ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള മത്സരം സെമിഫൈനലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം നിയമസഭകളിലേക്കു നവംബറിൽ തെരഞ്ഞെടുപ്പു നടക്കാനാണു സാധ്യത. നിർണായക രാഷ്ട്രീയപ്പോരിനു രണ്ടു മാസം മാത്രമാണ് ഇനി ബാക്കി. പഞ്ചസഭകളിലെ ഫലം ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലക ആകുമെന്നതിൽ സംശയിക്കാനില്ല. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭാഷയിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ട്രെയിലറാകും ഇത്.
മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി ഭരണ സംസ്ഥാനങ്ങളാണ്. തെലുങ്കാന ആകട്ടെ, ബിജെപിയുമായി രഹസ്യ ബാന്ധവമുള്ള ടിആർഎസിന്റെ ഭരണത്തിലും. മിസോറം മാത്രമാണു കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. ആസാം, മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം പിടിച്ച ബിജെപിക്കു മിസോറമിലും സ്വപ്നങ്ങളേറെ. ബിജെപിക്കും നരേന്ദ്ര മോദിക്കും പ്രസ്റ്റീജ് മത്സരമാണ് അഞ്ചു സംസ്ഥാനങ്ങളിലേതും. പ്രസ്റ്റീജിനേക്കാളേറെ കേന്ദ്രഭരണം നിലനിർത്തുന്നതിൽ അതീവ നിർണായകമാകും ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ നിലപാടുകൾ.
ഭരണം പിടിക്കുന്ന മാജിക്
വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എങ്ങനെ ഭരണം പിടിക്കാമെന്നു മോദിയും അമിത് ഷായും കാണിച്ചുതന്നിട്ടുണ്ട്. മേഘാലയയിലും ഫലത്തിൽ ബിജെപിക്കു ഭരണത്തിൽ കാര്യമായ സ്വാധീനമുണ്ട്. അറുപതംഗ സഭയിൽ 21 സീറ്റിൽ ജയിച്ച കോണ്‍ഗ്രസിനെ നോക്കിയിരുത്തി രണ്ട് എംഎൽഎ മാത്രമുള്ള ബിജെപി ഭരണം പിടിച്ച മാജിക് രാജ്യം കണ്ടതാണ്. കോണ്‍ഗ്രസിനു പിന്നിലായി 19 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍റാഡ് സാംഗ്മയുടെ എൻപിപിയുമായി ചേർന്ന് മേഘാലയയിൽ സർക്കാർ ഉണ്ടാക്കിയതു നോക്കിനിൽക്കാനേ കോണ്‍ഗ്രസിനു കഴിഞ്ഞുള്ളൂ. മുന്‍പ് ഗോവയിലും ന്യൂനപക്ഷമായ ബിജെപി കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി ഭരണം പിടിച്ച ചരിത്രവും മറക്കാറായിട്ടില്ല.
ഹിന്ദി മേഖലയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങളാകും ഫലത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സൂചന. ബിജെപിയുടെയും മറ്റു സംഘപരിവാർ സംഘടനകളുടെയും വിളനിലമാണു മൂന്നു സംസ്ഥാനങ്ങളും; ഹിന്ദുത്വ പരീക്ഷണശാലകളിലെ വിജയപാത കണ്ട സംസ്ഥാനങ്ങൾ. അയോധ്യാ പ്രശ്നം ഉയർത്തി ബിജെപി ഭരണം പിടിച്ച യുപിയിൽ പോലും മധ്യപ്രദേശിലേതുപോലെ തുടർച്ചയായ ഭരണം ഉണ്ടായില്ല. പിന്നീട് മോദി മാജിക്കോടെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് യുപിയിൽ വലിയ തോതിൽ തിരിച്ചുവരാനായത്.
കൂടുതൽ വിയർപ്പൊഴുക്കി ഷാ
സെമിഫൈനലാകുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വിജയം ഉറപ്പിക്കാൻ ഇത്തവണ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ജയ്പൂരിൽ തുറന്നുപറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മധ്യപ്രദേശിൽ നൽകിയ സൂചനകളും മറ്റൊന്നല്ല. ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ബിജെപി ദേശീയ നിർവാഹകസമിതി യോഗവും വെല്ലുവിളിയെ ആശങ്കയോടെയാണു വിലയിരുത്തിയത്.
