ബർലിൻ: ജർമൻ വ്യാവസായിക സംയുക്ത സംരംഭമായ തൈസൻക്രൂപ്പ് ഇന്ത്യൻ ഉരുക്ക് വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചു. ഇതിനു പകരം സ്ഥാപനത്തിൽ ഘടനാപരമായ അഴിച്ചുപണി നടത്താനാണ് തീരുമാനം. തൽഫലമായി ആറായിരം പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും.
യൂറോപ്യൻ കമ്മിഷൻ നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്നതു കാരണമാണ് യൂറോപ്പിലെ സ്റ്റീൽ വ്യവസായത്തിൽ ടാറ്റയുമായി ഒരുമിച്ചു നീങ്ങാനുള്ള തീരുമാനം മാറ്റുന്നതെന്ന് തൈസൻക്രൂപ്പ് അധികൃതർ അറിയിച്ചു.
ഇന്ത്യൻ കന്പനി തന്നെയായ ആഴ്സലർ മിത്തലാണ് യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ കന്പനി. ടാറ്റ - തൈസൻക്രൂപ്പ് ലയനം സാധ്യമായിരുന്നെങ്കിൽ ഇവർക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ പുതിയ സംരംഭത്തിനു സാധിക്കുമായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ടാറ്റയുമായുള്ള ലയന നീക്കം തൈസൻക്രൂപ്പ് ഉപേക്ഷിച്ചു
10:18 PM May 13, 2019 | Deepika.com