ഫ്ളോറിഡ: സ്കൂൾ വിദ്യാർഥിനിയും വളർത്തുമകളുമായ ഒൻപതു വയസുകാരിയുടെ പുറത്തു കയറിയിരുന്നു ഞെരിച്ചു കൊന്ന കേസിൽ ബന്ധുവായ വെറോനിക്ക ഗ്രീൻ പോസിക്കു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുട്ടിയെ ശിക്ഷിക്കുന്നതിനായി 350 പൗണ്ട് തൂക്കമുള്ള വെറോനിക്ക കുട്ടിയെ സോഫയിൽ കിടത്തിയ ശേഷം പുറത്തു കയറി ഞെരിക്കുകയായിരുന്ന. കുട്ടിയുടെ ബന്ധു കൂടിയാണ് വെറോനിക്ക.
2017ൽ ആയിരുന്നു സംഭവം. മാർച്ച് 15നാണ് കോടതി ഇവർ കുറ്റക്കാരിയാണെന്നു വിധിച്ചത്. കുട്ടിയുടെ ശരീരത്തിൽ അഞ്ചു മിനിറ്റ് കയറിയിരുന്നതിനെ തുടർന്നു ശ്വാസം കിട്ടാതെയാണു കുട്ടി മരിച്ചത്. കുട്ടിയുടെ നിലവിളിയും ചലനവും അവസാനിക്കുന്നതുവരെ ഇവർ കുട്ടിയുടെ പുറത്തു കയറിയിരിക്കുകയായിരുന്നു.
ഈ കേസിൽ കുട്ടിയുടെ വളർത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തും ഗ്രേയ്സ് സ്മിത്തും കുറ്റക്കാരാണെന്നു കണ്ടെത്തി ജയിംസിനു പത്തു വർഷം ശിക്ഷ നേരത്തെ നൽകിയിരുന്നു. വളർത്തു മാതാപിതാക്കളും കുട്ടിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു എന്നും ജൂറി കണ്ടെത്തി. കുട്ടിയുടെ ചലനം നിലച്ചയുടനെ വെറോനിക്ക 911 വിളിച്ചു കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
2017ൽ ആയിരുന്നു സംഭവം. മാർച്ച് 15നാണ് കോടതി ഇവർ കുറ്റക്കാരിയാണെന്നു വിധിച്ചത്. കുട്ടിയുടെ ശരീരത്തിൽ അഞ്ചു മിനിറ്റ് കയറിയിരുന്നതിനെ തുടർന്നു ശ്വാസം കിട്ടാതെയാണു കുട്ടി മരിച്ചത്. കുട്ടിയുടെ നിലവിളിയും ചലനവും അവസാനിക്കുന്നതുവരെ ഇവർ കുട്ടിയുടെ പുറത്തു കയറിയിരിക്കുകയായിരുന്നു.
ഈ കേസിൽ കുട്ടിയുടെ വളർത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തും ഗ്രേയ്സ് സ്മിത്തും കുറ്റക്കാരാണെന്നു കണ്ടെത്തി ജയിംസിനു പത്തു വർഷം ശിക്ഷ നേരത്തെ നൽകിയിരുന്നു. വളർത്തു മാതാപിതാക്കളും കുട്ടിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു എന്നും ജൂറി കണ്ടെത്തി. കുട്ടിയുടെ ചലനം നിലച്ചയുടനെ വെറോനിക്ക 911 വിളിച്ചു കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