ഫോര്ട്ട്വര്ത്ത്: നാലും മൂന്നും വയസുള്ള രണ്ടു കുട്ടികളെ കാറിലിട്ടു തീ കൊളുത്തി കൊലപ്പെടുത്തിയശേഷം പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി കുക്ക് കൗണ്ടി ഷെറിഫ് അറിയിച്ചു.
മേയ് 12 ഞായറാഴ്ച കുക്ക് കൗണ്ടിയിലാണ് സംഭവം. റോഡിന്റെ മദ്യത്തിൽ കത്തികൊണ്ടിരുന്ന കാറിലാണ് നാലു വയസുള്ള അജിത് സിംഗിന്റെയും സഹോദരി മെഹർ കൗറിന്റേയും (3) കത്തികരിഞ്ഞ നിലയിലാണ് പോലീസ് കണ്ടെടുത്തത്.
രക്ഷപ്പെട്ട കുട്ടികളുടെ പിതാവിനു വേണ്ടിയുള്ള തിരച്ചിൽ ഉൗർജ്ജിതപ്പെടുത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപം വൃക്ഷ നിബിഡമായ സ്ഥലത്തുനിന്നും കുട്ടികളുടെ പിതാവ് മൻദീപ് സിംഗിന്റെ (37) മൃതദേഹം വെടിയേറ്റു മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നു.
രണ്ടു കുട്ടികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. 2016 ൽ ഭാര്യയെ മർദിച്ച കേസിൽ സിംഗിനെ അറസ്റ്റു ചെയ്തിരുന്നു. പതിനഞ്ചു മാസത്തെ പ്രൊബേഷനും ഈ കേസിൽ സിംഗിനു കോടതി വിധിച്ചിരുന്നു. 2017 ൽ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം കോടതി ആവശ്യം അംഗീകരിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മേയ് 12 ഞായറാഴ്ച കുക്ക് കൗണ്ടിയിലാണ് സംഭവം. റോഡിന്റെ മദ്യത്തിൽ കത്തികൊണ്ടിരുന്ന കാറിലാണ് നാലു വയസുള്ള അജിത് സിംഗിന്റെയും സഹോദരി മെഹർ കൗറിന്റേയും (3) കത്തികരിഞ്ഞ നിലയിലാണ് പോലീസ് കണ്ടെടുത്തത്.
രക്ഷപ്പെട്ട കുട്ടികളുടെ പിതാവിനു വേണ്ടിയുള്ള തിരച്ചിൽ ഉൗർജ്ജിതപ്പെടുത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപം വൃക്ഷ നിബിഡമായ സ്ഥലത്തുനിന്നും കുട്ടികളുടെ പിതാവ് മൻദീപ് സിംഗിന്റെ (37) മൃതദേഹം വെടിയേറ്റു മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നു.
രണ്ടു കുട്ടികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. 2016 ൽ ഭാര്യയെ മർദിച്ച കേസിൽ സിംഗിനെ അറസ്റ്റു ചെയ്തിരുന്നു. പതിനഞ്ചു മാസത്തെ പ്രൊബേഷനും ഈ കേസിൽ സിംഗിനു കോടതി വിധിച്ചിരുന്നു. 2017 ൽ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം കോടതി ആവശ്യം അംഗീകരിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