ഹൂസ്റ്റണ്‍: സീറോ മലബാർ സഭയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ രൂപതയായ ഷിക്കാഗോ രൂപതയുടെ ഏഴാമത് ദേശീയ സീറോ മലബാർ ദേശീയ കണ്‍വൻഷനിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഹൂസ്റ്റണ്‍ ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലാണ് നാലുദിവസം നീണ്ടു നിൽക്കുന്ന കണ്വൻഷൻ. ഓഗസ്റ്റ് ഒന്നിനു തുടങ്ങുന്ന കണ്വൻഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വൻഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കണ്‍വീനറും , ഫൊറോന വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ കണ്‍വീനറുമാണ്. കണ്‍വൻഷന്റെ ഒരുക്കങ്ങൾ ചെയർമാൻ അലക്സ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ വിജയകരമായി പുരോഗമിച്ചു വരുന്നു. മാർത്തോമ്മ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം, ഉണർന്നു പ്രശോഭിക്കുക എന്ന രണ്ട് ആപ്തവാക്യങ്ങൾ ഉൾക്കൊണ്ടാണ് സീറോ മലബാർ കണ്വൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാൽപതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിയഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും പ്രമുഖ സാമൂഹ്യ ആത്മീയ പ്രഭാഷകർ പങ്കെടുത്തു ഉണർവിന്റെ സന്ദേശം പകരും. സഭയുടെ വിശ്വാസ ദീപ്തി പ്രഘോഷിക്കപ്പെടുന്നതോടൊപ്പം, രൂപതയിലെ കുടുംബങ്ങളുടെ മഹാസംഗമവേദി കൂടിയാവും കണ്വൻഷൻ.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
അമേരിക്കയിലെ സീറോ മലബാർ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വൻഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കണ്‍വീനറും , ഫൊറോന വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ കണ്‍വീനറുമാണ്. കണ്‍വൻഷന്റെ ഒരുക്കങ്ങൾ ചെയർമാൻ അലക്സ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ വിജയകരമായി പുരോഗമിച്ചു വരുന്നു. മാർത്തോമ്മ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം, ഉണർന്നു പ്രശോഭിക്കുക എന്ന രണ്ട് ആപ്തവാക്യങ്ങൾ ഉൾക്കൊണ്ടാണ് സീറോ മലബാർ കണ്വൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാൽപതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിയഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും പ്രമുഖ സാമൂഹ്യ ആത്മീയ പ്രഭാഷകർ പങ്കെടുത്തു ഉണർവിന്റെ സന്ദേശം പകരും. സഭയുടെ വിശ്വാസ ദീപ്തി പ്രഘോഷിക്കപ്പെടുന്നതോടൊപ്പം, രൂപതയിലെ കുടുംബങ്ങളുടെ മഹാസംഗമവേദി കൂടിയാവും കണ്വൻഷൻ.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