+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രകൃതിയുടെ ഇരകൾ

ലോകവിചാരം / സെർജി ആന്‍റണിനിരവധി രാജ്യങ്ങൾ കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുകയാണ്. എൽനീനോ പ്രതിഭാസം ഈ വർഷാന്ത്യം ലോകത്തെയാകെ അസ്വസ്ഥമാക്കുമെന്ന
പ്രകൃതിയുടെ ഇരകൾ
ലോകവിചാരം / സെർജി ആന്‍റണി

നിരവധി രാജ്യങ്ങൾ കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുകയാണ്. എൽനീനോ പ്രതിഭാസം ഈ വർഷാന്ത്യം ലോകത്തെയാകെ അസ്വസ്ഥമാക്കുമെന്ന് ഐക്യരാഷ്‌ട്രസംഘടന മുന്നറിയിപ്പു നൽകുന്നു. കടുത്ത വരൾച്ചയും കനത്ത മഴയും പല ലോകരാഷ്‌ട്രങ്ങളെയും ദുരിതപൂർ‌ണമാക്കാം. രണ്ടുവർഷം മുന്പ് എൽനീനോ വരുത്തിയ അത്രയും ദുരിതം ഈ വർഷം ഉണ്ടാകാനിടയില്ലെന്ന സൂചന മാത്രമാണ് ഏക ആശ്വാസം.

ഈ ദിവസങ്ങളിലെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തി ന്‍റെ ഫലമായുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായി. പലേടത്തും അതു വരാനിരിക്കുന്നുവെന്ന പ്രവചനവുമുണ്ട്. കേരളവും ഇത്തരമൊരു അപൂർവ പ്രളയക്കെടുതിക്ക് ഈയിടെ വിധേയമായിരുന്നല്ലോ.
പ്രകൃതി ദുരന്തങ്ങൾ സമ്മാനിക്കുന്ന ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നൊരു രാജ്യമാണു ജപ്പാൻ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച അണുബോംബുകളിലൂടെയാവും ലോകം ജപ്പാനെ കൂടുതലും അറിയുക. അതിന്‍റെ വേദന ഇന്നും അവർ അനുഭവിച്ചു തീർന്നിട്ടില്ല. എന്നാൽ, നിരന്തരമായി വലിയ പ്രകൃതിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നൊരു രാജ്യം കൂടിയാണത്. അച്ചടക്കവും അധ്വാനശീലവുംകൊണ്ട് അവർ അതൊക്കെ മറികടക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതമൂലം ഭൂചലനവും സുനാമിയും മാത്രമല്ല, അഗ്നിപർവതങ്ങൾ, മണ്ണിടിച്ചിൽ എന്നിവയെല്ലാം ഈ കൊച്ചു രാജ്യത്തെ പിടിച്ചുകുലുക്കുന്നു. ഇതിനിടെ കോളറയും പന്നിപ്പനിയും ഈയിടെ ജപ്പാനിൽ പടർന്നു പിടിച്ചു. നൂറുകണക്കിനു പന്നികളെ നശിപ്പിച്ചു. പന്നി ഇറച്ചിയുടെ കയറ്റുമതി നിർത്തിവച്ചു. ജപ്പാന്‍റെ വടക്കൻ ദ്വീപായ ഹൊക്കെയ്ദോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ 37 പേരാണു മരിച്ചത്.

ചുഴലി പേടിച്ചു യുഎസ്

അമേരിക്കയുടെ കിഴക്കൻതീരവും വലിയൊരു കൊടുങ്കാറ്റിനെ കാത്തിരിക്കുകയാണ്. കാലാവസ്ഥാ പ്രവചനം കൂടുതൽ ശാസ്ത്രീയമായി നടത്തുന്നതിനാൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് കാലേകൂട്ടി എത്തി. ഫ്ലോറൻസ് എന്നാണ് ഈ ചുഴലിക്കാറ്റിനെ നാമകരണം ചെയ്തിരിക്കുന്നത്.
ഫ്ലോറിഡ, ജോർജിയ, വടക്കും തെക്കും കരോളൈന എന്നിവിടങ്ങളിൽ കാറ്റ് വലിയ നാശം വിതയ്ക്കുമെന്നാണു കരുതുന്നത്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലുള്ള കാറ്റു വീശാനാണുസാധ്യത.