ഹിന്ദി ബെൽറ്റിലെ മൂന്നു ബിജെപി ഭരണ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മേൽക്കൈ നേടുന്നതായാണ് ഇതുവരെയുള്ള സർവേ ഫലങ്ങൾ നൽകുന്ന സൂചന. എബിപി- സി വോട്ടർ സർവേയിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപിയെ ജനം പുറംതള്ളുമെന്നാണു പ്രചചനം. മൂന്നിടത്തും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്നും സർവേ പറയുന്നു. 2013ലെ തെരഞ്ഞെടുപ്പുഫലത്തിന്റെ നേർവിപരീതമാകും സംഭവിക്കുകയെന്ന ഈ സർവേ ഫലം മോദി-ഷാ കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തും.
തുടർച്ചയായി മൂന്നു തവണയായി ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശിൽ ഇത്തവണ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപിക്കും ബാലികേറാമലയാകുമെന്നതിൽ നേതൃത്വത്തിനും സംശയമില്ല. രാജസ്ഥാനിലെ വസുന്ധര രാജെ സർക്കാരും ഛത്തീസ്ഗഡിലെ രമണ്‍ സിംഗ് സർക്കാരും ജനങ്ങളിൽനിന്ന് അകന്നുവെന്ന് ബിജെപിക്കാർക്കു തന്നെ പരാതികളാണ്. ഭരണവിരുദ്ധ വികാരത്തോടൊപ്പം സംസ്ഥാനങ്ങളിലെ അഴിമതി ആരോപണങ്ങളും കേന്ദ്രത്തിന്റെ വക പെട്രോൾ വിലക്കയറ്റവും റഫാൽ, വിജയ് മല്യ തുടങ്ങിയ വിവാദങ്ങളുമെല്ലാം ജനരോഷം കൂട്ടുകയാണ്.
പ്രതീക്ഷയോടെ കോണ്‍ഗ്രസ്
മധ്യപ്രദേശിലെ 230 അംഗ സഭയിൽ 117 സീറ്റാണ് കോണ്‍ഗ്രസിനു സി വോട്ടർ നടത്തിയ പഠനത്തിലെ പ്രവചനം. രാജസ്ഥാനിലെ 200ൽ 130 സീറ്റും ഛത്തീസ്ഗഡിലെ 90ൽ 54 സീറ്റും നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിക്കുമെന്നാണ് അഭിപ്രായ സർവേയുടെ കണ്ടെത്തൽ. ബിജെപിയാകട്ടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭകളിൽ യഥാക്രമം 106, 57, 33 സീറ്റുകളിലേക്കു ചുരുങ്ങുമെന്നാണു പ്രവചനം.
വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു തലവേദന. 2013ൽ 44.9 ശതമാനം വോട്ടു നേടിയ ബിജെപി ഇത്തവണ 40 ശതമാനത്തിലേക്കു കുറയും. കോണ്‍ഗ്രസിന് ആകട്ടെ 36.4 ശതമാനത്തിൽനിന്ന് 41.7 ശതമാനമായി വോട്ടു കൂടും. കോണ്‍ഗ്രസിന് 5.3 ശതമാനം വോട്ടു കൂടുന്പോൾ ബിജെപിക്ക് 4.8 ശതമാനം വോട്ടുകളുടെ കുറവ്.
രാജസ്ഥാനിൽ ബിജെപിയുടെ സ്ഥിതി ഇതിലേറെ വഷളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും 8.4 ശതമാനം വോട്ടുകളുടെ കുറവാണ് അഭിപ്രായ സർവേയിൽ ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ 17.7 ശതമാനം വോട്ടുകളുടെ ഭീമമായ വർധനയും. 2013ൽ വെറും 33.1 ശതമാനം കിട്ടിയ കോണ്‍ഗ്രസിന് 2018ൽ 50.8 ശതമാനവും 45.2 ശതമാനം കിട്ടിയ ബിജെപിക്ക് ഇനി 36.8 ശതമാനവും വോട്ടുകൾ കിട്ടും. കഴിഞ്ഞ തവണ 163 സീറ്റുകളോടെ വൻവിജയം നേടിയ ബിജെപിക്ക് വെറും 57 സീറ്റുകളും, 21 സീറ്റുകളുമായി തോറ്റന്പിയ കോണ്‍ഗ്രസിന് ഇക്കുറി 130 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
ഛത്തീസ്ഗഡിലും ബിജെപിയുടെ സാധ്യതകൾ തലകീഴായി മറിയുകയാണെന്നാണ് എബിപി- സി വോട്ടർ സർവേ പറയുന്നത്. 2013ൽ 49 സീറ്റു കിട്ടിയ ബിജെപിക്ക് 33ലേക്ക് ചുരുങ്ങേണ്ടിവരും. കോണ്‍ഗ്രസാകട്ടെ നിലവിലെ 39ൽ നിന്ന് 54 സീറ്റുമായി ഭരണം പിടിക്കുമെന്നും പറയുന്നു. വോട്ടുശതമാനത്തിൽ കോണ്‍ഗ്രസിന് വെറും 0.3 ശതമാനം വർധനയും ബിജെപിക്ക് 2.2 ശതമാനത്തിന്റെ കുറവുമാണ് അഭിപ്രായ സർവേയിൽ പറയുന്നത്.
