലം ഒമ്പതു പേർ മാത്രമായിരുന്നു. 2017 അവസാനിക്കുമ്പോൾ ശതകോടീശ്വരന്മാർ 101 പേരായിക്കഴിഞ്ഞു.
2017ൽ ഇന്ത്യയിലെ 101 ശതകോടീശ്വരന്മാരുടെ സമ്പത്ത് 4,89,100 കോടി രൂപയാണ് വർധിച്ചത്. 15,77,800 കോടിയിൽനിന്ന് 20,67,600 കോടിയായി. എല്ലാ സംസ്ഥാനങ്ങളുടേയും ആരോഗ്യ, വിദ്യാഭ്യാസ ബജറ്റിന്റെ 85 ശതമാനം വരുന്ന തുകയാണ് 4,89,100 കോടി. 65 വയസിനുമേൽ പ്രായമുള്ള 51 ശതകോടീശ്വരന്മാരുടെ ആസ്തി 1,05,44,100 കോടി രൂപയാണ്. ഈ സമ്പത്ത് പ്രത്യേക നികുതികളൊന്നും നൽകാതെയാണ് അടുത്ത തലമുറയിലേക്ക് കൈമാറുന്നത്. ശതകോടീശ്വരസംഘത്തിൽ നാലു പേർ മാത്രമാണ് സ്ത്രീകൾ. 2018-22 കാലയളവിൽ ദശലക്ഷത്തിനുമേൽ സമ്പത്തുള്ളവരുടെ ഗണത്തിലേക്ക് ദിവസേന 70 പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.
ദരിദ്രരെ മറക്കുന്ന സർക്കാർ
മഹാഭൂരിപക്ഷംവരുന്ന ദരിദ്രർക്കൊപ്പം നിൽക്കുകയും അവരുടെ ഉന്നതി ലക്ഷ്യമാക്കുകയുമാണ് ഒരു ജനാധിപത്യസർക്കാരിൽനിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ, സമീപകാല ഇന്ത്യൻചരിത്രത്തിൽ ഈ പ്രതീക്ഷയ്ക്കു മങ്ങലേൽക്കുന്നു എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി രാജ്യത്ത് സാമ്പത്തിക അസമത്വം യാതൊരു നിയന്ത്രണവുമില്ലാതെയാണ് വർധിക്കുന്നത്. 1980നുശേഷം ഇന്ത്യയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വമെന്നാണ് വേൾഡ് ഇക്വിറ്റി ലാബിന്റെ റിപ്പോർട്ടിൽ പറയുന്നത്. സമ്പദ്രംഗത്തും വ്യാപാരമേഖലയിലും പുറമേനിന്നുള്ള നിക്ഷേപങ്ങൾക്കായി ഉദാരവത്കരണം നടപ്പാക്കിയതോടെയാണ് ഇത്രയും വലിയ അസമത്വം ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലയ്ക്കും സർക്കാരിനും പ്രാമുഖ്യമുള്ള മിശ്രസമ്പദ്വ്യവസ്ഥയിൽനിന്ന് കമ്പോളവ്യവസ്ഥിതിയിലേക്കുള്ള ചുവടുമാറ്റമാണ് അസമത്വം ഇത്രയേറെ വർധിക്കാൻ ഇടയാക്കുന്നതെന്ന് ഇടത് അനുഭാവികളായ ധനശാസ്ത്രജ്ഞർ വിമർശിക്കുന്നു. നൈപുണ്യവികസനം, സ്ത്രീശക്തീകരണം, അവസരസമത്വം ഉറപ്പാക്കൽ എന്നിവയിലെല്ലാം ഇന്ത്യ പിന്നോട്ടു പോകുന്നുവെന്നാണ് അമർത്യാസെൻ ഓർമപ്പെടുത്തുന്നത്. നെഹ്റുവിന്റെ കാലത്തും അതിനുശേഷവുമുള്ള അസമത്വലഘൂകരണ പദ്ധതികൾ നിരാശാജനകമാണെന്നും അദ്ദേഹം പറയുന്നു.
രാജ്യം നേടിയെടുത്ത സാമ്പത്തിക വളർച്ച സാമ്പത്തിക വികസനമാക്കി മാറ്റുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് ഡോ. ദീപക് നയ്യാറിന്റെ വിശകലനം. സാമ്പത്തിക വളർച്ച എല്ലാവരിലേക്കും വിതരണം ചെയ്യപ്പെട്ടില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു.
