മർഫി (ഡാളസ്): മർഫി സിറ്റി കൗണ്‍സിലിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളി എലിസബത്ത് എബ്രഹാം മണലൂരിന് ഉജ്ജ്വല വിജയം. ഒഴിവു വന്ന നാലു സിറ്റി കൗണ്‍സിലിൽ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് എലിസബത്ത് മണലൂർ (ജിഷ) വിജയിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ 70.07 ശതമാനം എലിസബത്ത് നേടിയപ്പോൾ എതിർസ്ഥാനാർത്ഥി ഡഗ്ഡേവിസിന് 29.93 ശതമാനം വോട്ടാണ് ലഭിച്ചത്.
മർഫി സിറ്റി കൗണ്‍സിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന മലയാളിയാണ് എലിസബത്ത്. മേയ് 21 ന് ഇവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. മർഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്.
സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ, ഫിനാൻസ് വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. മർഫി ബോർഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെന്പറായും, ഇപ്പോൾ പ്ലാനിങ് ആന്റ് സോണിങ് ബോർഡ് മെന്പറായും പ്രവർത്തിച്ചു വരുന്നു. പ്ലാനോ ഗ്ലോബൽ ഐടി കന്പനിയിൽ പത്തൊന്‍പതു വർഷമായി ജോലി ചെയ്തു വരുന്നു.
ഭർത്താവ്: റെനി അബ്രഹാം. മക്കൾ : ജെസിക്ക, ഹന്ന. അമേരിക്കയിൽ ആദ്യ കാല കുടിയേറ്റക്കാരനായ എബ്രഹാം മണലൂരിന്േറയും കുത്തുമ്മ എബ്രഹാമിന്‍േറയും മകളാണ്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മർഫി സിറ്റി കൗണ്‍സിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന മലയാളിയാണ് എലിസബത്ത്. മേയ് 21 ന് ഇവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. മർഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്.
സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ, ഫിനാൻസ് വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. മർഫി ബോർഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെന്പറായും, ഇപ്പോൾ പ്ലാനിങ് ആന്റ് സോണിങ് ബോർഡ് മെന്പറായും പ്രവർത്തിച്ചു വരുന്നു. പ്ലാനോ ഗ്ലോബൽ ഐടി കന്പനിയിൽ പത്തൊന്‍പതു വർഷമായി ജോലി ചെയ്തു വരുന്നു.
ഭർത്താവ്: റെനി അബ്രഹാം. മക്കൾ : ജെസിക്ക, ഹന്ന. അമേരിക്കയിൽ ആദ്യ കാല കുടിയേറ്റക്കാരനായ എബ്രഹാം മണലൂരിന്േറയും കുത്തുമ്മ എബ്രഹാമിന്‍േറയും മകളാണ്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