ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
വലിയ പ്രളയക്കെടുതി കഴിഞ്ഞു ശേഷക്രിയകൾ ചെയ്യാൻ ആരുമില്ലാത്തതുപോലെയുള്ള ഒരു അവസ്ഥ ചിലയിടങ്ങളിലുണ്ട് എന്ന കാര്യം ഒട്ടുമിക്കവർക്കും അറിയാം. ആവശ്യക്കാരെ അവഗണിക്കുന്പോൾ ആത്മീയപ്രസ്ഥാനങ്ങളും മതങ്ങളും ചരമമടയുകയാണ്. ഒരു വ്യക്തിക്ക് അന്ധതയും വന്ധ്യതയും ബാധിക്കുന്നതുപോലെ നേതൃത്വത്തെയും ബാധിക്കും.
ഭക്ഷണക്രമത്തിൽ വളരെയധികം വഴിതെറ്റിപ്പോയ ഒരു സമൂഹമാണു മലയാളികൾ. ഭക്ഷണപുനഃക്രമീകരണത്തിലൂടെ വലിയ ഒരു മൂലധനം മിച്ചംവയ്ക്കാൻ സാധിക്കും. അത് ഈ കാലയളവിൽ സാധുജനസമുദ്ധാരണത്തിനായി നീക്കിവയ്ക്കാവുന്നതാണ്. സന്പത്ത് ഏറെയുള്ള കുടുംബങ്ങളിൽ ജനിച്ചവർക്കു ഭക്ഷണത്തെക്കുറിച്ചു കേൾക്കുന്നതും സംസാരിക്കുന്നതും മടുപ്പാണ്. കാരണം, അവർ ആവശ്യത്തിലേറെ ഭക്ഷിച്ചു കഴിഞ്ഞു.
ഭക്ഷണം മനുഷ്യാസ്തിത്വത്തിന് അത്യന്താപേക്ഷിതമാണ്. ആദ്യമനുഷ്യർ സസ്യാഹാരികളായിരുന്നു. ""ഭൂമുഖത്തു ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുൾക്കൊള്ളുന്ന പഴങ്ങൾ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാൻ നിങ്ങൾക്ക് ഭക്ഷണത്തിനായി തരുന്നു’’ (ഉല്പ. 1:29). എന്നാൽ, ഭൂമുഖത്ത് ഉണ്ടായ വലിയ ജലപ്രളയത്തിനുശേഷം ദൈവം മനുഷ്യർക്കു മാംസാഹാരവും അനുവദിക്കുന്നുണ്ട്. ""ചരിക്കുന്ന ജീവികളെല്ലാം നിങ്ങൾക്ക് ആഹാരമായിത്തീരും’’ (ഉല്പ. 9:3).
സമൂഹം ഇന്നു രണ്ടു വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുകയാണ്. ആദ്യത്തെ കൂട്ടർ വിശപ്പിനെക്കാൾ കൂടുതലായി ഭക്ഷ്യവിഭവങ്ങൾ ഉള്ളവരാണ്; രണ്ടാമത്തെ കൂട്ടർ കൂടുതൽ വിശപ്പുണ്ടെ ങ്കിലും, ആവശ്യത്തിനു ഭക്ഷ്യവിഭവങ്ങൾ ഇല്ലാത്തവരാണ്. "വിശക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കണം’ എന്ന പ്രവാചകശബ്ദം പലരും ഇന്നു കേൾക്കുന്നില്ല (ഏശയ്യ.58:7). തന്മൂലം ഭൂമുഖത്തു ലാസർമാരുടെ എണ്ണം പെരുകുകയാണ്.
ലബനീസ് ഗ്രന്ഥകാരനായ ഖലീൽ ജിബ്രാൻ പറയുന്നു: “നിങ്ങൾക്കുള്ളതിൽ പകുതി അപ്പം മറ്റൊരാളുടെതാണ്. അപ്രതീക്ഷിതമായി വരുന്ന ഒരു ആവശ്യക്കാരനുവേണ്ടി ഒരു കഷണം അപ്പം മാറ്റിവയ്ക്കുക.’’ അമിതഭോജനവും അത്യാർത്തിയും എല്ലാ തിന്മകളുടെയും മൂലകാരണമാണ്. മൃഗങ്ങൾപോലും അവർക്കാവശ്യത്തിനുള്ളതു മാത്രമാണു ഭക്ഷിക്കാറുള്ളത്. വിശപ്പില്ലാത്തപ്പോൾ മൃഗങ്ങൾ ഇര തേടുകയോ ഇരയെ ആക്രമിക്കുകയോ ചെയ്യാറില്ല.