2017ലെ സാമ്പത്തിക സർവേപ്രകാരം രാജ്യത്തെ ആരോഗ്യമേഖലയുടെ ബജറ്റ്വിഹിതം ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ആഗോളതലത്തിൽ ഇത് ശരാശരി ആറു ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ മുതൽമുടക്കിന് താത്പര്യമില്ലാത്ത സർക്കാർ സമീപനം അസമത്വത്തിന്റെ തോത് വർധിപ്പിക്കുകയേയുള്ളൂ. എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് നികുതിഘടനയിലും കാണുന്നത്.
ഇന്ത്യയിലെ ഒരു പ്രമുഖ വസ്ത്രനിർമാണ കമ്പനിയിലെ ഒരു എക്സിക്യൂട്ടീവിന്റെ വാർഷിക വരുമാനം സ്വന്തമാക്കണമെങ്കിൽ ഒരു ഗ്രാമീണ തൊഴിലാളി 941 വർഷം പണിയെടുക്കണം. അല്ലെങ്കിൽ ഒരു ഗ്രാമീണ തൊഴിലാളി 50 വർഷംകൊണ്ടു നേടുന്ന വരുമാനം ഇത്തരം എക്സിക്യൂട്ടീവ്മാർ 17.5 ദിവസംകൊണ്ടു സ്വന്തമാക്കുന്നു. ഈ വർഷം ആദ്യം ഓക്സ്ഫാം ഇന്ത്യ പുറത്തുവിട്ട പഠന റിപ്പോർട്ടിലേതാണ് ഞെട്ടിക്കുന്ന ഈ വസ്തുതകൾ. ശതകോടീശ്വരന്മാരുടെ തിളക്കം കൂടുന്നത് ഒരു സമ്പദ്വ്യവസ്ഥയുടെ വിജയമല്ല മറിച്ച് പരാജയമാണു പ്രകടമാക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ നിഷ അഗർവാൾ തുറന്നടിക്കുകയുണ്ടായി.
രാജ്യത്തിന്റെ വളർച്ചയുടെ ഗുണഭോക്താക്കൾ ചുരുക്കം ചിലരായി മാറുന്ന ദയനീയമായ അവസ്ഥയിലായിരിക്കുന്നു ഇന്ത്യ. രാജ്യത്തിന്റെ കരുത്തായിരുന്ന പൊതുമേഖലയുടെ ഇന്നത്തെ അവസ്ഥ ലജ്ജാകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു വിസ്മൃതിയിലേക്കു നീങ്ങുന്നു. ആ മേഖലകളെല്ലാം ഏതാനും ചില വമ്പന്മാർ കുത്തകയാക്കുന്നു. ടെലിഫോൺ മുതൽ ഇൻഷ്വറൻസും ബാങ്കിംഗും തുടങ്ങി പ്രതിരോധ മേഖലവരെ ഇത്തരത്തിൽ മഹാകോടീശ്വരന്മാർ കൈയടക്കിക്കഴിഞ്ഞു.
ഇവർക്കെല്ലാം പരവതാനി വിരിക്കുന്ന സമീപനമാണു സർക്കാരുകൾ സ്വീകരിക്കുന്നത്. ദരിദ്രരെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയും ചെയ്യുന്നു. അച്ഛാ ദിൻ, വർഷംതോറും പത്തു ലക്ഷം തൊഴിൽ, കർഷകർക്ക് ഇരട്ടി വരുമാനം തുടങ്ങിയവയെല്ലാം കേവലം ഭംഗിവാക്ക് മാത്രം.
തൊഴിൽമേഖലയിൽ കടുത്ത അനിശ്ചിതത്വമാണ്. കൃഷിയും അനുബന്ധ മേഖലകളും ചെറുകിട വ്യാപാര-വ്യവസായ രംഗവും ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. കർഷക ആത്മഹത്യകൾ അറുതിയില്ലാതെ തുടരുന്നു. കർഷകരും പട്ടികജാതി-പട്ടികവർഗവിഭാഗങ്ങളും സമരമുഖത്താണ്. മഹാഭൂരിപക്ഷത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നതിന്റെ പ്രതിഫലനമാണ് ഇതെല്ലാം.