കിഴക്കൻ തീരം അടുത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായ ചുഴലിക്കാറ്റിനാണു സാധ്യതയെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ദക്ഷിണ കരോളൈന നിവാസികളോടു മുൻകരുതലുകളെടുക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു ലക്ഷം പേർക്കാണു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ അവധി നൽകിയിരിക്കുകയാണ്.

ദക്ഷിണ കരോളൈനയിലെയും വിർജീനിയയിലെയും ഗവർണർമാർ അവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു അനുമതി നൽകിക്കൊണ്ട് ഫെഡറൽ സർക്കാർ 24 മണിക്കൂറും ജാഗ്രത പുലർത്തുമെന്നു പ്രസിഡന്‍റ് ട്രംപ് ഉറപ്പും നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടക്കൻ കരോളിനയിൽ ഗവർണർ റോയ് കൂപ്പർ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. വാരാന്ത്യത്തിൽ കൂടുതൽ കരുതലുകളെടുത്തു തയാറായിരിക്കാനും അദ്ദേഹം തദ്ദേശവാസികളോട് ആവശ്യപ്പെട്ടു. കനത്ത ചുഴലിക്കാറ്റുവീശുന്ന കാലത്തേക്കാണു കടക്കുന്നതെന്നും ആഘാതത്തിന്‍റെ രൂക്ഷത മുൻകൂട്ടി കാണാനാവില്ലെന്നും കൂപ്പർ മുന്നറിയിപ്പു നൽകി. അമേരിക്കയിലെ കര, വ്യോമ, നാവിക സേനാവിഭാഗങ്ങളെല്ലാം എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാൻ തയാറായി നിൽക്കുകയാണ്.

പ്രോ ലൈഫായി ചൈന

ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും തങ്ങളുടെ ജനസംഖ്യാനയത്തിൽ വീണ്ടും അയവുവരുത്താനുള്ള നീക്കത്തിലാണു ചൈന. ഒരു കുട്ടി മുദ്രാവാക്യം തിരുത്താനുള്ള സമയമായെന്നു ഭരണാധികാരികൾ കരുതുന്നു. രാജ്യത്തെ യുവജന സംഖ്യ കുറഞ്ഞുവരുന്നതും ഇതിനൊരു കാരണമായിരിക്കാം.

സാന്പത്തിക രംഗത്തു വലിയ കുതിച്ചുചാട്ടം നടത്തിയ ചൈന ഇത്തരമൊരു നയവ്യതിയാനത്തിനു തുനിയുന്നതിന്‍റെ പ്രധാന കാരണം വൃദ്ധജനങ്ങളുടെ സംഖ്യയിലുണ്ടാകുന്ന അഭൂതപൂർവമായ വർധനയും ജോലി ചെയ്യാൻ കഴിവുള്ള ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതും തന്നെയാണ്. എന്നാൽ, ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി മറിച്ചാണ്. ഇവിടെ ജോലി ചെയ്യാൻ കഴിവുള്ള ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും വലിയൊരു സംഖ്യയുണ്ട്. ഈ മനുഷ്യശേഷിയാണ് ഇന്ത്യക്കു പ്രതീക്ഷ നൽകുന്നത്.

ചൈനയ്ക്കും ഏതാനും വർഷം മുന്പ് ഈ സ്ഥിതിയുണ്ടായിരുന്നു. അതു മാറിവരുന്നത് ഏറെ ആശങ്കയോടെയാണ് ഭരണാധികാരികൾ കാണുന്നത്. സാന്പത്തിക വളർച്ച നിലനിർത്തുന്നതിനും കൂടുതൽ വളർച്ച കൈവരിക്കുന്നതിനും ശാസ്ത്ര, സാങ്കേതിക പുരോഗതി മാത്രം പോരാ. അതു പ്രയോഗിക്കാൻ കഴിവുള്ള മനുഷ്യരുമുണ്ടാകണം. ഈ യാഥാർഥ്യം മുൻകൂട്ടിക്കണ്ടുകൊണ്ടാണ് രണ്ടുവർഷം മുന്പുതന്നെ ചൈന ഒറ്റക്കുട്ടി നയത്തിൽനിന്നു പിൻവാങ്ങിയത്. ഇനിയിപ്പോൾ കൂടുതൽ കട്ടികൾ വേണമെന്ന ആശയം പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്.