ഭക്ഷണം കൂട്ടായ്മയും സന്തോഷവും വർധിപ്പിക്കും. സുവിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു ക്രിസ്തുരൂപം വിരുന്നുകളിൽ പങ്കെടുക്കുന്ന ക്രിസ്തുവാണ്. വിരുന്നുകളിൽ പങ്കെടുക്കുക മാത്രമല്ല, തന്നെത്തന്നെ മുറിച്ചുനൽകി സ്വയം വിരുന്നായി മാറിയ ജീവിതമാണു ക്രിസ്തുവിൽ നാം കാണുന്നത്. ഉല്പത്തി പുസ്തകം 18-ാം അധ്യായത്തിൽ അജ്ഞാതരായ മൂന്നുപേർക്കു സമൃദ്ധമായി വിരുന്നു നൽകുന്ന അബ്രാഹത്തെ എടുത്തുകാണിക്കുന്നു. ഏതൊരു ചടങ്ങും ആഘോഷവും നടത്തുന്പോഴും നാം ഭക്ഷണം നിർബന്ധമായും കരുതാറുണ്ട്. ദുഃഖത്തിന്റെ അപ്പം പങ്കിടുന്പോഴും കൂട്ടായ്മയിൽ നാം വളരുന്നുണ്ട്. മൃതസംസ്കാരശുശ്രൂഷകൾക്കു ശേഷമുള്ള ഭക്ഷണം ഇതാണു സൂചിപ്പിക്കുന്നത്.
‘ആനയെ മെരുക്കാം, എന്നാൽ ആമാശയത്തെ മെരുക്കാൻ എളുപ്പമല്ല’ എന്ന പഴമൊഴിക്ക് ഏറെ അർഥമുണ്ട്. മുഷ്ടി ചുരുട്ടിപ്പിടിച്ചാൽ ഹസ്തദാനം സാധ്യമല്ല. മനസുതുറന്നു ചിന്തിച്ചാൽ, നിലവിലുള്ള ഭക്ഷണപുനഃക്രമീകരണത്തിലൂടെ ഒരു നവകേരളം സൃഷ്ടിക്കാനാവും. കേരളത്തെ കൂട്ടായ്മയുടെ ഒരു സാമ്രാജ്യമാക്കി മാറ്റാം. "മൃഗങ്ങൾ തിന്നുന്നു, മനുഷ്യർ ഭക്ഷിക്കുന്നു, ആത്മീയ മനുഷ്യർ ആവശ്യാനുസരണം ആഹരിക്കുന്നു’ എന്ന ചിന്തയിലും ഏറെ കഴന്പുണ്ട്. എല്ലാവരുടെയും മേശപ്പുറത്തു മിതമായ ഭക്ഷണം മാത്രം വയ്ക്കുക, അപ്പോൾ കേരളം നന്നാകും; മനുഷ്യരും നന്നാകും.
ഫ്രഞ്ചു ഗ്രന്ഥകാരനായ പോൾ ക്ലോഡൽ പറയുന്നു: ’നിങ്ങൾ ഭൂമിയോടു ചോദിക്കുക, അതു നിങ്ങൾക്ക് അപ്പവും പാനീയവും നൽകും.’ കേരളം ഇനിയും കാരുണ്യത്തിന്റെയും പരിഗണനയുടെയും സ്ഥലമായി മാറേണ്ട തുണ്ട്. പ്രളയക്കെടുതിയിൽപ്പെട്ട പതിനായിരങ്ങൾക്ക് അന്നമെത്തിച്ചുകൊടുത്ത് ഇതിന്റെ ബാലപാഠങ്ങൾ നാം പഠിച്ചുകഴിഞ്ഞു. എങ്കിലും മുതിർന്ന ക്ലാസുകളിലേക്കു കയറാൻ സാധിക്കാത്ത വിധത്തിൽ പലർക്കും മടിപിടിച്ചു കഴിഞ്ഞു. ലാഭം മാത്രം നോക്കുന്ന കച്ചവടമനസുകളുമായി നാം നടന്നുനീങ്ങരുത്. ഉള്ളത് മറ്റുള്ളവരുമായി എങ്ങനെ പങ്കുവയ്ക്കാം എന്ന മനോഭാവത്തോടെയാവണം നാം ജീവിക്കേണ്ട ത്.
ചാൾസ് പിയേറിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്: “ഭക്ഷണത്തിനു ദൈവികമായ ഒരു പരിവേഷമുണ്ട്. മൃഗീയമായി ഭക്ഷിക്കുന്നത് ഇത്തിൾക്കണ്ണികൾക്കു സമാനമായ ശൈലിയാണ്; വിവേകപൂർവം ഭക്ഷിക്കുകയും മിച്ചമുള്ളവ മറ്റുള്ളവർക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ളവരുടെ പെരുമാറ്റശൈലിയാണ്. പങ്കുവയ്ക്കാൻ മടിക്കുന്നതു ക്രൂരതയാണ്.’’ “ഭക്ഷണക്കൊതിയനാണെങ്കിൽ നീ നിയന്ത്രണം പാലിക്കുക’’ എന്നു സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറയുന്നു (23:2). സുപ്രസിദ്ധ ഗ്രന്ഥകാരനായ ചാൾസ് ലാംബ് പറയുന്നു: “ഞാൻ എന്റെ ഭക്ഷണക്രമത്തിൽ രഹസ്യസ്വഭാവം പാലിക്കുന്നില്ല. ഞാൻ ഭക്ഷണത്തോടു നിർവികാരനായ ഒരു വ്യക്തിയുമല്ല. ഭക്ഷണം വിഴുങ്ങുന്നതിനെ ഞാൻ വെറുക്കുന്നു. വേഗത്തിൽ വിഴുങ്ങുന്നവൻ ഭക്ഷണത്തിന്റെ രുചി അറിയുന്നില്ല. ഉയർന്ന തലങ്ങളിലുള്ള അവന്റെ അനുഭവരുചിയെക്കുറിച്ചും എനിക്കു സംശയമുണ്ട്.’’
കൂടുതൽ ഭക്ഷിക്കുന്നവർ മറ്റുള്ളവരുടേതാണു ഭക്ഷിക്കുന്നത്. ആവശ്യത്തിനുള്ളവ ദൈവം ഭൂമിയിൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, അത്യാർത്തി ശമിപ്പിക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല. ആരെങ്കിലും അത്യാഗ്രഹത്തോടും അത്യാർത്തിയോടുംകൂടി ഭക്ഷണമോ മറ്റെന്തെങ്കിലുമോ സ്വന്തമാക്കാൻ ശ്രമിച്ചാൽ മറ്റുള്ളവർക്കും ഭാവിയിലേക്കും കുറവുവരും. എല്ലാ ഇന്ത്യക്കാർക്കും ആവശ്യത്തിനു വസ്ത്രം ധരിക്കാനുള്ള സാഹചര്യമുണ്ടാകുന്പോഴേ മുഴുവൻ വസ്ത്രവും ധരിക്കൂ എന്നു തീരുമാനമെടുത്ത "അർധനഗ്നനായ ഫക്കീർ’ എന്നു വിശേഷിപ്പിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ നിലപാട് ഇവിടെ പ്രസക്തമാണ്.
