ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിന് ആവശ്യമായ പിന്തുണയില്ലെന്ന് തുറന്നു സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. മൂന്നാം തവണയും പിൻമാറ്റ കരാർ പാർലമെന്റിൽ വയ്ക്കുന്നതിനുള്ള വൈമനസ്യമാണ് മേയ പ്രകടിപ്പിക്കുന്നത്. പിന്തുണ കിട്ടാതെ പാർലമെന്റിൽ ഇനി കരാർ വയ്ക്കില്ലെന്ന സൂചനയും നൽകി.
ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണ്. പ്രധാനമന്ത്രിയുടെ രാജിക്കായുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മേയുടെ പ്രസ്താവന. ഇതിന് പിന്നാലെ പാർലമെന്റിൽ തുടർ ചർച്ചകൾ നടക്കുമെന്ന് സൂചനയുണ്ട്.
പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് കരാറിെൻറ ബദലുകൾക്കായി എംപിമാരുടെ വോട്ടിംഗും ഉണ്ടായേക്കും. വടക്കൻ അയർലൻഡിലെ പാർട്ടിയായ ഡിയുപി, തങ്ങളുടെ നിലപാടിൽ ഒരുമാറ്റവും ഇല്ലെന്നും ബ്രെക്സിറ്റിനെ പിന്തുണക്കില്ലെന്നും ആവർത്തിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ്: പിന്തുണയില്ലെന്ന് തുറന്നു സമ്മതിച്ച് തെരേസ മേയ്
11:58 PM Mar 26, 2019 | Deepika.com