മുഖ്യമന്ത്രി ജനീവയിൽ; പ്രളയത്തിൽ തുണയായത് മൽസ്യത്തൊഴിലാളികൾ

11:06 PM May 13, 2019 | Deepika.com
ജനീവ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി ജനീവയിലെത്തി. പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ച് രക്ഷിച്ചത് മൽസ്യത്തൊഴിലാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനീവയിൽ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പുനർ നിർമാണ കോണ്‍ഫറൻസിന്‍റെ പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി മൽസ്യത്തൊഴിലാളികളെ പ്രകീർത്തിച്ചത്.

പ്രളയത്തിന്‍റെ ശക്തിയെ വെല്ലുന്ന മനസുമായി മൽസ്യ തൊഴിലാളികളുടെ ഇടപെടൽ മനുഷ്യജീവനുകളെ രക്ഷിയ്ക്കാൻ കഴിഞ്ഞത് വലിയൊരു സഹായമായി. കേരളം ഒറ്റക്കെട്ടായിട്ടാണ് പ്രളയത്തെ അതിജീവിച്ചത്. സർക്കാരും ജനങ്ങളും ഒരു മനസോടെ ദുരന്തഘട്ടത്തിൽ പ്രവർത്തിച്ചു.

അതിസാഹസികമായി വെല്ലുവിളികൾ അതീവ ജാഗ്രതയോടെ സമയോചിതമായി ജനങ്ങൾക്കൊപ്പം സർക്കാരിനു പ്രവർത്തിയ്ക്കാൻ കഴിഞ്ഞത് എല്ലാവരുടെയും ആൽമധൈര്യമാണന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതുപ്രതിബന്ധങ്ങളെയും പ്രക്യതി ദുരന്തങ്ങളെയും അതിജീവിയ്ക്കാൻ കെൽപ്പുള്ള കേരളം സൃഷ്ടിച്ചെടുക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിന്‍റെ പുനർനിർമ്മാണ ദൗത്യം ഒരു കർമ്മപദ്ധതിയായി കണക്കാക്കിയാണ് സർക്കാർ നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിർമ്മാണ രീതികൾ, നദീജലത്തിന് കൂടുതൽ ഇടം നൽകുന്ന നയങ്ങൾ, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയ്ക്കുകയും ചെയ്യുന്ന ശൈലി തുടങ്ങിയ അടിസ്ഥാനകാര്യങ്ങളാണ് ഈ ദൗത്യത്തിന്‍റെ മുഖ്യഘടകങ്ങൾ. കേരള സംസ്ഥാനത്തിന് സാമൂഹ്യ സുരക്ഷാ നടപടികളുടെ സുദീർഘമായ ഒരുചരിത്രമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ മേഖലകളിലെ ഇടപടലുകൾ ഒട്ടനവധി പുരോഗമനപരമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുള്ള സംസ്ഥാനം എന്ന നിലയിൽ ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് സർക്കാർ.

നെതർലൻഡ്സ് സന്ദർശനത്തിനു ശേഷമാണ് അദ്ദേഹം സ്വിറ്റ്സർലൻഡിലെത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കുന്ന ലോക പുനർനിർമാണ സമ്മേളനമാണ് മുഖ്യമന്ത്രിയുടെ ഇവിടുത്തെ പ്രധാന പരിപാടി.

പുനർനിർമാണ സമ്മേളനത്തിലെ പ്രധാന പ്രഭാഷകരിലൊരാളായിരുന്നു പിണറായി വിജയൻ. കേരളം പ്രളയത്തെ നേരിട്ട രീതികളായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ മുഴുനീളം.

സമ്മേളനത്തിനു മുന്നോടിയായി ലോക ബാങ്ക് ഡയറക്റ്റർ സമീഹ് വഹാബുമായി പിണറായി ചർച്ച നടത്തി. യുഎൻഡിപിയുടെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ അസാഖോ ഓഖായിയുമായും ചർച്ച നടത്തി. കേരളത്തിന്‍റെ പുനർനിർമാണ പ്രക്രിയയിൽ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹായം കേരളത്തിന് ലഭ്യമാക്കണമെന്ന് പ്രത്യേകം അഭ്യർഥിച്ചു. ചർച്ചയിൽ ഇന്ത്യൻ അംബാസിഡർ രാജീവ് ചന്ദ്രൻ, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പുനർനിർമാണ പദ്ധതി സിഇഒ ഡോ. വി. വേണു, ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

നെതർലാൻഡ്സിൽ നിന്നു തിരിക്കും മുൻപ് റോട്ടർഡാമിലെ ആൻ ഫ്രാങ്ക് മ്യൂസിയവും പിണറായി വിജയൻ സന്ദർശിച്ചിരുന്നു. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ വേണു രാജാമണി അടക്കമുള്ളവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