മറുവശം / എം.ചന്ദ്രൻ
പൊതുതെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മോദി സർക്കാരിന്റെ കോർപറേറ്റ് ചങ്ങാത്തം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മോദിസർക്കാർ നിലകൊള്ളുന്നതു കോർപറേറ്റ് മൂലധനശക്തികൾക്കു വേണ്ടിയാണെന്നും പാവപ്പെട്ടവരെ സർക്കാർ പരിഗണിക്കുന്നില്ലെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. മോദിസർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്കു തീറെഴുതി. അവർ രാജ്യത്തിന്റെ വിഭവങ്ങൾ സമാഹരിച്ച് നാടുവിട്ടുകൊണ്ടിരിക്കുന്നു. സർക്കാർ നിസഹായതയോടെ ആ കാഴ്ച കണ്ടുനിൽക്കുന്നു.
അഴിമതിയുടെയും ധനദുർവിനിയോഗത്തിന്റെയും കഥകളും കണക്കുകളും നിരത്തിയാണു മോദിസർക്കാർ അധികാരത്തിലെത്തിയത്. കള്ളപ്പണം ഇല്ലാതാക്കും, ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ നിയമവിരുദ്ധ രഹസ്യ നിക്ഷേപങ്ങൾ പിടിച്ചെടുത്തു പാവപ്പെട്ടവർക്കു വീതിച്ചുനൽകും, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ആവശ്യമായതെല്ലാം രാജ്യത്തുതന്നെ ഉല്പാദിപ്പിച്ച് ആദായവും തൊഴിലവസരങ്ങളും വർധിപ്പിക്കും എന്നിങ്ങനെ കേൾക്കാൻ ഇന്പമുള്ള കാര്യങ്ങൾ പറഞ്ഞു പാവപ്പെട്ടവരെ വശീകരിച്ചാണു വൻ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരക്കസേരയിലെത്തിയത്. നാലു വർഷം പൂർത്തിയായിട്ടും സർക്കാർ വാഗ്ദാനം ചെയ്ത ഒരു കാര്യവും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന ദുഃഖസത്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
കോർപറേറ്റുകളുമായി ബന്ധം സ്ഥാപിച്ചാൽ മൂലധനത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്നു കണ്ണടച്ചു വിശ്വസിക്കാൻ തക്കവിധം അറിവില്ലാത്തവരോ നിഷ്കളങ്കരോ ആണു ഭരണചക്രം തിരിക്കുന്നത് എന്നു വിശ്വസിക്കാനാവുകയില്ല. കോർപറേറ്റ് ചങ്ങാത്തംകൊണ്ടു പാർട്ടിക്കും വേണ്ടപ്പെട്ടവർക്കുമൊക്കെ പ്രയോജനം ഉണ്ടായിട്ടുണ്ടെന്നാണു പാർട്ടിക്കുള്ളിലെ സംസാരം. ഭരണത്തിലെത്തിയതിനുശേഷം പാർട്ടിയുടെ ആസ്തി ക്രമാതീതമായി വർധിച്ചതുതന്നെ അതിന് ഉദാഹരണം.
ധനമിടപാട് സ്ഥാപനങ്ങളുടെമേൽ സർക്കാർ ഇടപെടാനുള്ള കാരണങ്ങൾ ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഇടപെടലുകളുടെ പിന്നിലെ രാഷ്ട്രീയം സാന്പത്തികമാണെന്നു തെളിഞ്ഞിരിക്കുന്നു. സഹകരണമേഖലയുടെ കഴുത്തിനുപിടിച്ചതു പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം വർധിപ്പിക്കാനാണ്. പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് ബാങ്ക് കണ്സോർഷ്യം രൂപീകരിച്ചത് അത്തരം ബാങ്കുകളിൽനിന്നു വൻ തുകകൾ കോർപറേറ്റുകൾക്കു കടമെടുക്കുന്നതിനു സൗകര്യമുണ്ടാക്കാൻ വേണ്ടിയായിരുന്നു. ആസ്തി കുറഞ്ഞ ബാങ്കുകളിൽനിന്നു നീരവ് മോദിയെപ്പോലെയുള്ള രത്നവ്യാപാരികൾക്ക് 11,000 കോടി രൂപ കടമെടുക്കാനാവുകയില്ല. സർക്കാരിലെയും പാർട്ടിയിലെയും വന്പന്മാരുടെ അറിവോടെയും ഒത്താശയോടെയും ബാങ്ക് മേധാവികൾ വേണ്ടത്ര പരിശോധനകൾ കൂടാതെ കടലാസു കന്പനികൾക്കുപോലും വൻ തുകകൾ അനുവദിച്ചുകൊടുത്തു. റിപ്പോർട്ടുകൾ പ്രകാരം മോദിയുടെ നാലു വർഷത്തെ ഭരണത്തിനിടയിൽ 77,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ നടന്നു.