അടുത്തകാലത്ത് ചൈന ഇറക്കിയ ഒരു തപാൽ സ്റ്റാന്പിൽ ആൺപന്നിയുടെയും പെൺപന്നിയുടെയും കൂടെയിരിക്കുന്ന മൂന്നു പന്നിക്കുഞ്ഞുങ്ങളുടെ പടമാണുണ്ടായിരുന്നത്. ചൈനയുടെ ജനസംഖ്യാനയത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റത്തിന്‍റെ സൂചനയായി ഇതിനെ കാണുന്നവരുണ്ട്.

2016ൽത്തന്നെ ഒറ്റക്കുട്ടി നയത്തിൽനിന്നു പിന്മാറിയെങ്കിലും നയവ്യതിയാനം ശക്തമായി പ്രചരിപ്പിച്ചിരുന്നില്ല. എന്നിട്ടും കഴിഞ്ഞരണ്ടുവർഷത്തിനുള്ളിൽ ജനസംഖ്യയിൽ എട്ടു ശതമാനം വർധനയുണ്ടായി. ജനനനിയന്ത്രണത്തിൽനിന്നു പ്രോലൈഫിലേക്കുള്ള മാറ്റമായി ഇതിനെ കാണുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ചൈനയിൽ ജനിച്ച കുട്ടികളിൽ പകുതിയും ദന്പതികൾക്കുണ്ടായ രണ്ടാമത്തെ കുട്ടിയായിരുന്നു. ചൈനീസ് ദന്പതികൾ വലിയ കുടുംബം ആഗ്രഹിക്കുന്നു എന്നതിന്‍റെ സൂചനയായി ഈ മാറ്റത്തെ കണക്കാക്കുന്നു. കഴിഞ്ഞ വർഷം 172 ലക്ഷം ജനനമാണു രജിസ്റ്റർ ചെയ്തത്. 2016ലേതിനേക്കാൾ അല്പം കുറവാണീ സംഖ്യ. അതേസമയം അറുപതുവയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ സംഖ്യയിലും വലിയ വർധനയാണു കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ. തൊട്ടുപിന്നിൽ ഇന്ത്യയുമുണ്ട്.

പലായനം തുടരുന്നു

അരക്ഷിത രാജ്യങ്ങളിൽനിന്നുള്ള പലായനം തുടരുകയാണ്. അതേസമയം പല യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരേയുള്ള രോഷം വർധിക്കുകയും ചെയ്യുന്നു.

ഏതുവിധേനയും രക്ഷപ്പെടാൻശ്രമിക്കുന്നവർ പലരും അപകടത്തിൽപ്പെടുന്നതു പതിവാണ്. അഭയാർഥികളുമായി പോയ ബോട്ട് ലിബിയൻ തീരത്തു മുങ്ങി ഇരുപതു കുട്ടികൾ ഉൾപ്പെടെ നൂറുപേരാണ് ഈയിടെ കൊല്ലപ്പെട്ടത്. കടൽ യാത്രയ്ക്കുള്ള സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്ത ബോട്ടിലായിരുന്നു ഇവരുടെ യാത്ര. പലപ്പോഴും കയറാവുന്നതിനേക്കാൾ ഏറെക്കൂടുതൽ യാത്രക്കാരുമുണ്ടാവും. യന്ത്രത്തകരാറാണ് ഒരു ബോട്ട് തകരാൻ കാരണമായത്. ആടിയുലഞ്ഞ ബോട്ടിൽനിന്നു ലൈഫ് ജാക്കറ്റ് ഉപയോഗിച്ചു പുറത്തുചാടിയ ചിലർ രക്ഷപ്പെട്ടു. ആവശ്യത്തിനു ലൈഫ് ജാക്കറ്റുകളും ബോട്ടിലില്ലായിരുന്നു.