ഭാവിയുടെ തിളക്കം മൂന്നിടത്ത്
അഭിപ്രായസർവേ എന്തു പറഞ്ഞാലും മൂന്നിടത്തും വിജയം നേടി ഭരണത്തിൽ തിരിച്ചുവരാൻ കഴിഞ്ഞാൽ നൂറ്റാണ്ടു പിന്നിട്ട കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും അതു നൽകുന്ന ഉൗർജവും ആത്മവിശ്വാസവും പതിന്മടങ്ങാകും. ബിജെപിക്കും മോദിക്കും തീർത്തും ശുഭകരമല്ല ഹിന്ദി മേഖലയിലെ ഈ സംസ്ഥാനങ്ങളിൽനിന്നു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റുകളോടെ കേന്ദ്രത്തിൽ അധികാരം പിടിക്കുമെന്ന് മോദിയും ഷായും പറയുന്നതുതന്നെ ആത്മവിശ്വാസക്കുറവിന്റെ പ്രകടനമായി വിലയിരുത്തുന്നവരുണ്ട്.
യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങി കഴിഞ്ഞ തവണ വൻവിജയത്തിനു വഴിതെളിച്ച പ്രധാന സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് ഇക്കുറി സീറ്റുകൾ കുറയാനേ വഴിയുള്ളൂ. മുഴുവൻ സീറ്റും ജയിച്ച സംസ്ഥാനങ്ങളിൽ ഇനിയേതായാലും അതിൽ കൂടാൻ ഒരു വഴിയുമില്ല. കൂടുതൽ എംപിമാരുള്ള സംസ്ഥാനങ്ങളായ ബംഗാളിലും തമിഴ്നാട്ടിലും ബിജെപിക്ക് പ്രതീക്ഷിക്കാൻ പോലും കാര്യമായില്ല. മമത ബാനർജിയുടെ തൃണമൂലും ഡിഎംകെയുമാകും മുന്നിലെന്നാണ് ഇപ്പോഴുള്ള സൂചന.
ബിജെപിയിലെ തമ്മിലടി ഒതുങ്ങാത്ത കേരളത്തിലും പ്രതീക്ഷകളുടെ ബലൂണിൽനിന്ന് കാറ്റ് കുറേശെയായി പോവുകയാണ്. കർണാടകയിലും ഡൽഹിയിലും പഞ്ചാബിലും മറ്റും കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റും നേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തത്കാലം ബിജെപിയോടു മൃദുസമീപനമുള്ള ഒഡീഷയിലെ ബിജെഡിയും തെരഞ്ഞെടുപ്പു കഴിയുന്പോൾ ഭരണം ആരു പിടിക്കുമെന്നതുകൂടി നോക്കിയാവും ഭാവി തീരുമാനിക്കുക.
അരയും തലയും മുറുക്കി രാഹുൽ
രാഹുൽ ഗാന്ധി കോണ്‍ഗ്രസിന്റെ മുഴുസമയ പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെ കൂടുതൽ ഉൗർജസ്വലനായി വരുന്നതും മോദിക്ക് തലവേദനയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽ നടത്തിയ പ്രസംഗം പുതിയ ഉണർവിന്റെ പ്രകടനമായെന്നു ബിജെപി നേതാക്കളും രഹസ്യമായി സമ്മതിക്കും. രാജ്യം ശ്രദ്ധിച്ച ചർച്ചയിൽ രാഹുൽ തന്നെയായിരുന്നു താരമെന്നതിൽ സംശയമില്ല. സോണിയാ ഗാന്ധിയുടെ മറവിൽ നിന്ന് രാഹുൽ സ്വന്തം നിലയിൽ നേതാവായി വളർന്നുകഴിഞ്ഞു.
പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ആലിംഗനം ചെയ്ത രാഹുലിന്റെ നടപടി വിവാദമാക്കാൻ ബിജെപി ശ്രമിച്ചപ്പോഴും മോദിയുടെ പ്രസംഗത്തെ പോലും പിന്തള്ളി ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ തലക്കെട്ട് നേടാൻ രാഹുലിനു കഴിഞ്ഞുവെന്നതാണു യാഥാർഥ്യം. എതിർത്താലും അനുകൂലിച്ചാലും രാഹുൽ വാർത്തകളിൽ നിറയുന്നത് കാണാതെ പോകില്ല. റഫാൽ പോർ വിമാന ഇടപാടു മുതൽ വിജയ് മല്യയെ രാജ്യം വിടാൻ അനുവദിച്ച കഴിഞ്ഞ ദിവസത്തെ വിഷയം വരെ പലതിലും രാഹുൽ മുന്നിലെത്തി പോരു നയിക്കുന്നതും മുന്‍പു കാണാത്ത സംഭവങ്ങളാണ്.
പ്രതിപക്ഷ മഹാസഖ്യം ദിവസം ചെല്ലുതോറും ശക്തി നേടുന്നതും മോദിയുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. പരസ്പരം തമ്മിലടിക്കുന്പോഴും, പഴയ കോണ്‍ഗ്രസ് വിരോധം ഉള്ളിലുള്ളപ്പോഴും പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾ രാഹുലിനെ അംഗീകരിക്കാൻ തയാറാകുന്നതു പലതവണ കണ്ടു. ബിജെപിയെ താഴെയിറക്കാനായി ആരെയും പ്രധാനമന്ത്രിയായി അംഗീകരിക്കാനും മടിയില്ലെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കും അർഥതലങ്ങൾ നിരവധിയാണ്.
മാറ്റത്തിനു കാരണങ്ങളേറെ
അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിനേക്കാൾ, മോദിയുടെ പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുമോ എന്നതാകും വലിയ ചോദ്യം. നിലവിലെ സൂചനകൾ തുടർന്നാൽ മോദിക്ക് ഇനി ശുഭകരമാകില്ല രാജ്യത്തെ രാഷ്ട്രീയസ്ഥിതി. ഏറ്റവും ശക്തയായ ഇന്ദിരാഗാന്ധിയെ വരെ താഴെയിറക്കിയ ഇന്ത്യയിലെ ഗ്രാമീണ വോട്ടർമാരുടെ ശക്തി കാണാതിരിക്കാൻ മോദിക്കും കഴിയില്ല. മോദിയെ താഴെയിറക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തെ യോജിപ്പിന്റെ കരുത്ത് തീരെ നേർത്തതുമല്ല.
പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കു കൂടിയതും രൂപയുടെ ഏറ്റവും വലിയ മൂല്യത്തകർച്ചയും കൂടിയായപ്പോൾ ജനം വലയുകയാണ്.
കാർഷിക, ബിസിനസ്, ചെറുകിട വ്യവസായ മേഖലകളിലെ തളർച്ചയാകും അതിലേറെ വലിയ തിരിച്ചടികൾ. നോട്ട് അസാധുവാക്കലിനു പിന്നാലെ ജിഎസ്ടി നടപ്പാക്കിലിലെ പാളിച്ചകൾ ചെറുകിട ബിസിനസ് സംരംഭകർക്കുണ്ടാക്കിയ വേദനകളും പോളിംഗ് ബൂത്തുകളിൽ പ്രതിഫലിച്ചേക്കും. കള്ളപ്പണം തിരിച്ചുപിടിക്കുമെന്നത് അടക്കം പാലിക്കാതെപോയ വാഗ്ദാനങ്ങൾ മോദിക്ക് ബൂമറാംഗ് പോലെ വന്നുകൊള്ളുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന സംഭവങ്ങളിലൂടെയാണു രാജ്യം കടന്നുപോകുന്നത്. അഴിമതിക്കെതിരേ പടനയിച്ച മോദി സർക്കാരിനെതിരേ റഫാൽ ഇടപാട്, നോട്ട് അസാധുവാക്കൽ, നീരവ് മോദി, മെഹുൾ ചോക്സി, വിജയ് മല്യ തുടങ്ങിയ അഴിമതി ആരോപണങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി വരുന്നതു യാദൃച്ഛികമാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള മത്സരം സെമിഫൈനലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം നിയമസഭകളിലേക്കു നവംബറിൽ തെരഞ്ഞെടുപ്പു നടക്കാനാണു സാധ്യത. നിർണായക രാഷ്ട്രീയപ്പോരിനു രണ്ടു മാസം മാത്രമാണ് ഇനി ബാക്കി. പഞ്ചസഭകളിലെ ഫലം ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലക ആകുമെന്നതിൽ സംശയിക്കാനില്ല. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭാഷയിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ട്രെയിലറാകും ഇത്.
മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി ഭരണ സംസ്ഥാനങ്ങളാണ്. തെലുങ്കാന ആകട്ടെ, ബിജെപിയുമായി രഹസ്യ ബാന്ധവമുള്ള ടിആർഎസിന്റെ ഭരണത്തിലും. മിസോറം മാത്രമാണു കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. ആസാം, മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം പിടിച്ച ബിജെപിക്കു മിസോറമിലും സ്വപ്നങ്ങളേറെ. ബിജെപിക്കും നരേന്ദ്ര മോദിക്കും പ്രസ്റ്റീജ് മത്സരമാണ് അഞ്ചു സംസ്ഥാനങ്ങളിലേതും. പ്രസ്റ്റീജിനേക്കാളേറെ കേന്ദ്രഭരണം നിലനിർത്തുന്നതിൽ അതീവ നിർണായകമാകും ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ നിലപാടുകൾ.
ഭരണം പിടിക്കുന്ന മാജിക്
വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എങ്ങനെ ഭരണം പിടിക്കാമെന്നു മോദിയും അമിത് ഷായും കാണിച്ചുതന്നിട്ടുണ്ട്. മേഘാലയയിലും ഫലത്തിൽ ബിജെപിക്കു ഭരണത്തിൽ കാര്യമായ സ്വാധീനമുണ്ട്. അറുപതംഗ സഭയിൽ 21 സീറ്റിൽ ജയിച്ച കോണ്‍ഗ്രസിനെ നോക്കിയിരുത്തി രണ്ട് എംഎൽഎ മാത്രമുള്ള ബിജെപി ഭരണം പിടിച്ച മാജിക് രാജ്യം കണ്ടതാണ്. കോണ്‍ഗ്രസിനു പിന്നിലായി 19 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍റാഡ് സാംഗ്മയുടെ എൻപിപിയുമായി ചേർന്ന് മേഘാലയയിൽ സർക്കാർ ഉണ്ടാക്കിയതു നോക്കിനിൽക്കാനേ കോണ്‍ഗ്രസിനു കഴിഞ്ഞുള്ളൂ. മുന്‍പ് ഗോവയിലും ന്യൂനപക്ഷമായ ബിജെപി കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി ഭരണം പിടിച്ച ചരിത്രവും മറക്കാറായിട്ടില്ല.
ഹിന്ദി മേഖലയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങളാകും ഫലത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സൂചന. ബിജെപിയുടെയും മറ്റു സംഘപരിവാർ സംഘടനകളുടെയും വിളനിലമാണു മൂന്നു സംസ്ഥാനങ്ങളും; ഹിന്ദുത്വ പരീക്ഷണശാലകളിലെ വിജയപാത കണ്ട സംസ്ഥാനങ്ങൾ. അയോധ്യാ പ്രശ്നം ഉയർത്തി ബിജെപി ഭരണം പിടിച്ച യുപിയിൽ പോലും മധ്യപ്രദേശിലേതുപോലെ തുടർച്ചയായ ഭരണം ഉണ്ടായില്ല. പിന്നീട് മോദി മാജിക്കോടെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് യുപിയിൽ വലിയ തോതിൽ തിരിച്ചുവരാനായത്.
കൂടുതൽ വിയർപ്പൊഴുക്കി ഷാ
സെമിഫൈനലാകുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വിജയം ഉറപ്പിക്കാൻ ഇത്തവണ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ജയ്പൂരിൽ തുറന്നുപറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മധ്യപ്രദേശിൽ നൽകിയ സൂചനകളും മറ്റൊന്നല്ല. ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ബിജെപി ദേശീയ നിർവാഹകസമിതി യോഗവും വെല്ലുവിളിയെ ആശങ്കയോടെയാണു വിലയിരുത്തിയത്.
