ന്യൂഡൽഹി: വ്യാജ വിദേശ തൊഴിൽ വാഗ്ദാനത്തിന് ഇരയായി വഞ്ചിക്കപ്പെട്ട മലയാളി യുവതി ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എറണാകുളം സ്വദേശിനിയാണ് പ്രവാസി ലീഗൽ സെൽ മുഖേന ഡൽഹി പോലീസിനെ സമീപിച്ചിരിക്കുന്നത്.
ഓണ്‍ലൈൻ ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ഇവർക്ക് കഴിഞ്ഞ മാസമാണ് ഡൽഹി ചാണക്യപുരിയിൽ സ്ഥിതിചെയുന്ന ബ്രിട്ടീഷ് എംബസിയിലെ ഇമിഗ്രേഷൻ കൗണ്‍സിലറായ ജയിംസ് എന്ന വ്യക്തിയുടെ പേരിൽ ഇമെയിൽ സന്ദേശം ലഭിക്കുന്നത്. യുകെയിൽ കെയർ ടേക്കറായി ജോലി നൽകാമെന്നും മാസം നാലു ലക്ഷം രൂപയോളം ശന്പളവും താമസ സൗകര്യവും ഭക്ഷണവും നൽകാമെന്നായിരുന്നു ഈമെയിലിലെ വാഗ്ദാനം.
വാഗ്ദാനം സ്വീകരിച്ചതിനെ തുടർന്ന് ഫോട്ടോ, പാസ്പോർട്ടിന്റെ കോപ്പി, റെസ്യൂമെ, വിസ പ്രോസസിംഗിന് 35000 രൂപ എന്നിവ ആവശ്യപ്പെടുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കുന്നതിനു വേണ്ടി തുടർച്ചയായി ഇമെയിൽ സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് വിശ്വസനീയമായ രീതിയിൽ ചമച്ച ബിട്ടീഷ് എംബസിയുടെ മുദ്ര വച്ചുള്ള രേഖകൾ, തൊഴിൽ കരാർ, വിസ ക്ലീറൻസ് സർട്ടിഫിക്കറ്റ് എന്നിവ ബ്രിട്ടിഷ് എംബസിയുടെ ഇമെയിലുമായി സാദൃശ്യമുള്ള ഇമെയിൽ ഐഡിയിൽ നിന്നും അയച്ചു നൽകുകയായിരുന്നു.
ജോലിക്കുവേണ്ടിയുള്ള അപേക്ഷ സ്വീകരിച്ചു എന്ന് അറിയിക്കുകയും ഇന്റർവ്യൂവിനും ഹെൽത്ത് ചെക്കപ്പിനും വേണ്ടി ഫെബ്രുവരി 28ന് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. രേഖകൾ വെരിഫൈ ചെയ്യുന്നതിന് കാലതാമസം വരുമെന്ന് അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് കാൻസൽ ചെയുകയും വീണ്ടും മാർച്ച് 11 ന് പുതിയ ടിക്കറ്റ് എടുത്ത് ഡൽഹിയിലേക്ക് വരികയുമായിരുന്നു.
ഡൽഹിയിൽ വന്നതിനു ശേഷം ജെയിംസുമായി സംസാരിച്ചിരുന്ന മൊബൈൽ നന്പറിൽ വിളിച്ചപ്പോൾ ഫോണ്‍ തുടർച്ചയായി സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടർന്നാണ് ചതിക്കപ്പെട്ട വിവരം മനസിലാവുന്നത്. എംബയിൽ എത്തിയ യുവതിയോട് എംബസിയുടെ പേരിൽ നൽകിയ രേഖകൾ വ്യാജമാണെന്നും ജയിംസ് എന്ന പേരിൽ ആരും എംബസിയിൽ ജോലി ചെയ്യുന്നില്ല എന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് നിയമസഹായത്തിനായി പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും സെൽ മുഖേന പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്യുകയായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് ലീഗൽ സെല്ലിന്റെ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഓണ്‍ലൈൻ ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ഇവർക്ക് കഴിഞ്ഞ മാസമാണ് ഡൽഹി ചാണക്യപുരിയിൽ സ്ഥിതിചെയുന്ന ബ്രിട്ടീഷ് എംബസിയിലെ ഇമിഗ്രേഷൻ കൗണ്‍സിലറായ ജയിംസ് എന്ന വ്യക്തിയുടെ പേരിൽ ഇമെയിൽ സന്ദേശം ലഭിക്കുന്നത്. യുകെയിൽ കെയർ ടേക്കറായി ജോലി നൽകാമെന്നും മാസം നാലു ലക്ഷം രൂപയോളം ശന്പളവും താമസ സൗകര്യവും ഭക്ഷണവും നൽകാമെന്നായിരുന്നു ഈമെയിലിലെ വാഗ്ദാനം.
വാഗ്ദാനം സ്വീകരിച്ചതിനെ തുടർന്ന് ഫോട്ടോ, പാസ്പോർട്ടിന്റെ കോപ്പി, റെസ്യൂമെ, വിസ പ്രോസസിംഗിന് 35000 രൂപ എന്നിവ ആവശ്യപ്പെടുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കുന്നതിനു വേണ്ടി തുടർച്ചയായി ഇമെയിൽ സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് വിശ്വസനീയമായ രീതിയിൽ ചമച്ച ബിട്ടീഷ് എംബസിയുടെ മുദ്ര വച്ചുള്ള രേഖകൾ, തൊഴിൽ കരാർ, വിസ ക്ലീറൻസ് സർട്ടിഫിക്കറ്റ് എന്നിവ ബ്രിട്ടിഷ് എംബസിയുടെ ഇമെയിലുമായി സാദൃശ്യമുള്ള ഇമെയിൽ ഐഡിയിൽ നിന്നും അയച്ചു നൽകുകയായിരുന്നു.
ജോലിക്കുവേണ്ടിയുള്ള അപേക്ഷ സ്വീകരിച്ചു എന്ന് അറിയിക്കുകയും ഇന്റർവ്യൂവിനും ഹെൽത്ത് ചെക്കപ്പിനും വേണ്ടി ഫെബ്രുവരി 28ന് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. രേഖകൾ വെരിഫൈ ചെയ്യുന്നതിന് കാലതാമസം വരുമെന്ന് അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് കാൻസൽ ചെയുകയും വീണ്ടും മാർച്ച് 11 ന് പുതിയ ടിക്കറ്റ് എടുത്ത് ഡൽഹിയിലേക്ക് വരികയുമായിരുന്നു.
ഡൽഹിയിൽ വന്നതിനു ശേഷം ജെയിംസുമായി സംസാരിച്ചിരുന്ന മൊബൈൽ നന്പറിൽ വിളിച്ചപ്പോൾ ഫോണ്‍ തുടർച്ചയായി സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടർന്നാണ് ചതിക്കപ്പെട്ട വിവരം മനസിലാവുന്നത്. എംബയിൽ എത്തിയ യുവതിയോട് എംബസിയുടെ പേരിൽ നൽകിയ രേഖകൾ വ്യാജമാണെന്നും ജയിംസ് എന്ന പേരിൽ ആരും എംബസിയിൽ ജോലി ചെയ്യുന്നില്ല എന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് നിയമസഹായത്തിനായി പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും സെൽ മുഖേന പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്യുകയായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് ലീഗൽ സെല്ലിന്റെ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്