സമ്മേളനത്തിൽ വിയന്നയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ അസി. വികാരി ഫാ. വിൽസണ് മേച്ചേരിൽ ജോഷിമോനെ പൊന്നാട അണിയിച്ചു. തുടർന്ന് വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി മൊമ്മന്േറാ നൽകി. കഴിഞ്ഞ രണ്ടു ദശാബ്ദമായി യാതൊരു പ്രതിഫലവും വാങ്ങാതെ വിയന്നയിലെ മലയാളം സ്കൂളിൽ പ്രവർത്തിച്ച ജോഷിമോൻ നൽകിയ സേവനങ്ങളെ സഹപ്രവർത്തകർ പ്രശംസിച്ചു.
മറുപടി പ്രസംഗം നടത്തിയ ജോഷിമോൻ കൈരളി നികേതൻ സ്കൂളിന്റെ ആരംഭ ചരിത്രം അനുസ്മരിച്ചു. 1992ൽ അന്നത്തെ ചാപ്ലയിൻ ആയിരുന്ന ഫാ. ചാണ്ടി കളപ്പുരയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഇരുപത്തിഏഴ് വർഷം പിന്നിട്ടതായി പറഞ്ഞു. സ്കൂളിലെ ആദ്യത്തെ മലയാളം അധ്യാപകൻ ആന്റണി പുത്തൻപുരയിൽ ആയിരുന്നെന്നും ആദ്യത്തെ പിടിഎ കമ്മിറ്റി 1993ൽ നിലവിൽ വന്നെന്നും ജോഷിമോൻ അനുസ്മരിച്ചു.
ആദ്യകാലം തുടങ്ങി സ്കൂളിന്റെ പ്രസിഡന്റ് ആയിരുന്ന ആന്റണി പുത്തെൻപുരക്കൽ, അബ്രഹാം കുരുട്ടുപറന്പിൽ, വിൽസണ് കോലാംങ്കണ്ണി, ജോർജ് പേഴുംക്കാട്ടിൽ, ബോബി കാഞ്ഞിരത്തുംമൂട്ടിൽ, തോമസ് മുളയ്ക്കൽ, മാത്യു മരങ്ങാട്ടിൽ, ജോർജ് കുഴിയിൽ എന്നിവരെയും വിയന്നയിൽ സേവനം ചെയ്ത വൈദികരായ ഫാ. ജോണ് നിരപ്പേൽ, ഫാ. ജോർജ് കൊച്ചുകരോട്ട്, ഫാ. സാജു ശരത്, ഫാ. തോമസ് വടാതുമുകളേൽ, ഫാ. ജോയി പ്ലാത്തോട്ടത്തിൽ എന്നിവരെയും അദ്ദേഹം ഓർമ്മിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി