വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവ്. ട്രംപിന്റെ ഭരണം മികച്ചതെന്നു പറയുന്നവരുടെ എണ്ണം 37 ശതമാനമായി കുറഞ്ഞു. ഏപ്രിൽ മധ്യത്തിൽ നടന്ന സർവേയിൽ 40 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു. വ്യാഴാഴ്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ റോയിട്ടേഴ്സും ഇപ്സോസും ചേർന്ന് ഓൺലൈൻ സർവേ നടത്തുകയായിരുന്നു.
സ്പെഷൽ കോൺസൽ റോബർട്ട് മുള്ളറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ ഉൾപ്പെടുത്തി 448 പേജുള്ള റിപ്പോർട്ടാണ് വ്യാഴാഴ്ച കോൺഗ്രസിനു സമർപ്പിച്ചത്.
2016-ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണടീമും റഷ്യൻ സംഘവും തമ്മിൽ ക്രിമിനൽ ഗൂഡാലോചന നടത്തിയതിനു തെളിവില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ട്രംപ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന സൂചനകൾ പലഭാഗത്തായി നല്കിയിട്ടുണ്ട്. എന്നാൽ, ട്രംപ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന നിഗമനത്തിൽ എത്തുന്നില്ലതാനും.
ട്രംപിനെ കുറ്റവിമുക്തനാക്കുന്നതാണ് റിപ്പോർട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രതികരിച്ചു. അതേസമയം, ഈ റിപ്പോർട്ട് ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൗസ് ജുഡീഷറി കമ്മിറ്റി ചെയർമാനും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ ജെറി നാഡ്ലർ ഉത്തരവിറക്കി.
സ്പെഷൽ കോൺസൽ റോബർട്ട് മുള്ളറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ ഉൾപ്പെടുത്തി 448 പേജുള്ള റിപ്പോർട്ടാണ് വ്യാഴാഴ്ച കോൺഗ്രസിനു സമർപ്പിച്ചത്.
2016-ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണടീമും റഷ്യൻ സംഘവും തമ്മിൽ ക്രിമിനൽ ഗൂഡാലോചന നടത്തിയതിനു തെളിവില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ട്രംപ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന സൂചനകൾ പലഭാഗത്തായി നല്കിയിട്ടുണ്ട്. എന്നാൽ, ട്രംപ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന നിഗമനത്തിൽ എത്തുന്നില്ലതാനും.
ട്രംപിനെ കുറ്റവിമുക്തനാക്കുന്നതാണ് റിപ്പോർട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രതികരിച്ചു. അതേസമയം, ഈ റിപ്പോർട്ട് ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൗസ് ജുഡീഷറി കമ്മിറ്റി ചെയർമാനും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ ജെറി നാഡ്ലർ ഉത്തരവിറക്കി.