പ്രഫ. ബോബി ജോർജ്
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മൂല്യത്തകർച്ചയും ഗുണനിലവാരക്കുറവും ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. എൻജിനിയറിംഗ് രംഗത്തു പണ്ടുണ്ടായിരുന്ന പ്രൗഢിയും ജോലിസാധ്യതയും കുറഞ്ഞുവരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്നു. ഇതിനു കാരണങ്ങൾ പലതാണ്.
കേരളത്തിൽ 20 വർഷം മുന്പ് വിരലിലെണ്ണാവുന്ന എൻജിനിയറിംഗ് കോളജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണത്തിൽ ഉണ്ടായ വർധന അതിശയിപ്പിക്കുന്നതാണ്. കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ ആറെണ്ണവും കേരള സർക്കാർ എയ്ഡഡ് വിഭാഗത്തിൽ 12 എണ്ണവും ഗവൺമെന്റ് ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ 21 എണ്ണവും സ്വകാര്യ -സ്വാശ്രയ മേഖലയിൽപ്പെടുന്ന ഏകദേശം നൂറ്റിയിരുപതും എൻജിനിയറിംഗ് കോളജുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. കഴിവും താത്പര്യവും ഉള്ളവർക്കു മാത്രം പ്രാപ്യമായിരുന്ന എൻജിനിയറിംഗ് വിദ്യാഭ്യാസം ഇന്ന് ആർക്കും എളുപ്പം കടന്നുചെല്ലാവുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിലും പോളിടെക്നിക്, ഐടിഐ പോലുള്ള മറ്റ് കോഴ്സുകളിലും പ്രവേശനം ലഭിക്കാതെ വരുന്പോഴാണു പലരും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശിക്കുന്നത് എന്നതുതന്നെയാണ് ഇതിന്റെ അപചയത്തിന്റെ ആദ്യഘട്ടം.
ഇതിനു സഹായകരമായി സർക്കാരുകൾ നിലപാടുകൾ എടുക്കുകയും ചെയ്തുവരുന്നു. എൻജിനിയറിംഗ് വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന കുട്ടികൾ ആഗ്രഹിക്കുന്ന ബ്രാഞ്ചിൽ പഠിക്കാനുള്ള വിഷയങ്ങളെക്കുറിച്ച് മനസിലാക്കി തികഞ്ഞ ആത്മാർഥതയോടും താത്പര്യത്തോടും വേണം ബിടെക് കോഴ്സ് തെരഞ്ഞെടുക്കാൻ. അല്ലാത്തപക്ഷം കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ബുദ്ധിമുട്ടു വരും. ഇപ്പോൾ എൻജിനിയറിംഗ് മേഖലയിൽ ധാരാളം ബ്രാഞ്ചുകൾ ലഭ്യമായതിനാൽത്തന്നെ ഓരോന്നിനെക്കുറിച്ചും ശരിയായ ബോധ്യം വേണം. അതിനായി ആ ബ്രാഞ്ചിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി ചെയ്യുന്നവരോട് അഭിപ്രായം സ്വീകരിക്കുന്നത് പ്രയോജനപ്രദമായിരിക്കും.
സ്ഥാപനങ്ങളുടെ ഗുണനിലവാരക്കുറവ് പ്രധാന പ്രശ്നമാണ്. പുതിയതായി തുടങ്ങിയവയിൽ പലതും യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്. എൻജിനിയറിംഗ് വിദ്യാഭ്യാസത്തിൽ തിയറിക്കും പ്രാക്ടിക്കലിനും പ്രാധാന്യമുണ്ട്. എന്നാൽ, പല കോളജുകൾക്കും സർവകലാശാല നിഷ്കർഷിക്കുന്ന ലാബ് സൗകര്യങ്ങൾ ഇല്ല എന്നതാണു വാസ്തവം. ഇന്റേണൽ മാർക്കും അറ്റൻഡൻസും നൽകുന്നതിനു കോളജുകൾക്ക് സ്വാതന്ത്ര്യം ഉള്ളതിനാൽ ലാബുകൾ നടത്താതെ വെറുതേ ഇന്റേണൽ മാർക്കും അറ്റന്ഡൻസും ഇട്ടുകൊടുക്കുന്ന പ്രവണതയുണ്ട്.