മിതഭോജനത്തിൽ പുണ്യവും അമിതഭോജനത്തിൽ തിന്മയുമുണ്ട്. ഉപവാസത്തിനും നോന്പിനും ഭക്ഷണവർജനത്തിനുമൊക്കെ ആത്മീയ മേഖലകളിൽ വലിയ വിലയുണ്ട്. സത്യഗ്രഹം എന്ന സമരമുറ അനീതിക്കും തിന്മകൾക്കുമെതിരെയുള്ള ശക്തമായ ആയുധമായി ഇന്നും പ്രയോഗിക്കാറുണ്ട്. ലത്തീൻ ഗ്രന്ഥകാരനായ ക്വിന്തീലിയൻ പറയുന്നു: “ഞാൻ ഭക്ഷിക്കാൻ വേണ്ടിയല്ല ജീവിക്കുന്നത്, ജീവിക്കാൻവേണ്ടി ഭക്ഷിക്കുന്നു.’’ ഒരുവൻ തന്റെ വാൾകൊണ്ടു കൊലപ്പെടുത്തുന്നതിനെക്കാൾ അവന്റെ അത്യാർത്തിയും അമിതഭോജനവുംവഴി മറ്റുള്ളവരെ കൊലചെയ്യുന്നുണ്ട്. കാർലോ ഗോൾഡോനിയുടെ അഭിപ്രായത്തിൽ "അത്യാർത്തി ഒരിക്കലും ശമിക്കാത്ത തിന്മയാണ്. ഒരുവനു പ്രായമാകുന്തോറും അത്യാർത്തിയും കൂടിക്കൊണ്ടിരിക്കും’.
ആരംഭം മുതൽ വിലക്കപ്പെട്ട കനി ഭക്ഷിക്കാനുള്ള ആദിമാതാപിതാക്കളുടെ പ്രവണതയും മഹാപ്രളയത്തിനുശേഷം മദ്യപിക്കാനുള്ള നോഹയുടെ ആഗ്രഹവും ഏസാവിന്റെ കഠിനമായ വിശപ്പുമെല്ലാം ഭക്ഷണക്രമത്തിലൂടെ മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന സംവിധാനത്തിലേയ്ക്ക് എത്താനിടയായി. കൂടുതൽ ഭക്ഷിക്കുന്നവൻ ദ്രോഹിയും രോഗിയും ഭോഗിയും ആണെന്ന് ഭാരതസംസ്കാരത്തിൽ ഋഷിവര്യന്മാർ പഠിപ്പിക്കുന്നുണ്ട്.
വിഭവസമൃദ്ധമായ വിരുന്നും ദാരിദ്ര്യവും തമ്മിലുള്ള സംഘർഷം (ധനവാനും ലാസറും) സുവിശേഷത്തിന്റെ കാതലായ വസ്തുതയാണ്. ഇത്തരം സംഘർഷങ്ങൾ വഴിയാണു ഭൂമിയുടെയും മനുഷ്യരുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത്. സന്തുലിതാവസ്ഥ നഷ്ടപ്പെടുന്പോൾ ലാസർമാരുടെ സംഘം പെരുകുകയാണ്. ഭക്ഷണത്തിനുവേണ്ടി കാത്തുനിൽക്കുന്നവരുടെ നീണ്ട നിര കേരളത്തിൽ എല്ലായിടങ്ങളിലുമുണ്ട്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെടാതെ വിലപിച്ചുകഴിയുന്ന അനേകർ ദൂരദേശങ്ങളിൽ മാത്രമല്ല, നമ്മുടെ ചാരത്തുതന്നെയുണ്ട് എന്ന യാഥാർഥ്യബോധം നമുക്കുണ്ടാവണം.
ദൈവത്തിനുള്ള ബലിയർപ്പണത്തോടൊപ്പംതന്നെ വളരെ പ്രധാനപ്പെട്ടതാണു വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുന്നതെന്നു വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. സ്നേഹവിരുന്ന് (അഗാപെ) വിശുദ്ധ ഗ്രന്ഥത്തിലെ സുപ്രധാനമായ ഒരു ആശയമാണ്. സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന മനോഭാവമില്ലാതെയുള്ള ഏതു ഭക്തകൃത്യവും കപടനാട്യമാണ്. ’’ നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’’ എന്ന തിരുവചനം ഇവിടെ ശ്രദ്ധേയമാണ്. തന്മൂലം ആവശ്യക്കാരുടെ നേരെയുള്ള ഒരു വിശാലഹൃദയമനോഭാവം കാണിക്കുന്പോൾ നവകേരളസൃഷ്ടി നമുക്കെളുപ്പമാവും.
