ജിദ്ദ: "ഒരുമിക്കാം ഒത്തുകളിക്കാം' എന്ന മുദ്രാവാക്യവുമായി മലർവാടി ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിച്ച ബാലോസവം 2019 കുട്ടികളുടെ വൻപങ്കാളിത്വം കൊണ്ടും പരിപാടിയുടെ മികച്ച ആസൂത്രണം കൊണ്ടും വേറിട്ട അനുഭവമായി.
അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങൾക്ക് അവരുടെ കലാ കായിക സർഗാത്മക കഴിവുകൾ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചത്. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, ടീൻസ് എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളിലായി മുന്നൂറിനടുത്ത് കുട്ടികൾ പങ്കെടുത്ത ബാലോൽസവം ഫലസ്തീൻ സ്ട്രീറ്റിൽ ദുർറ കോന്പൗണ്ടിൽ വച്ചാണ് നടന്നത്.
പ്രവാസി കുട്ടികൾക്കിടയിൽ സാധാരണ നടക്കാറുള്ള വിവിധ മത്സരയിനങ്ങളോടൊപ്പം ഉന്നം നോക്കാം, കണ്ണാടി നോക്കി നടക്കാം, സൂചിക്ക് നൂൽ കോർക്കാം, പാലം കടക്കാം, പിരമിഡ് നിർമാണം, നെറ്റിപ്പന്ത്, ഷൂട്ട് ഔട്ട്, കയറിൽ മുന്നേറാം, നൂറാംകോൽ, വള്ളിച്ചാട്ടം തുടങ്ങി 40 ഇനങ്ങൾ ഉൾപ്പെടുന്ന മത്സര കൗണ്ടറുകളാണ് ബാലോത്സവത്തിൽ ഒരുക്കിയിരുന്നത്.
മത്സരങ്ങൾക്കനുവദിച്ച രണ്ടു മണിക്കൂർ സമയപരിധിയിൽ മുഴുവൻ ഇനങ്ങളിൽ പങ്കെടുക്കുകയും പരമാവധി സ്കോർ നേടിയെടുക്കുകയും ചെയ്യുകയെന്നതായിരുന്നു മൽസര രീതി. വളരെ ആവേശത്തോടെയാണ് കുട്ടികൾ ഓരോ ഇനങ്ങളിലും പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്ത് സ്കോർ ചെയ്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങളൊരുക്കിയിരുന്നു. രക്ഷിതാക്കൾക്കായി ’സ്നേഹവീട്’ എന്ന തലക്കെട്ടിൽ സിജി റിസോഴ്സ് പേഴ്സണ്‍ റഷീദ് അമീൻ നയിച്ച പ്രത്യേക പാരന്റിംഗ് സെഷനും ഉണ്ടായിരുന്നു. ബാലോത്സവ സമാപനത്തോടനുബന്ധിച്ചു മലർവാടി അംഗങ്ങളുടെ അറബിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ദഫ് മുട്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
ഓരോ കാറ്റഗറിയിലും ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ അബ്ദു റഉൗഫ് (നജ്മത്തുൽ മൻഹൽ), മുഹമ്മദ് സാബിർ (സദാഫ്ക്കോ), സുബൈർ (ഇന്ദൂമി ന്യൂഡിൽസ്), പ്രേമൻ (ഒലീവ് റസ്റ്ററന്റ്), റുക്സാന മൂസ (തനിമ വനിതാ വിഭാഗം) എന്നിവർ വിതരണം ചെയ്തു. എ. നജ്മുദ്ധീൻ (മലർവാടി രക്ഷാധികാരി), നിസാർ ഇരിട്ടി (മലർവാടി സീനിയർ റിസോഴ്സ് പേഴ്സണ്‍) എന്നിവർ സംസാരിച്ചു. സലീം കൂറ്റന്‍പാറ, ഹസീബ് ഏലച്ചോല, റാഷിദ് സി.എച്ച്, അബ്ദുസലാം, നൗഷാദ് നിടോളി, സൈനുൽ ആബിദ്, സാഹിറ നസീം, ഫസീല ശാക്കിർ, മുഹ്സിന നജ്മുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഷമീം വികെ, സഫ ശാക്കിർ എന്നിവർ അവതാരകരായിരുന്നു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങൾക്ക് അവരുടെ കലാ കായിക സർഗാത്മക കഴിവുകൾ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചത്. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, ടീൻസ് എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളിലായി മുന്നൂറിനടുത്ത് കുട്ടികൾ പങ്കെടുത്ത ബാലോൽസവം ഫലസ്തീൻ സ്ട്രീറ്റിൽ ദുർറ കോന്പൗണ്ടിൽ വച്ചാണ് നടന്നത്.
പ്രവാസി കുട്ടികൾക്കിടയിൽ സാധാരണ നടക്കാറുള്ള വിവിധ മത്സരയിനങ്ങളോടൊപ്പം ഉന്നം നോക്കാം, കണ്ണാടി നോക്കി നടക്കാം, സൂചിക്ക് നൂൽ കോർക്കാം, പാലം കടക്കാം, പിരമിഡ് നിർമാണം, നെറ്റിപ്പന്ത്, ഷൂട്ട് ഔട്ട്, കയറിൽ മുന്നേറാം, നൂറാംകോൽ, വള്ളിച്ചാട്ടം തുടങ്ങി 40 ഇനങ്ങൾ ഉൾപ്പെടുന്ന മത്സര കൗണ്ടറുകളാണ് ബാലോത്സവത്തിൽ ഒരുക്കിയിരുന്നത്.
മത്സരങ്ങൾക്കനുവദിച്ച രണ്ടു മണിക്കൂർ സമയപരിധിയിൽ മുഴുവൻ ഇനങ്ങളിൽ പങ്കെടുക്കുകയും പരമാവധി സ്കോർ നേടിയെടുക്കുകയും ചെയ്യുകയെന്നതായിരുന്നു മൽസര രീതി. വളരെ ആവേശത്തോടെയാണ് കുട്ടികൾ ഓരോ ഇനങ്ങളിലും പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്ത് സ്കോർ ചെയ്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങളൊരുക്കിയിരുന്നു. രക്ഷിതാക്കൾക്കായി ’സ്നേഹവീട്’ എന്ന തലക്കെട്ടിൽ സിജി റിസോഴ്സ് പേഴ്സണ്‍ റഷീദ് അമീൻ നയിച്ച പ്രത്യേക പാരന്റിംഗ് സെഷനും ഉണ്ടായിരുന്നു. ബാലോത്സവ സമാപനത്തോടനുബന്ധിച്ചു മലർവാടി അംഗങ്ങളുടെ അറബിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ദഫ് മുട്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
ഓരോ കാറ്റഗറിയിലും ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ അബ്ദു റഉൗഫ് (നജ്മത്തുൽ മൻഹൽ), മുഹമ്മദ് സാബിർ (സദാഫ്ക്കോ), സുബൈർ (ഇന്ദൂമി ന്യൂഡിൽസ്), പ്രേമൻ (ഒലീവ് റസ്റ്ററന്റ്), റുക്സാന മൂസ (തനിമ വനിതാ വിഭാഗം) എന്നിവർ വിതരണം ചെയ്തു. എ. നജ്മുദ്ധീൻ (മലർവാടി രക്ഷാധികാരി), നിസാർ ഇരിട്ടി (മലർവാടി സീനിയർ റിസോഴ്സ് പേഴ്സണ്‍) എന്നിവർ സംസാരിച്ചു. സലീം കൂറ്റന്‍പാറ, ഹസീബ് ഏലച്ചോല, റാഷിദ് സി.എച്ച്, അബ്ദുസലാം, നൗഷാദ് നിടോളി, സൈനുൽ ആബിദ്, സാഹിറ നസീം, ഫസീല ശാക്കിർ, മുഹ്സിന നജ്മുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഷമീം വികെ, സഫ ശാക്കിർ എന്നിവർ അവതാരകരായിരുന്നു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