പല കോളജുകളും കുട്ടികളെയും മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആകർഷകമായ പരസ്യവാചകങ്ങളാണു നൽകുന്നത്. ഉദാഹരണമായി നൂറുശതമാനം ജോലി ഉറപ്പ് നൽകുന്നു തുടങ്ങിയവ. എന്നാൽ, പഠിച്ചുപുറത്തിറങ്ങുന്ന എല്ലാ കുട്ടികൾക്കും അതേ ബ്രാഞ്ചിൽ ജോലി നല്കാൻ സാധിക്കുന്ന സ്ഥിതി കേരളത്തിലില്ല. അന്യസംസ്ഥാന കോളജ് മാഫിയയും അവരുടെ ഏജന്റുമാരും കേരളത്തെ നോട്ടമിട്ടു പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഉയർന്ന മാർക്കോടെ എളുപ്പം പാസാകാം എന്ന വാദമാണ് ഇവർ നിരത്തുന്നത്. എന്നാൽ, പൊതുവേ ഇങ്ങനെ നല്ല മാർക്കോടെ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നവർക്ക് പോലും മിനിമം വേണ്ട സബ്ജക്ട് അറിവ് ഇല്ല എന്നതാണ് സത്യം. അതുമൂലം ജോലിക്കുള്ള മത്സര പരീക്ഷകൾ വിജയിക്കാനുള്ള സാധ്യതകളും മങ്ങുന്നു.
കോളജുകൾ തെരഞ്ഞെടുക്കുന്പോൾ അവയുടെ നിലവാരവും വിജയശതമാനവും അച്ചടക്കവും പാഠ്യേതര പ്രവർത്തനങ്ങളും അന്വേഷിച്ച് ഉറപ്പ് വരുത്തണം. ഒരു കുട്ടിപോലും എല്ലാ വിഷയത്തിനും വിജയിക്കാത്ത സ്ഥാപനങ്ങളും കേരളത്തിൽ ഉണ്ട് എന്നത് വിസ്മരിക്കരുത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തു മറ്റൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത് അധ്യാപകരുടെ ഗുണനിലവാരക്കുറവാണ്. ഗുണനിലവാരമുള്ള അധ്യാപകരെ ലഭിക്കുന്നില്ല എന്നതാണ് ശരി. 2010 കാലഘട്ടത്തിനുശേഷം ബിടെക് കോളജിൽ പഠിപ്പിക്കുന്നവർക്ക് എംടെക് മിനിമം ക്വാളിഫിക്കേഷനാക്കി എഐസിടിഇ വിജ്ഞാപനം പുറപ്പെടുവിച്ച് അസിസ്റ്റന്റ് പ്രഫസർ തസ്തിക വന്നപ്പോൾ എംടെക് കഴിഞ്ഞവർക്കു മാന്യമായ ശന്പളത്തിൽ ജോലി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഒട്ടുമിക്ക കോളജുകളും എംടെക് കോഴ്സ് ആരംഭിക്കുകയും ധാരാളമായി എംടെക് ബിരുദധാരികൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. 2014 ആയപ്പോൾ എംടെക് കഴിഞ്ഞവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.
ഇതിനുശേഷം പല സ്വകാര്യ മാനേജ്മെന്റുകളും ശന്പളം വെട്ടിക്കുറയ്ക്കുകയും ഇന്റർവ്യൂ ഒരു പ്രഹസനമായി മാറുകയും ഏറ്റവും കുറച്ച് ശന്പളത്തിൽ ജോലി ചെയ്യാൻ തയാറാകുന്നവർക്ക് ജോലി ലഭിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തപ്പോഴാണ് എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ മൂല്യവും ഗുണനിലവാരവും തകർന്നത്. ഗവൺമെന്റ് നിയന്ത്രിത കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ താത്കാലിക ജീവനക്കാർക്കു നൽകുന്നത് നഴ്സിംഗ് ജോലിക്ക് സർക്കാർ പറയുന്ന മിനിമം ശന്പളത്തേക്കാൾ കുറഞ്ഞ തുകയാണ്.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരീക്ഷാപേപ്പർ മൂല്യനിർണയത്തിലും പ്രതിഫലിക്കുന്നതായി കാണാം. ഗവൺമെന്റ് നിയന്ത്രണത്തിലുള്ള പല കോളജുകളും നാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത് അവിടത്തെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും സ്ഥിര അധ്യാപകരുടെ ആത്മാർഥതക്കുറവും കൊണ്ടു ക്ലാസുകൾ നന്നായി നടക്കാത്തതു മൂലമാണ്.
കുട്ടികളുടെ നിലവാരവും കുറഞ്ഞുവരുന്നു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്കു പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്പോൾ അതേ ഉയർന്ന മാർക്ക് ലഭിക്കുന്നില്ല. പത്താം ക്ലാസിലും പ്ലസ്ടുവിലും അനായാസം ഉയർന്ന മാർക്ക് വാങ്ങാവുന്ന ഇപ്പോഴത്തെ സ്കൂൾ വിദ്യാഭ്യാസ രീതിമൂലം കുട്ടികൾ വിചാരിക്കുന്നതു ഇതേ രീതിയിൽ എൻജിനിയറിംഗ് ബിരുദവും അനായാസം കരസ്ഥമാക്കാം എന്നാണ്. ഒന്നാം വർഷം കഴിയുന്പോൾ മാത്രമാണ് ഈ ചിന്താഗതിക്കു മാറ്റം വരുന്നത്. പലരും അപ്പോഴേക്കും പല സബ്ജറ്റുകളും പാസാകാതെ പോകുന്നു.
ഇപ്പോഴത്തെ തലമുറ കോളജ് വിദ്യാഭ്യാസത്തെ പൊതുവെ നോക്കിക്കാണുന്നത് ഒരു അടിച്ചുപൊളി മൂഡിലാണ്. അതിനുവേണ്ടി സമയം മാറ്റിവയ്ക്കുകയും ചെയ്യുന്നത് പഠനനിലവാരം കുറയാൻ കാരണമാകുന്നു. പല കുട്ടികളും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ നിന്നു മാറി സ്വാതന്ത്ര്യം പരമാവധി ദുരുപയോഗം ചെയ്യുന്നത് എൻജിനിയറിംഗ് വിദ്യാഭ്യാസത്തിൽ മാത്രമല്ല എല്ലാ പാഠ്യരംഗത്തും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ്.
നല്ല മാർക്ക് വാങ്ങി വിജയിക്കണം എന്നതിലുപരി എങ്ങനെയെങ്കിലും പാസായാൽ മതി എന്നതാണു ബഹുഭൂരിപക്ഷം കുട്ടികളുടെയും നിലപാട്. ഇവിടെ അധ്യാപകർക്കൊപ്പം മാതാപിതാക്കളും ശ്രദ്ധിക്കണം. കുട്ടികളുടെ നിലവാരവും അറ്റൻഡൻസും അവലോകനം ചെയ്യുകയും അധ്യാപകരോട് ഇടയ്ക്കിടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നതുവഴി കുട്ടികളെ ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടാവുകയും അത് അവരുടെ പഠനത്തിൽ ഗുണം ചെയ്യുകയും ചെയ്യും.
(ലേഖകൻ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് കമ്മിറ്റി മെംബറാണ്).
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മൂല്യത്തകർച്ചയും ഗുണനിലവാരക്കുറവും ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. എൻജിനിയറിംഗ് രംഗത്തു പണ്ടുണ്ടായിരുന്ന പ്രൗഢിയും ജോലിസാധ്യതയും കുറഞ്ഞുവരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്നു. ഇതിനു കാരണങ്ങൾ പലതാണ്.
കേരളത്തിൽ 20 വർഷം മുന്പ് വിരലിലെണ്ണാവുന്ന എൻജിനിയറിംഗ് കോളജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണത്തിൽ ഉണ്ടായ വർധന അതിശയിപ്പിക്കുന്നതാണ്. കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ ആറെണ്ണവും കേരള സർക്കാർ എയ്ഡഡ് വിഭാഗത്തിൽ 12 എണ്ണവും ഗവൺമെന്റ് ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ 21 എണ്ണവും സ്വകാര്യ -സ്വാശ്രയ മേഖലയിൽപ്പെടുന്ന ഏകദേശം നൂറ്റിയിരുപതും എൻജിനിയറിംഗ് കോളജുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. കഴിവും താത്പര്യവും ഉള്ളവർക്കു മാത്രം പ്രാപ്യമായിരുന്ന എൻജിനിയറിംഗ് വിദ്യാഭ്യാസം ഇന്ന് ആർക്കും എളുപ്പം കടന്നുചെല്ലാവുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിലും പോളിടെക്നിക്, ഐടിഐ പോലുള്ള മറ്റ് കോഴ്സുകളിലും പ്രവേശനം ലഭിക്കാതെ വരുന്പോഴാണു പലരും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശിക്കുന്നത് എന്നതുതന്നെയാണ് ഇതിന്റെ അപചയത്തിന്റെ ആദ്യഘട്ടം.
