തൃശൂർ: പട്ടിക്കാട്ടെ ജനകീയ ഡോക്ടറെ ഡൽഹിയിൽ ട്രെയിനിൽനിന്നു മോഷ്ടാക്കൾ തള്ളിയിട്ടു കൊലപ്പെടുത്തി. പട്ടിക്കാട് പാണഞ്ചേരി എടക്കുന്നി വാരിയം ഇ. രുദ്രകുമാറിന്റെ ഭാര്യ ഡോ. തുളസി രുദ്രകുമാറാണ്(57) ദാരുണമായി കൊല്ലപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായി ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്പോൾ കൈയിലുണ്ടായിരുന്ന ബാഗ് കവർച്ചക്കാർ പിടിച്ചുപറിച്ച് ഡോക്ടറെ പുറത്തേക്കു തള്ളിയിടുകയായിരുന്നു. ട്രാക്കിൽ വീണ ഡോ. തുളസി ട്രെയിൻ കയറി മരിച്ചു.
കീരംകുളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടേയും ശേഖരവാര്യരുടെയും മകളായ ഡോ. തുളസി രുദ്രകുമാർ മകൾ കാർത്തിക താമസിക്കുന്ന ഗുർഗാവിലേക്കു ഭർത്താവുമൊത്തു പോയതാണ്. മകളുടെ വീട്ടിൽനിന്നു ഹരിദ്വാറിൽ പോയി ക്ഷേത്രദർശനം കഴിഞ്ഞു ട്രെയിനിൽ മടങ്ങിവരുന്പോഴാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്.
ട്രെയിനിൽ തുളസിക്കൊപ്പം ഭർത്താവ് രുദ്രകുമാറും മകൾ കാർത്തികയും മരുമകൻ പ്രക്ഷോഭും പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. അവരെല്ലാം അല്പം മാറി മറ്റൊരു സീറ്റിൽ ഇരിക്കുകയായിരുന്നു. തുളസിക്കു ട്രെയിനിന്റെ വാതിലിനോടു ചേർന്നുള്ള സീറ്റാണ് കിട്ടിയിരുന്നത്. ബഹളം കേട്ട് രുദ്രകുമാറും മറ്റു ബന്ധുക്കളും എത്തുന്പോഴേക്കും തുളസിയെ തള്ളിയിട്ട മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടിരുന്നു. റെയിൽവേ പോലീസ് എത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം രാത്രി പീച്ചി പട്ടിക്കാട്ടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ.
ഡോ. തുളസിയുടെ മക്കൾ: കരിഷ്മ, കാർത്തിക. മരുമക്കൾ: അലക്സ്, പ്രക്ഷോഭ്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായി ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്പോൾ കൈയിലുണ്ടായിരുന്ന ബാഗ് കവർച്ചക്കാർ പിടിച്ചുപറിച്ച് ഡോക്ടറെ പുറത്തേക്കു തള്ളിയിടുകയായിരുന്നു. ട്രാക്കിൽ വീണ ഡോ. തുളസി ട്രെയിൻ കയറി മരിച്ചു.
കീരംകുളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടേയും ശേഖരവാര്യരുടെയും മകളായ ഡോ. തുളസി രുദ്രകുമാർ മകൾ കാർത്തിക താമസിക്കുന്ന ഗുർഗാവിലേക്കു ഭർത്താവുമൊത്തു പോയതാണ്. മകളുടെ വീട്ടിൽനിന്നു ഹരിദ്വാറിൽ പോയി ക്ഷേത്രദർശനം കഴിഞ്ഞു ട്രെയിനിൽ മടങ്ങിവരുന്പോഴാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്.
ട്രെയിനിൽ തുളസിക്കൊപ്പം ഭർത്താവ് രുദ്രകുമാറും മകൾ കാർത്തികയും മരുമകൻ പ്രക്ഷോഭും പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. അവരെല്ലാം അല്പം മാറി മറ്റൊരു സീറ്റിൽ ഇരിക്കുകയായിരുന്നു. തുളസിക്കു ട്രെയിനിന്റെ വാതിലിനോടു ചേർന്നുള്ള സീറ്റാണ് കിട്ടിയിരുന്നത്. ബഹളം കേട്ട് രുദ്രകുമാറും മറ്റു ബന്ധുക്കളും എത്തുന്പോഴേക്കും തുളസിയെ തള്ളിയിട്ട മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടിരുന്നു. റെയിൽവേ പോലീസ് എത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം രാത്രി പീച്ചി പട്ടിക്കാട്ടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ.
ഡോ. തുളസിയുടെ മക്കൾ: കരിഷ്മ, കാർത്തിക. മരുമക്കൾ: അലക്സ്, പ്രക്ഷോഭ്.