അസമത്വത്തിൽ രണ്ടാം സ്ഥാനം
ഇന്ത്യയിലെ സാമ്പത്തിക അസമത്വം എല്ലാ പരിധികളും ലംഘിച്ച് കൂടിക്കൊണ്ടേയിരിക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും അടിവരയിട്ടു വ്യക്തമാക്കുന്നത്. പ്രശസ്ത ധനശാസ്ത്രജ്ഞരായ ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും നേതൃത്വം നൽകിയ ഗവേഷണത്തിന്റെ റിപ്പോർട്ട് -"ഇന്ത്യൻ ഇൻകം ഇൻഇക്വാലിറ്റി , 1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്ല്യണർ രാജ്?' എന്നപേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നു വിവരിക്കുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 58.4 ശതമാനം കൈയടക്കിവച്ചിരിക്കുന്നത് കേവലം ഒരു ശതമാനം അതിസമ്പന്നന്മാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്തു ശതമാനം പേരുടെ കൈവശമുള്ളത് 80.7 ശതമാനം സമ്പത്താണ്. ബാക്കി 90 ശതമാനം ജനങ്ങളുടെ ആകെ സമ്പത്ത് 19.3 ശതമാനം മാത്രം. ഇതിൽ ഏറ്റവും ദരിദ്രരായ 10 ശതമാനം പേരുടെ ആകെ ആസ്തി 0.2 ശതമാനമാണ്. വർഷംതോറും സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരും.
1939-40ൽ ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ ആസ്തി 20.7 ശതമാനം മാത്രമായിരുന്നു. 1980കളുടെ ആരംഭത്തിൽ ഇത് ആറ് ശതമാനംവരെ താണു. എന്നാൽ, 2000 ആയപ്പോഴേക്കും ഇത് 37 ശതമാനമായി ഉയർന്നു. 2005ൽ 43 ശതമാനവും 2010ൽ 48.6 ശതമാനവുമായി. 2014ൽ 49 ശതമാനമായി വളർന്നു. തുടർന്നിങ്ങോട്ട് അതിസമ്പന്നന്മാരുടെ വളർച്ച അതിശയിപ്പിക്കുന്നതരത്തിലാണ്. 2018 ആകുമ്പോഴേക്കും ഇവരിലെത്തിച്ചേർന്നിരിക്കുന്നത് 58 ശതമാനം സമ്പത്താണ്.
പെരുകുന്ന ശതകോടീശ്വരന്മാർ
ഓക്സ്ഫാം ഇന്ത്യ ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിവരങ്ങളും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ വ്യാപ്തി വരച്ചുകാട്ടുന്നുണ്ട്. 2017ൽ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം അതിസമ്പന്നരിലേക്കാണ് എത്തിച്ചേർന്നത് എന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സമ്പത്ത് 20.9 ലക്ഷം കോടി രൂപയാണു വർധിച്ചത്. 2017-18ലെ ഇന്ത്യയുടെ ബജറ്റിന് തുല്യമായ തുകയാണിത്. ഇക്കാലയളവിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രരായ 67 കോടിയോളം പേരുടെ സമ്പത്ത് വർധിച്ചത് ഒരു ശതമാനം മാത്രമാണ്.
2017ൽ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം അപ്രതീക്ഷിതമായി കൂടുകയുണ്ടായി. ഓരോ രണ്ടു ദിവസം കൂടുമ്പോൾ ഒരാൾ എന്ന നിലയിലായിരുന്നു വർധന. 2017ൽ മാത്രം 17 ശതകോടീശ്വരന്മാർ രാജ്യത്തുണ്ടായി എന്നും ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു. 2010 മുതൽ ഇത്തരക്കാരുടെ സമ്പത്തിൽ 13 ശതമാനത്തിന്റെ വാർഷിക വളർച്ചയാണുണ്ടാകുന്നത്. എന്നാൽ, സാധരണക്കാരായ തൊഴിലാളികളുടെ വേതനവർധന കേവലം രണ്ടു ശതമാനം മാത്രമാണ്. 2000ത്തിൽ രാജ്യത്ത് ശതകോടീശ്വരന്മാർ കേവലം ഒമ്പതു പേർ മാത്രമായിരുന്നു. 2017 അവസാനിക്കുമ്പോൾ ശതകോടീശ്വരന്മാർ 101 പേരായിക്കഴിഞ്ഞു.
