ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പെട്രോളിന്റെയും ഡീസലിന്റെയും കുതിച്ചുയരുന്ന വിലക്കയറ്റം മൂലം രാജ്യത്തെ ഓരോ കുടുംബവും ദുരിതം അനുഭവിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിത്യോപയോഗസാധനങ്ങളുടെ മുഴുവൻ വിലക്കയറ്റത്തിനു കാരണമാകുന്നു. രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ദുരിതത്തിലാക്കാൻ എൻഡിഎ സർക്കാർ സ്പെഷലൈസ് ചെയ്തിരിക്കുകയാണെന്നു തോന്നുന്നു. നോട്ട് റദ്ദക്കലായിരുന്നു ആദ്യം. പിന്നീട് ജിഎസ്ടി. രണ്ടും സാധാരണക്കാരുടെ ജീവിതം മാസങ്ങളോളം തകർത്തു. ഈ നടപടികൾ ജനങ്ങളുടെയും രാജ്യത്തിന്റെയും സന്പദ്വ്യവസ്ഥയുടെയും നന്മയ്ക്കുവേണ്ടിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരിലെ അദ്ദേഹത്തിന്റെ സഹായികളും ബിജെപി നേതാക്കളും ഓരോ തവണയും പറയുന്പോഴും അവരുടെ വിശ്വാസ്യതയാണു തകർന്നത്. കാരണം ജനങ്ങൾക്ക് അനുഭവപ്പെട്ടതു മറിച്ചായിരുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിലും സ്ഥിതി ഇതുതന്നെ. പെട്രോൾ, ഡീസൽ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയിരിക്കുന്നു. ഉയർന്ന മിഡിൽക്ലാസുകാർപോലും ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. നാണംകെട്ടതും കിരാതവുമായ രീതിയിൽ പെട്രോൾ, ഡീസൽ വില കൂടുന്നതുവഴി സർക്കാരിനു വിശ്വാസ്യതയും ജനങ്ങളുടെ വിശ്വാസവും നഷ്പ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് വില താഴ്ന്നപ്പോഴും ഇവിടെ പെട്രോൾ, ഡീസൽ വില കൂട്ടി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് വില കൂടിയപ്പോഴും ഇവിടെ വില കൂട്ടാൻ എൻഡിഎ സർക്കാരിനു യാതൊരു വിഷമവുമുണ്ടായില്ല. ഈ വിലക്കയറ്റം സാധാരണക്കാരന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു സർക്കാരിനു യാതൊരു വേവലാതിയുമില്ല.
അതിനേക്കാൾ കഷ്ടമാണ് രൂപയുടെ മൂല്യത്തകർച്ച. രൂപയുടെ മൂല്യം ഒരു ഡോളറിന് 72 രൂപ എന്ന നിലയിലായി. മുതലക്കണ്ണീർ ഒഴുക്കുന്നതിൽ പേരുകേട്ട സംഘപരിവാർ നേതാക്കൾക്കു സാധാരണക്കാരുടെ ദുരിതങ്ങൾ വർധിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പെട്രോൾ, ഡീസൽ വില കുറച്ചുകൊണ്ടുവരുമെന്നും രൂപയുടെ മൂല്യം വർധിപ്പിക്കുമെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വാഗ്ദാനം ചെയ്തത് ഇപ്പോഴും ജനങ്ങളുടെ ഓർമയിലുണ്ട്. ജനങ്ങൾ എല്ലാം മറന്നുകൊള്ളുമെന്ന വിശ്വാസത്തിലിരിക്കുകയാണെങ്കിൽ എൻഡിഎ നേതാക്കൾക്കു തെറ്റി.
ജനങ്ങളെ മറന്നു
നോട്ട് റദ്ദാക്കൽ, ജിഎസ്ടി, പെട്രോൾ-ഡീസൽ വിലകൂട്ടൽ തുടങ്ങിയവയിൽ തീരുമാനമെടുക്കുന്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് എൻഡിഎ ഒരിക്കലും ആലോചിച്ചില്ല. ഇത്തരം നയങ്ങൾമൂലം 125 കോടി ദേശവാസികൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്, സന്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും ഇതിന്റെ പ്രത്യാഘാതം ഉണ്ടായേക്കില്ലെങ്കിലും.
