ന്യൂയോർക്ക്: ലോക മാതൃദിനത്തിൽ മലയാള ഭാഷയ്ക്കായി ഓരോ മലയാളിയും ഒരു ഡോളർ മാറ്റി വയ്ക്കണമെന്ന് ഫൊക്കാനാ നേതൃത്വം അഭ്യർത്ഥിക്കുന്നു. മലയാളി നമ്മുടെ മാതാവാണ് . മലയാള ഭാഷയുടെ ഉന്ന·ാനത്തിനും വികാസത്തിനുമായി ജാതി, മത, രാഷ്ട്രീയ വിത്യാസമില്ലാതെ മലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ഫൊക്കാന തുടങ്ങി വച്ച ഭദ്രദീപമാണ് ഭാഷയ്ക്കൊരു ഡോളർ.
2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നമുക്ക് മലയാള ഭാഷയ്ക്കായി ഒത്തുകൂടാം. ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമർപ്പിതമാകുന്ന ഒരമൂല്യ നിധി കൂടിയാണ് ഭാഷയ്ക്ക് ഒരു ഡോളർ . സ്വന്തം അദ്ധ്വാനത്തിൽ നിന്നും ഒരു ഡോളർ ഭാഷയ്ക്ക് വേണ്ടി ഭാഷയ്ക്കൊരു ഡോളർ കാണിക്കവഞ്ചിയിൽ നിക്ഷേപിക്കണമെന്ന് ഫൊക്കാനാ നേതൃത്വം അഭ്യർത്ഥിക്കുന്നു. മാതൃഭാഷ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവു വിനിയോഗിക്കുന്നവർക്ക് ഒരു പുരസ്ക്കാരമേകാൻ അമേരിക്കൻ മലയാളികളുടെ ഒരു ഡോളർ സഹായകമാകണം. അതാണ് ഭാഷയ്ക്കൊരു ഡോളർ .
ഫൊക്കാനയുടെ മുപ്പതു വർഷത്തെ ചരിത്രത്തിൽ സ്വർണ ലിപിയിൽ എഴുതിയ പദ്ധതിയാണ് ’ഭാഷയ്ക്കൊരു ഡോളർ ’. മറ്റൊരു മലയാളി സംഘടനയും ഇത്തരമൊരു ആശയവും ഭാവനയുമായി മുന്നോട്ട് ഇതുവരെ വന്നിട്ടില്ല. പാർത്ഥസാരഥി പിള്ള,, ഡോ. എം.വി.പിള്ള, സണ്ണി വൈക്ലിഫ്, ഐ. വർഗിസ് തുടങ്ങിയ കുറെ ആളുകൾ ഫൊക്കാനയുടെ ഈ സ്വപ്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതുവരെയും മുടക്കം കൂടാതെ ഈ പുരസ്കാരം ഫൊക്കാന ഭാഷയ്ക്കായി നൽകുന്നു. മരുഭൂമിയിൽ ഒരു മരുപച്ചതന്നെയാണ് ഭാഷയ്ക്കൊരു ഡോളർ !
അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഭാവനാത്മകവും ഭാഷാ സമർപ്പിതവും മാതൃകാപരവുമായ ഒരു സ്വപ്ന പദ്ധതിയാണിത് എന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. ഫൊക്കാനാ കണ്‍വൻഷനിലെത്തുന്ന പ്രതിനിധികൾ ഒരു ഡോളർ വീതം ന്ധഭാഷയ്ക്കൊരു ഡോളർന്ധഎന്ന പദ്ധതിയ്ക്കായി ഒരുക്കിവച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കുന്നു. അത് സമാഹരിച്ചു മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദത്തിലും ഗവേഷണത്തിലും മുന്നിലെത്തുന്നവർക്ക് ഒരു പ്രോത്സാഹനവും ബഹുമതിയുമായി വിതരണം ചെയ്യുന്നു.
മലയാള ഭാഷയ്ക്കൊരു ചരിത്രവും സന്പന്നമായ പൈതൃകവുമുണ്ട് . മലയാളിക്കുപോലും അറിയില്ല അത്. പക്ഷേ ഫൊക്കാന എന്ന സംഘടന അമേരിക്കൻ മണ്ണിൽ നിന്ന് ഭാഷയെ അറിയാൻ ശ്രമിക്കുന്നു. ആദരിക്കാൻ പ്രയത്നിക്കുന്നു. ഈ പ്രയത്നത്തിനു അമേരിക്കൻ മലയാളികളുടെ മുഴുവാൻ സഹായവും ഉണ്ടാകണമെന്ന് പ്രസിഡന്റ് മാധവൻ ബി നായർ, ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി. ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, ഫൗണ്ടേഷൻ, കണ്വൻഷൻ ചെയർമാൻ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ചെയർമാൻ എബ്രഹാം ഈപ്പൻ തുടങ്ങിയവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നമുക്ക് മലയാള ഭാഷയ്ക്കായി ഒത്തുകൂടാം. ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമർപ്പിതമാകുന്ന ഒരമൂല്യ നിധി കൂടിയാണ് ഭാഷയ്ക്ക് ഒരു ഡോളർ . സ്വന്തം അദ്ധ്വാനത്തിൽ നിന്നും ഒരു ഡോളർ ഭാഷയ്ക്ക് വേണ്ടി ഭാഷയ്ക്കൊരു ഡോളർ കാണിക്കവഞ്ചിയിൽ നിക്ഷേപിക്കണമെന്ന് ഫൊക്കാനാ നേതൃത്വം അഭ്യർത്ഥിക്കുന്നു. മാതൃഭാഷ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവു വിനിയോഗിക്കുന്നവർക്ക് ഒരു പുരസ്ക്കാരമേകാൻ അമേരിക്കൻ മലയാളികളുടെ ഒരു ഡോളർ സഹായകമാകണം. അതാണ് ഭാഷയ്ക്കൊരു ഡോളർ .
ഫൊക്കാനയുടെ മുപ്പതു വർഷത്തെ ചരിത്രത്തിൽ സ്വർണ ലിപിയിൽ എഴുതിയ പദ്ധതിയാണ് ’ഭാഷയ്ക്കൊരു ഡോളർ ’. മറ്റൊരു മലയാളി സംഘടനയും ഇത്തരമൊരു ആശയവും ഭാവനയുമായി മുന്നോട്ട് ഇതുവരെ വന്നിട്ടില്ല. പാർത്ഥസാരഥി പിള്ള,, ഡോ. എം.വി.പിള്ള, സണ്ണി വൈക്ലിഫ്, ഐ. വർഗിസ് തുടങ്ങിയ കുറെ ആളുകൾ ഫൊക്കാനയുടെ ഈ സ്വപ്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതുവരെയും മുടക്കം കൂടാതെ ഈ പുരസ്കാരം ഫൊക്കാന ഭാഷയ്ക്കായി നൽകുന്നു. മരുഭൂമിയിൽ ഒരു മരുപച്ചതന്നെയാണ് ഭാഷയ്ക്കൊരു ഡോളർ !
അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഭാവനാത്മകവും ഭാഷാ സമർപ്പിതവും മാതൃകാപരവുമായ ഒരു സ്വപ്ന പദ്ധതിയാണിത് എന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. ഫൊക്കാനാ കണ്‍വൻഷനിലെത്തുന്ന പ്രതിനിധികൾ ഒരു ഡോളർ വീതം ന്ധഭാഷയ്ക്കൊരു ഡോളർന്ധഎന്ന പദ്ധതിയ്ക്കായി ഒരുക്കിവച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കുന്നു. അത് സമാഹരിച്ചു മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദത്തിലും ഗവേഷണത്തിലും മുന്നിലെത്തുന്നവർക്ക് ഒരു പ്രോത്സാഹനവും ബഹുമതിയുമായി വിതരണം ചെയ്യുന്നു.
മലയാള ഭാഷയ്ക്കൊരു ചരിത്രവും സന്പന്നമായ പൈതൃകവുമുണ്ട് . മലയാളിക്കുപോലും അറിയില്ല അത്. പക്ഷേ ഫൊക്കാന എന്ന സംഘടന അമേരിക്കൻ മണ്ണിൽ നിന്ന് ഭാഷയെ അറിയാൻ ശ്രമിക്കുന്നു. ആദരിക്കാൻ പ്രയത്നിക്കുന്നു. ഈ പ്രയത്നത്തിനു അമേരിക്കൻ മലയാളികളുടെ മുഴുവാൻ സഹായവും ഉണ്ടാകണമെന്ന് പ്രസിഡന്റ് മാധവൻ ബി നായർ, ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി. ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, ഫൗണ്ടേഷൻ, കണ്വൻഷൻ ചെയർമാൻ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ചെയർമാൻ എബ്രഹാം ഈപ്പൻ തുടങ്ങിയവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