വലിയ പ്രളയക്കെടുതി കഴിഞ്ഞു ശേഷക്രിയകൾ ചെയ്യാൻ ആരുമില്ലാത്തതുപോലെയുള്ള ഒരു അവസ്ഥ ചിലയിടങ്ങളിലുണ്ട് എന്ന കാര്യം ഒട്ടുമിക്കവർക്കും അറിയാം. ആവശ്യക്കാരെ അവഗണിക്കുന്പോൾ ആത്മീയപ്രസ്ഥാനങ്ങളും മതങ്ങളും ചരമമടയുകയാണ്. ഒരു വ്യക്തിക്ക് അന്ധതയും വന്ധ്യതയും ബാധിക്കുന്നതുപോലെ നേതൃത്വത്തെയും ബാധിക്കും.
ഭക്ഷണക്രമത്തിൽ വളരെയധികം വഴിതെറ്റിപ്പോയ ഒരു സമൂഹമാണു മലയാളികൾ. ഭക്ഷണപുനഃക്രമീകരണത്തിലൂടെ വലിയ ഒരു മൂലധനം മിച്ചംവയ്ക്കാൻ സാധിക്കും. അത് ഈ കാലയളവിൽ സാധുജനസമുദ്ധാരണത്തിനായി നീക്കിവയ്ക്കാവുന്നതാണ്. സന്പത്ത് ഏറെയുള്ള കുടുംബങ്ങളിൽ ജനിച്ചവർക്കു ഭക്ഷണത്തെക്കുറിച്ചു കേൾക്കുന്നതും സംസാരിക്കുന്നതും മടുപ്പാണ്. കാരണം, അവർ ആവശ്യത്തിലേറെ ഭക്ഷിച്ചു കഴിഞ്ഞു.
ഭക്ഷണം മനുഷ്യാസ്തിത്വത്തിന് അത്യന്താപേക്ഷിതമാണ്. ആദ്യമനുഷ്യർ സസ്യാഹാരികളായിരുന്നു. ""ഭൂമുഖത്തു ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുൾക്കൊള്ളുന്ന പഴങ്ങൾ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാൻ നിങ്ങൾക്ക് ഭക്ഷണത്തിനായി തരുന്നു’’ (ഉല്പ. 1:29). എന്നാൽ, ഭൂമുഖത്ത് ഉണ്ടായ വലിയ ജലപ്രളയത്തിനുശേഷം ദൈവം മനുഷ്യർക്കു മാംസാഹാരവും അനുവദിക്കുന്നുണ്ട്. ""ചരിക്കുന്ന ജീവികളെല്ലാം നിങ്ങൾക്ക് ആഹാരമായിത്തീരും’’ (ഉല്പ. 9:3).
സമൂഹം ഇന്നു രണ്ടു വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുകയാണ്. ആദ്യത്തെ കൂട്ടർ വിശപ്പിനെക്കാൾ കൂടുതലായി ഭക്ഷ്യവിഭവങ്ങൾ ഉള്ളവരാണ്; രണ്ടാമത്തെ കൂട്ടർ കൂടുതൽ വിശപ്പുണ്ടെ ങ്കിലും, ആവശ്യത്തിനു ഭക്ഷ്യവിഭവങ്ങൾ ഇല്ലാത്തവരാണ്. "വിശക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കണം’ എന്ന പ്രവാചകശബ്ദം പലരും ഇന്നു കേൾക്കുന്നില്ല (ഏശയ്യ.58:7). തന്മൂലം ഭൂമുഖത്തു ലാസർമാരുടെ എണ്ണം പെരുകുകയാണ്.
ലബനീസ് ഗ്രന്ഥകാരനായ ഖലീൽ ജിബ്രാൻ പറയുന്നു: “നിങ്ങൾക്കുള്ളതിൽ പകുതി അപ്പം മറ്റൊരാളുടെതാണ്. അപ്രതീക്ഷിതമായി വരുന്ന ഒരു ആവശ്യക്കാരനുവേണ്ടി ഒരു കഷണം അപ്പം മാറ്റിവയ്ക്കുക.’’ അമിതഭോജനവും അത്യാർത്തിയും എല്ലാ തിന്മകളുടെയും മൂലകാരണമാണ്. മൃഗങ്ങൾപോലും അവർക്കാവശ്യത്തിനുള്ളതു മാത്രമാണു ഭക്ഷിക്കാറുള്ളത്. വിശപ്പില്ലാത്തപ്പോൾ മൃഗങ്ങൾ ഇര തേടുകയോ ഇരയെ ആക്രമിക്കുകയോ ചെയ്യാറില്ല.
