ഷിക്കാഗോ: മാർത്തോമാശ്ശീഹാ കത്തീഡ്രൽ വികാരിയായി നിയമിതനായ ഫാ. തോമസ് കടുകപ്പള്ളിയെ സ്ഥാനമൊഴിയുന്ന വികാരിയുടെ നേതൃത്വത്തിൽ ഒഹയർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. കൈക്കാര·ാരും അസി. വികാരി ഫാ. കെവിൻ മുണ്ടയ്ക്കലും, രൂപതയുടെ മതബോധന ഡയറക്ടറായ ഫാ. ജോർജ് ദാനവേലിയും സന്നിഹിതരായിരുന്നു.
കടുകപ്പള്ളിയച്ചൻ രൂപതയുടെ വികാരി ജനറാൾ കൂടിയായാണ് നിയമിതനായിരിക്കുന്നത്. ഫ്ളോറിഡയിലും ന്യൂജേഴ്സിയിലും ഏതാനും വർഷങ്ങൾ സേവനം ചെയ്തശേഷമാണ് അച്ചൻ കത്തീഡ്രൽ വികാരിയായി നിയമിതനായിരിക്കുന്നത്. പാലാ രൂപതയിലെ പാലക്കാട്ടുമല ഇടവകാംഗമായ അച്ചൻ കഴിഞ്ഞ 9 വർഷമായി ഷിക്കാഗോ സീറോ മലബാർ രൂപതയിൽ സേവനം ചെയ്തുവരുന്നു.
ഫെബ്രുവരി ഏഴിനുതന്നെ കത്തീഡ്രലിൽ ചാർജെടുത്ത കടുകപ്പള്ളിയച്ചൻ 11ന് ഞായറാഴ്ച ഇടവകാംഗങ്ങളോടൊപ്പം ദിവ്യബലിയർപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കടുകപ്പള്ളിയച്ചൻ രൂപതയുടെ വികാരി ജനറാൾ കൂടിയായാണ് നിയമിതനായിരിക്കുന്നത്. ഫ്ളോറിഡയിലും ന്യൂജേഴ്സിയിലും ഏതാനും വർഷങ്ങൾ സേവനം ചെയ്തശേഷമാണ് അച്ചൻ കത്തീഡ്രൽ വികാരിയായി നിയമിതനായിരിക്കുന്നത്. പാലാ രൂപതയിലെ പാലക്കാട്ടുമല ഇടവകാംഗമായ അച്ചൻ കഴിഞ്ഞ 9 വർഷമായി ഷിക്കാഗോ സീറോ മലബാർ രൂപതയിൽ സേവനം ചെയ്തുവരുന്നു.
ഫെബ്രുവരി ഏഴിനുതന്നെ കത്തീഡ്രലിൽ ചാർജെടുത്ത കടുകപ്പള്ളിയച്ചൻ 11ന് ഞായറാഴ്ച ഇടവകാംഗങ്ങളോടൊപ്പം ദിവ്യബലിയർപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം