ന്യൂഡൽഹി: നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ഞായറാഴ്ച ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ പതിമൂന്നാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിയും. യജ്ഞാചാര്യൻ ബ്രഹ്മശ്രീ വള്ളിക്കുന്നം സുരേഷ് ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ മാർച്ച് 24 മുതൽ 31 വരെയാണ് ഭാഗവത സപ്താഹ യജ്ഞം നടത്തപ്പെടുന്നത്.
മാർച്ച് 24 വൈകുന്നേരം 5.30ന് മയൂർ വിഹാർ ഫേസ് 1ലെ ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി പൂജിച്ചു അലങ്കാര മാല്യങ്ങളണിയിച്ച ശ്രീകൃഷ്ണ മൂലവിഗ്രഹവും ഭാഗവത ഗ്രന്ഥങ്ങളുമായി 6.30ന് യജ്ഞ വേദിയായ മയൂർ വിഹാർ ഫേസ് 3ലെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ എത്തിച്ചേരുന്പോൾ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ഭക്തജനങ്ങൾ സ്വീകരണമൊരുക്കും. തുടർന്ന് ഡൽഹി അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യയുടെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം യജ്ഞ പൗരാണികരായ വരിഞ്ഞം ശുഭാംഗൻ, വള്ളിക്കുന്നം ശ്യാംലാൽ, കുറത്തിക്കാട് അനന്തകൃഷ്ണ ഭാഗവതർ എന്നിവരെ വിധിപ്രകാരം സ്വീകരിച്ചു യജ്ഞ വേദിയിലേക്ക് ആനയിക്കും. തുടർന്ന് യജ്ഞാചാര്യൻ ശ്രീമത് ഭാഗവത മാഹാത്മ്യ പ്രഭാഷണം ആരംഭിക്കും.
സപ്താഹത്തോടനുബന്ധിച്ചു കുടുംബത്തിന്റെ അഭിവൃത്തിക്കും ഐശ്വര്യത്തിനും വേണ്ടി ദിവസവും വിശേഷാൽ പൂജകളും ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ ശ്രീമദ് നാരായണീയ പാരായണവും ദീപാരാധനയും ഉണ്ടാവും. കൂടാതെ സപ്താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്കും രാത്രി 9ന് അന്നദാനവും ഉണ്ടാവുമെന്നു സംഘാടകർ അറിയിച്ചു.
ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബരക്കുറിപ്പിന്റെ പ്രകാശന കർമ്മം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്ര മേൽശാന്തി ബഹ്മശ്രീ ഗണേശൻ പോറ്റി നിർവഹിച്ചു. നവോദയം മയൂർ വിഹാർ ഫേസ്3 വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, സെക്രട്ടറി സുഭാഷ് എന്നിവർ ഏറ്റുവാങ്ങി.
റിപ്പോർട്ട്: പി.എൻ.ഷാജി
മാർച്ച് 24 വൈകുന്നേരം 5.30ന് മയൂർ വിഹാർ ഫേസ് 1ലെ ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി പൂജിച്ചു അലങ്കാര മാല്യങ്ങളണിയിച്ച ശ്രീകൃഷ്ണ മൂലവിഗ്രഹവും ഭാഗവത ഗ്രന്ഥങ്ങളുമായി 6.30ന് യജ്ഞ വേദിയായ മയൂർ വിഹാർ ഫേസ് 3ലെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ എത്തിച്ചേരുന്പോൾ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ഭക്തജനങ്ങൾ സ്വീകരണമൊരുക്കും. തുടർന്ന് ഡൽഹി അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യയുടെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം യജ്ഞ പൗരാണികരായ വരിഞ്ഞം ശുഭാംഗൻ, വള്ളിക്കുന്നം ശ്യാംലാൽ, കുറത്തിക്കാട് അനന്തകൃഷ്ണ ഭാഗവതർ എന്നിവരെ വിധിപ്രകാരം സ്വീകരിച്ചു യജ്ഞ വേദിയിലേക്ക് ആനയിക്കും. തുടർന്ന് യജ്ഞാചാര്യൻ ശ്രീമത് ഭാഗവത മാഹാത്മ്യ പ്രഭാഷണം ആരംഭിക്കും.
സപ്താഹത്തോടനുബന്ധിച്ചു കുടുംബത്തിന്റെ അഭിവൃത്തിക്കും ഐശ്വര്യത്തിനും വേണ്ടി ദിവസവും വിശേഷാൽ പൂജകളും ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ ശ്രീമദ് നാരായണീയ പാരായണവും ദീപാരാധനയും ഉണ്ടാവും. കൂടാതെ സപ്താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്കും രാത്രി 9ന് അന്നദാനവും ഉണ്ടാവുമെന്നു സംഘാടകർ അറിയിച്ചു.
ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബരക്കുറിപ്പിന്റെ പ്രകാശന കർമ്മം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്ര മേൽശാന്തി ബഹ്മശ്രീ ഗണേശൻ പോറ്റി നിർവഹിച്ചു. നവോദയം മയൂർ വിഹാർ ഫേസ്3 വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, സെക്രട്ടറി സുഭാഷ് എന്നിവർ ഏറ്റുവാങ്ങി.
റിപ്പോർട്ട്: പി.എൻ.ഷാജി