ഭക്ഷണം കൂട്ടായ്മയും സന്തോഷവും വർധിപ്പിക്കും. സുവിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു ക്രിസ്തുരൂപം വിരുന്നുകളിൽ പങ്കെടുക്കുന്ന ക്രിസ്തുവാണ്. വിരുന്നുകളിൽ പങ്കെടുക്കുക മാത്രമല്ല, തന്നെത്തന്നെ മുറിച്ചുനൽകി സ്വയം വിരുന്നായി മാറിയ ജീവിതമാണു ക്രിസ്തുവിൽ നാം കാണുന്നത്. ഉല്പത്തി പുസ്തകം 18-ാം അധ്യായത്തിൽ അജ്ഞാതരായ മൂന്നുപേർക്കു സമൃദ്ധമായി വിരുന്നു നൽകുന്ന അബ്രാഹത്തെ എടുത്തുകാണിക്കുന്നു. ഏതൊരു ചടങ്ങും ആഘോഷവും നടത്തുന്പോഴും നാം ഭക്ഷണം നിർബന്ധമായും കരുതാറുണ്ട്. ദുഃഖത്തിന്റെ അപ്പം പങ്കിടുന്പോഴും കൂട്ടായ്മയിൽ നാം വളരുന്നുണ്ട്. മൃതസംസ്കാരശുശ്രൂഷകൾക്കു ശേഷമുള്ള ഭക്ഷണം ഇതാണു സൂചിപ്പിക്കുന്നത്.
‘ആനയെ മെരുക്കാം, എന്നാൽ ആമാശയത്തെ മെരുക്കാൻ എളുപ്പമല്ല’ എന്ന പഴമൊഴിക്ക് ഏറെ അർഥമുണ്ട്. മുഷ്ടി ചുരുട്ടിപ്പിടിച്ചാൽ ഹസ്തദാനം സാധ്യമല്ല. മനസുതുറന്നു ചിന്തിച്ചാൽ, നിലവിലുള്ള ഭക്ഷണപുനഃക്രമീകരണത്തിലൂടെ ഒരു നവകേരളം സൃഷ്ടിക്കാനാവും. കേരളത്തെ കൂട്ടായ്മയുടെ ഒരു സാമ്രാജ്യമാക്കി മാറ്റാം. "മൃഗങ്ങൾ തിന്നുന്നു, മനുഷ്യർ ഭക്ഷിക്കുന്നു, ആത്മീയ മനുഷ്യർ ആവശ്യാനുസരണം ആഹരിക്കുന്നു’ എന്ന ചിന്തയിലും ഏറെ കഴന്പുണ്ട്. എല്ലാവരുടെയും മേശപ്പുറത്തു മിതമായ ഭക്ഷണം മാത്രം വയ്ക്കുക, അപ്പോൾ കേരളം നന്നാകും; മനുഷ്യരും നന്നാകും.
ഫ്രഞ്ചു ഗ്രന്ഥകാരനായ പോൾ ക്ലോഡൽ പറയുന്നു: ’നിങ്ങൾ ഭൂമിയോടു ചോദിക്കുക, അതു നിങ്ങൾക്ക് അപ്പവും പാനീയവും നൽകും.’ കേരളം ഇനിയും കാരുണ്യത്തിന്റെയും പരിഗണനയുടെയും സ്ഥലമായി മാറേണ്ട തുണ്ട്. പ്രളയക്കെടുതിയിൽപ്പെട്ട പതിനായിരങ്ങൾക്ക് അന്നമെത്തിച്ചുകൊടുത്ത് ഇതിന്റെ ബാലപാഠങ്ങൾ നാം പഠിച്ചുകഴിഞ്ഞു. എങ്കിലും മുതിർന്ന ക്ലാസുകളിലേക്കു കയറാൻ സാധിക്കാത്ത വിധത്തിൽ പലർക്കും മടിപിടിച്ചു കഴിഞ്ഞു. ലാഭം മാത്രം നോക്കുന്ന കച്ചവടമനസുകളുമായി നാം നടന്നുനീങ്ങരുത്. ഉള്ളത് മറ്റുള്ളവരുമായി എങ്ങനെ പങ്കുവയ്ക്കാം എന്ന മനോഭാവത്തോടെയാവണം നാം ജീവിക്കേണ്ട ത്.