സാധാരണക്കാരുടെ ഗതാഗതച്ചെലവിലുണ്ടായ വൻ വർധനയെപ്പറ്റി കേന്ദ്ര സർക്കാരിനു യാതൊരു ഉത്കണ്ഠയുമില്ല എന്നതാണ് ഏറെ കഷ്ടം. വിമാന ഇന്ധനവിലയിലുണ്ടായ വർധനയെപ്പറ്റി മാത്രമാണ്സർക്കാരിന്റെ ഉത്കണ്ഠ. അതുകൊണ്ട് ഇതിന്റെ നികുതി കുറയ്ക്കാൻ ആലോചിക്കുന്നു. മാത്രമല്ല, വാർത്തകൾ വിശ്വസിക്കാമെങ്കിൽ, സിംഗപ്പൂരിലേക്കുള്ള വിമാനയാത്രാ നിരക്ക് സർക്കാർ കുറയ്ക്കുകയാണ്. പല വിഷയങ്ങളിലും എൻഡിഎ സർക്കാരിന്റെ കണ്ണിൽച്ചോരയില്ലാത്ത തീരുമാനങ്ങളെപ്പറ്റി ജനങ്ങൾ ബോധവാന്മാരാണ്. കുതിച്ചുയരുന്ന വിലക്കയറ്റവും ജീവിതച്ചെലവുംമൂലം അനുദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ രോഷം ശമിപ്പിക്കാൻ വിദ്വേഷവ്യാപാരം കൊണ്ടോ സാമുദായിക വികാരങ്ങൾ ആളിക്കത്തിച്ചതുകൊണ്ടോ ജാതിക്കാർഡ് കളിച്ചതുകൊണ്ടോ കഴിയില്ല.
ഇതാണ് അടിസ്ഥാന യാഥാർഥ്യം എന്നിരിക്കേ പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരേ ഇന്നു ഭാരതബന്ദ് നടത്താൻ കോൺഗ്രസും ഇടതുപാർട്ടികളും ആഹ്വാനം ചെയ്തിരിക്കുകയാണ്. ബന്ദ് സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതമാക്കാനേ സഹായിക്കൂ. ബന്ദ് ഒരു പ്രശ്നവും പരിഹരിക്കില്ല. ഈ ബന്ദിന്റെ പേരിലും സർക്കാർ നികുതി കുറയ്ക്കാനോ രൂപയുടെ മൂല്യം ഉയർത്താനോ പോകുന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പും ഏതാനും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തുവന്നിരിക്കെ ഈ സാഹചര്യം മുതലെടുക്കുന്നത് നല്ലൊരു രാഷ്ട്രീയനീക്കമാണ് എന്നുമാത്രം.
ഇപ്പോഴത്തെ സാഹചര്യത്തിനു പ്രതിപക്ഷമല്ല ഉത്തരവാദിയെന്നു ജനങ്ങൾക്കറിയാമെങ്കിലും ഒരു ബന്ദ് നടത്തിയതിന്റെ പേരിൽ കോൺഗ്രസിന്റെയോ ഇടതുപാർട്ടികളുടെയോ ജനപിന്തുണ വർധിക്കാൻപോകുന്നില്ല. ബന്ദ് ജനജീവിതം നിശ്ചലമാക്കും. അതിന്റെ ബുദ്ധിമുട്ടുകൾ സന്പന്നർക്കും രാഷ്ട്രീയ നേതാക്കൾക്കും ഉണ്ടാകുന്നതിലേറെ സാധാരണക്കാർക്കാണ് ഉണ്ടാവുക.
രാഷ്ട്രീയനേതാക്കൾ സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ഏറ്റെടുക്കുകയോ ചെയ്യാറില്ലെന്നു പൊതുജനത്തിനറിയാം. കൂടിപ്പോയാൽ അവർ ഒരു റാലിയോ പൊതുയോഗമോ സംഘടിപ്പിക്കും. അതല്ലാതെ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു കാര്യവും ചെയ്യില്ല. ഭൂരിഭാഗം രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പു സമയത്ത് മാത്രം രംഗത്തിറങ്ങുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പു സമയത്ത് അവ പ്രത്യക്ഷപ്പെടും. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലാണ് പെട്രോൾ, ഡീസൽ വിലക്കയറ്റത്തിന്റെ പേരിൽ അവർ പ്രതിഷേധത്തിനിറങ്ങുന്നത്.
