ഹൂസ്റ്റണ്‍: ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ഹൂസ്റ്റണിൽ നിന്നുള്ള ശ്രീലങ്കക്കാർ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം പ്രത്യേക പ്രാർഥനാ ചടങ്ങുകളും സംഘടിപ്പിച്ചു. ഹൂസ്റ്റണ്‍ ബുദ്ധിസ്റ്റ് ടെംപിളിൽ ഞായറാഴ്ച വൈകിട്ടായിരുന്നു ശ്രീലങ്കൻ ഭൂപടത്തിന്റെ മാതൃകയിൽ ആളുകൾ അണിനിരന്ന് മെഴുകുതിരി കത്തിച്ചു.
ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഇരുന്നൂറിലധികം നിരപരാധികളുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്കും വേണ്ടി പ്രാർഥനകൾ നടത്തിയത്. മുന്നൂറിലധികം ശ്രീലങ്കൻ കുടുംബങ്ങളാണു ഹൂസ്റ്റണിലുള്ളത്. ഒരു ദശാബ്ദത്തിനു മുൻപു രക്ത രൂക്ഷിതമായ വിപ്ലവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന ശ്രീലങ്ക സാവകാശം ശാന്തത കൈവരിക്കുന്നതിനിടയിൽ ഉണ്ടായ ഈ ഭീകരാക്രമണം തികച്ചും വേദനാ ജനകമാണെന്നും ഇതിനു പുറകിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേവാലയങ്ങൾ ഭീകരാക്രമണത്തിന് വിധേയമാക്കുന്നതു അപലപനീയമാണെന്ന് പ്രാർഥനക്കു നേതൃത്വം നൽകിയ മോങ്ക് ബസ്നഗോർഡ് റഹൂല പറഞ്ഞു.
21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അമേരിക്കയുൾപ്പെടെ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. 600 പേരിലധികം പേർ പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഇരുന്നൂറിലധികം നിരപരാധികളുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്കും വേണ്ടി പ്രാർഥനകൾ നടത്തിയത്. മുന്നൂറിലധികം ശ്രീലങ്കൻ കുടുംബങ്ങളാണു ഹൂസ്റ്റണിലുള്ളത്. ഒരു ദശാബ്ദത്തിനു മുൻപു രക്ത രൂക്ഷിതമായ വിപ്ലവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന ശ്രീലങ്ക സാവകാശം ശാന്തത കൈവരിക്കുന്നതിനിടയിൽ ഉണ്ടായ ഈ ഭീകരാക്രമണം തികച്ചും വേദനാ ജനകമാണെന്നും ഇതിനു പുറകിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേവാലയങ്ങൾ ഭീകരാക്രമണത്തിന് വിധേയമാക്കുന്നതു അപലപനീയമാണെന്ന് പ്രാർഥനക്കു നേതൃത്വം നൽകിയ മോങ്ക് ബസ്നഗോർഡ് റഹൂല പറഞ്ഞു.
21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അമേരിക്കയുൾപ്പെടെ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. 600 പേരിലധികം പേർ പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