ഡെൻവർ (കൊളറാഡോ): ശന്പള വർധനവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ഡെൻവർ പബ്ലിക് സ്കൂൾ അധ്യാപകർ ആരംഭിച്ച ബഹിഷ്കരണ സമരം രണ്ടാം ദിവസം പിന്നിട്ടു.
കഴിഞ്ഞ വാരാന്ത്യം അധ്യാപക യൂണിയനും സ്കൂൾ ഡിസ്ട്രിക്റ്റും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഫെബ്രുവരി 11 തിങ്കളാഴ്ച മുതൽ അധ്യാപകർ സമര രംഗത്തെത്തിയത്. 15 മാസമായി ഇതേ ആവശ്യം ഉന്നയിച്ചു അധ്യാപകർ നിവേദനങ്ങളും ചർച്ചകളും നടത്തിയിരുന്നു.
ഡെൻവർ അധ്യാപകന്റെ തുടക്ക വാർഷിക ശന്പളം (2019-20) 43255 ഡോളറാണ്. 2100 അധ്യാപകരാണ് സമര രംഗത്തുള്ളത്. 20 വർഷത്തിനുള്ളിൽ ആദ്യമായാണ് അധ്യാപകർ സമരത്തിനിറങ്ങിയത്.
ചർച്ച തുടരുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. അധ്യാപകർ ആഴ്ചയിൽ 40 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണമെന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കഴിഞ്ഞ വാരാന്ത്യം അധ്യാപക യൂണിയനും സ്കൂൾ ഡിസ്ട്രിക്റ്റും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഫെബ്രുവരി 11 തിങ്കളാഴ്ച മുതൽ അധ്യാപകർ സമര രംഗത്തെത്തിയത്. 15 മാസമായി ഇതേ ആവശ്യം ഉന്നയിച്ചു അധ്യാപകർ നിവേദനങ്ങളും ചർച്ചകളും നടത്തിയിരുന്നു.
ഡെൻവർ അധ്യാപകന്റെ തുടക്ക വാർഷിക ശന്പളം (2019-20) 43255 ഡോളറാണ്. 2100 അധ്യാപകരാണ് സമര രംഗത്തുള്ളത്. 20 വർഷത്തിനുള്ളിൽ ആദ്യമായാണ് അധ്യാപകർ സമരത്തിനിറങ്ങിയത്.
ചർച്ച തുടരുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. അധ്യാപകർ ആഴ്ചയിൽ 40 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണമെന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