ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
1994-ൽ തുടങ്ങിയ പ്രോസിക്യൂഷൻ നടപടിക്കെതിരേ നടത്തിയ സുദീർഘ പോരാട്ടത്തിനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ നന്പി നാരായണനു നീതി കിട്ടി. എന്നാൽ, ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്ന, മുൻ സുപ്രീംകോടതി ജഡ്ജി ഡി.കെ. ജെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ വിധി ഉണ്ടാകുക.
നന്പി നാരായണന്റെ ദുരവസ്ഥയെപ്പറ്റി ധാരാളം എഴുതപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയർ നശിക്കുകയും അഭിമാനത്തിനു ക്ഷതമേൽക്കുകയും കുടുംബം ദുരിതത്തിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തീർച്ചയായും അദ്ദേഹത്തിനും കുടുംബത്തിനും ആശ്വാസമേകുന്നതാണ്. നഷ്ടപരിഹാരത്തിനുവേണ്ടിയല്ല താൻ പോരാടിയതെന്നാണു വിധി കേട്ടശേഷം അദ്ദേഹം പറഞ്ഞത്. തന്നെ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആ ഉദ്യോഗസ്ഥർക്കു തെറ്റിയെന്നു കോടതി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നാണു താൻ ആവശ്യപ്പെട്ടതെങ്കിലും കോടതി പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജുഡീഷറിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണു നന്പി നാരായണനും കുടുംബത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച സുപ്രീംകോടതി വിധി. വേണ്ടത്ര തെളിവുകളില്ലാതെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമോ എന്നു തീരുമാനിക്കാൻ ഒരു കമ്മിറ്റിയെ കോടതി നിയോഗിച്ചതു പുതുമയുള്ള നീക്കമാണ്. ചാരക്കേസ് അവസാനിപ്പിക്കാൻ ശിപാർശ ചെയ്ത സിബിഐ കേസിൽ തെളിവില്ലെന്നും കേരള പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിബിഐ നിർദേശിച്ചതുപോലെ കേരളത്തിലെ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാനത്ത് അധികാരത്തിലിരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ തയാറായില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാണു സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്.
ചാരക്കേസിൽ വേണ്ടത്ര തെളിവുകളില്ലാതെ ശാസ്ത്രജ്ഞർക്കെതിരേ നടപടിയെടുത്തത് എന്തിനാണെന്നറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെമേൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നോ, രാഷ്ട്രീയ മേധാവികളെ പ്രീതിപ്പെടുത്താനാണോ അവർ പ്രവർത്തിച്ചത് എന്നൊന്നും അറിയില്ല. ജെയിൻ കമ്മിറ്റിയുടെ അന്വേഷണം ഉദ്യോഗസ്ഥർക്കു തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും കമ്മിറ്റി റിപ്പോർട്ട് കൂടുതൽ കാര്യങ്ങളിലേക്കു വെളിച്ചംവീശുകയും ചെയ്യും. ഏതായാലും ഇനി മുതൽ പോലീസ് ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പ്രവർത്തിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും അപമാനിക്കുകയും അവരുടെ കരിയർ നശിപ്പിക്കുകയും കുടുംബാംഗങ്ങളെ സമൂഹമധ്യത്തിൽ അവഹേളിതരാക്കുകയും ചെയ്യുന്നതിനു മുന്പ് രണ്ടുവട്ടം ആലോചിക്കും. രാഷ്ട്രീയ സമ്മർദങ്ങളും മേലധികാരികളും സമ്മർദങ്ങളും ഉണ്ടായാലും നിരപരാധികൾക്കെതിരേ റിപ്പോർട്ട് എഴുതുന്നതിനു മുന്പ് അന്വേഷകർ ഇനി പലവട്ടം ചിന്തിക്കും.
രാഷ്ട്രീയ ഗൂഢാലോചന
ഈ കേസിനു മറ്റൊരു പ്രധാനവശം കൂടിയുണ്ട്. ചാരപ്രവർത്തനം കൊണ്ടല്ല അതാരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവായ കെ. കരുണാകരനെ കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കവും അതിനു പിന്നിലുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ നിര്യാണത്തിനുശേഷം സംസ്ഥാന കോൺഗ്രസിലെ കരുണാകര വിരുദ്ധ വിഭാഗമാണ് അത് ആരംഭിച്ചത്. മുസ്ലിം ലീഗ് നേതാക്കളും കേരള കോൺഗ്രസിലെ ഒരു വിഭാഗവും അതിനെ പിന്തുണയ്ക്കുകയും കോൺഗ്രസ് ഹൈക്കമാൻഡ് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ കരുണാകരൻ അഹോരാത്രം പണിയെടുത്തെങ്കിലും ഒന്നോരണ്ടോ വർഷത്തിനുശേഷം അവർ തമ്മിൽ തെറ്റി. യുഡിഎഫിലെ കരുണാകര വിരുദ്ധ വിഭാഗം ഈ സ്ഥിതിവിശേഷം മുതലെടുക്കുകയും മുതിർന്ന നേതാവിനെ അടിക്കാൻ ഏതു വടിയും ഉപയോഗിക്കാമെന്നു കാണിച്ചുകൊടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികൂടിയായ കെ. കരുണാകരനെ "ചാരൻ’ എന്നു പരസ്യമായി വിളിക്കാൻ പോലും യുഡിഎഫിലെ കരുണാകര വിരുദ്ധ വിഭാഗം മടിച്ചില്ല. രണ്ടു മാലദ്വീപ് സ്ത്രീകൾ ഉൾപ്പെട്ട ചാരക്കേസുമായ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട, അദ്ദേഹത്തിനു താത്പര്യമുള്ള ചില പോലീസ് ഉദ്യോഗസ്ഥരെ കരുണാകരൻ സംരക്ഷിക്കുന്നു എന്ന് ആരോപണമുയർന്നു. എന്നാൽ, പിന്നീടു സിബിഐ കേസ് അന്വേഷിച്ചപ്പോൾ ഇതൊന്നും തെളിയിക്കപ്പെട്ടില്ല.
കരുത്തനെന്നും ധീരനെന്നും അറിയപ്പെട്ടിരുന്ന കരുണാകരനു പക്ഷേ, ചാരക്കേസ് തന്നെ ചുറ്റിവരിഞ്ഞപ്പോൾ പിടിച്ചുനിൽക്കാനായില്ല. അങ്ങനെയാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അദ്ദേഹത്തിന്റെ വിശ്വസ്തനൊന്നുമായിരുന്നില്ല ഞാൻ. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ നയങ്ങളെ വിമർശിച്ചിട്ടുമുണ്ട്. ഒരു തകർന്ന മനുഷ്യനായിരുന്നു അദ്ദേഹം അക്കാലത്ത്. കേരളത്തിൽ രാഷ്ട്രീയതന്ത്രങ്ങളിൽ തന്നെ ആരെങ്കിലും കടത്തിവെട്ടുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിക്കാണില്ല.
സിബിഐ കേസ് അവസാനിപ്പിക്കുകയും എല്ലാവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തശേഷം ഒരിക്കൽ ഡൽഹിയിൽ വച്ചു കരുണാകരനെ ഞാൻ കണ്ടിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയും കണ്ണിറുക്കലും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ദുഃഖിതനായിരുന്നു. ഒരു സ്വാതന്ത്ര്യസമര സേനാനിയെ ചാരൻ എന്നു വിളിക്കത്തക്കവിധം തന്റെ മന്ത്രിസഭാ സഹപ്രവർത്തകർ വൃത്തികെട്ടവരാകുമെന്നും താൻ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ ദിവസങ്ങളിൽ അദ്ദേഹം അന്പേ തകർന്നുപോയിരുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും പങ്കാളികളായപ്പോഴാണു താൻ ഏറ്റവും ഞെട്ടിയതും ദുഃഖിച്ചതുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിസ്ഥാനം കൊടുത്ത് കരുണാകനെ സാന്ത്വനിപ്പിച്ചു. പിന്നീടു സിബിഐ റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുറ്റാരോപിതർ മിക്കവർക്കും പഴയ സ്ഥാനങ്ങൾ തിരിച്ചുകിട്ടി. താനൊഴികെ എല്ലാവർക്കും പഴയ സ്ഥാനങ്ങൾ തിരിച്ചുകിട്ടിയെന്നു കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നോടു പറഞ്ഞു. ന്യൂഡൽഹിയിൽ ഏതു സ്ഥാനം കിട്ടിയാലും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമാണു കരുണാകരൻ ആഗ്രഹിച്ചത്.
അതെന്തുമാകട്ടെ, രാഷ്ട്രീയക്കാർ കളിക്കുന്ന അധികാരക്കളിയിലെ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ കേസാണിത്. തന്റെ ദീർഘകാല രാഷ്ട്രീയ കരിയറിൽ കരുണാകരനും ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുണ്ടാവാം. തന്റെ രാഷ്ട്രീയ വൈദഗ്ധ്യവും നീക്കങ്ങളിലെ കൗശലവും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നെങ്കിൽപോലും ഒരു ചാരനെന്ന് ആരോപണം വന്നപ്പോൾ ധീരനെന്ന് അറിയപ്പെട്ട ലീഡർക്കുപോലും പിടിച്ചുനിൽക്കാനായില്ല. യുദ്ധത്തിലും പ്രണയത്തിലും എന്നപോലെ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരത്തിലും എല്ലാത്തിനും നീതീകരണമുണ്ടാകാം.
