റിയാദ്: വിമാനത്തിൽ കയറാനുള്ള തിരക്കിൽ അമ്മ കുഞ്ഞിനെ വിമാനത്താവളത്തിൽ മറന്നു. യാത്ര തിരിച്ച വിമാനം തിരിച്ചിറക്കേണ്ടിവന്നു.
സൗദി തലസ്ഥാനമായ റിയാദിൽനിന്നു മലേഷ്യക്കു പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്ന അമ്മ യാത്ര തുടരാൻ പറ്റില്ലെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് പൈലറ്റ് കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. കുഞ്ഞിനെ തിരിച്ചെടുക്കാൻ വിമാനം ഇറക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരമൊരു സംഭവം മുന്പു പരിചയമില്ലാത്ത എയർട്രാഫിക് ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായി. എങ്കിലും വിമാനം തിരിച്ചിറക്കാൻ അനുമതി നൽകി.
വിമാനയാത്രയുടെ ചരിത്രത്തിൽതന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായാലോ, യാത്രക്കാർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാലോ ആണ് സാധാരണ പാതിവഴിയിൽ തിരിച്ചിറക്കാറുള്ളത്.
സൗദി തലസ്ഥാനമായ റിയാദിൽനിന്നു മലേഷ്യക്കു പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്ന അമ്മ യാത്ര തുടരാൻ പറ്റില്ലെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് പൈലറ്റ് കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. കുഞ്ഞിനെ തിരിച്ചെടുക്കാൻ വിമാനം ഇറക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരമൊരു സംഭവം മുന്പു പരിചയമില്ലാത്ത എയർട്രാഫിക് ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായി. എങ്കിലും വിമാനം തിരിച്ചിറക്കാൻ അനുമതി നൽകി.
വിമാനയാത്രയുടെ ചരിത്രത്തിൽതന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായാലോ, യാത്രക്കാർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാലോ ആണ് സാധാരണ പാതിവഴിയിൽ തിരിച്ചിറക്കാറുള്ളത്.