ഇതിനു സഹായകരമായി സർക്കാരുകൾ നിലപാടുകൾ എടുക്കുകയും ചെയ്തുവരുന്നു. എൻജിനിയറിംഗ് വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന കുട്ടികൾ ആഗ്രഹിക്കുന്ന ബ്രാഞ്ചിൽ പഠിക്കാനുള്ള വിഷയങ്ങളെക്കുറിച്ച് മനസിലാക്കി തികഞ്ഞ ആത്മാർഥതയോടും താത്പര്യത്തോടും വേണം ബിടെക് കോഴ്സ് തെരഞ്ഞെടുക്കാൻ. അല്ലാത്തപക്ഷം കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ബുദ്ധിമുട്ടു വരും. ഇപ്പോൾ എൻജിനിയറിംഗ് മേഖലയിൽ ധാരാളം ബ്രാഞ്ചുകൾ ലഭ്യമായതിനാൽത്തന്നെ ഓരോന്നിനെക്കുറിച്ചും ശരിയായ ബോധ്യം വേണം. അതിനായി ആ ബ്രാഞ്ചിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി ചെയ്യുന്നവരോട് അഭിപ്രായം സ്വീകരിക്കുന്നത് പ്രയോജനപ്രദമായിരിക്കും.
സ്ഥാപനങ്ങളുടെ ഗുണനിലവാരക്കുറവ് പ്രധാന പ്രശ്നമാണ്. പുതിയതായി തുടങ്ങിയവയിൽ പലതും യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്. എൻജിനിയറിംഗ് വിദ്യാഭ്യാസത്തിൽ തിയറിക്കും പ്രാക്ടിക്കലിനും പ്രാധാന്യമുണ്ട്. എന്നാൽ, പല കോളജുകൾക്കും സർവകലാശാല നിഷ്കർഷിക്കുന്ന ലാബ് സൗകര്യങ്ങൾ ഇല്ല എന്നതാണു വാസ്തവം. ഇന്റേണൽ മാർക്കും അറ്റൻഡൻസും നൽകുന്നതിനു കോളജുകൾക്ക് സ്വാതന്ത്ര്യം ഉള്ളതിനാൽ ലാബുകൾ നടത്താതെ വെറുതേ ഇന്റേണൽ മാർക്കും അറ്റന്ഡൻസും ഇട്ടുകൊടുക്കുന്ന പ്രവണതയുണ്ട്.
പല കോളജുകളും കുട്ടികളെയും മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആകർഷകമായ പരസ്യവാചകങ്ങളാണു നൽകുന്നത്. ഉദാഹരണമായി നൂറുശതമാനം ജോലി ഉറപ്പ് നൽകുന്നു തുടങ്ങിയവ. എന്നാൽ, പഠിച്ചുപുറത്തിറങ്ങുന്ന എല്ലാ കുട്ടികൾക്കും അതേ ബ്രാഞ്ചിൽ ജോലി നല്കാൻ സാധിക്കുന്ന സ്ഥിതി കേരളത്തിലില്ല. അന്യസംസ്ഥാന കോളജ് മാഫിയയും അവരുടെ ഏജന്റുമാരും കേരളത്തെ നോട്ടമിട്ടു പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഉയർന്ന മാർക്കോടെ എളുപ്പം പാസാകാം എന്ന വാദമാണ് ഇവർ നിരത്തുന്നത്. എന്നാൽ, പൊതുവേ ഇങ്ങനെ നല്ല മാർക്കോടെ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നവർക്ക് പോലും മിനിമം വേണ്ട സബ്ജക്ട് അറിവ് ഇല്ല എന്നതാണ് സത്യം. അതുമൂലം ജോലിക്കുള്ള മത്സര പരീക്ഷകൾ വിജയിക്കാനുള്ള സാധ്യതകളും മങ്ങുന്നു.
കോളജുകൾ തെരഞ്ഞെടുക്കുന്പോൾ അവയുടെ നിലവാരവും വിജയശതമാനവും അച്ചടക്കവും പാഠ്യേതര പ്രവർത്തനങ്ങളും അന്വേഷിച്ച് ഉറപ്പ് വരുത്തണം. ഒരു കുട്ടിപോലും എല്ലാ വിഷയത്തിനും വിജയിക്കാത്ത സ്ഥാപനങ്ങളും കേരളത്തിൽ ഉണ്ട് എന്നത് വിസ്മരിക്കരുത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തു മറ്റൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത് അധ്യാപകരുടെ ഗുണനിലവാരക്കുറവാണ്. ഗുണനിലവാരമുള്ള അധ്യാപകരെ ലഭിക്കുന്നില്ല എന്നതാണ് ശരി. 2010 കാലഘട്ടത്തിനുശേഷം ബിടെക് കോളജിൽ പഠിപ്പിക്കുന്നവർക്ക് എംടെക് മിനിമം ക്വാളിഫിക്കേഷനാക്കി എഐസിടിഇ വിജ്ഞാപനം പുറപ്പെടുവിച്ച് അസിസ്റ്റന്റ് പ്രഫസർ തസ്തിക വന്നപ്പോൾ എംടെക് കഴിഞ്ഞവർക്കു മാന്യമായ ശന്പളത്തിൽ ജോലി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഒട്ടുമിക്ക കോളജുകളും എംടെക് കോഴ്സ് ആരംഭിക്കുകയും ധാരാളമായി എംടെക് ബിരുദധാരികൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. 2014 ആയപ്പോൾ എംടെക് കഴിഞ്ഞവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.
