ബർലിൻ: കുറഞ്ഞത് മേയ് വരെ ബോയിംഗ് 737 വിമാനങ്ങൾ സർവീസിലുണ്ടാകില്ലെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. മാക്സ് 8, മാക്സ് 9 മോഡലുകൾക്ക് വിലക്ക് ബാധകമാണ്.
എത്യോപ്യയിൽ 35 രാജ്യങ്ങളിൽനിന്നുള്ള 157 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആറു മാസത്തിനിടെ ബോയിംഗ് 737 മാക്സ് ഉൾപ്പെടുന്ന രണ്ടാമത്തെ അപകടമായിരുന്നു.
രണ്ടു അപകടങ്ങളും തമ്മിലുള്ള സമാനതകൾ പല വിദഗ്ധരും ചൂണ്ടാക്കാട്ടിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ച വിശദ പരിശോധന നടത്തിയ ശേഷമേ വിമാനത്തിന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകൂ.
നിലവിൽ ഒരു സോഫ്റ്റ് വെയർ പരിഷ്കരണം വിമാനത്തിൽ നടത്തിവരുകയാണ്. എത്യോപ്യയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധന ഫ്രഞ്ച് വിദഗ്ധർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മേയ് വരെയെങ്കിലും ബോയിംഗ് 737 വിമാനങ്ങൾ പറക്കില്ല
10:55 PM Mar 15, 2019 | Deepika.com