ബന്ദല്ല പരിഹാരം
ഒരു ബന്ദ് സംഘടിപ്പിക്കുകയാണ് ഒരുപക്ഷേ ഇന്ന് എളുപ്പമുള്ള കാര്യം. നിങ്ങളുടെ ആജ്ഞ അനുസരിക്കുന്ന ഒന്നോ രണ്ടോ ഡസൻ ആളുകളുണ്ടെങ്കിൽ പൊതുമുതൽ നശിപ്പിച്ചും വാഹനങ്ങൾ, കടകൾ തുടങ്ങിയ സ്വകാര്യവസ്തുക്കൾക്കു കേടുപാടുകൾ വരുത്തിയും അക്രമം അഴിച്ചുവിടാം. ഈ അക്രമിക്കൂട്ടം ജനജീവിതം നിശ്ചലമാക്കിക്കൊള്ളും. യാതൊരു ജനപിന്തുണയുമില്ലാത്ത രാഷ്ട്രീയപാർട്ടികളും ബന്ദ് നടത്തുന്നതു നാം കണ്ടിട്ടുണ്ട്. പൊതുജനം പേടിച്ചു വീട്ടിലിരിക്കും.
ഇപ്പറഞ്ഞതു കൂടാതെ ബന്ദ് പ്രായമായവർക്കും രോഗികൾക്കും ആശുപത്രിയിലെത്തുന്നതിനു തടസം സൃഷ്ടിക്കുന്നു. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനാകാതെവരുന്നു. വിവാഹം നീട്ടിവയ്ക്കേണ്ടിവരുന്നു. പ്രവാസികളും സഞ്ചാരികളും ഉൾപ്പെടെയുള്ള ആളുകൾ റെയിൽവേസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങുന്നു. ചില നിർഭാഗ്യവാന്മാർക്കു ബന്ദിൽ പരിക്കേൽക്കുകയും ചെയ്യുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ബന്ദ് നടത്തുന്നത് ഒരു ക്രിമിനൽ നടപടികൂടിയാണ്. മഹാപ്രളയത്തിനു ശേഷം കേരള പൂർവസ്ഥിതിയിലേക്കു മുടന്തി നീങ്ങുന്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടയുന്നതു കുറ്റം തന്നെയാണ്. രാഷ്ട്രീയക്കാർക്കു തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളികളിൽ മാത്രമാണു താത്പര്യം. ജനങ്ങളുടെ ദുരിതം പ്രശ്നമല്ല എന്നാണിതു സൂചിപ്പിക്കുന്നത്.
അഖിലേന്ത്യാ ബന്ദ് ബിജെപിയുടെ മനോഭാവത്തിൽ ഒരു മാറ്റവും വരുത്താൻപോകുന്നില്ല. കേരളം ഇതിൽ പങ്കെടുത്തില്ലെങ്കിലും സ്ഥിതിയിൽ ഒരു മാറ്റവും വരില്ലായിരുന്നു. പകരം കേരള നേതാക്കൾ ബന്ദിൽനിന്നു മാറിനിൽക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തിനു പുറത്തുള്ള രാഷ്ട്രീയപാർട്ടികൾ തീർച്ചയായും അതു മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.
കേരളത്തിലെ രാഷ്ട്രീയനേതാക്കൾ, ഒരുപക്ഷേ മുസ്ലിംലീഗ് നേതാക്കൾ ഒഴിച്ചുള്ളവർ, ഇത്തരം ജനവിരുദ്ധ ബന്ദുകൾ സംഘടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. പ്രളയത്തെത്തുടർന്നു കഷ്ടപ്പെടുന്ന സംസ്ഥാനത്തെ ഇത്തരമൊരു ദുരിതത്തിലേക്കുകൂടി അവർ തള്ളിവിടുമെന്ന് ആരും കരുതിയതല്ല.
