സാൻഫ്രാൻസിസ്കോ: അമേരിക്കയിൽ മുഖംതിരിച്ചറിയൽ സാങ്കേതികവിദ്യയ്ക്കു നിരോധനം ഏർപ്പെടുത്തുന്ന ആദ്യ നഗരമായി സാൻ ഫ്രാൻസിസ്കോ.
സുരക്ഷയുടെ ഭാഗമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്, ജനങ്ങളുടെ സ്വാകാര്യതയിലും സ്വാതന്ത്ര്യത്തിലുമുള്ള അനാവശ്യ കടന്നു കയറ്റമാണെന്ന് നിയമത്തെ അനുകൂലിക്കുന്നവർ പറഞ്ഞു. വനിതകൾ, ഇരുണ്ട നിറമുള്ളവർ എന്നിവരുടെ കാര്യത്തിൽ വലിയ തെറ്റുകൾ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ കൂടി പാസായാൽ നിയമം പ്രാബല്യത്തിൽവരും. പിന്നെ പോലീസിനും ഗതാഗത വിഭാഗത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പറ്റില്ല.
സുരക്ഷയുടെ ഭാഗമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്, ജനങ്ങളുടെ സ്വാകാര്യതയിലും സ്വാതന്ത്ര്യത്തിലുമുള്ള അനാവശ്യ കടന്നു കയറ്റമാണെന്ന് നിയമത്തെ അനുകൂലിക്കുന്നവർ പറഞ്ഞു. വനിതകൾ, ഇരുണ്ട നിറമുള്ളവർ എന്നിവരുടെ കാര്യത്തിൽ വലിയ തെറ്റുകൾ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ കൂടി പാസായാൽ നിയമം പ്രാബല്യത്തിൽവരും. പിന്നെ പോലീസിനും ഗതാഗത വിഭാഗത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പറ്റില്ല.