2017ൽ ഇന്ത്യയിലെ 101 ശതകോടീശ്വരന്മാരുടെ സമ്പത്ത് 4,89,100 കോടി രൂപയാണ് വർധിച്ചത്. 15,77,800 കോടിയിൽനിന്ന് 20,67,600 കോടിയായി. എല്ലാ സംസ്ഥാനങ്ങളുടേയും ആരോഗ്യ, വിദ്യാഭ്യാസ ബജറ്റിന്റെ 85 ശതമാനം വരുന്ന തുകയാണ് 4,89,100 കോടി. 65 വയസിനുമേൽ പ്രായമുള്ള 51 ശതകോടീശ്വരന്മാരുടെ ആസ്തി 1,05,44,100 കോടി രൂപയാണ്. ഈ സമ്പത്ത് പ്രത്യേക നികുതികളൊന്നും നൽകാതെയാണ് അടുത്ത തലമുറയിലേക്ക് കൈമാറുന്നത്. ശതകോടീശ്വരസംഘത്തിൽ നാലു പേർ മാത്രമാണ് സ്ത്രീകൾ. 2018-22 കാലയളവിൽ ദശലക്ഷത്തിനുമേൽ സമ്പത്തുള്ളവരുടെ ഗണത്തിലേക്ക് ദിവസേന 70 പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.
ദരിദ്രരെ മറക്കുന്ന സർക്കാർ
മഹാഭൂരിപക്ഷംവരുന്ന ദരിദ്രർക്കൊപ്പം നിൽക്കുകയും അവരുടെ ഉന്നതി ലക്ഷ്യമാക്കുകയുമാണ് ഒരു ജനാധിപത്യസർക്കാരിൽനിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ, സമീപകാല ഇന്ത്യൻചരിത്രത്തിൽ ഈ പ്രതീക്ഷയ്ക്കു മങ്ങലേൽക്കുന്നു എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി രാജ്യത്ത് സാമ്പത്തിക അസമത്വം യാതൊരു നിയന്ത്രണവുമില്ലാതെയാണ് വർധിക്കുന്നത്. 1980നുശേഷം ഇന്ത്യയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വമെന്നാണ് വേൾഡ് ഇക്വിറ്റി ലാബിന്റെ റിപ്പോർട്ടിൽ പറയുന്നത്. സമ്പദ്രംഗത്തും വ്യാപാരമേഖലയിലും പുറമേനിന്നുള്ള നിക്ഷേപങ്ങൾക്കായി ഉദാരവത്കരണം നടപ്പാക്കിയതോടെയാണ് ഇത്രയും വലിയ അസമത്വം ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലയ്ക്കും സർക്കാരിനും പ്രാമുഖ്യമുള്ള മിശ്രസമ്പദ്വ്യവസ്ഥയിൽനിന്ന് കമ്പോളവ്യവസ്ഥിതിയിലേക്കുള്ള ചുവടുമാറ്റമാണ് അസമത്വം ഇത്രയേറെ വർധിക്കാൻ ഇടയാക്കുന്നതെന്ന് ഇടത് അനുഭാവികളായ ധനശാസ്ത്രജ്ഞർ വിമർശിക്കുന്നു. നൈപുണ്യവികസനം, സ്ത്രീശക്തീകരണം, അവസരസമത്വം ഉറപ്പാക്കൽ എന്നിവയിലെല്ലാം ഇന്ത്യ പിന്നോട്ടു പോകുന്നുവെന്നാണ് അമർത്യാസെൻ ഓർമപ്പെടുത്തുന്നത്. നെഹ്റുവിന്റെ കാലത്തും അതിനുശേഷവുമുള്ള അസമത്വലഘൂകരണ പദ്ധതികൾ നിരാശാജനകമാണെന്നും അദ്ദേഹം പറയുന്നു.
രാജ്യം നേടിയെടുത്ത സാമ്പത്തിക വളർച്ച സാമ്പത്തിക വികസനമാക്കി മാറ്റുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് ഡോ. ദീപക് നയ്യാറിന്റെ വിശകലനം. സാമ്പത്തിക വളർച്ച എല്ലാവരിലേക്കും വിതരണം ചെയ്യപ്പെട്ടില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു.
2017ലെ സാമ്പത്തിക സർവേപ്രകാരം രാജ്യത്തെ ആരോഗ്യമേഖലയുടെ ബജറ്റ്വിഹിതം ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ആഗോളതലത്തിൽ ഇത് ശരാശരി ആറു ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ മുതൽമുടക്കിന് താത്പര്യമില്ലാത്ത സർക്കാർ സമീപനം അസമത്വത്തിന്റെ തോത് വർധിപ്പിക്കുകയേയുള്ളൂ. എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് നികുതിഘടനയിലും കാണുന്നത്.