1994-ൽ തുടങ്ങിയ പ്രോസിക്യൂഷൻ നടപടിക്കെതിരേ നടത്തിയ സുദീർഘ പോരാട്ടത്തിനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ നന്പി നാരായണനു നീതി കിട്ടി. എന്നാൽ, ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്ന, മുൻ സുപ്രീംകോടതി ജഡ്ജി ഡി.കെ. ജെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ വിധി ഉണ്ടാകുക.
നന്പി നാരായണന്റെ ദുരവസ്ഥയെപ്പറ്റി ധാരാളം എഴുതപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയർ നശിക്കുകയും അഭിമാനത്തിനു ക്ഷതമേൽക്കുകയും കുടുംബം ദുരിതത്തിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തീർച്ചയായും അദ്ദേഹത്തിനും കുടുംബത്തിനും ആശ്വാസമേകുന്നതാണ്. നഷ്ടപരിഹാരത്തിനുവേണ്ടിയല്ല താൻ പോരാടിയതെന്നാണു വിധി കേട്ടശേഷം അദ്ദേഹം പറഞ്ഞത്. തന്നെ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആ ഉദ്യോഗസ്ഥർക്കു തെറ്റിയെന്നു കോടതി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നാണു താൻ ആവശ്യപ്പെട്ടതെങ്കിലും കോടതി പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജുഡീഷറിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണു നന്പി നാരായണനും കുടുംബത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച സുപ്രീംകോടതി വിധി. വേണ്ടത്ര തെളിവുകളില്ലാതെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമോ എന്നു തീരുമാനിക്കാൻ ഒരു കമ്മിറ്റിയെ കോടതി നിയോഗിച്ചതു പുതുമയുള്ള നീക്കമാണ്. ചാരക്കേസ് അവസാനിപ്പിക്കാൻ ശിപാർശ ചെയ്ത സിബിഐ കേസിൽ തെളിവില്ലെന്നും കേരള പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിബിഐ നിർദേശിച്ചതുപോലെ കേരളത്തിലെ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാനത്ത് അധികാരത്തിലിരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ തയാറായില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാണു സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്.
ചാരക്കേസിൽ വേണ്ടത്ര തെളിവുകളില്ലാതെ ശാസ്ത്രജ്ഞർക്കെതിരേ നടപടിയെടുത്തത് എന്തിനാണെന്നറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെമേൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നോ, രാഷ്ട്രീയ മേധാവികളെ പ്രീതിപ്പെടുത്താനാണോ അവർ പ്രവർത്തിച്ചത് എന്നൊന്നും അറിയില്ല. ജെയിൻ കമ്മിറ്റിയുടെ അന്വേഷണം ഉദ്യോഗസ്ഥർക്കു തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും കമ്മിറ്റി റിപ്പോർട്ട് കൂടുതൽ കാര്യങ്ങളിലേക്കു വെളിച്ചംവീശുകയും ചെയ്യും. ഏതായാലും ഇനി മുതൽ പോലീസ് ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പ്രവർത്തിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും അപമാനിക്കുകയും അവരുടെ കരിയർ നശിപ്പിക്കുകയും കുടുംബാംഗങ്ങളെ സമൂഹമധ്യത്തിൽ അവഹേളിതരാക്കുകയും ചെയ്യുന്നതിനു മുന്പ് രണ്ടുവട്ടം ആലോചിക്കും. രാഷ്ട്രീയ സമ്മർദങ്ങളും മേലധികാരികളും സമ്മർദങ്ങളും ഉണ്ടായാലും നിരപരാധികൾക്കെതിരേ റിപ്പോർട്ട് എഴുതുന്നതിനു മുന്പ് അന്വേഷകർ ഇനി പലവട്ടം ചിന്തിക്കും.
