ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഊഷ്മള സ്വീകരണം. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു സൽമാനെ സ്വീകരിച്ചത്.
സൽമാന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണു സൂചന.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശനം അവസാനിപ്പിച്ച് സൗദിയിലേക്കു മടങ്ങിയ മുഹമ്മദ് ബിൻ സൽമാൻ, പിന്നീട് ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണു മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാനിൽനിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി കിരീടാവകാശിയുമായി അതിർത്തി ഭീകരവാദമടക്കം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സന്ദർശനവേളയിൽ ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സൽമാന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണു സൂചന.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശനം അവസാനിപ്പിച്ച് സൗദിയിലേക്കു മടങ്ങിയ മുഹമ്മദ് ബിൻ സൽമാൻ, പിന്നീട് ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനുശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണു മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാനിൽനിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി കിരീടാവകാശിയുമായി അതിർത്തി ഭീകരവാദമടക്കം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സന്ദർശനവേളയിൽ ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.