പെട്രോളിന്റെയും ഡീസലിന്റെയും കുതിച്ചുയരുന്ന വിലക്കയറ്റം മൂലം രാജ്യത്തെ ഓരോ കുടുംബവും ദുരിതം അനുഭവിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിത്യോപയോഗസാധനങ്ങളുടെ മുഴുവൻ വിലക്കയറ്റത്തിനു കാരണമാകുന്നു. രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ദുരിതത്തിലാക്കാൻ എൻഡിഎ സർക്കാർ സ്പെഷലൈസ് ചെയ്തിരിക്കുകയാണെന്നു തോന്നുന്നു. നോട്ട് റദ്ദക്കലായിരുന്നു ആദ്യം. പിന്നീട് ജിഎസ്ടി. രണ്ടും സാധാരണക്കാരുടെ ജീവിതം മാസങ്ങളോളം തകർത്തു. ഈ നടപടികൾ ജനങ്ങളുടെയും രാജ്യത്തിന്റെയും സന്പദ്വ്യവസ്ഥയുടെയും നന്മയ്ക്കുവേണ്ടിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരിലെ അദ്ദേഹത്തിന്റെ സഹായികളും ബിജെപി നേതാക്കളും ഓരോ തവണയും പറയുന്പോഴും അവരുടെ വിശ്വാസ്യതയാണു തകർന്നത്. കാരണം ജനങ്ങൾക്ക് അനുഭവപ്പെട്ടതു മറിച്ചായിരുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിലും സ്ഥിതി ഇതുതന്നെ. പെട്രോൾ, ഡീസൽ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയിരിക്കുന്നു. ഉയർന്ന മിഡിൽക്ലാസുകാർപോലും ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. നാണംകെട്ടതും കിരാതവുമായ രീതിയിൽ പെട്രോൾ, ഡീസൽ വില കൂടുന്നതുവഴി സർക്കാരിനു വിശ്വാസ്യതയും ജനങ്ങളുടെ വിശ്വാസവും നഷ്പ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് വില താഴ്ന്നപ്പോഴും ഇവിടെ പെട്രോൾ, ഡീസൽ വില കൂട്ടി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് വില കൂടിയപ്പോഴും ഇവിടെ വില കൂട്ടാൻ എൻഡിഎ സർക്കാരിനു യാതൊരു വിഷമവുമുണ്ടായില്ല. ഈ വിലക്കയറ്റം സാധാരണക്കാരന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു സർക്കാരിനു യാതൊരു വേവലാതിയുമില്ല.
അതിനേക്കാൾ കഷ്ടമാണ് രൂപയുടെ മൂല്യത്തകർച്ച. രൂപയുടെ മൂല്യം ഒരു ഡോളറിന് 72 രൂപ എന്ന നിലയിലായി. മുതലക്കണ്ണീർ ഒഴുക്കുന്നതിൽ പേരുകേട്ട സംഘപരിവാർ നേതാക്കൾക്കു സാധാരണക്കാരുടെ ദുരിതങ്ങൾ വർധിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പെട്രോൾ, ഡീസൽ വില കുറച്ചുകൊണ്ടുവരുമെന്നും രൂപയുടെ മൂല്യം വർധിപ്പിക്കുമെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വാഗ്ദാനം ചെയ്തത് ഇപ്പോഴും ജനങ്ങളുടെ ഓർമയിലുണ്ട്. ജനങ്ങൾ എല്ലാം മറന്നുകൊള്ളുമെന്ന വിശ്വാസത്തിലിരിക്കുകയാണെങ്കിൽ എൻഡിഎ നേതാക്കൾക്കു തെറ്റി.
ജനങ്ങളെ മറന്നു
നോട്ട് റദ്ദാക്കൽ, ജിഎസ്ടി, പെട്രോൾ-ഡീസൽ വിലകൂട്ടൽ തുടങ്ങിയവയിൽ തീരുമാനമെടുക്കുന്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് എൻഡിഎ ഒരിക്കലും ആലോചിച്ചില്ല. ഇത്തരം നയങ്ങൾമൂലം 125 കോടി ദേശവാസികൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്, സന്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും ഇതിന്റെ പ്രത്യാഘാതം ഉണ്ടായേക്കില്ലെങ്കിലും.
