ഷെല്ലി ഫിലിപ്പ് നെടുംതുരുത്തി പുത്തൻപുരയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഫാ. സജി തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ പൊതു ജീവിതത്തിൽ നിറസാന്നിധ്യമായിരുന്ന മാണിസാറിന്റെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. തന്നെ സമീപിക്കുന്ന ആരെയും നിരാശനാകാതെ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം നൽകിയിരുന്ന ഒരു അപൂർവ വ്യതികത്വത്തെമാണ് കേരളത്തിന് നഷ്ടപെട്ടതെന്ന്് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു അദ്ദേഹം നൽകിയ ഉദാത്തമായ സേവനങ്ങൾ വരും തലമുറയും സ്മരിക്കപ്പെടും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷൈമോൻ തോട്ടുങ്കൽ അനുസ്മരണ പ്രസംഗം നടത്തി. കെ.എം. മാണി സാറിനോടൊപ്പം നാട്ടിൽ പ്രവർത്തിച്ച കാര്യങ്ങൾ ഷൈമോൻ സദസിനു പങ്കുവച്ചു. ഏവർക്കും മാതൃക ആക്കാവുന്ന കഠിനാധ്വാനവും ഓരോ വിഷയത്തിലും അദ്ദേഹം പുലർത്തുന്ന ആത്മാർഥയും നേതാക്ക·ാരെയും , അനുയായികളെയും എല്ലാം ഒരുപോലെ ആദരിക്കുകയും ചെയ്യുന്ന മാണിസാർ നേതാക്ക·ാർക്കിടയിലെ വ്യത്യസ്ത മുഖമായിരുന്നു. പ്രവാസികൾക്കുൾപ്പടെ അദ്ദേഹം ചെയ്ത നിരവധിയായ സേവനങ്ങൾ കേരളം ഉള്ള കാലത്തോളം വിസ്മരിക്കപ്പെടുകയില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായെ പാലാ ആക്കി മാറ്റിയ മാണിസാറിന്റെ നഷ്ടം തങ്ങൾക്കു സഹിക്കാവുന്നതിലും അപ്പുറമാണ് എന്ന് പാലാക്കാരൻ കൂടിയായ വർഗീസ് തെനംകാല ഓർമ്മിച്ചു. പാലാ മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുകയും തന്റെ രണ്ടാം ഭാര്യയായി പാലായെ കരുതി തലമുറകൾക്കായി അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളും, വെറും ഒരു നാട്ടുകാവൽ ആയിരുന്ന പാലാ ഒരു രാജ്യം പോലെ വളർത്തി എടുത്തത് മാണിസാറിന്റെ ദീർഘ വീക്ഷണമാണെന്നും എന്നും വർഗീസ് അനുസ്മരിച്ചു . ജിജോ മാധവപ്പള്ളിൽ, ഷിബു എട്ടുകാട്ടിൽ ,ബിനു കിഴക്കയിൽ തുടങ്ങിയവരും പ്രസംഗിച്ചു , റോബിൻ പുൽപ്പറന്പിൽ ആയിരുന്നു പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