ഭരണകക്ഷിയിലെ നേതാക്കന്മാർക്കും സമ്മതരായ വ്യവസായികൾക്കും ബാങ്കിൽനിന്നു കൃത്യമായ രേഖകളില്ലാതെ ചോദിക്കുന്ന പണം കിട്ടുന്നു. പാവപ്പെട്ടവൻ ബാങ്ക് ലോണിനുവേണ്ടി ചെല്ലുന്പോൾ നടപടിക്രമത്തിന്റെ നൂലാമാലകൾ കാട്ടി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. വ്യാജ ഈടിൽ വൻ തുകകൾ വാങ്ങുന്നവർ തിരിച്ചടക്കാൻ തയാറാകുന്നില്ലെന്നു മാത്രമല്ല, നേതാക്കന്മാരുടെ അറിവോടെ അവർ രാജ്യം വിടുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്.
നീരവ് മോദിക്കും വിജയമല്യയ്ക്കും പിന്നാലെ 5,300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ ഗുജറാത്തിലെ വൻ വ്യവസായി എവിടെ മുങ്ങി എന്ന ചോദ്യത്തിനു മുന്പിൽ സിബിഐ കൈമലർത്തിനിൽക്കുന്നു. ഒൗഷധനിർമാണ കന്പനിയായ സ്റ്റെർലിംഗ് ബയോടെക് ഉടമ നിധിൻ സന്ദേസരയാണ് തട്ടിയെടുത്ത പണവുമായി നാടുവിട്ടത്. തട്ടിപ്പുകാർ മാത്രമല്ല കോടീശ്വരന്മാരും ഇന്ത്യ വിടുന്നതായി റിപ്പോർട്ടുകളുണ്ട്. ആറരക്കോടി രൂപയെങ്കിലുമുള്ളവരെയാണു കോടീശ്വരന്മാരുടെ പട്ടികയിൽ പെടുത്തിയിടുന്നത്. മോദി അധികാരത്തിലെത്തിയശേഷം അത്തരം 23,000 കോടീശ്വരന്മാർ നാടുവിട്ട് കുറേക്കൂടി സാന്പത്തിക സുരക്ഷിതത്വവും രാഷ്ട്രീയ സ്ഥിരതയുമുള്ള രാജ്യങ്ങളിലെത്തിയെന്നാണു വെളിപ്പെടുത്തൽ.
മോദിസർക്കാരിന്റെ കോർപറേറ്റ് പ്രീണനത്തിന്റെ തെളിവായി കോണ്ഗ്രസ് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന റഫാൽ യുദ്ധവിമാന ഇടപാട് സർക്കാരിനെ സമ്മർദത്തിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധവിമാന നിർമാണരംഗത്തു മുൻപരിചയവും പ്രാവീണ്യവുമില്ലാത്ത റിലയൻസ് കന്പനിക്ക് എങ്ങനെ ടെൻഡർ കിട്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ മോദി സർക്കാർ വിഷമിക്കുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. കരാറിന്റെ ചില വ്യവസ്ഥകളിൽ വ്യക്തത വരാതിരുന്നതിനാൽ അതു നടപ്പിലായില്ല. 2014-ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 2016-ൽ 126 വിമാനങ്ങൾ എന്ന ധാരണ മാറ്റി 36 റഫാൽ വിമാനങ്ങൾ 67,432 കോടി രൂപയ്ക്കു വാങ്ങാൻ ഫ്രഞ്ചു സർക്കാരുമായി കരാറിൽ ഒപ്പിട്ടു. 18 വിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചുനൽകുമെന്നും ബാക്കി ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയിൽ നിർമിക്കുമെന്നുമായിരുന്നു ധാരണ. ഈ ധാരണയ്ക്കു വിരുദ്ധമായി റിലയൻസ് ഡിഫൻസ് എങ്ങനെ കടന്നുവെന്ന ചോദ്യമാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷപോലും കോർപറേറ്റ് താല്പര്യങ്ങൾക്കു തീറെഴുതുന്നതിലെ അപകടം തിരിച്ചറിയണം.
പൊതുതെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മോദി സർക്കാരിന്റെ കോർപറേറ്റ് ചങ്ങാത്തം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മോദിസർക്കാർ നിലകൊള്ളുന്നതു കോർപറേറ്റ് മൂലധനശക്തികൾക്കു വേണ്ടിയാണെന്നും പാവപ്പെട്ടവരെ സർക്കാർ പരിഗണിക്കുന്നില്ലെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. മോദിസർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്കു തീറെഴുതി. അവർ രാജ്യത്തിന്റെ വിഭവങ്ങൾ സമാഹരിച്ച് നാടുവിട്ടുകൊണ്ടിരിക്കുന്നു. സർക്കാർ നിസഹായതയോടെ ആ കാഴ്ച കണ്ടുനിൽക്കുന്നു.
അഴിമതിയുടെയും ധനദുർവിനിയോഗത്തിന്റെയും കഥകളും കണക്കുകളും നിരത്തിയാണു മോദിസർക്കാർ അധികാരത്തിലെത്തിയത്. കള്ളപ്പണം ഇല്ലാതാക്കും, ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ നിയമവിരുദ്ധ രഹസ്യ നിക്ഷേപങ്ങൾ പിടിച്ചെടുത്തു പാവപ്പെട്ടവർക്കു വീതിച്ചുനൽകും, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ആവശ്യമായതെല്ലാം രാജ്യത്തുതന്നെ ഉല്പാദിപ്പിച്ച് ആദായവും തൊഴിലവസരങ്ങളും വർധിപ്പിക്കും എന്നിങ്ങനെ കേൾക്കാൻ ഇന്പമുള്ള കാര്യങ്ങൾ പറഞ്ഞു പാവപ്പെട്ടവരെ വശീകരിച്ചാണു വൻ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരക്കസേരയിലെത്തിയത്. നാലു വർഷം പൂർത്തിയായിട്ടും സർക്കാർ വാഗ്ദാനം ചെയ്ത ഒരു കാര്യവും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന ദുഃഖസത്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
കോർപറേറ്റുകളുമായി ബന്ധം സ്ഥാപിച്ചാൽ മൂലധനത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്നു കണ്ണടച്ചു വിശ്വസിക്കാൻ തക്കവിധം അറിവില്ലാത്തവരോ നിഷ്കളങ്കരോ ആണു ഭരണചക്രം തിരിക്കുന്നത് എന്നു വിശ്വസിക്കാനാവുകയില്ല. കോർപറേറ്റ് ചങ്ങാത്തംകൊണ്ടു പാർട്ടിക്കും വേണ്ടപ്പെട്ടവർക്കുമൊക്കെ പ്രയോജനം ഉണ്ടായിട്ടുണ്ടെന്നാണു പാർട്ടിക്കുള്ളിലെ സംസാരം. ഭരണത്തിലെത്തിയതിനുശേഷം പാർട്ടിയുടെ ആസ്തി ക്രമാതീതമായി വർധിച്ചതുതന്നെ അതിന് ഉദാഹരണം.
ധനമിടപാട് സ്ഥാപനങ്ങളുടെമേൽ സർക്കാർ ഇടപെടാനുള്ള കാരണങ്ങൾ ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഇടപെടലുകളുടെ പിന്നിലെ രാഷ്ട്രീയം സാന്പത്തികമാണെന്നു തെളിഞ്ഞിരിക്കുന്നു. സഹകരണമേഖലയുടെ കഴുത്തിനുപിടിച്ചതു പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം വർധിപ്പിക്കാനാണ്. പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് ബാങ്ക് കണ്സോർഷ്യം രൂപീകരിച്ചത് അത്തരം ബാങ്കുകളിൽനിന്നു വൻ തുകകൾ കോർപറേറ്റുകൾക്കു കടമെടുക്കുന്നതിനു സൗകര്യമുണ്ടാക്കാൻ വേണ്ടിയായിരുന്നു. ആസ്തി കുറഞ്ഞ ബാങ്കുകളിൽനിന്നു നീരവ് മോദിയെപ്പോലെയുള്ള രത്നവ്യാപാരികൾക്ക് 11,000 കോടി രൂപ കടമെടുക്കാനാവുകയില്ല. സർക്കാരിലെയും പാർട്ടിയിലെയും വന്പന്മാരുടെ അറിവോടെയും ഒത്താശയോടെയും ബാങ്ക് മേധാവികൾ വേണ്ടത്ര പരിശോധനകൾ കൂടാതെ കടലാസു കന്പനികൾക്കുപോലും വൻ തുകകൾ അനുവദിച്ചുകൊടുത്തു. റിപ്പോർട്ടുകൾ പ്രകാരം മോദിയുടെ നാലു വർഷത്തെ ഭരണത്തിനിടയിൽ 77,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ നടന്നു.