സാധാരണക്കാരുടെ ഗതാഗതച്ചെലവിലുണ്ടായ വൻ വർധനയെപ്പറ്റി കേന്ദ്ര സർക്കാരിനു യാതൊരു ഉത്കണ്ഠയുമില്ല എന്നതാണ് ഏറെ കഷ്ടം. വിമാന ഇന്ധനവിലയിലുണ്ടായ വർധനയെപ്പറ്റി മാത്രമാണ്സർക്കാരിന്റെ ഉത്കണ്ഠ. അതുകൊണ്ട് ഇതിന്റെ നികുതി കുറയ്ക്കാൻ ആലോചിക്കുന്നു. മാത്രമല്ല, വാർത്തകൾ വിശ്വസിക്കാമെങ്കിൽ, സിംഗപ്പൂരിലേക്കുള്ള വിമാനയാത്രാ നിരക്ക് സർക്കാർ കുറയ്ക്കുകയാണ്. പല വിഷയങ്ങളിലും എൻഡിഎ സർക്കാരിന്റെ കണ്ണിൽച്ചോരയില്ലാത്ത തീരുമാനങ്ങളെപ്പറ്റി ജനങ്ങൾ ബോധവാന്മാരാണ്. കുതിച്ചുയരുന്ന വിലക്കയറ്റവും ജീവിതച്ചെലവുംമൂലം അനുദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ രോഷം ശമിപ്പിക്കാൻ വിദ്വേഷവ്യാപാരം കൊണ്ടോ സാമുദായിക വികാരങ്ങൾ ആളിക്കത്തിച്ചതുകൊണ്ടോ ജാതിക്കാർഡ് കളിച്ചതുകൊണ്ടോ കഴിയില്ല.
ഇതാണ് അടിസ്ഥാന യാഥാർഥ്യം എന്നിരിക്കേ പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരേ ഇന്നു ഭാരതബന്ദ് നടത്താൻ കോൺഗ്രസും ഇടതുപാർട്ടികളും ആഹ്വാനം ചെയ്തിരിക്കുകയാണ്. ബന്ദ് സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതമാക്കാനേ സഹായിക്കൂ. ബന്ദ് ഒരു പ്രശ്നവും പരിഹരിക്കില്ല. ഈ ബന്ദിന്റെ പേരിലും സർക്കാർ നികുതി കുറയ്ക്കാനോ രൂപയുടെ മൂല്യം ഉയർത്താനോ പോകുന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പും ഏതാനും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തുവന്നിരിക്കെ ഈ സാഹചര്യം മുതലെടുക്കുന്നത് നല്ലൊരു രാഷ്ട്രീയനീക്കമാണ് എന്നുമാത്രം.
ഇപ്പോഴത്തെ സാഹചര്യത്തിനു പ്രതിപക്ഷമല്ല ഉത്തരവാദിയെന്നു ജനങ്ങൾക്കറിയാമെങ്കിലും ഒരു ബന്ദ് നടത്തിയതിന്റെ പേരിൽ കോൺഗ്രസിന്റെയോ ഇടതുപാർട്ടികളുടെയോ ജനപിന്തുണ വർധിക്കാൻപോകുന്നില്ല. ബന്ദ് ജനജീവിതം നിശ്ചലമാക്കും. അതിന്റെ ബുദ്ധിമുട്ടുകൾ സന്പന്നർക്കും രാഷ്ട്രീയ നേതാക്കൾക്കും ഉണ്ടാകുന്നതിലേറെ സാധാരണക്കാർക്കാണ് ഉണ്ടാവുക.
രാഷ്ട്രീയനേതാക്കൾ സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ഏറ്റെടുക്കുകയോ ചെയ്യാറില്ലെന്നു പൊതുജനത്തിനറിയാം. കൂടിപ്പോയാൽ അവർ ഒരു റാലിയോ പൊതുയോഗമോ സംഘടിപ്പിക്കും. അതല്ലാതെ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു കാര്യവും ചെയ്യില്ല. ഭൂരിഭാഗം രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പു സമയത്ത് മാത്രം രംഗത്തിറങ്ങുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പു സമയത്ത് അവ പ്രത്യക്ഷപ്പെടും. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലാണ് പെട്രോൾ, ഡീസൽ വിലക്കയറ്റത്തിന്റെ പേരിൽ അവർ പ്രതിഷേധത്തിനിറങ്ങുന്നത്.