ഇതിനുശേഷം പല സ്വകാര്യ മാനേജ്മെന്റുകളും ശന്പളം വെട്ടിക്കുറയ്ക്കുകയും ഇന്റർവ്യൂ ഒരു പ്രഹസനമായി മാറുകയും ഏറ്റവും കുറച്ച് ശന്പളത്തിൽ ജോലി ചെയ്യാൻ തയാറാകുന്നവർക്ക് ജോലി ലഭിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തപ്പോഴാണ് എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ മൂല്യവും ഗുണനിലവാരവും തകർന്നത്. ഗവൺമെന്റ് നിയന്ത്രിത കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ താത്കാലിക ജീവനക്കാർക്കു നൽകുന്നത് നഴ്സിംഗ് ജോലിക്ക് സർക്കാർ പറയുന്ന മിനിമം ശന്പളത്തേക്കാൾ കുറഞ്ഞ തുകയാണ്.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരീക്ഷാപേപ്പർ മൂല്യനിർണയത്തിലും പ്രതിഫലിക്കുന്നതായി കാണാം. ഗവൺമെന്റ് നിയന്ത്രണത്തിലുള്ള പല കോളജുകളും നാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത് അവിടത്തെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും സ്ഥിര അധ്യാപകരുടെ ആത്മാർഥതക്കുറവും കൊണ്ടു ക്ലാസുകൾ നന്നായി നടക്കാത്തതു മൂലമാണ്.
കുട്ടികളുടെ നിലവാരവും കുറഞ്ഞുവരുന്നു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്കു പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്പോൾ അതേ ഉയർന്ന മാർക്ക് ലഭിക്കുന്നില്ല. പത്താം ക്ലാസിലും പ്ലസ്ടുവിലും അനായാസം ഉയർന്ന മാർക്ക് വാങ്ങാവുന്ന ഇപ്പോഴത്തെ സ്കൂൾ വിദ്യാഭ്യാസ രീതിമൂലം കുട്ടികൾ വിചാരിക്കുന്നതു ഇതേ രീതിയിൽ എൻജിനിയറിംഗ് ബിരുദവും അനായാസം കരസ്ഥമാക്കാം എന്നാണ്. ഒന്നാം വർഷം കഴിയുന്പോൾ മാത്രമാണ് ഈ ചിന്താഗതിക്കു മാറ്റം വരുന്നത്. പലരും അപ്പോഴേക്കും പല സബ്ജറ്റുകളും പാസാകാതെ പോകുന്നു.
ഇപ്പോഴത്തെ തലമുറ കോളജ് വിദ്യാഭ്യാസത്തെ പൊതുവെ നോക്കിക്കാണുന്നത് ഒരു അടിച്ചുപൊളി മൂഡിലാണ്. അതിനുവേണ്ടി സമയം മാറ്റിവയ്ക്കുകയും ചെയ്യുന്നത് പഠനനിലവാരം കുറയാൻ കാരണമാകുന്നു. പല കുട്ടികളും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ നിന്നു മാറി സ്വാതന്ത്ര്യം പരമാവധി ദുരുപയോഗം ചെയ്യുന്നത് എൻജിനിയറിംഗ് വിദ്യാഭ്യാസത്തിൽ മാത്രമല്ല എല്ലാ പാഠ്യരംഗത്തും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ്.
നല്ല മാർക്ക് വാങ്ങി വിജയിക്കണം എന്നതിലുപരി എങ്ങനെയെങ്കിലും പാസായാൽ മതി എന്നതാണു ബഹുഭൂരിപക്ഷം കുട്ടികളുടെയും നിലപാട്. ഇവിടെ അധ്യാപകർക്കൊപ്പം മാതാപിതാക്കളും ശ്രദ്ധിക്കണം. കുട്ടികളുടെ നിലവാരവും അറ്റൻഡൻസും അവലോകനം ചെയ്യുകയും അധ്യാപകരോട് ഇടയ്ക്കിടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നതുവഴി കുട്ടികളെ ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടാവുകയും അത് അവരുടെ പഠനത്തിൽ ഗുണം ചെയ്യുകയും ചെയ്യും.
(ലേഖകൻ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് കമ്മിറ്റി മെംബറാണ്).