ഭരണകക്ഷിയിലെ നേതാക്കന്മാർക്കും സമ്മതരായ വ്യവസായികൾക്കും ബാങ്കിൽനിന്നു കൃത്യമായ രേഖകളില്ലാതെ ചോദിക്കുന്ന പണം കിട്ടുന്നു. പാവപ്പെട്ടവൻ ബാങ്ക് ലോണിനുവേണ്ടി ചെല്ലുന്പോൾ നടപടിക്രമത്തിന്റെ നൂലാമാലകൾ കാട്ടി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. വ്യാജ ഈടിൽ വൻ തുകകൾ വാങ്ങുന്നവർ തിരിച്ചടക്കാൻ തയാറാകുന്നില്ലെന്നു മാത്രമല്ല, നേതാക്കന്മാരുടെ അറിവോടെ അവർ രാജ്യം വിടുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്.
നീരവ് മോദിക്കും വിജയമല്യയ്ക്കും പിന്നാലെ 5,300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ ഗുജറാത്തിലെ വൻ വ്യവസായി എവിടെ മുങ്ങി എന്ന ചോദ്യത്തിനു മുന്പിൽ സിബിഐ കൈമലർത്തിനിൽക്കുന്നു. ഒൗഷധനിർമാണ കന്പനിയായ സ്റ്റെർലിംഗ് ബയോടെക് ഉടമ നിധിൻ സന്ദേസരയാണ് തട്ടിയെടുത്ത പണവുമായി നാടുവിട്ടത്. തട്ടിപ്പുകാർ മാത്രമല്ല കോടീശ്വരന്മാരും ഇന്ത്യ വിടുന്നതായി റിപ്പോർട്ടുകളുണ്ട്. ആറരക്കോടി രൂപയെങ്കിലുമുള്ളവരെയാണു കോടീശ്വരന്മാരുടെ പട്ടികയിൽ പെടുത്തിയിടുന്നത്. മോദി അധികാരത്തിലെത്തിയശേഷം അത്തരം 23,000 കോടീശ്വരന്മാർ നാടുവിട്ട് കുറേക്കൂടി സാന്പത്തിക സുരക്ഷിതത്വവും രാഷ്ട്രീയ സ്ഥിരതയുമുള്ള രാജ്യങ്ങളിലെത്തിയെന്നാണു വെളിപ്പെടുത്തൽ.
മോദിസർക്കാരിന്റെ കോർപറേറ്റ് പ്രീണനത്തിന്റെ തെളിവായി കോണ്ഗ്രസ് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന റഫാൽ യുദ്ധവിമാന ഇടപാട് സർക്കാരിനെ സമ്മർദത്തിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധവിമാന നിർമാണരംഗത്തു മുൻപരിചയവും പ്രാവീണ്യവുമില്ലാത്ത റിലയൻസ് കന്പനിക്ക് എങ്ങനെ ടെൻഡർ കിട്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ മോദി സർക്കാർ വിഷമിക്കുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. കരാറിന്റെ ചില വ്യവസ്ഥകളിൽ വ്യക്തത വരാതിരുന്നതിനാൽ അതു നടപ്പിലായില്ല. 2014-ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 2016-ൽ 126 വിമാനങ്ങൾ എന്ന ധാരണ മാറ്റി 36 റഫാൽ വിമാനങ്ങൾ 67,432 കോടി രൂപയ്ക്കു വാങ്ങാൻ ഫ്രഞ്ചു സർക്കാരുമായി കരാറിൽ ഒപ്പിട്ടു. 18 വിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചുനൽകുമെന്നും ബാക്കി ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയിൽ നിർമിക്കുമെന്നുമായിരുന്നു ധാരണ. ഈ ധാരണയ്ക്കു വിരുദ്ധമായി റിലയൻസ് ഡിഫൻസ് എങ്ങനെ കടന്നുവെന്ന ചോദ്യമാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷപോലും കോർപറേറ്റ് താല്പര്യങ്ങൾക്കു തീറെഴുതുന്നതിലെ അപകടം തിരിച്ചറിയണം.