ചാൾസ് പിയേറിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്: “ഭക്ഷണത്തിനു ദൈവികമായ ഒരു പരിവേഷമുണ്ട്. മൃഗീയമായി ഭക്ഷിക്കുന്നത് ഇത്തിൾക്കണ്ണികൾക്കു സമാനമായ ശൈലിയാണ്; വിവേകപൂർവം ഭക്ഷിക്കുകയും മിച്ചമുള്ളവ മറ്റുള്ളവർക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ളവരുടെ പെരുമാറ്റശൈലിയാണ്. പങ്കുവയ്ക്കാൻ മടിക്കുന്നതു ക്രൂരതയാണ്.’’ “ഭക്ഷണക്കൊതിയനാണെങ്കിൽ നീ നിയന്ത്രണം പാലിക്കുക’’ എന്നു സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറയുന്നു (23:2). സുപ്രസിദ്ധ ഗ്രന്ഥകാരനായ ചാൾസ് ലാംബ് പറയുന്നു: “ഞാൻ എന്റെ ഭക്ഷണക്രമത്തിൽ രഹസ്യസ്വഭാവം പാലിക്കുന്നില്ല. ഞാൻ ഭക്ഷണത്തോടു നിർവികാരനായ ഒരു വ്യക്തിയുമല്ല. ഭക്ഷണം വിഴുങ്ങുന്നതിനെ ഞാൻ വെറുക്കുന്നു. വേഗത്തിൽ വിഴുങ്ങുന്നവൻ ഭക്ഷണത്തിന്റെ രുചി അറിയുന്നില്ല. ഉയർന്ന തലങ്ങളിലുള്ള അവന്റെ അനുഭവരുചിയെക്കുറിച്ചും എനിക്കു സംശയമുണ്ട്.’’
കൂടുതൽ ഭക്ഷിക്കുന്നവർ മറ്റുള്ളവരുടേതാണു ഭക്ഷിക്കുന്നത്. ആവശ്യത്തിനുള്ളവ ദൈവം ഭൂമിയിൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, അത്യാർത്തി ശമിപ്പിക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല. ആരെങ്കിലും അത്യാഗ്രഹത്തോടും അത്യാർത്തിയോടുംകൂടി ഭക്ഷണമോ മറ്റെന്തെങ്കിലുമോ സ്വന്തമാക്കാൻ ശ്രമിച്ചാൽ മറ്റുള്ളവർക്കും ഭാവിയിലേക്കും കുറവുവരും. എല്ലാ ഇന്ത്യക്കാർക്കും ആവശ്യത്തിനു വസ്ത്രം ധരിക്കാനുള്ള സാഹചര്യമുണ്ടാകുന്പോഴേ മുഴുവൻ വസ്ത്രവും ധരിക്കൂ എന്നു തീരുമാനമെടുത്ത "അർധനഗ്നനായ ഫക്കീർ’ എന്നു വിശേഷിപ്പിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ നിലപാട് ഇവിടെ പ്രസക്തമാണ്.