രാഷ്ട്രീയ ഗൂഢാലോചന
ഈ കേസിനു മറ്റൊരു പ്രധാനവശം കൂടിയുണ്ട്. ചാരപ്രവർത്തനം കൊണ്ടല്ല അതാരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവായ കെ. കരുണാകരനെ കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കവും അതിനു പിന്നിലുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ നിര്യാണത്തിനുശേഷം സംസ്ഥാന കോൺഗ്രസിലെ കരുണാകര വിരുദ്ധ വിഭാഗമാണ് അത് ആരംഭിച്ചത്. മുസ്ലിം ലീഗ് നേതാക്കളും കേരള കോൺഗ്രസിലെ ഒരു വിഭാഗവും അതിനെ പിന്തുണയ്ക്കുകയും കോൺഗ്രസ് ഹൈക്കമാൻഡ് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ കരുണാകരൻ അഹോരാത്രം പണിയെടുത്തെങ്കിലും ഒന്നോരണ്ടോ വർഷത്തിനുശേഷം അവർ തമ്മിൽ തെറ്റി. യുഡിഎഫിലെ കരുണാകര വിരുദ്ധ വിഭാഗം ഈ സ്ഥിതിവിശേഷം മുതലെടുക്കുകയും മുതിർന്ന നേതാവിനെ അടിക്കാൻ ഏതു വടിയും ഉപയോഗിക്കാമെന്നു കാണിച്ചുകൊടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികൂടിയായ കെ. കരുണാകരനെ "ചാരൻ’ എന്നു പരസ്യമായി വിളിക്കാൻ പോലും യുഡിഎഫിലെ കരുണാകര വിരുദ്ധ വിഭാഗം മടിച്ചില്ല. രണ്ടു മാലദ്വീപ് സ്ത്രീകൾ ഉൾപ്പെട്ട ചാരക്കേസുമായ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട, അദ്ദേഹത്തിനു താത്പര്യമുള്ള ചില പോലീസ് ഉദ്യോഗസ്ഥരെ കരുണാകരൻ സംരക്ഷിക്കുന്നു എന്ന് ആരോപണമുയർന്നു. എന്നാൽ, പിന്നീടു സിബിഐ കേസ് അന്വേഷിച്ചപ്പോൾ ഇതൊന്നും തെളിയിക്കപ്പെട്ടില്ല.
കരുത്തനെന്നും ധീരനെന്നും അറിയപ്പെട്ടിരുന്ന കരുണാകരനു പക്ഷേ, ചാരക്കേസ് തന്നെ ചുറ്റിവരിഞ്ഞപ്പോൾ പിടിച്ചുനിൽക്കാനായില്ല. അങ്ങനെയാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അദ്ദേഹത്തിന്റെ വിശ്വസ്തനൊന്നുമായിരുന്നില്ല ഞാൻ. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ നയങ്ങളെ വിമർശിച്ചിട്ടുമുണ്ട്. ഒരു തകർന്ന മനുഷ്യനായിരുന്നു അദ്ദേഹം അക്കാലത്ത്. കേരളത്തിൽ രാഷ്ട്രീയതന്ത്രങ്ങളിൽ തന്നെ ആരെങ്കിലും കടത്തിവെട്ടുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിക്കാണില്ല.
സിബിഐ കേസ് അവസാനിപ്പിക്കുകയും എല്ലാവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തശേഷം ഒരിക്കൽ ഡൽഹിയിൽ വച്ചു കരുണാകരനെ ഞാൻ കണ്ടിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയും കണ്ണിറുക്കലും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ദുഃഖിതനായിരുന്നു. ഒരു സ്വാതന്ത്ര്യസമര സേനാനിയെ ചാരൻ എന്നു വിളിക്കത്തക്കവിധം തന്റെ മന്ത്രിസഭാ സഹപ്രവർത്തകർ വൃത്തികെട്ടവരാകുമെന്നും താൻ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ ദിവസങ്ങളിൽ അദ്ദേഹം അന്പേ തകർന്നുപോയിരുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും പങ്കാളികളായപ്പോഴാണു താൻ ഏറ്റവും ഞെട്ടിയതും ദുഃഖിച്ചതുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിസ്ഥാനം കൊടുത്ത് കരുണാകനെ സാന്ത്വനിപ്പിച്ചു. പിന്നീടു സിബിഐ റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുറ്റാരോപിതർ മിക്കവർക്കും പഴയ സ്ഥാനങ്ങൾ തിരിച്ചുകിട്ടി. താനൊഴികെ എല്ലാവർക്കും പഴയ സ്ഥാനങ്ങൾ തിരിച്ചുകിട്ടിയെന്നു കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നോടു പറഞ്ഞു. ന്യൂഡൽഹിയിൽ ഏതു സ്ഥാനം കിട്ടിയാലും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമാണു കരുണാകരൻ ആഗ്രഹിച്ചത്.
അതെന്തുമാകട്ടെ, രാഷ്ട്രീയക്കാർ കളിക്കുന്ന അധികാരക്കളിയിലെ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ കേസാണിത്. തന്റെ ദീർഘകാല രാഷ്ട്രീയ കരിയറിൽ കരുണാകരനും ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുണ്ടാവാം. തന്റെ രാഷ്ട്രീയ വൈദഗ്ധ്യവും നീക്കങ്ങളിലെ കൗശലവും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നെങ്കിൽപോലും ഒരു ചാരനെന്ന് ആരോപണം വന്നപ്പോൾ ധീരനെന്ന് അറിയപ്പെട്ട ലീഡർക്കുപോലും പിടിച്ചുനിൽക്കാനായില്ല. യുദ്ധത്തിലും പ്രണയത്തിലും എന്നപോലെ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരത്തിലും എല്ലാത്തിനും നീതീകരണമുണ്ടാകാം.