ബന്ദല്ല പരിഹാരം
ഒരു ബന്ദ് സംഘടിപ്പിക്കുകയാണ് ഒരുപക്ഷേ ഇന്ന് എളുപ്പമുള്ള കാര്യം. നിങ്ങളുടെ ആജ്ഞ അനുസരിക്കുന്ന ഒന്നോ രണ്ടോ ഡസൻ ആളുകളുണ്ടെങ്കിൽ പൊതുമുതൽ നശിപ്പിച്ചും വാഹനങ്ങൾ, കടകൾ തുടങ്ങിയ സ്വകാര്യവസ്തുക്കൾക്കു കേടുപാടുകൾ വരുത്തിയും അക്രമം അഴിച്ചുവിടാം. ഈ അക്രമിക്കൂട്ടം ജനജീവിതം നിശ്ചലമാക്കിക്കൊള്ളും. യാതൊരു ജനപിന്തുണയുമില്ലാത്ത രാഷ്ട്രീയപാർട്ടികളും ബന്ദ് നടത്തുന്നതു നാം കണ്ടിട്ടുണ്ട്. പൊതുജനം പേടിച്ചു വീട്ടിലിരിക്കും.
ഇപ്പറഞ്ഞതു കൂടാതെ ബന്ദ് പ്രായമായവർക്കും രോഗികൾക്കും ആശുപത്രിയിലെത്തുന്നതിനു തടസം സൃഷ്ടിക്കുന്നു. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനാകാതെവരുന്നു. വിവാഹം നീട്ടിവയ്ക്കേണ്ടിവരുന്നു. പ്രവാസികളും സഞ്ചാരികളും ഉൾപ്പെടെയുള്ള ആളുകൾ റെയിൽവേസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങുന്നു. ചില നിർഭാഗ്യവാന്മാർക്കു ബന്ദിൽ പരിക്കേൽക്കുകയും ചെയ്യുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ബന്ദ് നടത്തുന്നത് ഒരു ക്രിമിനൽ നടപടികൂടിയാണ്. മഹാപ്രളയത്തിനു ശേഷം കേരള പൂർവസ്ഥിതിയിലേക്കു മുടന്തി നീങ്ങുന്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടയുന്നതു കുറ്റം തന്നെയാണ്. രാഷ്ട്രീയക്കാർക്കു തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളികളിൽ മാത്രമാണു താത്പര്യം. ജനങ്ങളുടെ ദുരിതം പ്രശ്നമല്ല എന്നാണിതു സൂചിപ്പിക്കുന്നത്.
അഖിലേന്ത്യാ ബന്ദ് ബിജെപിയുടെ മനോഭാവത്തിൽ ഒരു മാറ്റവും വരുത്താൻപോകുന്നില്ല. കേരളം ഇതിൽ പങ്കെടുത്തില്ലെങ്കിലും സ്ഥിതിയിൽ ഒരു മാറ്റവും വരില്ലായിരുന്നു. പകരം കേരള നേതാക്കൾ ബന്ദിൽനിന്നു മാറിനിൽക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തിനു പുറത്തുള്ള രാഷ്ട്രീയപാർട്ടികൾ തീർച്ചയായും അതു മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.
കേരളത്തിലെ രാഷ്ട്രീയനേതാക്കൾ, ഒരുപക്ഷേ മുസ്ലിംലീഗ് നേതാക്കൾ ഒഴിച്ചുള്ളവർ, ഇത്തരം ജനവിരുദ്ധ ബന്ദുകൾ സംഘടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. പ്രളയത്തെത്തുടർന്നു കഷ്ടപ്പെടുന്ന സംസ്ഥാനത്തെ ഇത്തരമൊരു ദുരിതത്തിലേക്കുകൂടി അവർ തള്ളിവിടുമെന്ന് ആരും കരുതിയതല്ല.