ഹിന്ദി ബെൽറ്റിലെ മൂന്നു ബിജെപി ഭരണ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മേൽക്കൈ നേടുന്നതായാണ് ഇതുവരെയുള്ള സർവേ ഫലങ്ങൾ നൽകുന്ന സൂചന. എബിപി- സി വോട്ടർ സർവേയിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപിയെ ജനം പുറംതള്ളുമെന്നാണു പ്രചചനം. മൂന്നിടത്തും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്നും സർവേ പറയുന്നു. 2013ലെ തെരഞ്ഞെടുപ്പുഫലത്തിന്റെ നേർവിപരീതമാകും സംഭവിക്കുകയെന്ന ഈ സർവേ ഫലം മോദി-ഷാ കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തും.
തുടർച്ചയായി മൂന്നു തവണയായി ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശിൽ ഇത്തവണ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപിക്കും ബാലികേറാമലയാകുമെന്നതിൽ നേതൃത്വത്തിനും സംശയമില്ല. രാജസ്ഥാനിലെ വസുന്ധര രാജെ സർക്കാരും ഛത്തീസ്ഗഡിലെ രമണ്‍ സിംഗ് സർക്കാരും ജനങ്ങളിൽനിന്ന് അകന്നുവെന്ന് ബിജെപിക്കാർക്കു തന്നെ പരാതികളാണ്. ഭരണവിരുദ്ധ വികാരത്തോടൊപ്പം സംസ്ഥാനങ്ങളിലെ അഴിമതി ആരോപണങ്ങളും കേന്ദ്രത്തിന്റെ വക പെട്രോൾ വിലക്കയറ്റവും റഫാൽ, വിജയ് മല്യ തുടങ്ങിയ വിവാദങ്ങളുമെല്ലാം ജനരോഷം കൂട്ടുകയാണ്.
പ്രതീക്ഷയോടെ കോണ്‍ഗ്രസ്
മധ്യപ്രദേശിലെ 230 അംഗ സഭയിൽ 117 സീറ്റാണ് കോണ്‍ഗ്രസിനു സി വോട്ടർ നടത്തിയ പഠനത്തിലെ പ്രവചനം. രാജസ്ഥാനിലെ 200ൽ 130 സീറ്റും ഛത്തീസ്ഗഡിലെ 90ൽ 54 സീറ്റും നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിക്കുമെന്നാണ് അഭിപ്രായ സർവേയുടെ കണ്ടെത്തൽ. ബിജെപിയാകട്ടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭകളിൽ യഥാക്രമം 106, 57, 33 സീറ്റുകളിലേക്കു ചുരുങ്ങുമെന്നാണു പ്രവചനം.
വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു തലവേദന. 2013ൽ 44.9 ശതമാനം വോട്ടു നേടിയ ബിജെപി ഇത്തവണ 40 ശതമാനത്തിലേക്കു കുറയും. കോണ്‍ഗ്രസിന് ആകട്ടെ 36.4 ശതമാനത്തിൽനിന്ന് 41.7 ശതമാനമായി വോട്ടു കൂടും. കോണ്‍ഗ്രസിന് 5.3 ശതമാനം വോട്ടു കൂടുന്പോൾ ബിജെപിക്ക് 4.8 ശതമാനം വോട്ടുകളുടെ കുറവ്.
രാജസ്ഥാനിൽ ബിജെപിയുടെ സ്ഥിതി ഇതിലേറെ വഷളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും 8.4 ശതമാനം വോട്ടുകളുടെ കുറവാണ് അഭിപ്രായ സർവേയിൽ ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ 17.7 ശതമാനം വോട്ടുകളുടെ ഭീമമായ വർധനയും. 2013ൽ വെറും 33.1 ശതമാനം കിട്ടിയ കോണ്‍ഗ്രസിന് 2018ൽ 50.8 ശതമാനവും 45.2 ശതമാനം കിട്ടിയ ബിജെപിക്ക് ഇനി 36.8 ശതമാനവും വോട്ടുകൾ കിട്ടും. കഴിഞ്ഞ തവണ 163 സീറ്റുകളോടെ വൻവിജയം നേടിയ ബിജെപിക്ക് വെറും 57 സീറ്റുകളും, 21 സീറ്റുകളുമായി തോറ്റന്പിയ കോണ്‍ഗ്രസിന് ഇക്കുറി 130 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
ഛത്തീസ്ഗഡിലും ബിജെപിയുടെ സാധ്യതകൾ തലകീഴായി മറിയുകയാണെന്നാണ് എബിപി- സി വോട്ടർ സർവേ പറയുന്നത്. 2013ൽ 49 സീറ്റു കിട്ടിയ ബിജെപിക്ക് 33ലേക്ക് ചുരുങ്ങേണ്ടിവരും. കോണ്‍ഗ്രസാകട്ടെ നിലവിലെ 39ൽ നിന്ന് 54 സീറ്റുമായി ഭരണം പിടിക്കുമെന്നും പറയുന്നു. വോട്ടുശതമാനത്തിൽ കോണ്‍ഗ്രസിന് വെറും 0.3 ശതമാനം വർധനയും ബിജെപിക്ക് 2.2 ശതമാനത്തിന്റെ കുറവുമാണ് അഭിപ്രായ സർവേയിൽ പറയുന്നത്.
ഭാവിയുടെ തിളക്കം മൂന്നിടത്ത്
അഭിപ്രായസർവേ എന്തു പറഞ്ഞാലും മൂന്നിടത്തും വിജയം നേടി ഭരണത്തിൽ തിരിച്ചുവരാൻ കഴിഞ്ഞാൽ നൂറ്റാണ്ടു പിന്നിട്ട കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും അതു നൽകുന്ന ഉൗർജവും ആത്മവിശ്വാസവും പതിന്മടങ്ങാകും. ബിജെപിക്കും മോദിക്കും തീർത്തും ശുഭകരമല്ല ഹിന്ദി മേഖലയിലെ ഈ സംസ്ഥാനങ്ങളിൽനിന്നു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റുകളോടെ കേന്ദ്രത്തിൽ അധികാരം പിടിക്കുമെന്ന് മോദിയും ഷായും പറയുന്നതുതന്നെ ആത്മവിശ്വാസക്കുറവിന്റെ പ്രകടനമായി വിലയിരുത്തുന്നവരുണ്ട്.
യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങി കഴിഞ്ഞ തവണ വൻവിജയത്തിനു വഴിതെളിച്ച പ്രധാന സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് ഇക്കുറി സീറ്റുകൾ കുറയാനേ വഴിയുള്ളൂ. മുഴുവൻ സീറ്റും ജയിച്ച സംസ്ഥാനങ്ങളിൽ ഇനിയേതായാലും അതിൽ കൂടാൻ ഒരു വഴിയുമില്ല. കൂടുതൽ എംപിമാരുള്ള സംസ്ഥാനങ്ങളായ ബംഗാളിലും തമിഴ്നാട്ടിലും ബിജെപിക്ക് പ്രതീക്ഷിക്കാൻ പോലും കാര്യമായില്ല. മമത ബാനർജിയുടെ തൃണമൂലും ഡിഎംകെയുമാകും മുന്നിലെന്നാണ് ഇപ്പോഴുള്ള സൂചന.
ബിജെപിയിലെ തമ്മിലടി ഒതുങ്ങാത്ത കേരളത്തിലും പ്രതീക്ഷകളുടെ ബലൂണിൽനിന്ന് കാറ്റ് കുറേശെയായി പോവുകയാണ്. കർണാടകയിലും ഡൽഹിയിലും പഞ്ചാബിലും മറ്റും കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റും നേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തത്കാലം ബിജെപിയോടു മൃദുസമീപനമുള്ള ഒഡീഷയിലെ ബിജെഡിയും തെരഞ്ഞെടുപ്പു കഴിയുന്പോൾ ഭരണം ആരു പിടിക്കുമെന്നതുകൂടി നോക്കിയാവും ഭാവി തീരുമാനിക്കുക.
അരയും തലയും മുറുക്കി രാഹുൽ
രാഹുൽ ഗാന്ധി കോണ്‍ഗ്രസിന്റെ മുഴുസമയ പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെ കൂടുതൽ ഉൗർജസ്വലനായി വരുന്നതും മോദിക്ക് തലവേദനയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽ നടത്തിയ പ്രസംഗം പുതിയ ഉണർവിന്റെ പ്രകടനമായെന്നു ബിജെപി നേതാക്കളും രഹസ്യമായി സമ്മതിക്കും. രാജ്യം ശ്രദ്ധിച്ച ചർച്ചയിൽ രാഹുൽ തന്നെയായിരുന്നു താരമെന്നതിൽ സംശയമില്ല. സോണിയാ ഗാന്ധിയുടെ മറവിൽ നിന്ന് രാഹുൽ സ്വന്തം നിലയിൽ നേതാവായി വളർന്നുകഴിഞ്ഞു.
പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ആലിംഗനം ചെയ്ത രാഹുലിന്റെ നടപടി വിവാദമാക്കാൻ ബിജെപി ശ്രമിച്ചപ്പോഴും മോദിയുടെ പ്രസംഗത്തെ പോലും പിന്തള്ളി ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ തലക്കെട്ട് നേടാൻ രാഹുലിനു കഴിഞ്ഞുവെന്നതാണു യാഥാർഥ്യം. എതിർത്താലും അനുകൂലിച്ചാലും രാഹുൽ വാർത്തകളിൽ നിറയുന്നത് കാണാതെ പോകില്ല. റഫാൽ പോർ വിമാന ഇടപാടു മുതൽ വിജയ് മല്യയെ രാജ്യം വിടാൻ അനുവദിച്ച കഴിഞ്ഞ ദിവസത്തെ വിഷയം വരെ പലതിലും രാഹുൽ മുന്നിലെത്തി പോരു നയിക്കുന്നതും മുന്‍പു കാണാത്ത സംഭവങ്ങളാണ്.
പ്രതിപക്ഷ മഹാസഖ്യം ദിവസം ചെല്ലുതോറും ശക്തി നേടുന്നതും മോദിയുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. പരസ്പരം തമ്മിലടിക്കുന്പോഴും, പഴയ കോണ്‍ഗ്രസ് വിരോധം ഉള്ളിലുള്ളപ്പോഴും പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾ രാഹുലിനെ അംഗീകരിക്കാൻ തയാറാകുന്നതു പലതവണ കണ്ടു. ബിജെപിയെ താഴെയിറക്കാനായി ആരെയും പ്രധാനമന്ത്രിയായി അംഗീകരിക്കാനും മടിയില്ലെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കും അർഥതലങ്ങൾ നിരവധിയാണ്.
മാറ്റത്തിനു കാരണങ്ങളേറെ
അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിനേക്കാൾ, മോദിയുടെ പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുമോ എന്നതാകും വലിയ ചോദ്യം. നിലവിലെ സൂചനകൾ തുടർന്നാൽ മോദിക്ക് ഇനി ശുഭകരമാകില്ല രാജ്യത്തെ രാഷ്ട്രീയസ്ഥിതി. ഏറ്റവും ശക്തയായ ഇന്ദിരാഗാന്ധിയെ വരെ താഴെയിറക്കിയ ഇന്ത്യയിലെ ഗ്രാമീണ വോട്ടർമാരുടെ ശക്തി കാണാതിരിക്കാൻ മോദിക്കും കഴിയില്ല. മോദിയെ താഴെയിറക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തെ യോജിപ്പിന്റെ കരുത്ത് തീരെ നേർത്തതുമല്ല.
പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കു കൂടിയതും രൂപയുടെ ഏറ്റവും വലിയ മൂല്യത്തകർച്ചയും കൂടിയായപ്പോൾ ജനം വലയുകയാണ്.
കാർഷിക, ബിസിനസ്, ചെറുകിട വ്യവസായ മേഖലകളിലെ തളർച്ചയാകും അതിലേറെ വലിയ തിരിച്ചടികൾ. നോട്ട് അസാധുവാക്കലിനു പിന്നാലെ ജിഎസ്ടി നടപ്പാക്കിലിലെ പാളിച്ചകൾ ചെറുകിട ബിസിനസ് സംരംഭകർക്കുണ്ടാക്കിയ വേദനകളും പോളിംഗ് ബൂത്തുകളിൽ പ്രതിഫലിച്ചേക്കും. കള്ളപ്പണം തിരിച്ചുപിടിക്കുമെന്നത് അടക്കം പാലിക്കാതെപോയ വാഗ്ദാനങ്ങൾ മോദിക്ക് ബൂമറാംഗ് പോലെ വന്നുകൊള്ളുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന സംഭവങ്ങളിലൂടെയാണു രാജ്യം കടന്നുപോകുന്നത്. അഴിമതിക്കെതിരേ പടനയിച്ച മോദി സർക്കാരിനെതിരേ റഫാൽ ഇടപാട്, നോട്ട് അസാധുവാക്കൽ, നീരവ് മോദി, മെഹുൾ ചോക്സി, വിജയ് മല്യ തുടങ്ങിയ അഴിമതി ആരോപണങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി വരുന്നതു യാദൃച്ഛികമാകില്ല.