മിതഭോജനത്തിൽ പുണ്യവും അമിതഭോജനത്തിൽ തിന്മയുമുണ്ട്. ഉപവാസത്തിനും നോന്പിനും ഭക്ഷണവർജനത്തിനുമൊക്കെ ആത്മീയ മേഖലകളിൽ വലിയ വിലയുണ്ട്. സത്യഗ്രഹം എന്ന സമരമുറ അനീതിക്കും തിന്മകൾക്കുമെതിരെയുള്ള ശക്തമായ ആയുധമായി ഇന്നും പ്രയോഗിക്കാറുണ്ട്. ലത്തീൻ ഗ്രന്ഥകാരനായ ക്വിന്തീലിയൻ പറയുന്നു: “ഞാൻ ഭക്ഷിക്കാൻ വേണ്ടിയല്ല ജീവിക്കുന്നത്, ജീവിക്കാൻവേണ്ടി ഭക്ഷിക്കുന്നു.’’ ഒരുവൻ തന്റെ വാൾകൊണ്ടു കൊലപ്പെടുത്തുന്നതിനെക്കാൾ അവന്റെ അത്യാർത്തിയും അമിതഭോജനവുംവഴി മറ്റുള്ളവരെ കൊലചെയ്യുന്നുണ്ട്. കാർലോ ഗോൾഡോനിയുടെ അഭിപ്രായത്തിൽ "അത്യാർത്തി ഒരിക്കലും ശമിക്കാത്ത തിന്മയാണ്. ഒരുവനു പ്രായമാകുന്തോറും അത്യാർത്തിയും കൂടിക്കൊണ്ടിരിക്കും’.
ആരംഭം മുതൽ വിലക്കപ്പെട്ട കനി ഭക്ഷിക്കാനുള്ള ആദിമാതാപിതാക്കളുടെ പ്രവണതയും മഹാപ്രളയത്തിനുശേഷം മദ്യപിക്കാനുള്ള നോഹയുടെ ആഗ്രഹവും ഏസാവിന്റെ കഠിനമായ വിശപ്പുമെല്ലാം ഭക്ഷണക്രമത്തിലൂടെ മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന സംവിധാനത്തിലേയ്ക്ക് എത്താനിടയായി. കൂടുതൽ ഭക്ഷിക്കുന്നവൻ ദ്രോഹിയും രോഗിയും ഭോഗിയും ആണെന്ന് ഭാരതസംസ്കാരത്തിൽ ഋഷിവര്യന്മാർ പഠിപ്പിക്കുന്നുണ്ട്.
വിഭവസമൃദ്ധമായ വിരുന്നും ദാരിദ്ര്യവും തമ്മിലുള്ള സംഘർഷം (ധനവാനും ലാസറും) സുവിശേഷത്തിന്റെ കാതലായ വസ്തുതയാണ്. ഇത്തരം സംഘർഷങ്ങൾ വഴിയാണു ഭൂമിയുടെയും മനുഷ്യരുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത്. സന്തുലിതാവസ്ഥ നഷ്ടപ്പെടുന്പോൾ ലാസർമാരുടെ സംഘം പെരുകുകയാണ്. ഭക്ഷണത്തിനുവേണ്ടി കാത്തുനിൽക്കുന്നവരുടെ നീണ്ട നിര കേരളത്തിൽ എല്ലായിടങ്ങളിലുമുണ്ട്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെടാതെ വിലപിച്ചുകഴിയുന്ന അനേകർ ദൂരദേശങ്ങളിൽ മാത്രമല്ല, നമ്മുടെ ചാരത്തുതന്നെയുണ്ട് എന്ന യാഥാർഥ്യബോധം നമുക്കുണ്ടാവണം.
ദൈവത്തിനുള്ള ബലിയർപ്പണത്തോടൊപ്പംതന്നെ വളരെ പ്രധാനപ്പെട്ടതാണു വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുന്നതെന്നു വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. സ്നേഹവിരുന്ന് (അഗാപെ) വിശുദ്ധ ഗ്രന്ഥത്തിലെ സുപ്രധാനമായ ഒരു ആശയമാണ്. സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന മനോഭാവമില്ലാതെയുള്ള ഏതു ഭക്തകൃത്യവും കപടനാട്യമാണ്. ’’ നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’’ എന്ന തിരുവചനം ഇവിടെ ശ്രദ്ധേയമാണ്. തന്മൂലം ആവശ്യക്കാരുടെ നേരെയുള്ള ഒരു വിശാലഹൃദയമനോഭാവം കാണിക്കുന്പോൾ നവകേരളസൃഷ്ടി നമുക്കെളുപ്പമാവും.