ലിബിയ, അൾജീരിയ, ഘാന, കാമറൂൺ, നൈഗർ, മാലി, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. രാഷ്‌ട്രീയ അസ്ഥിരതയും ആഭ്യന്തര സംഘർഷങ്ങളും കൊടികുത്തിവാഴുന്ന രാജ്യങ്ങളാണിവ. രക്ഷപ്പെട്ടവരെ ലിബിയൻ തീരസംരക്ഷണസേന തീരത്തെത്തിച്ചു ക്യാന്പുകളിലാക്കി.

അസ്വസ്ഥബാധിതമായ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുന്നവർ ലിബിയൻ തീരങ്ങളെയാണ് ആശ്രയിക്കുന്നത്. അതിരുകളില്ലാത്ത ഡോക്‌ടർമാർ(എംഎസ്എഫ്) എന്ന സംഘടനയാണ് ഈ ദാരുണ വാർത്ത പുറംലോകത്തെത്തിച്ചത്. രക്ഷപ്പെട്ടവരിൽ ഗർഭിണികളും പിഞ്ചുകുഞ്ഞുങ്ങളുമൊക്കെയുണ്ടായിരുന്നു. ചിലർക്കു സാരമായ പരിക്കുമേറ്റു. വെള്ളത്തിൽ ഏറെ സമയം കിടന്ന ചിലർക്കു ന്യൂമോണിയയും പിടിപെട്ടു.

ഇന്ത്യയോട് ഇഷ്‌ടമാണ്, പക്ഷേ...

വികസ്വര രാജ്യങ്ങളെന്ന പേരിൽ ഇന്ത്യയും ചൈനയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു പരാതി. ഇരുരാജ്യങ്ങളും വളരുന്ന സന്പദ്ഘടനയാണെന്ന് അവകാശപ്പെടുന്നു. അവർ സ്വയം വികസ്വര രാജ്യങ്ങളെന്നും വിളിക്കുന്നു. അതിന്‍റെ മറവിൽ സബ്സിഡികളും തട്ടിയെടുക്കുന്നു- ട്രംപ് പരാതിപ്പെട്ടു.

ദക്ഷിണ ഡക്കോട്ടയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്പോഴാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചത്. അമേരിക്കയുടെ കടുത്ത വ്യാപാര നയങ്ങൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കു വെല്ലുവിളിയായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും അമേരിക്കയും നിരവധി വ്യാപാര ഉടന്പടികൾ ചർച്ച ചെയ്തുവരികയാണ്. അടുത്ത മൂന്നു വർഷത്തേക്ക് 1000 കോടി ഡോളറിന്‍റെ ഉത്പന്നങ്ങൾ കൂടി പുതുതായി വാങ്ങണമെന്ന അമേരിക്കയുടെ നിർദേശത്തിൽ ഈ ചർച്ചകൾ ഉടക്കിക്കിടക്കുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തിയ ടു പ്ലസ് ടു ചർച്ചയെക്കുറിച്ചും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമല സീതാരാമനും തമ്മിൽ നടന്ന ചർച്ചയും തുടർന്നുണ്ടായ കരാറുകളും സൈനിക, പ്രതിരോധ രംഗത്തു ചില സംയുക്ത നീക്കങ്ങൾക്ക് അവസരമൊരുക്കിയെങ്കിലും വ്യാപാര രംഗത്ത് ഇനിയും ചില തീരുമാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഗാഢമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളെ നിർണായകമായി സ്വാധീനിച്ചേക്കും. മോദി തന്‍റെ സുഹൃത്താണെന്നും താൻ അദ്ദേഹത്തെ ഏറെ ഇഷ്‌ടപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞതായി പ്രശസ്ത മാധ്യമപ്രവർത്തകൻ ബോബ് വുഡ്വേഡ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറഞ്ഞിരുന്നു.